Crime
-
നടിയെ ആക്രമിച്ച കേസ്: ഇടപെടരുതെന്നു ചിലര്‍ പി.ടിയോട് ആവശ്യപ്പെട്ടു; ആ പേരുകള്‍ പുറത്തു പറയാന്‍ കഴിയില്ലെന്ന് ഉമ തോമസ്; ഭാമ മുതല ബിന്ദു പണിക്കര്‍വരെ 19 പേര്‍ മൊഴിമാറ്റിയ കേസില്‍ വിധി പറയാനിരിക്കേ വെളിപ്പെടുത്തല്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇടപെടേണ്ടന്ന് ചിലര്‍ പി.ടി. തോമസിനോട് അഭ്യര്‍ഥിച്ചെന്ന് ഉമ തോമസ് എംഎല്‍എ. താന്‍ ഒന്നും കൂട്ടിയും പറയില്ല, കുറച്ചും പറയില്ലെന്ന് പി.ടി. പറഞ്ഞു. ആ പേരുകള്‍ താന്‍ പുറത്തുപറയില്ലെന്നും ഉമ തോമസ് പ്രതികരിച്ചു. നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിനു പ്രഖ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം. എട്ടുവര്‍ഷം നീണ്ട വിചാരണക്കൊടുവിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. പ്രോസിക്യൂഷന്‍ സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ നൂറിലേറെ ദിവസമാണ് വിസ്തരിച്ചത്. ഏപ്രില്‍ പതിനൊന്നിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ അന്തിമവാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിധിക്ക് മുന്നോടിയായി വാദങ്ങളില്‍ വ്യക്തത വരുത്താന്‍ വീണ്ടും ഏഴ് മാസം. എട്ട് വര്‍ഷം നീണ്ട വിചാരണനപടികള്‍ക്കൊടുവില്‍ ഡിസംബര്‍ എട്ടിന് വിധിയെന്ന് ജ്ഡജി ഹണി എം വര്‍ഗീസ് വ്യക്തമാക്കി. തദേശതിരഞ്ഞെടുപ്പിന് തൊട്ടു തലേദിവസമുള്ള വിധി നടന്‍ ദിലീപിനടക്കം ഏറെ നിര്‍ണായകമാണ്. ദൈര്‍ഘ്യമേറിയ വിചാരണനടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആക്രമിക്കപ്പെട്ട നടിക്ക് നീതിലഭിക്കുമെന്നാണ് പ്രതീക്ഷ.…
Read More » -
ഇന്ത്യന്‍ പോലീസിന്റെ ഊഴം കഴിഞ്ഞു ; വീഡിയോകോള്‍ വിളിച്ചുള്ള പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് ഇപ്പോള്‍ ഖത്തര്‍പോലീസിന്റെ വേഷത്തിലും ; ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം
ദോഹ : പോലീസ് വേഷത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പിന് പുതിയമുഖം. ഇന്ത്യന്‍ പോലീസുകാരുടെ വേഷത്തില്‍ നടക്കുന്ന തട്ടിപ്പ് ഇപ്പോള്‍ വേണ്ടവിധത്തില്‍ ഏല്‍ക്കാതായപ്പോള്‍ ഖത്തര്‍ പോലീസാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വീഡിയോ കോളിലൂടെ സൈബര്‍ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കി. വ്യാജ പോലീസ് യൂണിഫോം ധരിച്ച് വീഡിയോ കോളിനിടെ പ്രത്യക്ഷപ്പെട്ട ഒരു കേസ് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് രാജ്യത്തെ ഔദ്യോഗിക പദവികളും വേഷവും അനുകരിച്ച് തട്ടിപ്പിന് ശ്രമം നടക്കുന്നത്. ഇത്തരം പുതിയ ഇലക്ട്രോണിക് തട്ടിപ്പ് രീതികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഖത്തറി പൊലീസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തുന്ന ഒരാള്‍ വ്യാജ യൂണിഫോമില്‍, വ്യാജ ഐഡിയുമായി ഇരകളിലൊരാളുമായി വീഡിയോ കോളില്‍ ബന്ധപ്പെടുന്നതിന്റെ ചിത്രം ഖത്തറിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ”വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങളോ ഡാറ്റയോ കൈക്കലാക്കാന്‍ ഉദ്ദേശിച്ചാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നത്.സര്‍ക്കാര്‍ അല്ലെങ്കില്‍…
Read More » -
സുബീന്‍ ഗാര്‍ഗിന്റേതു അപകട മരണമല്ല, കൊലപാതകം; സ്ഥിരീകരിച്ച് മുഖ്യമന്ത്രി; പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍; ‘ഒരാള്‍ കൊലപ്പെടുത്തി, മറ്റുള്ളവര്‍ സഹായിച്ചു’
കൊല്‍ക്കത്ത: യുവജനങ്ങളുടെ ആരാധനാപാത്രമായ അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ (52) മരണം കൊലപാതകമെന്ന് അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ഇക്കാര്യം നിയമസഭയെ അറിയിച്ചു. സ്‌കൂബ ഡൈവിങ്ങിനിടെയാണ് സുബീന്‍ ഗാര്‍ഗ് മരിച്ചത്. സിംഗപ്പൂരിലെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പാടാനെത്തിയ സുബീന്, സ്‌കൂബ ഡൈവിങ്ങിനിടെയാണ് പരുക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ”സുബീന്‍ ഗാര്‍ഗിന്റേത് അപകടമരണം അല്ലെന്നും കൊലപാതകമാണെന്നും അസം പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഒരാള്‍ ഗാര്‍ഗിനെ കൊലപ്പെടുത്തി. മറ്റുള്ളവര്‍ സഹായിച്ചു. അഞ്ചോളംപേരെ അറസ്റ്റു ചെയ്തു.”പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങള്‍ ജനത്തെ ഞെട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചതിനു പുറമേ ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഗായകന്റെ മാനേജരും സംഘത്തിലുള്ളവരുമാണ് അറസ്റ്റിലായത്. ഗായകന്റെ സുരക്ഷാ ഉദ്യോഗസ്ഥരും അറസ്റ്റിലായി. ഇമ്രാന്‍ ഹഷ്മിയും കങ്കണ റനൗട്ടും അഭിനയിച്ച ഗാങ്സ്റ്റര്‍ സിനിമയിലെ ‘യാ അലി’ എന്ന ഹിറ്റ്…
Read More » -
നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി ; ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ ഹാജരാകണം ; 27 തവണയാണ് വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ച കേസ്്
കൊച്ചി: കേരളത്തില്‍ വന്‍ വിവാദമായി മാറിയ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. ദിലീപും പള്‍സര്‍സുനിയും അടക്കം ഒമ്പത് പേര്‍ പ്രതിയായ കേസിലെ വാദം ഉള്‍പ്പടെയുള്ള വിചാരണ നടപടികള്‍ കഴിഞ്ഞ ഏപ്രില്‍ 11 ന് പൂര്‍ത്തിയായിരുന്നു. വ്യക്തത വരുത്തുന്നതിനായി 27 തവണയാണ് കേസ് കോടതി മാറ്റി വെച്ചത്. പള്‍സര്‍ സുനി ഒന്നാംപ്രതിയും നടന്‍ ദിലീപ് എട്ടാംപ്രതിയുമാണ്. നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ആയിരുന്നു അന്വേഷണം പൂര്‍ത്തിയാക്കിയത്. കേസില്‍ ആകെ 9 പ്രതികളുണ്ട്. ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപിനെ പ്രതിചേര്‍ത്തത്. വിചാരണ നടപടികള്‍ പൂര്‍ത്തിയായി എങ്കിലും അന്തിമ നടപടിക്രമങ്ങള്‍ ഒരുവര്‍ഷത്തിലധികം നീണ്ടു. 2017 ഫെബ്രുവരി മാസം 17നാണ് കൊച്ചി നഗരത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടിയെ ആക്രമിച്ചത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്.
Read More » -
കെയര്‍ എന്ന വാക്കിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട് രാഹുലേ; കെയര്‍ ചെയ്യാതിരിക്കാന്‍ മാത്രമുള്ളതല്ല കെയര്‍ ചെയ്യാന്‍ കൂടിയുള്ളതാണ്; മന്ത്രി വീണ ജോര്‍ജിന്റെ എഫ് ബി കുറിപ്പ് കെയര്‍ ചെയ്യപ്പെടേണ്ടതാണ്
തിരുവനന്തപുരം : ആരും കെയര്‍ ചെയ്യാത്ത ഒരു അവസ്ഥയിലേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ഹു കെയേഴ്‌സ് എന്ന രാഹുലിന്റെ ആ പഴയസ്ഥിരം ചോദ്യം രാഹുലിനെ നോക്കി ചിരിക്കുകയാണിപ്പോള്‍. കെയര്‍ എന്ന വാക്കിന് അര്‍ത്ഥങ്ങള്‍ ഒരുപാടുണ്ടെന്ന് ഒരു പക്ഷെ ഇനിയെങ്കിലും മാങ്കൂട്ടത്തില്‍ മനസിലാക്കിയിരുന്നെങ്കില്‍… എന്തായാലും ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ് തന്റെ എഫ് ബി കുറിപ്പില്‍ കെയറിനെക്കുറിച്ചെഴുതിയത് വൈറലായിട്ടുണ്ട്. വീണ ജോര്‍ജിന്റെ വാക്കുകള്‍ ശക്തമായ ഒളിയമ്പാണ്. അത് വായിക്കുമ്പോള്‍ കൊള്ളേണ്ടിടത്ത് കൃത്യമായി കൊള്ളും, വേദനിക്കും. ഹൂ കെയേഴ്സ് അല്ല, വി കെയര്‍ എന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പോസ്റ്ററാണ് വീണാ ജോര്‍ജ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. സമ്മതിക്കണം ഇത്തരമൊരു തലക്കെട്ടോടെ ഈ പോസ്റ്റര്‍ തയ്യാറാക്കിയവരെ. സമകാലിന സംഭവങ്ങളിലേക്ക് ഈ പോസ്റ്റര്‍ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ഒരൊറ്റ സംഭവത്തില്‍ നിന്ന് സമൂഹത്തിനാകെ ഉത്തരം നല്‍കുന്ന ബ്രില്യന്‍സ്, ഒരുപക്ഷെ പൊളിറ്റിക്കല്‍ ബ്രില്യന്‍സ് ഈ പോസ്റ്ററിലുണ്ട്. ഒരാളുടേയും പേരെടുത്തു പറയാതെയുള്ള ഈ പോസ്റ്റര്‍ കണ്ടാല്‍ തലയില്‍ ആള്‍താമസമുള്ള…
Read More » -
കണ്ണൂരില്‍ സിപിഎമ്മിന് ഡബ്ബിള്‍ ഷോക്ക്; സിപിഎം സ്ഥാനാര്‍ത്ഥിക്ക് 20 വര്‍ഷം തടവ് ശിക്ഷ; ശിക്ഷ ലഭിച്ചത് പോലീസിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍; ജയിലില്‍ പോവുക പയ്യന്നൂര്‍ നഗരസഭ 46-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ.നിഷാദ്
കണ്ണൂര്‍: സിപിഎമ്മിന്റെ വിളനിലമായ കണ്ണൂരില്‍ പാര്‍ട്ടിക്ക് ഡബ്ബിള്‍ ഷോക്ക്!! സിപിഎം സ്ഥാനാര്‍ത്ഥിക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. പോലീസിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രതിക്ക് തടവുശിക്ഷ വിധിച്ചത്. സിപിഎം പ്രവര്‍ത്തകരായ ടി.സി.വി നന്ദകുമാര്‍, വി.കെ.നിഷാദ് എന്നിവരെയാണ് 20 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. പ്രതികള്‍ 10 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാവും. കണ്ണൂര്‍ പയ്യന്നൂരില്‍ പോലീസിന് നേരെ ബോംബറിഞ്ഞ കേസിലാാണ് ശിക്ഷ. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷ വിധി. ശിക്ഷിക്കപ്പെട്ട വി.കെ.നിഷാദ് പയ്യന്നൂര്‍ നഗരസഭയില്‍ 46-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റുമാണ്. തെരഞ്ഞെടുപ്പില്‍ നിഷാദ് ജയിച്ചാലും ജനപ്രതിനിധിയായി തുടരാന്‍ ശിക്ഷാവിധി തടസമാകും. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റവും സ്‌ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞിരുന്നു. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പയ്യന്നൂര്‍…
Read More » -
എസ്‌ഐആര്‍ സാറേ മുണ്ടുപൊക്കിക്കാണിക്കല്ലേ; ഗതികെട്ടാല്‍ ബിഎല്‍ഒ മുണ്ടുപൊക്കി കാണിക്കുമോ; മലപ്പുറത്ത് പ്രകോപിതനായ ബിഎല്‍ഒ ജനങ്ങള്‍ക്കു നേരെ മുണ്ടുപൊക്കി കാണിച്ചു; ഉടുമുണ്ടുയര്‍ത്തക്കാണിച്ചത് എസ്‌ഐആര്‍ ഫോം വിതരണ ക്യാമ്പില്‍; നടപടിയെടുത്ത് ജില്ല ഭരണകൂടം
മലപ്പുറം: ഗതികെട്ടാല്‍ ബിഎല്‍ഒമാര്‍ ഉടുമുണ്ടു പൊക്കിക്കാണിച്ച് ജനങ്ങളോട് കൊമ്പുകോര്‍ക്കുമെന്ന് മലപ്പുറത്തെ വോട്ടര്‍മാര്‍ മനസിലാക്കി. എസ്‌ഐആര്‍ ഫോമും കൊണ്ട് നടക്കാന്‍ തുടങ്ങി വയ്യാതായ ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്തതിനും ആത്മഹത്യ ഭീഷണി മുഴക്കിയതിനും ആരെയെങ്കിലും കൊല്ലുമെന്ന് മുന്നറിയിപ്പ് തന്നതിനുമൊക്കെ പിന്നാലെ ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഒരു ബിഎല്‍ഒ വോട്ടര്‍മാരായ ജനങ്ങള്‍ക്കു നേരെ തന്റെ മുണ്ടുപൊക്കി കാണിച്ചിരിക്കുന്നു. മലപ്പുറം തിരൂരില്‍ തൃപ്രങ്ങോടായിരുന്നു സംഭവം. തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒയാണ് നാട്ടുകാര്‍ക്ക് നേരെ പ്രകോപിതനായി അശ്ലീല പ്രദര്‍ശനം നടത്തിയത്. തിരൂരില്‍ എസ്‌ഐആര്‍ എന്യൂമേറഷന്‍ ഫോം വിതരണ ക്യാമ്പിനിടെ ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം. എന്യൂമറേഷന്‍ ഫോം വിതരണ ക്യാമ്പിനിടെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ബിഎല്‍ഒ വാസുദേവനാണ് അശ്ലീല പ്രദര്‍ശനം നടത്തിയത്. സ്തീകള്‍ അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു ബിഎല്‍ഒ വാസുദേവന്റെ അശ്ലീല പ്രദര്‍ശനം. സംഭവത്തില്‍ വാസുദേവനെ ചുമതലയില്‍ നിന്ന് മാറ്റി. ജില്ലാ കളക്ടറുടേതാണ് നടപടി. സംഭവത്തില്‍ വാസുദേവനോട് വിശദീകരണം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയില്‍…
Read More » -
അങ്ങനെ മാങ്കൂട്ടത്തില്‍ വിലസണ്ട; ചെന്നിത്തല വാളെടുത്ത് രാഹുലിനെതിരെ; കൃത്യമായ അമ്പുകളെയ്ത് മുരളീധരനും; രാഹുല്‍ വിമതര്‍ ഒറ്റക്കെട്ട്; മാങ്കൂട്ടത്തിലിനെ മണിച്ചിത്രത്താഴിട്ടു പൂട്ടും
തിരുവനന്തപുരം : കോണ്‍ഗ്രസിനകത്തെ രാഹുല്‍ വിമതരെല്ലാം ഇനി ഒറ്റക്കെട്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും വിവാദത്തില്‍ പെട്ടതോടെ ഇനി രാഹുലിനെ വിലസാന്‍ വിടണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസില്‍ മാങ്കൂട്ടത്തിലിനോട് മനസുകൊണ്ട് മടുപ്പുള്ള വലിയൊരു വിഭാഗം. സസ്‌പെന്‍ഷനിലായിട്ടും സുഖമായി കോണ്‍ഗ്രസില്‍ വിലസുന്ന രാഹുലിനെ പൂട്ടാന്‍ അവസരം കാത്തിരുന്നവര്‍ക്ക് പുതിയ ശബ്ദരേഖ മാങ്കൂട്ടത്തിലിനെ പൂട്ടാനുള്ള ഒന്നാന്തരം മണിച്ചിത്രത്താഴായിരിക്കുകയാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം രാഹുലിനെതിരെ പരസ്യമായി രംഗത്ത് വന്നതോടെ ഈ തെരഞ്ഞെടുപ്പു കാലത്ത് വീട്ടില്‍നിന്നിറങ്ങാതെ ടിവിയും കണ്ടിരിക്കേണ്ട അവസ്ഥയിലേക്കാണ് മാങ്കൂട്ടത്തില്‍ പോകുന്നത്. രമേശ് ചെന്നിത്തല രാഹുലിനെതിരെ വാളെടുത്ത് രംഗത്തെത്തിയതും ശക്തവും കൃത്യവുമായ ഭാഷയില്‍ കെ.മുരളീധരന്‍ നിലപാട് വ്യക്തമാക്കിയതുമെല്ലാം മാങ്കൂട്ടത്തലിനെ മൂലയ്ക്കിരുത്താനുള്ള വകയായിട്ടുണ്ട്. സിപിഎമ്മും ബിജെപിയും വിഷയം ഒന്നുകൂടി ഏറ്റുപിടിച്ചതോടെ രാഹുലിന് ചവിട്ടിനില്‍ക്കാന്‍ മണ്ണില്ലാത്ത അവസ്ഥയാണ്. രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, പിന്നെ പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്ന ഒറ്റ ഡയലോഗിലൂടെ തന്റെ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണത്തിന് ഇറങ്ങുന്നതില്‍ പല കോണ്‍ഗ്രസുകാര്‍ക്കുമുള്ള അതൃപ്തിയാണ് ചെന്നിത്തല…
Read More » -
വാടക മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനായി തെരച്ചില്‍; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് നിഗമനം; മുറി പുറത്തുനിന്ന് പൂട്ടി കടന്നു കളഞ്ഞു
ബംഗളുരു: ബെംഗളൂരുവിൽ വാടക മുറിയിൽ കോളജ് വിദ്യാർഥിനിയെ ദരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളുരു ആചാര്യ കോളേജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനിയായ ദേവിശ്രീ (21)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രേംവര്‍ധനായി പൊലീസ് തിരച്ചില്‍ തുടങ്ങി. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച മാനസ എന്ന സ്ത്രീയാണ് മുറി വാടകയ്ക്കെടുത്തത്. രാവിലെ 9:30ഓടെ വാടക മുറിയിൽ എത്തിയ പ്രേമും ദേവിശ്രീയും രാത്രി 8:30 വരെ അവിടെ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പ്രേംവര്‍ധന്‍ മുറി പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. ദേവിശ്രീയുടെ മരണത്തില്‍ പ്രേം വർധന് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വിദ്യാര്‍ഥിനിയുടെ മരണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആന്ധ്രാപ്രദേശ് സ്വദേശിയും നിലവിൽ ബെംഗളൂരുവിൽ താമസക്കാരനുമായ ജയന്ത്.ടി എന്നയാള്‍ മാദനായകനഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 103(1) പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രേമിനെ കണ്ടെത്താൻ അന്വേഷണ സംഘം തിരച്ചിൽ…
Read More »
