Crime

  • ഹണി ട്രാപ്പ് കേസിലെ പ്രതി; ഷീല സണ്ണിയെ വ്യാജകേസില്‍ കുരുക്കിയ നാരായണദാസ് സ്ഥിരം കുറ്റവാളി?

    കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസ് സ്ഥിരം കുറ്റവാളിയെന്നു സൂചന. വിവിധ സേനാവിഭാഗങ്ങളുടെ യൂണിഫോമുകളിലെത്തി ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഹണി ട്രാപ്പ് കേസിലെ മുഖ്യപ്രതിയാണു നാരായണദാസ് എന്നു പൊലീസ് പറയുന്നു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിഭാഗത്തിനു വേണ്ടി ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം നടത്തിയെന്ന ആരോപണം നേരിടുന്ന പ്രതി സായ്ശങ്കറും ഇയാളുടെ കൂട്ടാളിയാണ്. ഹണിട്രാപ്പ് കേസിലും ഇവര്‍ കൂട്ടുപ്രതികളാണ്. വ്യാജ ലഹരിക്കേസില്‍ പ്രതിയായ ഷീല സണ്ണിയുടെ അടുത്ത ബന്ധുവിന്റെ സഹോദരിയുടെ സുഹൃത്താണു നാരായണ ദാസ്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണു പ്രതിയുടെ പശ്ചാത്തലം പുറത്തുവന്നത്. നാരായണദാസിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്താല്‍ നോട്ടീസ് നല്‍കിയേ വിളിപ്പിക്കാവു എന്നു കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സ്‌കൂട്ടറിന്റെ ഡിക്കിയില്‍നിന്ന് എക്‌സൈസ് സംഘം 12 എല്‍എസ്ഡി സ്റ്റാംപുകള്‍ പിടിച്ചെടുത്ത കേസില്‍ ഷീലാ…

    Read More »
  • ബ്രീഫ്‌കേസാണെന്ന് തെറ്റിദ്ധരിച്ച് ‘ഇ.വി.എം’ മോഷ്ടിച്ചു; സംഭവിച്ചത് ഗുരുതര സുരക്ഷാവീഴ്ച

    മുംബൈ: പുനെയിലെ സ്‌ട്രോങ് റൂമില്‍നിന്ന് ഡെമോ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ മോഷണം പോയി. സുരക്ഷാവീഴ്ചയെത്തുടര്‍ന്ന് മൂന്ന് സബ് ജില്ലാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍, മഹാരാഷ്ട്ര ചീഫ് സെക്രട്ടറി നിതിന്‍ കരീറിന് കത്തെഴുതി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് ഇവിഎം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശിവാജി ബന്ദ്ഗര്‍, അജിങ്ക്യാ സാലുങ്കെ എന്നീ യുവാക്കള്‍ അറസ്റ്റിലായി. ഇവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ക്കുകൂടി പങ്കുള്ളതായി സംശയിക്കുന്നു. അയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി. ഫെബ്രുവരി 12 വരെ കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. മോഷ്ടിക്കപ്പെട്ട വോട്ടിങ് മെഷീന്‍ പരിശീലനത്തിനും ബോധവല്‍ക്കരണ പരിപാടികള്‍ക്കും വേണ്ടി മാത്രം ഉപയോഗിക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ശ്രീകാന്ത് ദേശ്പാണ്ഡെ പറഞ്ഞു. മോഷ്ടിക്കപ്പെട്ടത് ഡെമോ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ആണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വോട്ടിങ് മെഷീനുകളുടെ സുരക്ഷ സംബന്ധിച്ച…

    Read More »
  • ആദ്യം പിഎഫ് ആനുകൂല്യം നിഷേധിച്ചത് ജനനവര്‍ഷത്തിലെ വ്യത്യാസം ചൂണ്ടിക്കാട്ടി, ശിവരാമന്റെ ആത്മഹത്യാ കുറിപ്പില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥന്റെ പേരും

    കൊച്ചി: പിഎഫ് ഓഫീസില്‍ വെച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി.കെ ശിവരാമന്റെ ആത്മഹത്യാ കുറിപ്പില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിന് ഉത്തരവാദികള്‍ ഇപിഎഫ് അധികൃതരാണെന്ന് വ്യക്തമാക്കുന്ന ചാലക്കുടി പേരാമ്പ്ര പണിക്കവളപ്പില്‍ പി കെ ശിവരാമന്റെ ആത്മഹത്യാ കുറിപ്പ് മൃതദേഹത്തില്‍നിന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹത്തില്‍നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് ആശുപത്രി അധികൃതര്‍ക്കാണ് കിട്ടിയത്. ഇപിഎഫ് അധികൃതരുടെ നിഷേധാത്മക സമീപനവും ഉത്തരവാദിയായ ഉദ്യോഗസ്ഥന്റെ പേരും കത്തിലുള്ളതായാണ് വിവരം. ജീവനൊടുക്കാന്‍ കീടനാശിനിയാണ് ശിവരാമന്‍ കഴിച്ചതെന്നും പൊലീസ് പറഞ്ഞു. 2019ല്‍ അപേക്ഷ മടക്കിയശേഷം ശിവരാമനെ ഓഫീസില്‍ കണ്ടിട്ടില്ലെന്നാണ് ഇപിഎഫ് അധികൃതര്‍ പറയുന്നതെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഇപിഎഫ് അധികൃതരുടേതടക്കം വിശദമായ മൊഴിയെടുക്കും. രേഖകള്‍ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. ചൊവ്വ പകല്‍ ഇദ്ദേഹം ഇപിഎഫ് ഓഫീസിലെത്തി ശുചിമുറിയില്‍വച്ച് വിഷം കഴിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് മരണം സംഭവിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം…

    Read More »
  • ‘ഹൈ റിച്ച്’ ദമ്പതികളെ ബന്ധപ്പെടാന്‍ കഴിയുന്നില്ല: ജാമ്യാപേക്ഷയുടെ വാദത്തിനിടെ അഭിഭാഷകന്‍

    കൊച്ചി: മണിചെയിന്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ പോയ ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി മാനേജിങ് ഡയറക്ടര്‍ വലിയാലുക്കല്‍ കോലാട്ട് കെ.ഡി. പ്രതാപന്‍, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരന്‍ ശ്രീന എന്നിവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നു പ്രതിഭാഗം അഭിഭാഷകന്‍ വിചാരണക്കോടതിയെ അറിയിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടയിലാണു പ്രതിഭാഗം ഇക്കാര്യം ബോധിപ്പിച്ചത്. അതേസമയം, പ്രതികള്‍ കീഴടങ്ങിയാല്‍ അറസ്റ്റ് ചെയ്യേണ്ടി വരില്ലെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിചാരണക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. തൃശൂരിലെ ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ് കമ്പനി 3141 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. കേസ് വീണ്ടും 12നു പരിഗണിക്കും.

    Read More »
  • യുപിയില്‍ വീണ്ടും മതപരിവര്‍ത്തന ആരോപണം; കത്തോലിക്ക പുരോഹിതന്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് കത്തോലിക്ക പുരോഹിതന്‍ ഉള്‍പ്പെടെ 10 പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച സംസ്ഥാന പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ നേതൃത്വത്തില്‍ ആളുകളെ ക്രിസ്തുമതത്തിലേക്ക് മാറ്റുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ലക്‌നൗ അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന മംഗലാപുരം സ്വദേശിയായ ഫാ. ഡൊമിനിറ് പിന്റുവാണ് അറസ്റ്റിലായ പുരോഹിതന്‍. അദ്ദേഹത്തിന് പുറമെ അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. മതപരിവര്‍ത്തനം സംബന്ധിച്ച കേസില്‍ 15 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നതെന്നും പത്ത് പേര്‍ പിടിയിലായതായും പൊലീസ് അഡീഷണല്‍ സൂപ്രണ്ട് എസ്.എന്‍ സിന്‍ഹ പറഞ്ഞു. ഛക്കര്‍ ഗ്രാമത്തില്‍ നിന്നായിരുന്നു അറസ്റ്റ്. ഇവിടെ ഗ്രാമീണരെ വലിയ തോതില്‍ മതം മാറ്റുന്നതായി ആരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ബ്രിജേഷ് കുമാറാണ് തിങ്കളാഴ്ച പൊലീസില്‍ പരാതി നല്‍കിയതെന്നും അധികൃതര്‍ പറഞ്ഞു. രൂപതാ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് മതപരിവര്‍ത്തന സമ്മേളനം നടന്നുവെന്നായിരുന്നു വി.എച്ച്.പി നേതാവിന്റെ പരാതിയില്‍ ആരോപിച്ചിരുന്നത്. അതേസമയം ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ലക്‌നൗ രൂപത ചാന്‍സലറും…

    Read More »
  • റെയില്‍വേ സ്റ്റേഷനില്‍ തൂങ്ങിമരിക്കാന്‍ യുവാവിന്റെ ശ്രമം; രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി

    പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ നടപ്പാതയോടു ചേര്‍ന്നുള്ള കമ്പിയില്‍ തൂങ്ങിമരിക്കാനായിരുന്നു ശ്രമം. ആര്‍പിഎഫും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇയാളെ ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കമ്പിയില്‍ കെട്ടിയ കയറിലെ കുരുക്ക് കഴുത്തിലിട്ട് ചാടി മരിക്കാനായിരുന്നു ശ്രമം. ഉടന്‍തന്നെ സ്ഥലത്തെത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് കഴുത്തിലെ കുരുക്ക് നീക്കി ആരോഗ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. മരിക്കാന്‍ ശ്രമിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യാ ശ്രമം നടത്താനുള്ള കാരണവും വ്യക്തമല്ല.

    Read More »
  • ഒടുവില്‍ സസ്‌പെന്‍ഷന്‍; പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

    വയനാട്: ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മാനന്തവാടി മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിദഗ്ധന് സസ്‌പെന്‍ഷന്‍. ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കുറ്റവാളിയാണെന്ന് കണ്ടെത്തിയിട്ടും ജോസ്റ്റിന്‍ ഫ്രാന്‍സിസ് സര്‍വീസില്‍ തുടരുന്നവെന്ന മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെയാണ് നടപടി. ഇതോടെ ക്യാമ്പ് ചുമതലയില്‍ നിന്ന് മാറ്റി ഡി.എം.ഒ വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി.ഇതിനു പിന്നാലെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള വകുപ്പ് നടപടി. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി സര്‍വീസില്‍ തുടരുന്നതും ജില്ലയിലെ പഠന വൈഷമ്യമുള്ള എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ എല്‍.ഡി സ്‌ക്രീനിങ് ക്യാമ്പിന് നേതൃത്വം നല്‍കുന്നതും മീഡിയവണ്‍ പുറത്തെത്തിച്ചതോടെയാണ് ഇയാളെ മാറ്റി ഡി.എം.ഒ വിദ്യഭ്യാസ വകുപ്പിന് ഉത്തരവ് നല്‍കിയത്. വാര്‍ത്ത പുറത്തുവന്നതോടെ വിവിധ യുവജന സംഘടനകളും വനിതാ സംഘടനകളും പ്രതിഷേധവുമായെത്തിയിരുന്നു. വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍…

    Read More »
  • ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത് എന്തിനുവേണ്ടി? കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

    കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കോടതിയില്‍ നിന്ന് കുറ്റപത്രം സമര്‍പ്പിക്കും. രാവിലെ 11ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി -2 ആണു കേസ് പരിഗണിക്കുന്നത്. ആയിരത്തോളം പേജുകള്‍ വരുന്നതാണ്. അന്വേഷണോദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ് ആകും കുറ്റപത്രം സമര്‍പ്പിക്കുക. സഹോദരനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന ആറു വയസുകാരിയെ ആണ് കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെ ന?ഗരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേസില്‍ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര്‍ പത്മകുമാര്‍ (52), ഭാര്യ എം ആര്‍ അനിതാകുമാരി (45), മകള്‍ പി അനുപമ (20) എന്നിവര്‍ അറസ്റ്റിലായി.  

    Read More »
  • കുടുംബ വഴക്ക്: കരയോഗം സെക്രട്ടറിയെ വീടുകയറി കുത്തി പരിക്കേല്‍പ്പിച്ചു

    തിരുവനന്തപുരം: ശ്രീകാര്യം ഇടത്തറ എന്‍.എസ്.എസ്. കരയോഗം സെക്രട്ടറിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. കെ.എസ്.ആര്‍.ടി.സി മുന്‍ ചീഫ് ട്രാഫിക് സോണല്‍ മാനേജറായിരുന്ന ചെമ്പഴന്തി ഇടത്തറ പണയില്‍ത്തറ വീട്ടില്‍ ചന്ദ്രശേഖരന്‍ നായര്‍ (63) ക്കാണ് കുത്തേറ്റത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കഴുത്തിന് പിന്നില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബന്ധുക്കളായ രണ്ട് യുവാക്കള്‍ വീട്ടിലെത്തുകയും ചന്ദ്രശേഖരന്‍ നായരെ ക്രൂരമായി മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് കുത്തിയതായും പോലീസ് പറഞ്ഞു. നേരത്തേയുണ്ടായിരുന്ന കുടുംബവഴക്കിനെ തുടര്‍ന്നുള്ള വാക്ക് തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

    Read More »
  • പഴയ പാര്‍ലമെന്റ് മന്ദിരത്തിന് ദോഷമുണ്ടെന്ന് പറഞ്ഞ വാസ്തു വിദഗ്ധന്‍; 65 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

    ന്യൂഡല്‍ഹി: പഴയ പാര്‍ലമെന്റ് മന്ദിരത്തിനു വാസ്തു ദോഷമുണ്ടെന്നു പറഞ്ഞതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചയാള്‍ 65 കോടി രൂപയുടെ തട്ടിപ്പു കേസില്‍ അറസ്റ്റില്‍. വാസ്തു വിദഗ്ധനായ ഖുശ്ദീപ് ബന്‍സാല്‍ ആണ് പിടിയിലായത്. അസം പൊലീസിന്റെയും ഡല്‍ഹി പൊലീസിന്റെയും സംയുക്ത സംഘമാണ് തിങ്കളാഴ്ച ഡല്‍ഹിയില്‍ വച്ച് ഖുശ്ദീപിനെയും സഹോദരനെയും അറസ്റ്റ് ചെയ്തത്. ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് യൂണിറ്റും അറസ്റ്റില്‍ പങ്കെടുത്തു. ഇരുവരെയും അസമിലേക്കു കൊണ്ടുപോയി. ഡല്‍ഹി ആസ്ഥാനമായുള്ള സബര്‍വാള്‍ ട്രേഡിങ് കമ്പനി ഉടമ കമല്‍ സബര്‍വാളിന്റെ പരാതിയിലാണ് അറസ്റ്റ്. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവിന്റെ മകനും കേസില്‍ പ്രതിയാണ്. കമല്‍ സബര്‍വാളില്‍നിന്നു 65 കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. എന്നാല്‍ പരാതിക്കാരന് ഒരു വ്യക്തിയെ പരിചയപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഖുശ്ദീപ് ബന്‍സാല്‍ ഡല്‍ഹി പൊലീസിനു മൊഴി നല്‍കി. 1997 ല്‍ പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിന്റെ വാസ്തു ദോഷം മൂലമാണ് സര്‍ക്കാരുകള്‍ വീഴുന്നതെന്ന അവകാശവാദവുമായി രംഗത്തെത്തിയതോടെയാണ് ഖുശ്ദീപ് ബന്‍സാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.…

    Read More »
Back to top button
error: