India

  • വോട്ടുകൊള്ള ആരോപണം: കൂടിക്കാഴ്ച ഉടന്‍; സമയം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

    ന്യൂഡല്‍ഹി: വോട്ടുകൊള്ള ആരോപണത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചു തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉച്ചക്ക് 12 മണിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ എത്താന്‍ നിര്‍ദേശം നല്‍കി. കൂടിക്കാഴ്ചയ്ക്ക് 30 പേര്‍ക്ക് പങ്കെടുക്കാം. കോണ്‍ഗ്രസ് എം പി ജയറാം രമേശിന് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിപ്പ് നല്‍കിയത്. എല്ലാ എംപിമാരെയും കാണണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കെസി വേണു?ഗോപാല്‍ പറഞ്ഞു. ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദേഹം പറഞ്ഞു. അതേസമയം പതിനൊന്നരയോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധമാര്‍ച്ചില്‍ മുന്നൂറോളം പാര്‍ലമെന്റംഗങ്ങള്‍ അണിനിരക്കും. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ഇന്ന് പാര്‍ലമെന്റിലും പ്രതിപക്ഷം വിഷയം ഉന്നയിക്കും. വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന വാദത്തിലെ തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് ഇന്ന് പ്രത്യേക യോഗം ചേരും. വൈകിട്ട് 4 മണിക്ക് എഐസിസിയില്‍ ചേരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. വോട്ടര്‍പട്ടിക ക്രമക്കേടില്‍ സംസ്ഥാനവ്യാപകമായി ക്യാമ്പയിന്‍ ആരംഭിക്കാനാണ് തീരുമാനം. വൈകിട്ട് 7…

    Read More »
  • നിഗൂഢമായ ബഹിരാകാശ വസ്തു ഭൂമിയെ ലക്ഷ്യമിട്ടു കുതിക്കുന്നെന്ന് ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞര്‍; മനുഷ്യവംശത്തെ രക്ഷിക്കാനോ തുടച്ചു നീക്കാനോ? അസാധാരണ വേഗം, നിശ്ചിതമല്ലാത്ത പാത; ശക്തിയേറിയ ടെലിസ്‌കോപ്പുകള്‍ ഒരേദിശയിലേക്കു തിരിച്ച് ശാസ്ത്രലോകം

    ന്യൂയോര്‍ക്ക്: ഇതിനുമുമ്പു കാണാത്ത തരത്തിലുള്ള അപൂര്‍വമായ വസ്തു സോളാര്‍ സിസ്റ്റത്തില്‍ പ്രവേശിച്ചെന്നു കണ്ടെത്തി ബഹിരാകാശ ശാസ്ത്രജ്ഞര്‍. അസാധാരണ വേഗത്തിനൊപ്പം നിശ്ചിതമല്ലാത്ത പാതയുമാണിതിന് എന്നത് ബഹിരാകാശ വസ്തുക്കളെക്കുറിച്ചുള്ള ഇതുവരെയുള്ള കാഴ്ചപ്പാടു മാറ്റുന്നതാണെന്നും വിലയിരുത്തുന്നു. ബഹിരാകാശ വസ്തുവിന്റെ സ്വഭാവ പരിശോധിക്കുമ്പോള്‍, ചില ശാസ്ത്രജ്ഞര്‍ ഇതൊരുപക്ഷേ അത്യാധുനിക സമൂഹത്തില്‍നിന്നുള്ള ക്രിത്രിമ അന്വേഷണ വാഹനങ്ങളാണെന്ന സംശയവും ഉയര്‍ത്തുന്നുണ്ട്. ഈ ആശയം അഭ്യൂഹങ്ങള്‍ നിറഞ്ഞതാണെങ്കിലും ബഹിരാകാശ ജീവികളുടെ സാന്നിധ്യത്തെക്കുറിച്ചും പ്രപഞ്ചത്തിന്റെ നിഗൂഢതയെക്കുറിച്ചുമൊക്കെയുള്ള കൗതുകം വര്‍ധിപ്പിക്കുന്നതാണ്. ഇതേക്കുറിച്ചു കര്‍ക്കശമായി നിരീക്ഷിക്കുകയും അന്വേഷിക്കുകയും ചെയ്യണമെന്നും എവിടെനിന്നു പുറപ്പെട്ടു എന്നു മനസിലാക്കേണ്ടതുണ്ടെന്നും ഹാവാര്‍ഡ് ഗവേഷകര്‍ പറയുന്നു. എന്തെങ്കിലും ഒരു തീരുമാനത്തിലേക്ക് എത്തരുതെന്നും അസാധാരണമായ കോസ്മിക് വിസ്മയങ്ങളെക്കുറിച്ച് ആഴത്തില്‍ പഠനമുണ്ടാകുമ്പോള്‍ വിശദീകരണങ്ങളും ലഭിച്ചേക്കുമെന്ന് ഇവര്‍ പറയുന്നു. പ്രപഞ്ചത്തെ നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യയിലെ നിര്‍ണായകമായ നേട്ടമായിട്ടാണ് അപൂര്‍വ വസ്തുവിനെ കണ്ടെത്തിയതിനെ വിലയിരുത്തുന്നത്. അറിയപ്പെടാത്ത ബഹിരാകാശ വസ്തുക്കളെ എങ്ങനെ നേരിടണമെന്നതില്‍ ചര്‍ച്ചകള്‍ മുന്നോട്ടുവയ്ക്കാനും ഇതു സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കണ്ടെത്തലിനു പിന്നാലെ ആഗോള ശാസ്ത്രലോകം ആഴത്തിലുള്ള പഠനത്തിനായി തയാറെടുത്തിട്ടുണ്ട്.…

    Read More »
  • രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാര്‍ലമെന്റ് ഇന്ന് വീണ്ടും സമ്മേളിക്കും; ബീഹാര്‍ വോട്ടര്‍ പട്ടിക, വോട്ടര്‍പട്ടികയിലെ പരിഷ്‌കരണം, ക്രൈസ്തവ ആക്രമണം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഉന്നയിക്കും

    ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാര്‍ലമെന്റ് ഇന്ന് വീണ്ടും സമ്മേളിക്കും. ബീഹാര്‍ വോട്ടര്‍ പട്ടിക, വോട്ടര്‍പട്ടികയിലെ പരിഷ്‌കരണം, ക്രൈസ്തവ ആക്രമണം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇന്നും പാര്‍ലമെന്റിനെ പ്രഷുബ്ധമാക്കിയേക്കും. കഴിഞ്ഞ 14 ദിവസവും പാര്‍ലമെന്റ് പ്രതിപക്ഷ പ്രതിഷേധത്താല്‍ നേരത്തെ പിരിഞ്ഞിരുന്നു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. അതേസമയം ബീഹാര്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. പാര്‍ലമെന്റില്‍ നിന്ന് രാവിലെ 11 മണിയോടെ മാര്‍ച്ച് ആരംഭിക്കും. ഇന്ത്യ സഖ്യത്തിലെ കക്ഷി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നേരിട്ട് കണ്ട് എതിര്‍പ്പ് പ്രകടിപ്പിച്ചേക്കും.

    Read More »
  • വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് മാര്‍ഗരേഖയിറക്കും: ബിഹാറിലെ വിവാദമായ വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും ഉണ്ടാകും

    തിരുവനന്തപുരം: ബിഹാറില്‍ നടപ്പാക്കി വിവാദമായ വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ സംസ്ഥാനങ്ങളിലും പട്ടിക പരിഷ്‌കരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. വീഴ്ചകള്‍ ഒഴിവാക്കി കൂടുതല്‍ കരുതലോടെയായിരിക്കും കേരളത്തിലെ നടപടികള്‍. പരിഷ്‌കരണം സംബന്ധിച്ച് കമ്മിഷനില്‍ നിന്ന് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് പുതുക്കലുണ്ടാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. പുതുക്കലിന് മാര്‍ഗരേഖയിറക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് അടിസ്ഥാനമാക്കുക 2002-ലെ പട്ടികയാണ്. കേരളത്തില്‍ അവസാനമായി സമഗ്രപരിഷ്‌കരണം നടന്നത് ഈ വര്‍ഷമാണ്. പട്ടിക പുതുക്കാന്‍ എന്യൂമറേഷനുള്ള അപേക്ഷാഫോറം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൊതുമേഖലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, 1987 ജൂലൈ ഒന്നിന് മുന്‍പ് സര്‍ക്കാര്‍/ തദ്ദേശ സ്ഥാപനങ്ങള്‍, ബാങ്ക്, എല്‍ഐസി, പൊതുമേഖലാ സ്ഥാപനം നല്‍കിയ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, അംഗീകൃത ബോര്‍ഡുകളോ സര്‍വകലാശാലകളോ നല്‍കിയ പത്താംതരം, വിദ്യാഭ്യാസ…

    Read More »
  • വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് വന്‍ പ്രതിഷേധം; രാഹുല്‍ ഗാന്ധിയുടെ നേതൃത്വല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

    ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ഇന്ന് വന്‍ പ്രതിഷേധം സംഘടിപ്പിക്കും. വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11.30ന് പാര്‍ലമെന്റില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും. മാര്‍ച്ചിന് ശേഷം നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തും. വിഷയം മുന്‍നിര്‍ത്തി വിവിധ ഭാഷകളില്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകളും നേതാക്കള്‍ ഉയര്‍ത്തും. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകളെ ഏറ്റെടുത്തിരിക്കയാണ് ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍. അതിനിടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജനപിന്തുണ തേടി രാഹുല്‍ ഗാന്ധി ക്യാമ്പെയ്ന് തുടക്കമിട്ടിട്ടുണ്ട്. ഇതിനായി ‘വോട്ട്ചോരി ഡോട്ട് ഇന്‍’ എന്ന പേരില്‍ വെബ്സൈറ്റിനും തുടക്കമിട്ടു. വെബ്സൈറ്റില്‍ ‘വോട്ട് ചോരി പ്രൂഫ്, ഡിമാന്‍ഡ് ഇസി (ഇലക്ഷന്‍ കമ്മീഷന്‍) അക്കൗണ്ടബിലിറ്റി, റിപ്പോര്‍ട്ട് വോട്ട് ചോരി’ എന്നിങ്ങനെ മൂന്ന് ഒപ്ഷനുകളുണ്ട്. ഇതില്‍ വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവമുണ്ടെങ്കില്‍ അതേപ്പറ്റി ജനങ്ങള്‍ക്ക് തുറന്നെഴുതാവുന്നതാണ്. കോണ്‍ഗ്രസാണ് ക്യാമ്പെയ്ന് തുടക്കമിട്ടിരിക്കുന്നത്. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള…

    Read More »
  • തിരുവനന്തപുരം-ഡല്‍ഹി വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്: എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത് റഡാറിലെ തകരാറിനെ തുടര്‍ന്ന്; വിശദീകരണവുമായി എയര്‍ ഇന്ത്യ

    ചെന്നൈ: തിരുവനന്തപുരം-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ചെന്നൈയില്‍ അടിയന്തരമായി ഇറക്കിയത്. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍ തുടങ്ങിയ കേരളത്തിലെ എം.പിമാരും വിമാനത്തില്‍ ഉണ്ടായിരുന്നു. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന എഐ-2455 വിമാനത്തിലെ ജീവനക്കാര്‍, കാലാവസ്ഥ മോശമായതിനാല്‍, സാങ്കേതിക പ്രശ്നം ഉള്ളതായി സംശയിക്കുകയും മുന്‍കരുതല്‍ നടപടിയായി ചെന്നൈയിലേക്ക് വഴിതിരിച്ച് വിടുകയും ആയിരുന്നുവെന്നാണ വിശദീകരണത്തില്‍ പറയുന്നത്. വിമാനം സുരക്ഷിതമായി ചെന്നൈയില്‍ ഇറക്കിയെന്നും അവിടെ വിമാനം ആവശ്യമായ പരിശോധനകള്‍ക്ക് വിധേയമാക്കും. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നു എന്നും അവര്‍എയര്‍ ഇന്ത്യ അറിയിച്ചു. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയര്‍ ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. എയര്‍ ഇന്ത്യ 2455 വിമാനമാണ്…

    Read More »
  • വീണ്ടും പരസ്യമായ ആണവ ഭീഷണി മുഴക്കി അസിം മുനീര്‍; ‘ഇന്ത്യ അണക്കെട്ടു പണിഞ്ഞാല്‍ 10 മിസൈലുകള്‍ ഉപയോഗിച്ചു തകര്‍ക്കും; ഞങ്ങള്‍ പരാജയപ്പെടുമെന്ന് ഉറപ്പായാല്‍ പകുതി ലോകവും തകര്‍ക്കും; അള്ളാഹു അതിനുള്ള ഊര്‍ജം നല്‍കും’

    ടാംപ: ഇന്ത്യയുമായുള്ള യുദ്ധത്തില്‍ തോല്‍ക്കുകയാണെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതിയും തകര്‍ക്കുമെന്ന് പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീര്‍ . ഫ്‌ലോറിഡയിലെ ടാമ്പയില്‍ വ്യവസായി അദ്നാന്‍ അസദ് സംഘടിപ്പിച്ച പരിപാടിയിലാണ് അസിം മുനീര്‍ ഭീഷണി മുഴക്കിയത്. ‘ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്, ഞങ്ങള്‍ തോല്‍ക്കുകയാണെന്ന് തോന്നിയാല്‍, പകുതി ലോകവും ഞങ്ങള്‍ തകര്‍ക്കും. ഇന്ത്യ സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചതിനാല്‍ 2.5 കോടി ആളുകള്‍ പട്ടിണി കിടന്ന് മരിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യ ഒരു അണക്കെട്ട് നിര്‍മ്മിച്ചാല്‍ പത്ത് മിസൈലുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് നശിപ്പിക്കും. സിന്ധു നദിയില്‍ ഇന്ത്യക്ക് വ്യക്തിപരമായ ഉടമസ്ഥാവകാശമില്ല. പാകിസ്ഥാന് മിസൈലുകള്‍ക്ക് ക്ഷാമമില്ലെന്ന് ആരും മറക്കരുത്’ അസിം മുനീര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വിലപ്പെട്ട സ്വത്തുക്കളുള്ള കിഴക്കന്‍ ഇന്ത്യയില്‍ പാകിസ്ഥാന്‍ ആക്രമണം അഴിച്ചുവിടും, പിന്നീട് പടിഞ്ഞാറോട്ട് നീങ്ങും. ഇസ്ലാമിക കല്‍മയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരേയൊരു രാജ്യമാണ് പാകിസ്ഥാന്‍. അതിനാല്‍ അല്ലാഹു ഊര്‍ജവും പ്രകൃതി വിഭവങ്ങളും നല്‍കി അനുഗ്രഹിക്കും . പ്രവാചകന്‍ മുഹമ്മദ് ഇസ്ലാമിക…

    Read More »
  • സിബിഎസ്ഇ പരീക്ഷകൾ ഇനി പുസ്തകങ്ങൾ തുറന്നുവെച്ച്  എഴുതാം: അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാകും

    മനഃപാഠമാക്കിയ വിവരങ്ങൾ അതുപോലെ പരീക്ഷയിൽ എഴുതുന്ന രീതിക്ക് മാറ്റം വരുത്തിക്കൊണ്ട്, ഓപ്പൺ ബുക്ക് എക്സാമിന് സിബിഎസ്ഇ അംഗീകാരം നൽകി. ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് 2026-’27 അധ്യയന വർഷം മുതൽ  ഈ പുതിയ പരീക്ഷാ സമ്പ്രദായം നടപ്പിലാക്കും. അധ്യാപകരുടെ പിന്തുണയും ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ശുപാർശകളും പരിഗണിച്ചാണ് ഈ പരിഷ്ക്കാരം. ജൂണിൽ നടന്ന സിബിഎസ്ഇ ഗവേണിങ് ബോഡി യോഗത്തിൽ പ്രാഥമിക അംഗീകാരം ലഭിച്ച ഈ നിർദ്ദേശത്തിന്, വിശദമായ പഠനങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അന്തിമ അംഗീകാരം നൽകിയത്. ഇംഗ്ലീഷ്, സയൻസ്, കണക്ക്, ബയോളജി എന്നീ വിഷയങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ ഓപ്പൺ ബുക്ക് അസസ്മെന്റുകൾ ഉൾപ്പെടുത്തുക. പേര് സൂചിപ്പിക്കുന്നതുപോലെ, പുസ്തകങ്ങൾ തുറന്നുവെച്ച് പരീക്ഷ എഴുതുന്ന രീതിയാണിത്. എന്നാൽ, ഇത് സാധാരണ പരീക്ഷയെക്കാൾ എളുപ്പമാണെന്ന് കരുതരുത്. കാണാപ്പാഠം പഠിച്ച് ഉത്തരങ്ങൾ എഴുതുന്ന രീതിക്ക് പകരം, ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്യാനും സ്വന്തമായ നിരീക്ഷണങ്ങൾ നടത്താനും വിദ്യാർത്ഥികളെ ഇത് പ്രേരിപ്പിക്കുന്നു. ഈ പരീക്ഷയിലെ ചോദ്യങ്ങൾ നേരിട്ടുള്ള ഉത്തരങ്ങൾ ആവശ്യപ്പെടുന്നവയല്ല.…

    Read More »
  • ജ​ഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായത് മോദിയുടേയും അമിത് ഷായുടേയും മാനസപുത്രനെന്ന നിലയിൽ!! പിന്നെ എങ്ങനെ പൊടുന്നനെ പുകഞ്ഞ കൊള്ളിയായി?, ധൻകർ എവിടെ?, പ്രതിപക്ഷം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു… പക്ഷെ ഉത്തരം അപൂർണം

    മുൻ ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകർ എവിടെയാണ്. കഴിഞ്ഞ ജൂലൈ 22 മുതൽ ഉയരുന്ന ചോദ്യമാണിത്. മുൻകോൺ​ഗ്രസ് നേതാവും രാജ്യസഭാം​ഗവുമായ കപിൽ സിബൽ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം വിളിച്ച് ഇക്കാര്യം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. തനിക്ക് വ്യക്തിപരമായി ബന്ധമുള്ള വ്യക്തിയാണ് ധൻകറെന്നും പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും വിവരമില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യത്തിൽ ഇടപെടണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. ​ധൻകർ എവിടെയെന്ന് ചോദിച്ച സിബൽ അമിത് ഷാ വിഷയത്തിൽ പരസ്യപ്രസ്താവന നടത്തണമെന്നും രാജ്യചരിത്രത്തിൽ ഇത്തരം സംഭവം മുൻപ് ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ലാപ്ത ലേഡീസ്, അതായത് കാണാതായ പെൺകുട്ടികൾ എന്ന് കേട്ടിട്ടുണ്ട്. ഇതാദ്യമായാണ് ലാപ്ത വെസ് പ്രസിഡ‍ന്റ് എന്ന് കേൾക്കുന്നത് എന്നും സിബൽ പരിഹസരിക്കുന്നുണ്ട്. ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയാണ് ജ​ഗദീപ് ധൻകർ. 2022 ഓ​ഗസ്റ്റ് 11 നാണ് അദ്ദേ​ഹം ചുമതലയേറ്റത്. 2027 ഓ​ഗസ്റ്റ് വരെ കാലാവധി ഉണ്ടെന്നിരിക്കെ ഏവരേയും ഞെട്ടിച്ച് ജൂലൈ 21 ന് വൈകിട്ടാണ് അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്.…

    Read More »
  • വോട്ടര്‍ പട്ടിക ക്രമക്കേട്: രാഹുല്‍ ഗാന്ധി ഉപയോഗിച്ച രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റേതല്ല; നോട്ടീസ് അയച്ച് കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മിഷന്‍

    ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലും കര്‍ണാടക, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമേക്കേടുകള്‍ നടന്നതായുള്ള ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ നോട്ടീസ് അയച്ച് കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉപയോഗിച്ച രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റേതല്ലെന്നാണ് നോട്ടീസില്‍ കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധി കാണിച്ച രേഖകള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകളില്‍ നിന്നുള്ളതാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പോളിങ് ഓഫീസര്‍ നല്‍കിയ രേഖകള്‍ പ്രകാരം ശകുന്‍ റാണി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും രാഹുല്‍ പറയുകയുണ്ടായി. അന്വേഷണത്തില്‍ ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എന്ന് ശകുന്‍ റാണി വ്യക്തമാക്കിയത്. രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ കാണിച്ച ടിക്ക് അടയാളപ്പെടുത്തിയ രേഖ പോളിങ് ഓഫീസര്‍ നല്‍കിയ രേഖയല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. അതിനാല്‍ ശകുന്‍ റാണിയോ മറ്റാരെങ്കിലുമോ രണ്ട് തവണ വോട്ട് ചെയ്തു എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം…

    Read More »
Back to top button
error: