Crime

  • ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റു മരിച്ച സംഭവം: ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി കുടുംബം; ‘മകള്‍ നല്ലനിലയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചു; ഷാരോണിന് സംശയരോഗം; കൊന്നാലും ആരും ചോദിക്കാന്‍ വരേണ്ടന്ന് പറഞ്ഞു’

    പുതുക്കാട്: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. അര്‍ച്ചന ഭര്‍തൃവീട്ടില്‍ കടുത്ത മാനസിക, ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നെന്നും കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20)യെയാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. മനയ്ക്കലക്കടവ് വെളിയത്തുപറമ്പില്‍ ഹരിദാസിന്റെയും ജിഷയുടെയും മകളാണ് അര്‍ച്ചന. ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്ത വരന്തരപ്പിള്ളി പോലീസ് ഷാരോണിനെ കസ്റ്റഡിയിലെടുത്തു. ഏഴു മാസം മുന്‍പായിരുന്നു ഷാരോണിന്റെയും അര്‍ച്ചനയുടെയും പ്രണയവിവാഹം. അന്നുമുതല്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിക്കാറില്ലായിരുന്നെന്ന് അച്ഛന്‍ ഹരിദാസ് പറഞ്ഞു. വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മകള്‍ നല്ലനിലയില്‍ ജീവിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നു. ഷാരോണ്‍ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോണ്‍ വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു. മകളെ ഒരിക്കല്‍ അളഗപ്പനഗര്‍ പോളിടെക്‌നിക്കിനു മുമ്പില്‍വച്ച് അടിച്ചു. ഇതു ചോദ്യം ചെയ്തപ്പോള്‍ അര്‍ച്ചനയെ കൊല്ലുമെന്നും ആരും ചോദിക്കാന്‍ വരണ്ടെന്നുമായിരുന്നു ഷാരോണിന്റെ പ്രതികരണമെന്നും അര്‍ച്ചനയുടെ സഹോദരി അനു പറഞ്ഞു. അര്‍ച്ചനയുടെ…

    Read More »
  • മാപ്രാണത്തെ കല്ലേറിനു പിന്നിലാര്; മാപ്രാണത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥയുടെ വീടിനു നേരെ കല്ലെറിഞ്ഞവരെ തേടി പോലീസ്; സിസി ടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കുന്നു

    തൃശൂര്‍ മാപ്രാണത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ് നടത്തിയ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ബുധനാഴ്ച്ച രാത്രി 9.30 യോടെ തളിയകോണം ചകിരി കമ്പനിയ്ക്ക് സമീപമാണ് സംഭവം. ഇരിങ്ങാലക്കുട നഗരസഭ 41-ാം വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പാണപറമ്പില്‍ വിമി ബിജേഷിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. വിമി തിരഞ്ഞെടുപ്പ് പ്രചരണവുമായി പുറത്ത് പോയിരുന്നു. ഭര്‍ത്താവ് ബിജേഷ് വിദേശത്താണ്. പ്രായമായ അമ്മയും രണ്ട് മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കല്ലേറിനെ തുടര്‍ന്ന് അമ്മയും മക്കളും ഭയന്ന് ഉടന്‍ തന്നെ വിമിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. നാട്ടുകാര്‍ സ്ഥലത്തെത്തി പൊലീസില്‍ വിവരം അറിയിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.  

    Read More »
  • ആറുമാസം മുമ്പ് പ്രണയ വിവാഹം; നിരന്തര പീഡനം; ഫോണ്‍വിളിക്കാന്‍ പോലും അനുവദിച്ചില്ല; യുവതിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; അമ്മയ്‌ക്കെതിരേയും കേസ്

    തൃശൂര്‍: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യ അര്‍ച്ചനയാണ് (20) മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗന്‍വാടിയില്‍ നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്. നാളെ രാവിലെ ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ALSO READ  ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി കുടുംബം; ‘മകള്‍ നല്ലനിലയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചു; ഷാരോണിന് സംശയരോഗം; കൊന്നാലും ആരും ചോദിക്കാന്‍ വരേണ്ടന്ന് പറഞ്ഞു’   ആറു മാസം മുന്‍പാണ് ഷാരോണും അര്‍ച്ചനയും തമ്മില്‍ പ്രണയ വിവാഹം നടന്നത്. ഭര്‍തൃപീഢനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനമില്ലാത്തതിന്റെ പേരിലും അര്‍ച്ചനയെ…

    Read More »
  • രാഗം തിയേറ്റര്‍ ഉടമയെ കൊല്ലാന്‍ ശ്രമിച്ചതിനു പിന്നില്‍ തിയേറ്ററുകാര്‍ തമ്മിലുള്ള കുടിപ്പകയോ? സിനിമയില്‍ കണ്ടുശീലിച്ച ക്വട്ടേഷന്‍ ആക്രമണങ്ങള്‍ സ്‌ക്രീനിനു പുറത്തേക്കോ? മാസ് തിയേറ്റര്‍ ഉടമയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങള്‍; ഉന്നം വെളിപ്പെടുത്താതെ പോലീസിന്റെ ഒളിച്ചുകളി

    തൃശൂര്‍: തന്നെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് പ്രവാസി വ്യവസായിയും നിര്‍മാതാവുമായ റാഫേലാണെന്ന് തൃശൂര്‍ രാഗം തിയറ്റര്‍ നടത്തിപ്പുകാരന്‍ സുനില്‍. സിനിമ വിതരണത്തിലെ സാമ്പത്തിക ഇടപാടിനെച്ചൊല്ലി റാഫേലുമായി തര്‍ക്കമുണ്ടെന്നും സുനില്‍ പറയുന്നു. ഇരിങ്ങാലക്കുട മാസ് തിയറ്ററ്‍ ഉടമയാണ് റാഫേല്‍ പൊഴോലിപ്പറമ്പില്‍.  രാഗം തിയറ്റര്‍ ഉടമയായ സുനിലിനെ രാത്രിയുടെ മറവില്‍ വീടിന് പുറത്തെ ഗേയ്റ്റില്‍ വച്ച് വാളും കത്തിയുമായി ആക്രമിക്കാനിടയായ സാഹചര്യം എന്തായിരുന്നു? തിയറ്ററുകാര്‍ തമ്മിലെ കുടിപ്പകയോ? സിനിമയില്‍ കണ്ട് ശീലിച്ച ക്വട്ടേഷന്‍ ആക്രമണങ്ങള്‍ സ്ക്രീനിന് പുറത്ത് പ്രാവര്‍ത്തികമാവുകയായിരുന്നോ?   ഇക്കഴിഞ്ഞ 20ന് അതായത് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് രാഗം തിയറ്റര്‍ നടത്തിപ്പുകാരനായ വെളപ്പായ സ്വദേശി സുനില്‍  ആക്രമിക്കപ്പെട്ടത്.  രാത്രി പത്തു മണിയോടെ ആക്രമിക്കപ്പെട്ടത് വീടിനു മുമ്പിലായിരുന്നു. തൃശൂര്‍ വെളപ്പായയിലെ വീടിനു മുമ്പില്‍ കാര്‍ എത്തിയ ഉടനെ മൂന്നു യുവാക്കള്‍ ചാടിവീണു. കാറിന്‍റെ ഡോര്‍ തുറന്ന ഉടനെ ഡ്രൈവറെ വെട്ടി. ഡ്രൈവറാകട്ടെ ഓടിമാറി. പിന്നെ, കാറിന്‍റെ ചില്ല് തകര്‍ത്ത് സുനിലിന്‍റെ കാലില്‍ കുത്തി. തൃശൂരിലെ…

    Read More »
  • ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടു? പിന്നില്‍ അസിം മുനീറും ഐഎസ്‌ഐയും; കുടുംബാംഗങ്ങളെ ജയിലില്‍ പ്രവേശിപ്പിക്കുന്നില്ല; സഹോദരിയെ ബലപ്രയോഗത്തിലൂടെ നീക്കി; സമൂഹമാധ്യമങ്ങളില്‍ തീപോലെ പടര്‍ന്ന് വിവാദം; പ്രതികരിക്കാതെ പാക് അധികൃതര്‍

    റാവല്‍പിണ്ടി: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിട്ടും ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ചാര സംഘടനയായ ഐഎസ്‌ഐയാണ് ഇമ്രാന്‍ ഖാനെ കൊലപ്പെടുത്തിയതെന്നാണ് പറയപ്പെടുന്നത്. അതേസമയം, പാക്ക് സര്‍ക്കാറോ ജയില്‍ അധികൃതരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. 73കാരനായ ഇമ്രാന്‍ ഖാന്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2023 മുതല്‍ ജയിലിലാണ്. ഇമ്രാന്‍ ഖാന്റെ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയില്ലെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഖാനെ കാണണമെന്നാവശ്യപ്പെട്ട് അഡിയാല ജയിലിനു മുന്നില്‍ പ്രതിഷേധിച്ച അദ്ദേഹത്തിന്റെ സഹോദരിയെ ബലപ്രയോഗത്തിലൂടെ നീക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാക്ക് സൈനിക മേധാവി അസിം മുനീറും ഐഎസ്‌ഐയും ചേര്‍ന്ന് ഇമ്രാന്‍ ഖാനെ ജയിലില്‍ വച്ച് കൊലപ്പെടുത്തി എന്ന വിവരമാണ് പുറത്തുവരുന്നതെന്ന് തര്‍ക്കപ്രദേശമായ ബലൂചിസ്താനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ള എക്‌സ് അക്കൗണ്ടിലെ പോസ്റ്റില്‍ പറഞ്ഞു. ഈ വിവരം ശരിയാണെങ്കില്‍ പാക്ക് തീവ്രവാദികളുടെ…

    Read More »
  • കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു സിമന്റ് നിറഞ്ഞ ഡ്രമ്മില്‍ തള്ളിയ സംഭവം ; ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി; ഡിഎന്‍എ പരിശോധന നടത്തിയേ കുഞ്ഞിനെ അംഗീകരിക്കു…

    മീററ്റ്: കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവ് സൗരഭ് രാജ്പുതിനെ കൊലപ്പെടുത്തി മൃതദേഹം സിമന്റ് നിറച്ച നീല ഡ്രമ്മില്‍ ഒളിപ്പിച്ച കേസില്‍ മീററ്റ് ജില്ലാ ജയിലില്‍ കഴിയുന്ന യുവതിക്ക് പെണ്‍കുഞ്ഞ്്. വിവാദനായിക മുസ്‌കാന്‍ ഭര്‍ത്താവ് സൗരഭിന്റെ ജന്മദിനമായ നവംബര്‍ 24-നാണ് ലാലാ ലജ്പത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ കുഞ്ഞിനെ പ്രസവിച്ചത്. നവജാത ശിശുവിന് രാധ എന്ന് പേരിട്ടതായി ഉദ്യോഗസ്ഥര്‍ ബുധനാഴ്ച അറിയിച്ചു. കുഞ്ഞിന്റെ പിതൃത്വം സ്ഥാപിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്ന സൗരഭിന്റെ കുടുംബത്തിന്റെ ആവശ്യം ഇതോടെ വീണ്ടും ശക്തമായി. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഷഗുണ്‍ പറയുന്നതനുസരിച്ച്, ബുധനാഴ്ച വൈകുന്നേരത്തോടെ മുസ്‌കാനെ ജയിലിലേ ക്ക് തിരിച്ചയക്കാന്‍ സാധ്യതയുണ്ട്. കുഞ്ഞിന് അമ്മയോടൊപ്പം ജയിലില്‍ കഴിയാന്‍ അനുമതി നല്‍കി. ചട്ടങ്ങള്‍ അനുസരിച്ച്, ആറ് വയസ്സ് തികയുന്നത് വരെ കുഞ്ഞിന് അമ്മയോടൊപ്പം വനിതാ ബാരക്കില്‍ തുടരാമെന്ന് ജയില്‍ സൂപ്രണ്ട് വിരേഷ് രാജ് ശര്‍മ്മ പറഞ്ഞു. ഈ കാലയളവില്‍ വസ്ത്രങ്ങള്‍, പോഷകാഹാര സപ്ലിമെന്റുകള്‍, വൈദ്യസഹായം എന്നിവ ജയില്‍…

    Read More »
  • ഇഞ്ചിഞ്ചായി മരിക്കാന്‍ ഭര്‍ത്താവും അമ്മായിയപ്പനും ചേര്‍ന്ന് ചെയ്ത ക്രൂരകൃത്യം ; ശരീരത്ത് രസം കുത്തിവെച്ചെന്ന് യുവതി ; ആന്തരീകാവയവങ്ങള്‍ കേടായി തിങ്കാളാഴ്ച മരണത്തിന് കീഴടങ്ങി ; പോലീസ് വീഡിയോ മൊഴി രേഖപ്പെടുത്തി

    ബംഗളൂരു: ഭര്‍ത്താവും അമ്മായിയപ്പനും ചേര്‍ന്ന് തന്റെ ശരീരത്ത് രസം കുത്തിവെച്ചെന്ന് പരാതി നല്‍കിയ യുവതിക്ക് ഒടുവില്‍ മരണം. ബംഗലുരുവില്‍ തിങ്കളാഴ്ച മരണമടഞ്ഞ 37 കാരിയുടേതാണ് പരാതി. ഭര്‍ത്താവും അമ്മായിയപ്പനും ചേര്‍ന്ന് തന്നെ സാവധാനം കൊല്ലാനായി മെര്‍ക്കുറി കുത്തിവെച്ചെന്നാണ് ഇവര്‍ നേരത്തേ ആരോപിച്ചത്. ഇവര്‍ക്ക് നാലു വയസ്സുള്ള ഒരു മകനുമുണ്ട്. വിദ്യ എന്ന് പേരുള്ള യുവതി തിങ്കളാഴ്ച തന്റെ ഭര്‍ത്താവ് ബസവരാജു എം, അമ്മായിയപ്പന്‍ മാരിസ്വാമചാരി എന്നിവര്‍ക്കെതിരെ അത്തിബെലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഫെയിലിയര്‍ കാരണം മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പോലീസ് ഇവരുടെ വീഡിയോ മൊഴി രേഖപ്പെടുത്തി. ബിസിനസ്സുകാരനായ ബസവരാജു തന്നെ വഴക്ക് പറയുന്ന സ്വഭാവക്കാരനായിരുന്നുവെന്നും, എന്നാല്‍ അന്ന് വൈകുന്നേരം അദ്ദേഹം അസാധാരണമായ സ്‌നേഹപ്രകടനങ്ങള്‍ നടത്തിയത് തന്നെ അത്ഭുതപ്പെടുത്തി എന്നും വിദ്യ പറഞ്ഞു. അധികം വൈകാതെ തനിക്ക് ബോധം നഷ്ടപ്പെട്ടെന്നും അവര്‍ മൊഴി നല്‍കി. ഫെബ്രുവരി 26-ന് രാത്രിയില്‍ ഭര്‍ത്താവ് തനിക്ക് എന്തോ കുത്തിവെച്ചതായി…

    Read More »
  • ഫാസിസത്തിന് എതിരേ സ്‌പെയിനില്‍ അര്‍ധനഗ്നരായി യുവതികളുടെ പ്രതിഷേധം; മാറിടത്തില്‍ കയറിപ്പിടിച്ച് അതിക്രമം; ഫ്രാന്‍സിസ് ഫ്രാങ്കോയുടെ ചരമ വാര്‍ഷിക ദിനത്തില്‍ പള്ളിയില്‍ ദിവ്യബലിയുമായി അനുയായികള്‍

    മാഡ്രിഡ്: സ്പെയിനിൽ ഫാസിസത്തിനെതിരെ അര്‍ധ നഗ്നരായി പ്രതിഷേധിച്ച യുവതികളുടെ മാറിടത്തില്‍ കയറിപ്പിടിച്ച് അതിക്രമം. ഇരുപതാം നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് സ്വേച്ഛാധിപതികളില്‍ ഒരാളായ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ചരമവാർഷിക ദിനത്തില്‍, വ്യാഴാഴ്ചയാണ് സംഭവം. വൈകുന്നേരം മാഡ്രിഡിലെ ഒരു പള്ളിയിൽ ഫ്രാങ്കോയുടെ അനുയായികളുടെ നേതൃത്വത്തില്‍ ദിവ്യബലി നടന്നുകൊണ്ടിരിക്കെയാണ് പുറത്ത് ഫ്രാങ്കോയ്ക്കെതിരെ രണ്ട് അർദ്ധനഗ്നരായ സ്ത്രീകൾ പ്രതിഷേധവുമായി എത്തിയത്.   അര്‍ധനഗ്നരായി ഫാസിസത്തിനെതിരെ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു യുവതികളുടെ പ്രതിഷേധം. ഇതിനിടെയാണ് ഒരു പുരുഷൻ സ്ത്രീകളിൽ ഒരാളുടെ മാറിടത്തില്‍ കൈവയ്ക്കുന്നത്. പിന്നാലെ യുവതി ഒഴിഞ്ഞുമാറുകയും ‘സർ, എന്നെ തൊടരുത്!’ എന്ന് ആക്രോശിക്കുകയും ചെയ്യുന്നുണ്ട്. ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ കാലഘട്ടത്തിലെ പതാകയുമായാണ് അക്രമി എത്തിയത്. യുവതികളുടെ അനുയായികളില്‍ ഒരാള്‍‌ ഇടയ്ക്കുകയറി തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ആക്രമണം തുടര്‍ന്നു. പിന്നാലെ രണ്ടാമത്തെ സ്ത്രീക്ക് നേരെ തിരിഞ്ഞ അയാള്‍ ആ യുവതിയേയും കടന്നുപിടിക്കുകയായിരുന്നു. എങ്കിലും യുവതികള്‍ പ്രതിഷേധം തുടര്‍ന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉടനീളം പ്രചരിക്കുന്നുണ്ട്.  …

    Read More »
  • കാല്‍കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം പ്രചാരണത്തിന് ഇറങ്ങും; വോട്ടു തേടുന്നതില്‍ പ്രശ്‌നമില്ല, നേതാക്കളുമായി വേദി പങ്കിടേണ്ടെന്ന് മുരളീധരന്‍

    തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് പിന്മാറില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. കെ. സുധാകരനും രമേശ് ചെന്നിത്തലയും വി.ഡി. സതീശനുമെല്ലാം തന്‍റെ നേതാക്കളാണ്. ഇപ്പോള്‍ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത് തന്നെ എംഎല്‍എയാക്കാന്‍ അധ്വാനിച്ചവര്‍ക്കുവേണ്ടിയാണ്. കാല്‍ കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം പ്രചാരണത്തിനിറങ്ങുമെന്നും രാഹുല്‍  പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് തേടുന്നതില്‍ പ്രശ്നമില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. എന്നാല്‍ നേതാക്കള്‍ക്കൊപ്പം വേദി പങ്കിടാനോ, പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ പാടില്ല. പുകമറയ്ക്കുള്ളില്‍ നിന്ന് ആരോപണം ഉന്നയിക്കാതെ പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാകണമെന്നും മുരളീധരന്‍ വ്യക്തമാക്കി. ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ നിരപരാധിയാണെന്നും ജനമനസില്‍ സ്ഥാനമുള്ളവനാണെന്നും കെപിസിസി മുന്‍ പ്രസിഡന്‍റ് കെ.സുധാകരന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. രാഹുലിനെ അപമാനിക്കാനുള്ള സിപിഎം–ബിജെപി ശ്രമമാണ് നടക്കുന്നെതന്നും രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമാകുകയാണ് വേണ്ടതെന്നുമായിരുന്നു സുധാകരന്‍റെ വാക്കുകള്‍. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ലെന്നും ആരെന്ത് പറഞ്ഞാലും അത് പ്രശ്നമല്ലെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

    Read More »
  • കൈയില്‍ തെളിവുണ്ടെന്നു പറഞ്ഞ വി.ഡി. സതീശന്‍ രണ്ടാം വട്ടവും കോടതിയില്‍ ഹാജരാകാതെ മുങ്ങി; കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ രണ്ടുകോടിയുടെ മാനനഷ്ടക്കേസില്‍ നടപടി കടുപ്പിച്ച് കോടതി; ഇനി സമയം നല്‍കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ്; തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുമ്പോള്‍ ഊരാക്കുടുക്കോ?

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും കോടതിയില്‍ മറുപടി നല്‍കാതെ പ്രതിപക്ഷ വിഡി സതീശന്‍. വഞ്ചിയൂര്‍ സെക്കന്‍ഡ് അഡീഷണല്‍ സബ് കോടതിയാണ് കേസ് പരിഗണിച്ചത്. ശബരിമലയിലെ ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്ന ആരോപണത്തിനാണ് വിഡി സതീശനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഉന്നയിച്ച ആരോപണത്തിനു തന്റെ പക്കല്‍ തെളിവുണ്ടെന്നും കോടതിയില്‍ തെളിയിച്ചോളാം എന്നുമായിരുന്നു വി.ഡി. സതീശന്റെ വാദം. എന്നാല്‍, ഇതിനെതിരേ കോടതിയില്‍ രണ്ടുകോടി രൂപ മാനനഷ്ടം നല്‍കണമെന്ന് ആവശ്യപ്പെട്ടാണു പരാതി നല്‍കിയത്. പരാമര്‍ശം പിന്‍വലിച്ചു മാപ്പു പറയണമെന്നും അല്ലെങ്കില്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യം തവണ കേസ് പരിഗണിച്ചത് നവംബര്‍ 20നായിരുന്നെങ്കിലും വിഡി സതീശന് വേണ്ടി ഹാജരായ അഭിഷാഷകന്‍ സമയം നീട്ടി ചോദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കേസ് ഈ മാസം 25ലേക്ക് നീട്ടി. എന്നാല്‍ ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സമയം നീട്ടിനല്‍കണമെന്ന്…

    Read More »
Back to top button
error: