Crime
-
അതീവ സുരക്ഷ ജയിലില്‍ തടവുപുള്ളിയുമായി വനിതാ ജയില്‍ ഓഫീസറുടെ ലൈംഗിക വേഴ്ച; ചിത്രീകരിച്ചത് സഹതടവുകാരന്‍, അന്വേഷണം
ലണ്ടന്‍: അതീവസുരക്ഷാ ജയിലിനുള്ളില്‍ വെച്ച് തടവുപുള്ളിയുമായി വനിതാ ജയില്‍ ഉദ്യോഗസ്ഥ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട വീഡിയോ പുറത്തുവന്നതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. തെക്കന്‍ ലണ്ടനിലെ എച്ച്.എം.പി വാന്‍ഡ്സ്വര്‍ത്ത് ജയിലിലെ വീഡിയോ ദൃശ്യത്തില്‍ ഉദ്യോഗസ്ഥ ഔദ്യോഗിക യൂണിഫോമിലാണ്. തെക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ കാറ്റഗറി എ വിഭാഗത്തില്‍ പെടുന്ന ജയിലില്‍ വെച്ച്, പേര് വെളിപ്പെടുത്താത്ത ജയില്‍ പുള്ളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യമാണ് പുറത്തു വന്നത്. അടുത്തിടെ എടുത്തതാണ് ഈ വീഡിയോ എന്ന് മനസ്സിലാക്കുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെല്ലിനകത്ത് വെച്ച് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, സെല്ലിലെ സഹതടവുകാരന്‍ ഇത് വീഡിയോയില്‍ പകര്‍ത്തുകയായിരുന്നത്രെ. വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍, നമ്മള്‍ ചരിത്രം സൃഷ്ടിക്കുകയാണെന്ന് ഇയാള്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. അതിനിടയില്‍ സെല്ലിനകത്തേക്ക് ആരോ വരാന്‍ ശ്രമിക്കുമ്പോള്‍, ഒരു മിനിറ്റ് കാത്തു നില്‍ക്കാന്‍ വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി പറയുന്നതും കേള്‍ക്കാം. ഏതായാലും, ഈ സംഭവത്തിനെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന ലിന്‍ഡ ഡിസൂസ എന്ന…
Read More » -
ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ്, ‘ആഷ്ടണ്‍ മൊണ്ടീറോ’ അറസ്റ്റില്‍
ആലപ്പുഴ: ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കോയമ്പത്തൂര്‍ രത്തിനപുരി ഗാന്ധിജി റോഡില്‍ ശ്രീറാം ശങ്കരി അപ്പാര്‍ട്ടുമെന്റില്‍ ‘ആഷ്ടണ്‍ മൊണ്ടീറോ’ എന്നുവിളിക്കുന്ന ആര്‍. മധുസൂദനന്‍ (42) ആണ് അറസ്റ്റിലായത്. ബംഗളൂരു ഉദയനഗറില്‍നിന്ന് നൂറനാട് എസ്.എച്ച്.ഒ: ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. കേരളത്തിലുടനീളം നാല്‍പ്പതിലധികം ഉദ്യോഗാര്‍ഥികളില്‍നിന്നായി കോടിക്കണക്കിനു രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. ഓസ്ട്രേലിയയിലെ സിമിക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍മാരായി ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. 2023-ല്‍ ഇയാള്‍ അങ്കമാലി കേന്ദ്രീകരിച്ചാണ് തട്ടിപ്പുതുടങ്ങിയത്. ഇംഗ്ലീഷില്‍ പ്രാവീണ്യമുണ്ടായിരുന്ന ഇയാള്‍ അവിടെ ക്ലാസെടുത്തിരുന്നു. സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍മാര്‍ക്ക് ആകര്‍ഷകമായ ജോലിയും ശമ്പളവും ഓസ്ട്രേലിയയില്‍ പെര്‍മനന്റ് വിസയുമായിരുന്നു വാഗ്ദാനം. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനു തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പഞ്ചനക്ഷത്രഹോട്ടലുകളില്‍വെച്ച് അഭിമുഖവും നടത്തി. ഇയാള്‍ ആഷ്ടണ്‍ മൊണ്ടീറോ എന്ന ഓസ്ട്രേലിയന്‍ പൗരനാണെന്നു പറഞ്ഞാണ് ഉദ്യോഗാര്‍ഥികളെ പരിചയപ്പെട്ടത്. കൂട്ടാളികള്‍ ബോസ് എന്നാണ് വിളിച്ചിരുന്നത്. വിസ പ്രോസസിങ്ങിനായി നാല്‍പ്പതിലധികം…
Read More » -
കളിയിക്കാവിളയിൽ ദീപു കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ദുരൂഹതകൾ, ഒരു പ്രതി കൂടി അറസ്റ്റിൽ
കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപു കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാറശാലയിലും നെയ്യാറ്റിന്‍കരയിലും സര്‍ജിക്കല്‍ ഉപകരണങ്ങളുടെ കട നടത്തുന്ന സുനിലിൻ്റെ സുഹൃത്ത് പ്രേമചന്ദ്രനാണ് പിടിയിലായത്. അമ്പിളിക്ക് കൊല നടത്താനുള്ള സര്‍ജിക്കൽ ബ്ലേഡും ഗ്ലൗസും നൽകിയത് പാറശാല സ്വദേശി സുനിലാണ്. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം. സുനിലും പ്രേമചന്ദ്രനും ചേർന്നാണ് ഗുണ്ടാ നേതാവ് ചുഴാറ്റുകോട്ട സ്വദേശി അമ്പിളിയെ കളിയിക്കാവിളയിൽ കൊണ്ടുവിട്ടത്. ഇവരുടെ നിർദേശ പ്രകാരമാണത്രേ കൊലപാതകം നടന്നത്. കുറ്റം സമ്മതിച്ച അമ്പിളിയുടെ മൊഴികളിലെ വൈരുധ്യം പൊലീസിനെ വല്ലാതെ കുഴപ്പിക്കുന്നുണ്ട്. ചോദ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയ മട്ടിലാണ് ഇയാൾ ഉത്തരം നൽകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കൊലപാതകം കഴിഞ്ഞ് ഏതാനും മണിക്കൂറിനുള്ളിൽ തന്നെ താൻ പിടിക്കപ്പെടണമെന്നും അമ്പിളിക്ക് ഉറപ്പായിരുന്നു. രണ്ടു കൊലക്കേസുകളില്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അമ്പിളി. നാഗര്‍കോവില്‍- തിരുവനന്തപുരം ദേശീയപാതയില്‍ കളിയിക്കാവിള ഒറ്റാമരം പെട്രോള്‍ പമ്പിനു സമീപം തിങ്കളാഴ്ച രാത്രി രാത്രി 11.45നാണ് ദീപുവിനെ ഡ്രൈവിങ് സീറ്റിൽ…
Read More » -
ഹോംഗാര്‍ഡിനെതിരെ പൊലീസിന് ഭാര്യയുടെ പരാതി; പരാതിയും തട്ടിപ്പറിച്ച് ഓടി ഹോംഗാര്‍ഡ്!
കോഴിക്കോട്: തനിക്കെതിരേ ഭാര്യ പൊലീസില്‍ നല്‍കിയ പരാതിയും തട്ടിപ്പറിച്ച് കടന്നുകളഞ്ഞ ഹോംഗാര്‍ഡിനെ ഒടുവില്‍ കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് നന്മണ്ട കൂടത്താംകണ്ടി സുധീഷിനെയാണ് പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നുവെന്ന് കാണിച്ച് ഇയാളുടെ ഭാര്യ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സുധീഷിനെ കഴിഞ്ഞ ദിവസം ബാലുശ്ശേരി പൊലീസ് അധികൃതര്‍ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ വൈകീട്ട് അഞ്ചോടെ സ്റ്റേഷനില്‍ മദ്യപിച്ചെത്തിയ ഇയാള്‍ അവിടെയുണ്ടായിരുന്ന പൊലീസുകാരോട് കയര്‍ത്തു സംസാരിക്കുകയും ഇയാളുടെ ഭാര്യ നല്‍കിയ പരാതികള്‍ ഉള്‍പ്പെടെയുള്ള ഫയല്‍ വലിച്ചുകീറി ഓടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ പൊലീസുകാര്‍ സുധീഷിനെ കീഴ്പ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
Read More » -
കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു; അയല്‍വാസിയായ യുവാവ് പിടിയില്‍
ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ബലാത്സംഗം ചെയ്ത അയല്‍വാസിയായ യുവാവ് കസ്റ്റഡിയില്‍. ഓച്ചിറ സ്വദേശിയായ ഷഹ്‌നാസ് (25) ആണ് പിടിയിലായത്. ഇന്നലെ രാത്രിയിലാണ് സംഭവം. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതി ഉണ്ടായിരുന്നു. ലഹരി വസ്തുക്കള്‍ അകത്ത് എത്തിയാല്‍ പ്രായമുള്ളവരെ പീഡിപ്പിക്കുകയെന്നത് ഇയാളുടെ സ്ഥിരം പതിവാണെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ വയോധികയെ അവശനിലയില്‍ കണ്ട നാട്ടുകാരാണ് പൊലിസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയെ ഉടന്‍ തന്നെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. തീവ്രപരിചരണവിഭാഗത്തില്‍ തുടരുന്നതിനാല്‍ വയോധികയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.
Read More » -
മൊബൈല്‍ ഫോണ്‍ തട്ടിയിട്ട് പൊട്ടിച്ചു; കാട്ടാക്കട സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്
തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാന്‍ഡിനുള്ളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. മൊബൈല്‍ ഫോണ്‍ തട്ടിയിട്ട് പൊട്ടിച്ചതുമായി ബന്ധപ്പട്ടുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ ശ്രീറാം, അനു, ബി.കോം വിദ്യാര്‍ഥിയായ ആദിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. നെയ്യാര്‍ഡാം കിക്മ (കേരള ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്) കോളേജില്‍ ഉച്ചയോടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഒരു വിദ്യാര്‍ഥിയുടെ മൊബൈല്‍ മനപ്പൂര്‍വം തട്ടിയിട്ട് പൊട്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കോളേജിനുള്ളില്‍ വെച്ചുതന്നെ പ്രശ്നം രമ്യമായി പരിഹരിച്ചെങ്കിലും തിരികെ ബസ്റ്റാന്‍ഡില്‍ എത്തിയ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു. ബസ്റ്റാന്‍ഡില്‍ സംഘര്‍ഷം നടക്കുന്നതിനിടെ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. ഇത് ഉന്തിനുംതള്ളിനും ഇടയാക്കി. കാട്ടാക്കട പോലീസ് എത്തി ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇവരെ വിട്ടയച്ചു. സംഭവത്തില്‍ വിദ്യാര്‍ഥികളാരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല.…
Read More » -
ഇരിട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ടു കിലോയുമായി കാടാച്ചിറ സ്വദേശി പിടിയില്‍
കണ്ണൂര്‍: ഇരിട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട. കണ്ണൂര്‍ കാടാച്ചിറ സ്വദേശി അന്‍സീര്‍. പി. വി (27) യെ 2.280 കിലോ ഗ്രാം കഞ്ചാവുമായി ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് KL 13 AJ 2803നമ്പര്‍ സ്‌കൂട്ടി സഹിതം ഇരിട്ടി കൂട്ടുപ്പുഴയില്‍ വെച്ച് ഇന്നലെ രാത്രി 23:30 മണിയോടെ കഞ്ചാവുമായി പ്രതി പിടിയിലായത്. ഈ മാസം മാത്രം ലഹരിക്കടത്തുകാരുടെ മൂന്നു കാറും രണ്ടു ബൈക്കും കസ്റ്റഡിയില്‍ എടുക്കുവാനും ഏഴു പേരെ റിമാന്‍ന്റില്‍ ആക്കുവാനും കണ്ണൂര്‍ റൂറല്‍ പോലീസ് നു സാധിച്ചു. ഇരിട്ടി ഇന്‍സ്പെക്ടര്‍ ജിജീഷ് പി. കെ,എസ്. ഐ മനോജ് കുമാര്‍ കെ. എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു. സി, ഷിഹാബുദീന്‍, കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ (ഡാന്‍സാഫ് )എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ്…
Read More » -
കുളപ്പുള്ളിയില്‍ ബംഗാളി വീട്ടമ്മയുടെ തലയ്ക്ക് ഇരുമ്പ് പൈപ്പിനടിച്ചു; അയല്‍വാസി പിടിയില്‍
പാലക്കാട്: കുളപ്പുള്ളിയില്‍ അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം. വാടക വീട്ടില്‍ താമസിക്കുകയായിരുന്ന സ്ത്രീയെ അയല്‍വാസി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശിനി നിര്‍മ്മല ദേവിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഒരേ ലൈനിലുള്ള മൂന്ന് വീടുകള്‍ക്കുമായി ഒരു പൊതു പൈപ്പാണ് ഉള്ളത്. ഇതില്‍ നിന്നും വെള്ളം എടുക്കുമ്പോഴായിരുന്നു യുവതിക്ക് നേരെ അക്രമം. സംഭവത്തില്‍ അയല്‍വാസിയായ ജയകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിര്‍മ്മല ദേവിയുടെ തലയില്‍ എട്ട് തുന്നലുണ്ട്. പരിക്കേറ്റ നിര്‍മ്മല ദേവിയെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പും പലതവണ തര്‍ക്കമുണ്ടായിട്ടുണ്ടെങ്കിലും ഇന്ന് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ആക്രമണം ഉണ്ടാകുകയായിരുന്നു.
Read More » -
സാമൂഹിക മാധ്യമങ്ങളിലൂടെ വധഭീഷണി; മനുതോമസിന് പൊലീസ് സംരക്ഷണം
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയ മനുതോമസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനം. വീടിനും വ്യാപാരസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഫെയ്സ്ബുക്കിലൂടെ വധഭീഷണി ഉള്‍പ്പടെ വന്ന സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നല്‍കാനുള്ള തീരുമാനം. പാര്‍ട്ടി വിട്ടതിന് സിപിഎം നേതാവ് പി ജയരാജന്‍ മനുതോമസിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നിരുന്നു. അതിന് മനുതോമസ് സാമൂഹിക മാധ്യമത്തിലൂടെ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ മനുതോമസിനെതിരെ വ്യാപകമായി വധഭീക്ഷണി സന്ദേശം ഉയര്‍ന്നത്. ശുഹൈബ് വധക്കേസിലെയും സ്വര്‍ണക്കടത്ത് കേസിലെയും പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പടെ ഭീഷണി സന്ദേശവുമായി എത്തിയിരുന്നു. എന്തുവിളിച്ച് പറയാന്‍ പറ്റില്ലെന്ന് ബോധ്യപ്പെടുത്താന്‍ അധികനേരം വേണ്ടയെന്നായിരുന്നു ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്ക് കമന്റ്. വധഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് സുരക്ഷയൊരുക്കാനുള്ള പൊലീസിന്റെ തീരുമാനം. തനിക്കോ വീടിനോ കച്ചവടസ്ഥാപനങ്ങള്‍ക്കോ സുരക്ഷ വേണ്ടെന്ന നിലപാടാണ് മനുതോമസിന്റേത്.
Read More » -
നാട്ടുകാര്‍ക്ക്നേരെ വെല്ലുവിളി; സംഘര്‍ഷത്തില്‍ നാലംഗ സംഘത്തിന് ഗുരുതര പരിക്ക്
മലപ്പുറം: കാളികാവില്‍ വിവിധ കേസുകളില്‍പ്പെട്ട നാലുപേരടങ്ങുന്ന സംഘം നാട്ടുകാരുമായി ഏറ്റുമുട്ടി. സംഘം നാട്ടുകാരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ഏറ്റുമുട്ടലിനു വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ നാലുപേര്‍ക്കും പരിക്കുണ്ട്. പൂക്കോട്ടുംപാടം തട്ടിയേക്കല്‍ ഷാഫി, പന്നിക്കോട്ടുമുണ്ട സ്വദേശികളായ വല്ലാഞ്ചിറ ഉമൈര്‍, മുതുകുളവന്‍ ഫായിസ് (പാണ്ഡ്യന്‍), മുതുകുളവന്‍ ജിഷാന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും ഉമൈറിനെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലയോര ഹൈവേയില്‍ പൂക്കോട്ടുംപാടത്തിന് സമീപം വാളക്കുളത്താണ് സംഭവം. പന്നിക്കോട്ടുമുണ്ടയിലെ കടയില്‍നിന്ന് പണംതട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് ആദ്യമുണ്ടായത്. ഇതുകഴിഞ്ഞ് പിരിഞ്ഞുപോയ സംഘം മടങ്ങിയെത്തി ആളുകളെ ഭീഷണിപ്പെടുത്തുകയും പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുംചെയ്തു. ബുധനാഴ്ച രാത്രി നാട്ടുകാര്‍ സംഘടിച്ച് പ്രതികരിച്ചു. അത് ഏറ്റുമുട്ടലില്‍ കലാശിച്ചു. സംഘട്ടനത്തില്‍ ഷാഫി, ഉമൈര്‍, ഫായിസ്, ജിഷാന്‍ എന്നിവര്‍ പരിക്കേറ്റു കിടന്നപ്പോള്‍ പോലീസെത്തി നാല് ആംബുലന്‍സ് ഏര്‍പ്പെടുത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. വ്യാഴാഴ്ച രാവിലെ ആശുപത്രിയില്‍നിന്ന് പോന്ന് പന്നിക്കോട്ടുമുണ്ടയിലെത്തിയ ഉമൈര്‍ നാട്ടുകാരെ വീണ്ടും വെല്ലുവിളിച്ചു. ഭീഷണിപ്പെടുത്തുകയുംചെയ്തു. വീണ്ടും സംഘട്ടനമുണ്ടായി.…
Read More »