India
-
ചലച്ചിത്ര നിർമാണ കമ്പനിയുമായി സൈലം ഗ്രൂപ്പ് സ്ഥാപകൻ… ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് ന് തുടക്കം
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനികളിൽ ഒന്നായ ‘സൈലം ലേണിംഗ് സ്ഥാപകൻ ഡോ. അനന്തു. എസ് സിനിമാ രംഗത്തേക്ക്. ഈ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമായി സ്വന്തമായി ഒരു ചലച്ചിത്ര നിർമാണ കമ്പനി കൂടി തുടങ്ങിയിരിക്കുകയാണ് വിദ്യാർത്ഥികൾക്ക് സുപരിചിതനായ ഡോ. അനന്തു. ”ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് ” എന്ന പേരിൽ തുടങ്ങിയിരിക്കുന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോ ലോഞ്ച് ഇവന്റ് കോഴിക്കോട് നടന്നു. വേറിട്ട രീതിയിലുള്ള പഠന രീതികളിലൂടെ കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികളുടെ പ്രിയപെട്ട അധ്യാപകനാണ് 29 കാരനായ ഡോ. അനന്തു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അദ്ദേഹം സ്ഥാപിച്ച “സൈലം” എന്ന വിദ്യാഭ്യാസസ്ഥാപനത്തിന് കേരളത്തിനകത്തും പുറത്തും പരിശീലന കേന്ദ്രങ്ങളുണ്ട്. നിലവിൽ സൈലത്തിന്റെ സിഇഒ എന്ന നിലയിൽ പ്രവർത്തനം തുടരവെയാണ് ആലപ്പുഴ സ്വദേശിയായ ഡോ.എസ്.അനന്തു സിനിമാ മേഖലയിലേക്കും ചുവടുവെയ്ക്കുന്നത്. “പഠിക്കുന്ന കാലം മുതലേ സിനിമയോടുള്ള അഭിനിവേശവും ഉള്ളിലുണ്ടായിരുന്നു എന്ന് ഡോ. അനന്തു പറയുന്നു. സൈലത്തിലെ വിദ്യാർത്ഥികളോടൊപ്പം സമയം ചെലവഴിക്കുന്നത് പോലെ തന്നെ താൻ ഏറെ ആസ്വദിക്കുന്ന ഒരു…
Read More » -
തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ദിവസം തന്നെ വിജയ്ക്ക് രജനീകാന്തിന്റെ കൊട്ട് ; എം.കെ. സ്റ്റാലിന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം ; പഴയതും പുതിയതുമായി എല്ലാവര്‍ക്കും ശക്തമായ വെല്ലുവിളി
ചെന്നൈ : വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണം വിജയ് തുടങ്ങിയ ദിവസം തന്നെ മുഖ്യമന്തി എം.കെ. സ്റ്റാലിനെ പുകഴ്ത്തി സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് സ്റ്റാലിനെന്നും പഴയതും പുതിയതുമായി എല്ലാ എതിരാളികള്‍ക്കും അദ്ദേഹം വെല്ലുവിളിയാണെന്നും രജനീകാന്ത് പറഞ്ഞു. തിരുച്ചിറപ്പ ള്ളിയില്‍ നിന്നും സ്റ്റാലിന്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടായിരുന്നു വിജയ് തന്റെ തെരഞ്ഞെടുപ്പ്പര്യടനം തുടങ്ങിയത്. സംഗീത സംവിധായകന്‍ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിലാണ് സ്റ്റാലിനെ പുകഴ്ത്തി ക്കൊണ്ട് രജനീകാന്ത് രംഗത്ത് വന്നത്. 2026ല്‍ കാണാം എന്ന് ചിരിച്ചുകൊണ്ടു പറയുന്ന ആളാണ് സ്റ്റാലിന്‍ എന്നും പ്രിയ സുഹൃത്ത് എന്നും രജിനികാന്ത് പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന വിജയ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന പാര്‍ട്ടിയുടെ ശക്തിപ്രക ടനത്തില്‍ ഡിഎംകെ സര്‍ക്കാരിനെ വിജയ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടില്ലെന്ന് വിജയ് വിമര്‍ശിച്ചു. സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം, വിദ്യാഭ്യാസ ലോണ്‍ എഴുതി തള്ളും തുടങ്ങി പല തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പാലിക്കുന്നതില്‍…
Read More » -
രാഹുല്‍ഗാന്ധിയെ സ്വാഗതം ചെയ്തത് പാകിസ്താന്‍ഗാനം വെച്ച് ; വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തു ബിജെപി ; ഏഷ്യാക്കപ്പ് ക്രിക്കറ്റിനെക്കുറിച്ച് എന്തു പറയുന്നെന്ന് തിരിച്ചടിച്ച് കോണ്‍ഗ്രസ്
ഗാന്ധിനഗര്‍: പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസ് അനുയായികള്‍ പാകിസ്താന്‍ ഗാനം വെച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രചരണം. ആരോപണം ഉന്നയിച്ച് ഒരു വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തു. ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയാണ് വീഡിയോ പങ്കുവെച്ചത്. കോണ്‍ഗ്രസിന് ‘പാകിസ്താനോടുള്ള സ്‌നേഹം’ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പഴയ പാര്‍ട്ടിയെ വിമര്‍ശിക്കാനും മറന്നില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസ് ‘സ്രുജന്‍ അഭിയാന്‍’ എന്ന പേരില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ക്കായി 10 ദിവസത്തെ പരിശീലന ക്യാമ്പായിരുന്നു വേദി. നമ്മുടെ സൈനികര്‍ പാകിസ്താനെതിരെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുമ്പോള്‍, കോണ്‍ഗ്രസ് അനുയായികള്‍ തങ്ങളുടെ നേതാവിനായി പാകിസ്താന്‍ പാട്ടുകള്‍ പാടുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ത്യയോടുള്ള കൂറ് ഏറ്റവും അവസാനമാണെന്നും ഇത് ലജ്ജാകരമാണെന്നും ഭണ്ഡാരി പറഞ്ഞു. ഏഷ്യാകപ്പിലെ ഇന്ത്യാ – പാകിസ്താന്‍ മത്സരത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ഇതിന് കോണ്‍ഗ്രസ് മറുപടി പറഞ്ഞത്്. രാജ്യത്തിന്റെ വികാരങ്ങളുടെ കാര്യത്തില്‍ ബിജെപിക്ക് ഇരട്ടത്താപ്പാണുള്ളതെന്നും അതിന് തെളിവാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ എടുത്തിരിക്കുന്ന നിലപാടെന്നും കോണ്‍ഗ്രസ്…
Read More » -
ജനക്കൂട്ടത്തെ ഇളക്കിമറിച്ച് തമിഴ് സൂപ്പര്‍താരം വിജയ് യുടെ വാഹനജാഥ ; സ്ത്രീ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും മുന്‍ഗണന നല്‍കും ; തിരുച്ചിറപ്പള്ളിയില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം
തമിഴ്‌നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളെ മുഴുവന്‍ വെല്ലുവിളിച്ചും ഡിഎംകെയെ രൂക്ഷമായി വിമര്‍ശിച്ചും തമിഴ്‌നടന്‍ വിജയ് രാഷ്ട്രീയ പ്രചാരണം തുടങ്ങി. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്റെ പ്രചരണം തിരുച്ചിറപ്പള്ളിയില്‍ നിന്നുമാണ് തുടങ്ങിയത്. വെളുത്ത ഷര്‍ട്ട് ധരിച്ച അദ്ദേഹം വാഹനത്തിന് മുകളില്‍ നിന്ന് അനുയായികളെ അഭിസംബോധന ചെയ്തു. നഗരത്തിന്റെ രാഷ്ട്രീയ പാരമ്പര്യം ഉയര്‍ത്തിക്കാട്ടിയും 2021-ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഭരണകക്ഷിയായ ഡിഎംകെ പരാജയപ്പെട്ടുവെന്ന് ആരോപിച്ചുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ടിവികെയുടെ ലക്ഷ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് വിജയ് പറഞ്ഞു, തന്റെ പാര്‍ട്ടിക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, സ്ത്രീ സുരക്ഷ, ക്രമസമാധാനം എന്നിവക്ക് മുന്‍ഗണന നല്‍കും. ‘പ്രായോഗികമായി സാധ്യമായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മാത്രമേ ഞങ്ങള്‍ നല്‍കൂ. വിജയം ഞങ്ങളുടേതാണ്,’ അദ്ദേഹം പ്രഖ്യാപിച്ചു. പ്രവര്‍ത്തകര്‍ ആഘോഷപൂര്‍വ്വം പാര്‍ട്ടി പതാകകള്‍ അദ്ദേഹത്തിന് നേരെ എറിഞ്ഞു. വിജയിയുടെ പ്രചാരണ ബസ് ജനക്കൂട്ടത്തിനിടയിലൂടെ പതിയെ നീങ്ങിയതിനാല്‍ പോലീസ് റാലിക്കായി 20-ല്‍ അധികം നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജനക്കൂട്ടം വര്‍ദ്ധിച്ചപ്പോള്‍, വിജയിയുടെ പ്രചാരണ ബസ് സാവധാനത്തില്‍ നീങ്ങി, കുറഞ്ഞ…
Read More » -
20,000 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം, അനുയോജ്യരായവർക്ക് പ്ലേസ്മെന്റ്, വൻ വിപുലീകരണവുമായി സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, സി.എസ്.ആര്‍ പദ്ധതിയായ സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് വിപുലീകരിക്കുന്നു. പത്ത് സംസ്ഥാനങ്ങളിലായി 20,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ പദ്ധതിയിലൂടെ പരിശീലനം നല്‍കുക. കഴിഞ്ഞ വര്‍ഷമിത് നാല് സംസ്ഥാനങ്ങളിലായിരുന്നു നടപ്പാക്കിയിരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ബിഗ് ഡാറ്റ, കോടിംഗ് & പ്രോഗ്രാമിംഗ് തുടങ്ങിയ ഭാവി സാങ്കേതികവിദ്യകളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക. കൂടാതെ സോഫ്റ്റ് സ്‌കില്‍സ് പരിശീലനവും അനുയോജ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് സഹായവും പദ്ധതിയിലൂടെ ലഭിക്കും. ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കും, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുമായി സഹകരിച്ച് പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിശീലനം നല്‍കുക. ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ഓരോന്നിലും 5,000 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാനാണ് പദ്ധതി. 2022-ല്‍ ആരംഭിച്ച…
Read More » -
ട്രംപിന് ഇന്ത്യയെ ഇഷ്ടമല്ലായിരിക്കാം; ടെക് കമ്പനികള്‍ക്ക് അങ്ങനെയല്ല; ആമസോണ്‍ മുതല്‍ ആപ്പികള്‍വരെയും ഫേസ്ബുക്കുമെല്ലാം ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന്; പണം വരുന്നതില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മുമ്പില്‍; തുണച്ചത് നിര്‍മിത ബുദ്ധി
ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്ക് അമ്പതു ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിനു പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോടും ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്താന്‍ ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. നൂറു ശതമാനം നികുതി ഈടാക്കുകയാണു ട്രംപിന്റെ ലക്ഷ്യം. ഇന്ത്യയുമായി വലിയ സൗഹൃദമൊന്നും ട്രംപ് ആഗ്രഹിക്കുന്നില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. പക്ഷേ, അമേരിക്കയുടെ ടെക് കമ്പനികള്‍ക്ക് ഈ നിലപാടല്ലെന്നാണ് അടുത്തിടെയുണ്ടായ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആമസോണ്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ലാം റിസര്‍ച്ച്, ഗൂഗിള്‍ എഎന്നിവയെല്ലാംകൂടി ഇന്ത്യയില്‍ 14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചത്. റിലയന്‍സുമായി ചേര്‍ന്ന് 100 ദശലക്ഷം ഡോളറിന്റെ നിഷേപത്തിന് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയും നീക്കമിടുന്നു. നിര്‍മിത ബുദ്ധിയുടെ വളര്‍ച്ചയാണ് ഇന്ത്യയിലേക്കു വന്‍തോതില്‍ നിക്ഷേപമെത്തിക്കുന്നതിനു പിന്നിലെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകള്‍ എന്നറിയപ്പെടുന്ന ഇത്തരം വിദേശ നിക്ഷേപങ്ങള്‍ 2020നും 2024നും ഇടയില്‍ എത്തിയത് ഗ്ലോബല്‍ സൗത്തിലേക്കാണ്. ഇതില്‍ ഉള്‍പ്പെടുന്ന 10 രാജ്യങ്ങളിലേറെയും ഏഷ്യന്‍ രാജ്യങ്ങളാണ്. ഏഷ്യയില്‍തന്നെ ഏറ്റവും നിക്ഷേപം ഇന്ത്യയിലാണ്. ആകെ 114 ബില്യണ്‍ ഡോളറിന്റെ…
Read More » -
ഏഷ്യാ കപ്പ്: ഇന്ത്യ- പാക് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ടിക്കറ്റ് വില്‍പന ഇഴഞ്ഞിഴഞ്ഞ്; 2.5 ലക്ഷം വരുന്ന പ്രീമിയം ടിക്കറ്റുകള്‍ മിക്കവര്‍ക്കും വേണ്ട! വിരാടും രോഹിത്തും ഇല്ലാതെ എന്തു കളിയെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ഒഫീഷ്യല്‍
ദുബായ്: ഏഷ്യകപ്പിലെ ഏറ്റവും ചൂടേറിയ മത്സരം ഞായറാഴ്ച നടക്കാനിരിക്കേ പ്രതിസന്ധി വെളിപ്പെടുത്തി സംഘാടകര്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനെതിരേ സുപ്രീം കോടതി അനുകൂല നിലപാട് എടുത്തിട്ടും ടിക്കറ്റ് വില്‍പനയിലെ കുറവാണ് സംഘാടകര്‍ക്ക് ആശ്ചര്യമാകുന്നത്. സാധാരണ ഗതിയില്‍ ചൂടപ്പം പോലെ വിറ്റുപോകേണ്ട ടിക്കറ്റുകള്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഇപ്പോഴും ലഭ്യമാണ്. ആളുകള്‍ക്കു ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം നിലനിര്‍ത്തുന്നതിനു വേണ്ടി സിംഗിള്‍ ടിക്കറ്റ് ഫോര്‍മാറ്റ് വരെ ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും വില്‍പനയില്‍ കുതിച്ചുകയറ്റമൊന്നും ഉണ്ടായിട്ടില്ല. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് ഇന്ത്യ- പാക് മത്സരം. ആദ്യ മത്സരം ഇന്ത്യ മികച്ച നിലയില്‍ പൂര്‍ത്തിയാക്കിയിട്ടും വരും മത്സരത്തില്‍ ഇന്ത്യക്കു മുന്‍തൂക്കമുണ്ടായിട്ടും ടിക്കറ്റ് വില്‍പന കുറയാന്‍ കാരണം ഇന്ത്യന്‍ താരങ്ങളായ രോഹിത്ത് ശര്‍മയുടെയും വിരാട് കോലിയുടെയും അസാന്നിധ്യമാണെന്നു എമിറേറ്റ്‌സ് ക്രിക്കറ്റ് ഉദ്യോഗസ്ഥന്‍ പറയുന്നു. കഴിഞ്ഞവര്‍ഷം സൗത്ത് ആഫ്രിക്കയില്‍ ടി20 ലോക കപ്പ് നേടിയതിനു പിന്നലെ ഇരുവരും മത്സരങ്ങളില്‍നിന്നു വിരമച്ചിരുന്നു. ‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിലെ ടിക്കറ്റ് വില്‍പന…
Read More » -
ബോളിവുഡ് നടി ദിഷ പഠാണിയുടെ ബറേലിയിലെ വീടിന് പുറത്ത് അജ്ഞാതരുടെ വെടി ; നടി ഹിന്ദു മതവിശ്വാസികളെയും സനാതന ധര്‍മ്മത്തെയും അപമാനിച്ചുവെന്ന് സാമൂഹ്യമാധ്യമ പോസ്റ്റും
മുംബൈ: ബോളിവുഡ് നടി ദിഷ പഠാണിയുടെ ബറേലിയിലെ സിവില്‍ ലൈനിലുള്ള വീടിന് പുറത്ത് അജ്ഞാതരായ ചിലര്‍ വെടിയുതിര്‍ത്തു. വെള്ളിയാഴ്ച വൈകുന്നേരം 4:30 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഹിന്ദിയില്‍ എഴുതിയ ഒരു ഭീഷണിപ്പെടുത്തിയുള്ള സാമൂഹിക മാധ്യമ പോസ്റ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. വിരേന്ദ്ര ചരണ്‍, മഹേന്ദ്ര സരണ്‍ എന്നീ രണ്ട് വ്യക്തികളെക്കുറിച്ച് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഹിന്ദു മതവിശ്വാസികളെയും സനാതന ധര്‍മ്മത്തെയും അപമാനിച്ചുവെന്ന് ദിഷ പഠാണിയെ ഇവര്‍ ആരോപിക്കുന്നു. ഗോഡ്ലി ബ്രാര്‍, രോഹിത് ഗോദാര എന്നിവര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ‘ഈ വെടിവെപ്പ് ഒരു ട്രെയിലര്‍ മാത്രമാണ്’, എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് സിനിമാ മേഖലയിലുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നവര്‍ക്ക് നേരെ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്നും പോസ്റ്റില്‍ ഭീഷണിപ്പെടുത്തുന്നു. ‘നമ്മുടെ ദൈവങ്ങളെ അപമാനിക്കുന്നത് സഹിക്കില്ല. ഇത്…
Read More » -
നേപ്പാളില്‍ പ്രതിഷേധക്കാര്‍ തീയിട്ട ഹോട്ടലില്‍ കുടുങ്ങി ഇന്ത്യന്‍ വനിത കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: നേപ്പാളിലെ കാഠ്മണ്ഡുവില്‍ പ്രതിഷേധക്കാര്‍ തീയിട്ട ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വനിത കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ രാജേശ് ഗോല (57) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാംവീര്‍ സിംഗ് ഗോല (58) പരിക്കുകളോടെ രക്ഷപ്പെട്ടു. കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനായാണ് ഇരുവരും നേപ്പാളില്‍ എത്തിയത്. സെപ്റ്റംബര്‍ ഏഴിനാണ് ഇവര്‍ നേപ്പാളില്‍ എത്തിയത്, ഹയാത്ത് റീജന്‍സി ഹോട്ടിലിലായിരുന്നു താമസം. ‘ജെന്‍ സീ’ പ്രതിഷേധം രൂക്ഷമായതോടെ സെപ്റ്റംബര്‍ ഒമ്പതിന് രാത്രി പ്രകടനക്കാര്‍ ഈ ഹോട്ടലിന് തീയിടുകയായിരുന്നു. ഹോട്ടലിന്റെ താഴത്തെ നിലയില്‍ തീ പടര്‍ന്നുപിടിച്ചതോടെ രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞു. പിന്നാലെ, രാംവീറും രാജേശും രക്ഷപ്പെടാനുള്ള മറ്റ് വഴികള്‍ നോക്കുന്നതിനിടയിലാണ് യുവതിക്ക് ജീവന്‍ നഷ്ടപ്പെട്ടത് എന്നാണ് വിവരം. ബന്ധുക്കള്‍ പറയുന്നതനുസരിച്ച്; ഹോട്ടലിന്റെ നാലാമത്തെ നിലയിലായിരുന്നു രാംവീറും ഭാര്യയും താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ജനക്കൂട്ടം ഹോട്ടലിലേക്ക് ഇരച്ചുകയറി തീയിട്ടു. കോണിപ്പടികളില്‍ പുക നിറഞ്ഞതോടെ താമസക്കാര്‍ക്ക് അതുവഴി രക്ഷപ്പെടാന്‍ കഴിയാത്ത സ്ഥിതിയായി. ഈ സമയം,…
Read More » -
ഏഷ്യാ കപ്പ്: പാകിസ്താനെതിരേ സഞ്ജു ഓപ്പണിംഗിലും മൂന്നാം വിക്കറ്റിലും ഉണ്ടാകില്ല; ടീം പ്ലാന്‍ വ്യക്തമാക്കി ബാറ്റിംഗ് കോച്ച്; സഞ്ജു സന്തുഷ്ടനെന്നും സിതാംശു കൊടാക്
ദുബായ്: ഈ വര്‍ഷത്തെ ഏഷ്യ കപ്പിലെ ഏറ്റവും തീപാറും പോരാട്ടമായിരിക്കും ഞായറാഴ്ച നടക്കുന്ന ഇന്ത്യ- പാക് പോരാട്ടം. ഞായറാഴ്ചയാണ് ഇന്ത്യയുടെ കളിയെങ്കിലും മലയാളി ബാറ്റ്‌സ്‌റ്മാന്‍ സഞ്ജു സാംസണെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകളെല്ലാം പുരോഗമിക്കുന്നത്. സഞ്ജുവിന്റെ ബാറ്റിംഗ് ഓര്‍ഡര്‍തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ ചര്‍ച്ചാവിഷയം. പ്രതിഭകളെക്കൊണ്ടു നിറഞ്ഞ ടീമില്‍, ആരെയൊക്കെ ഏതൊക്കെ പൊസിഷനുകളില്‍ ഇറക്കുമെന്നതും ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സിതാംശു കൊടാക്ക് ആണ് ഇക്കാര്യത്തില്‍ സൂചനകളുമായി രംഗത്തുവരുന്നത്. സഞ്ജു ഇതുവരെ അഞ്ച്, ആറ് നമ്പരുകളി ഇറങ്ങിയിട്ടില്ലെങ്കിലും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹം തയാറാണെന്നാണ് കൊടാക്ക് പറയുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് സഞ്ജു ഈ പൊസിഷനുകളില്‍ ഇറങ്ങുന്നതില്‍ സന്തുഷ്ടനാണെന്ന് അറിയിച്ചത്. എന്നാല്‍, ടീം മാനേജ്‌മെന്റ് അവസാന ഇലവന്‍ ആരൊക്കെയാണെന്നും ഏതൊക്കെ പൊസിഷനുകളില്‍ കളിക്കുമെന്നതിലും വ്യക്തത വരുത്തിയിട്ടില്ല. അര്‍ഷ്ദീപിന്റെ സാധ്യതയെക്കുറിച്ചും കൊടാക്ക് നിലപാടു വ്യക്തമാക്കുന്നുണ്ട്. ‘പ്ലേയിംഗ് ഇലവന്‍ എന്നത് വിക്കറ്റിനെ ആസ്പദമാക്കി മാത്രമാണു തീരുമാനിക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ പ്രതേ്യാകിച്ച് അജന്‍ഡയൊന്നും…
Read More »