Crime
-
മന്ത്രവാദക്കളങ്ങളില്‍ നിന്ന് നിലവിളകള്‍ ഉയരുന്നു; അടിയേറ്റ് പുളഞ്ഞ് മനുഷ്യജീവനുകള്‍; മന്ത്രവാദങ്ങളും ആഭിചാരക്രിയകളും കേരളത്തില്‍ പെരുകുന്നു; പുതിയ തലമുറ അന്ധവിശ്വാസങ്ങളില്‍ കുരുങ്ങുന്നു കുറ്റകൃത്യങ്ങള്‍ പെരുകുന്നു;
തൃശൂര്‍ : മന്ത്രവാദങ്ങളും ആഭിചാരക്രിയകളും കേരളത്തില്‍ പെരുകുന്നു. പുതിയ തലമുറ പോലും അന്ധവിശ്വാസങ്ങളില്‍ കുരുങ്ങുമ്പോള്‍ സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കൂടുന്നു. കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി നടന്ന പല കുറ്റകൃത്യങ്ങളിലും മന്ത്രവാദത്തിന് അല്ലെങ്കില്‍ അന്ധവിശ്വാസങ്ങള്‍ക്ക് സ്ഥാനമുണ്ടായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത പല കുറ്റകൃത്യ സംഭവങ്ങളിലും പെണ്‍കുട്ടികളാണ് കൂടുതലായും മന്ത്രവാദത്തിന്റെയും കൂടോത്രത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഇരയായത്. ദോഷങ്ങള്‍ മാറാനും സൗഭാഗ്യങ്ങള്‍ ലഭിക്കാനും മറ്റുമായാണ് പല മന്ത്രവാദങ്ങളും നടത്തിയത്. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ വരെ ഇതില്‍ പെട്ടുപോയിട്ടുണ്ട് എന്നുള്ളതാണ് ഖേദകരം. കോട്ടയം തിരുവഞ്ചൂരില്‍ ആഭിചാരക്രിയയ്ക്ക് ഇരയാകേണ്ടി വന്ന യുവതി നേരിട്ടത് ക്രൂര പീഡനമെന്ന് വെളിപ്പെടുത്തല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആണ് ഉണ്ടായത്. തനിക്ക് ബാധ കയറിയെന്ന് പറഞ്ഞ് പൂജാകര്‍മ്മങ്ങളുടെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തെന്ന് യുവതി വെളിപ്പെടുത്തുമ്പോള്‍ പഴയ തലമുറയുടെ അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പുതുതലമുറയും തലകുനിച്ച് നടന്നുപോകുന്ന അപകടകരമായ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. പല ആഭിചാര കൂടോത്ര…
Read More » -
‘ഞാനാണ് പിഴയെന്ന്… എനിക്കിനി സഹിക്കാൻ വയ്യ… ഇയാൾ സ്വർണമെല്ലാം എടുത്ത് തരുമ്പോൾ അതുകൊണ്ട് നിങ്ങളുടെ ബാധ്യതകളെല്ലാം തീർത്ത് മിച്ചമുണ്ടെങ്കിൽ അതുകൊണ്ട് ഞാൻ ജീവിച്ചോളാം, ഒന്ന് മനസിലാക്ക്..എനിക്ക് ജീവിക്കാൻ പറ്റുമച്ഛാ’’ 1000 രൂപ കൊടുത്താൽ അയാൾക്ക് ഇഷ്ടംപോലെ പേരെ കിട്ടുമെന്ന്… … ജീവിക്കാൻ കൊതിച്ചിട്ടും ജീവൻ അവസാനിപ്പിക്കേണ്ടി വന്നവളുടെ വാക്കുകൾ…
കൊല്ലം: ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും വലിയ മാനസിക പീഡനമേൽക്കേണ്ടി വന്നതായി വെളിപ്പെടുത്തി ജീവനൊടുക്കിയ, ജീവിക്കാൻ കൊതിച്ചിരുന്ന രേഷ്മയുടെ (29) ഫോൺ സംഭാഷണം പുറത്ത്. എന്നെ വേണ്ടാത്ത ഒരാളോട് ഞാനെന്തിനാ കെഞ്ചിക്കെഞ്ചി നിൽക്കുന്നത്? എൻറെ സ്വന്തം കാലിൽ നിൽക്കാൻ ഞാൻ പ്രാപ്തയാണ്. എനിക്ക് പറ്റും കുഞ്ഞിനെ വളർത്താൻ… ആണ് ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീക്ക് ജീവിക്കാൻ പറ്റുള്ളോ? ഞാൻ എങ്ങോട്ടെങ്കിലും മാറിത്താമസിച്ച് ആ ജോലിയും കൊണ്ട് കുട്ടിയെ നോക്കിക്കോളാം. ഇയാൾ ആ സ്വർണമെല്ലാം എടുത്ത് തരുമ്പോൾ അതുകൊണ്ട് നിങ്ങളുടെ ബാധ്യതകളെല്ലാം തീർത്ത് മിച്ചമുണ്ടെങ്കിൽ അതുകൊണ്ട് ഞാൻ ജീവിച്ചോളാം. ഒന്ന് മനസിലാക്ക്..എനിക്ക് ജീവിക്കാൻ പറ്റുമച്ഛാ.. ഒന്ന് മനസിലാക്ക്’’… വെള്ളിയാഴ്ചയാണ് കൊല്ലം ശൂരനാട് സ്വദേശിയായ യുവതി കഴിഞ്ഞ പുന്നപ്രയിലെ ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. രേഷ്മ അച്ഛനെ വിളിച്ച് കരഞ്ഞ് സങ്കടങ്ങൾ പറയുന്നതാണ് ഫോൺ സംഭാഷണത്തിലുള്ളത്. 2018 മാർച്ചിലായിരുന്നു രേഷ്മയുടെ വിവാഹം. ഭർത്താവിൻറെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവുമാണ് രേഷ്മയുടെ ജീവനെടുത്തതെന്നു കുടുംബം പറയുന്നു. അതേസമയം തന്നെ…
Read More » -
മൂന്നു ഹിസ്ബുല്ല പ്രവര്‍ത്തകരെ വധിച്ചെന്ന് ഇസ്രായില്‍ ; ഇസ്രായിലിന്റെ നടപടിയെ ലെബനീസ് നേതാക്കളും ഐക്യരാഷ്ട്രസഭയും അപലപിച്ചു
ബെയ്റൂത്ത് : ദക്ഷിണ ലെബനോനിലെ ശബ്ആ ഫാംസ് പ്രദേശത്തും ബര്‍അശീത്ത് ഗ്രാമത്തിലും നടത്തിയ വ്യോമാക്രമണങ്ങളിലൂടെ മൂന്നു ഹിസ്ബുല്ല അംഗങ്ങളെ വധിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ശബ്ആ ഫാംസ് പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ലെബനീസ് ബ്രിഗേഡ്സ് സംഘടനയിലെ രണ്ട് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ എക്സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു. ബര്‍അശീത് ഗ്രാമത്തില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ മറ്റൊരു ഹിസ്ബുല്ല അംഗത്തെയും സൈന്യം കൊലപ്പെടുത്തിയെന്ന് ഇസ്രായില്‍ വ്യക്തമാക്കി . ഇസ്രായിലും ലെബനോനും തമ്മിലുള്ള ധാരണകളുടെ ലംഘനമായി പ്രദേശത്ത് ഹിസ്ബുല്ലയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഹിസ്ബുല്ല അംഗമാണ് കൊല്ലപ്പെട്ടതെന്നും ഇസ്രായില്‍ സൈനിക വക്താവ് അറിയിച്ചു. ഐന്‍ അറ്റയെയും ശബ്ആ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡില്‍ ഇസ്രായിലി ഡ്രോണ്‍ കാര്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ രണ്ട് സഹോദരന്മാര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഗവര്‍ണറേറ്റുകളെ കിഴക്കുള്ള ബെക്കാ താഴ വരയുമായി…
Read More » -
ഓണ്‍ലൈന്‍ ടാക്‌സികളെ സംരക്ഷിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍ രംഗത്ത് ; ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞാല്‍ നടപടിയെന്ന് മന്ത്രി ; പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്നത് ഗുണ്ടായിസമെന്ന് ഗതാഗതമന്ത്രി ; ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞാലോ ആക്രമിച്ചാലോ ലൈസന്‍സ് റദ്ദാക്കുമെന്നും താക്കീത്
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സികളെ ആക്രമണങ്ങൡ നിന്ന് രക്ഷിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍ രംഗത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞാല്‍ നടപടിയെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞ് പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന യാത്ര തടയലും കയ്യാങ്കളിയും തനി ഗുണ്ടായിസമെന്ന് ഗതാഗതമന്ത്രി തുറന്നടിച്ചുു. ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞാലോ ആക്രമിച്ചാലോ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രിയുടെ കര്‍ശന താക്കീത് . സംസ്ഥാനത്ത് ഈയിടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ക്കു നേരെ സാധാരണ ടാക്‌സി ഡ്രൈവര്‍മാരുടെ പ്രതിഷേധവും യാത്ര തടയലും പതിവായതോടെ ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ക്കു നേരെ അക്രമം നടത്തുന്നവരുടെ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം നടപടി സ്വീകരിച്ച് വണ്ടി തടഞ്ഞവരുടെ ലൈസന്‍സ് ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും. കുറ്റകൃത്യത്തിനനുസരിച്ച് നടപടിയെടുക്കുമെന്നും മന്ത്രി താക്കീത് നല്‍കി.
Read More » -
ഭര്‍ത്താവ് താരചന്ദ് തളര്‍വാതം വന്ന് കിടപ്പില്‍ ; സാമ്പത്തിക ബുദ്ധിമുട്ടിനിടയില്‍ അഞ്ചാമതും ഒരു കുട്ടിയുണ്ടായി ; കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ നവജാതശിശുവിനെ മാതാവ് പിറന്ന് മണിക്കൂറുകള്‍ക്കകം കഴുത്തുഞെരിച്ചു കൊന്നു
ജയ്പൂര്‍: കടുത്ത സാമ്പത്തീക ബുദ്ധിമുട്ടിനെയും മാനസീക സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് രാജസ്ഥാനില്‍ യുവതി നവജാത ശിശുവിനെ പിറന്നയുടന്‍ കഴുത്തുഞെരിച്ച് കൊന്നു. സാമ്പത്തിക ബുദ്ധിമുട്ടും മാനസിക സമ്മര്‍ദ്ദവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. രാജസ്ഥാനിലെ ചുരു ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം പ്രസവിച്ച് മണിക്കൂറുകള്‍ക്കകം 40 വയസ്സുള്ള യുവതി തന്റെ നവജാതശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പോലീസ് ശനിയാഴ്ച അറിയിച്ചു. പ്രതിയായ ഗുഡ്ഡി ദേവി, വ്യാഴാഴ്ച രാത്രിയാണ് തന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. മറ്റ് കുടുംബാംഗങ്ങള്‍ ആശുപത്രി വാര്‍ഡില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ കഴുത്ത് ഞെരിച്ച് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. കോട്വാലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുഖ്‌റാം ഛോട്ടിയ പറഞ്ഞു. ഗുഡ്ഡി ദേവി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടു. അവരുടെ ഭര്‍ത്താവ് താരചന്ദ് തളര്‍വാതം വന്ന് കിടപ്പിലാണ്. മറ്റൊരു കുട്ടിയെക്കൂടി വളര്‍ത്താനുള്ള ഭാരം ഏറ്റെടുക്കാന്‍ തനിക്ക് കഴിയില്ലെന്ന് അവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ടെന്ന്…
Read More » -
ഭീകരപ്രവര്‍ത്തനത്തിനും ബലാത്സംഗക്കേസിലും അറസ്റ്റിലായവര്‍ക്ക് ജയിലില്‍ സുഖവാസം ; പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ഐഎസ്‌ഐഎസ് തീവ്രവാദിയും ബലാത്സംഗക്കേസ് പ്രതിയും മൊബൈലും ഉപയോഗിക്കുന്നു ടെലിവിഷനും കാണുന്നു
ബംഗലുരു: ബംഗളൂരു ജയിലില്‍ തീവ്രവാദപ്രവര്‍ത്തനത്തിനും ബലാത്സംഗ കുറ്റത്തിനും ജയിയിലായവര്‍ക്ക് വിഐപി പരിഗണനയെന്ന് റിപ്പോര്‍ട്ട്. ഐഎസ്‌ഐഎസ് റിക്രൂട്ടര്‍, ബലാത്സംഗക്കേസ് പ്രതി എന്നിവര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും ടെലിവിഷന്‍ കാണുന്നതായുമാണ് വിവരം. ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ വീഴ്ചയും തടവുകാര്‍ക്ക് പ്രത്യേക പരിഗണനയും നല്‍കുന്നെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. കുപ്രസിദ്ധ തടവുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുകയും ടെലിവിഷന്‍ കാണുകയും ചെയ്യുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നതോടെയാണ് ഈ ആരോപണങ്ങള്‍ ശക്തമായത്. ഒരു വീഡിയോ ക്ലിപ്പില്‍, ഐഎസ്‌ഐഎസ്് റിക്രൂട്ടറെന്ന് ആരോപിക്കപ്പെടുന്ന സുഹൈബ് ഹമീദ് ഷക്കീല്‍ മന്ന ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് കാണാം. മന്ന ഫോണില്‍ സ്‌ക്രോള്‍ ചെയ്യുന്നതും, പിന്നില്‍ ടിവിയോ റേഡിയോയോ പ്രവര്‍ത്തിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അദ്ദേഹം ആരോടോ സംസാരിക്കുന്നതും ചായ ആസ്വദിക്കുന്നതും വീഡിയോയിലുണ്ട്. എന്‍ഐഎ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, സുഹൈബ് മന്ന മറ്റ് ഗൂഢാലോചനക്കാരുമായി ചേര്‍ന്ന് പണം സമാഹരിക്കുകയും, ഖുറാന്‍ സര്‍ക്കിള്‍ ഗ്രൂപ്പ് വഴി മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുകയും അവരെ തുര്‍ക്കി…
Read More » -
പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ; തട്ടിക്കൊണ്ടുപോയത് തോക്കുധാരികളുടെ സംഘം : മാലിയിലെ ഒരു സ്വകാര്യ കമ്പനിയിലെ വയറിങ് ജോലി ചെയ്തിരുന്നവരെയാണ് തട്ടിക്കൊണ്ടുപോയത് :
മാലി: പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികളുടെ സംഘം തട്ടികൊണ്ടുപോയി കഴിഞ്ഞ ദിവസമാണ് കോബ്രിയില്‍ നിന്ന് തോക്ക് ചൂണ്ടി അഞ്ച് പേരെ തട്ടികൊണ്ടുപോയത്. ഇവര്‍ എല്ലാവരും മാലിയിലെ ഒരു സ്വകാര്യ കമ്പനിയിലെ വയറിങ് ജോലി ചെയ്തിരുന്നവരാണ്. അഞ്ച് പേരെയും തട്ടികൊണ്ട് പോയി എന്ന കാര്യം ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയും സുരക്ഷ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. മാലിയിലെ വൈദ്യുതീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ തട്ടികൊണ്ട് പോയതിന് പിന്നാലെ ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മറ്റ് ഇന്ത്യക്കാരെ ഇവിടെ നിന്ന് ബാംകോയിലേക്ക് മാറ്റി. എന്നാല്‍ തട്ടികൊണ്ട് പോകലിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മാലിയില്‍ ക്രിമിനല്‍ സംഘങ്ങളും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള സംഘടനകളും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. ഈ മേഖലകളില്‍ വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടികൊണ്ടുപോകലും കൂടുതലാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു സംഘം ഒരു ഇറാന്‍ സ്വദേശിയെയും രണ്ട് എമിറൈറ്റ് സ്വദേശികളെയും തട്ടികൊണ്ട് പോയിരുന്നു. തുടര്‍ന്ന് മോചനദ്രവ്യം നല്‍കിയാണ് ഇവരെ മോചിപ്പിച്ചത്.
Read More » -
‘അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ എനിക്ക് കഴിയില്ല, ഞാൻ എൻ്റെ സ്വന്തം ജീവിതം എടുക്കുകയാണ്’!! കുറിപ്പെഴുതിവച്ച് നീറ്റ് വിദ്യാർഥി ജീവനൊടുക്കി
ഉത്തർപ്രദേശ്: അച്ഛന്റെയും അമ്മയുടേയും സ്വപ്നങ്ങൾ പൂർത്തിയാക്കാൻ തനിക്കു കഴിയുന്നുല്ലെന്ന് എഴുതിവച്ച് കാൻപൂരിൽ നീറ്റിന് തയ്യാറെടുത്തിരുന്ന വിദ്യാർഥി ജീവനൊടുക്കി. തനിക്ക് ഈ സമ്മർദം താങ്ങാനാവുന്നില്ലെന്നും താൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും കുറിപ്പെഴുതി വച്ചാണ് മുഹമ്മദ് ആൻ (21) തൂങ്ങി മരിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർഥി എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ റാംപൂർ സ്വദേശിയായ വിദ്യാർഥി നാല് ദിവസം മുമ്പാണ് റാവത്പൂരിലെ ഹോസ്റ്റലിൽ താമസിക്കാൻ തുടങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നമസ്കാരത്തിനായി പോകാൻ വരുന്നോ എന്ന് മുഹമ്മദിനൊപ്പം താമസിച്ചിരുന്നയാൾ അദ്ദേഹത്തോട് ചോദിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്. എന്നാൽ, അദ്ദേഹം പോകാൻ കൂട്ടാക്കിയില്ല. ഒപ്പം താമസിക്കുന്ന വിദ്യാർഥി പള്ളിയിൽ പോയി തിരികെ വന്നപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മുഹമ്മദിനെ വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് ഇംദാദ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ മുഹമ്മദിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മാനസിക സമ്മർദ്ദത്തിലാണെന്നും സ്വപ്നങ്ങൾ…
Read More » -
സഹോദരനുമായുള്ള തർക്കം ചോദ്യം ചെയ്ത യുവാവിന് നഞ്ചക്ക്, വടി, വടിവാൾ, എയർഗൺ ഉപയോഗിച്ച് ക്രൂര മർദനം, നിലത്തുവീണ യുവാവിന്റെ ദേഹത്തുകൂടെ വാഹനം കയറ്റിയിറക്കി, ഹാനിഷിന്റെ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തട്ടിയതായി ബന്ധു- യുവാവ് ഗുരുതരാവസ്ഥയിൽ
കോട്ടയ്ക്കൽ: സഹോദരനുമായുള്ള തർക്കം ചോദ്യം ചെയ്ത് യുവാവിന് ക്രൂരമർദനം. ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി. മലപ്പുറം കോട്ടക്കലിൽ പറപ്പൂർ സ്വദേശി മുനീറിന്റെ മകൻ ഹാനിഷ് (24) നാണ് ക്രൂരമായി മർദനമേറ്റത്. പത്തിലധികം പേർ ചേർന്ന് യുവാവിനെ വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു. ഹാനിഷിന്റെ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തട്ടിയതായി ബന്ധു പറഞ്ഞു. നഞ്ചക്ക്, വടി, വടിവാൾ, എയർഗൺ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും കരുതിക്കൂട്ടിയാണ് മർദിച്ചതെന്നും ബന്ധു വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഈ വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് മർദനം. ആയുധങ്ങൾ ഉപയോഗിച്ചും വാഹനം ഇടിപ്പിച്ചും യുവാവിനെ സംഘം ക്രൂരമായി മർദിച്ചു. മർദനത്തിനിടെ നിലത്തുവീണ ഹാനിഷിനെ യുവാക്കൾ വളഞ്ഞിട്ട് മർദിക്കുകയും സ്‌കോർപിയോ വാഹനം ശരീരത്തിലൂടെ കയറ്റി ഇറക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഹാനിഷ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read More » -
നൈറ്റില്‍ അമിതജോലിഭാരം കൊണ്ട പണിയെളുപ്പമാക്കാന്‍, 10 രോഗികളെ നഴ്സ് കുത്തിവെച്ചു കൊന്നു ; 27 പേരെ കൊല്ലാന്‍ ശ്രമിച്ചതിനും ജര്‍മ്മന്‍കാരി ഡോക്ടര്‍ക്ക് ജീവപര്യന്തം തടവ്
രാത്രി ഷിഫ്റ്റിലെ ജോലിഭാരം കുറയ്ക്കുന്നതിനായി മാരകമായ കുത്തിവയ്പ്പുകള്‍ നല്‍കി 10 വൃദ്ധ രോഗികളെ കൊലപ്പെടുത്തിയതിനും 27 പേരെ കൊല്ലാന്‍ ശ്രമിച്ചതിനും ജര്‍മ്മന്‍കാരന്‍ നഴ്‌സിന് ജീവപര്യന്തം തടവ്. 15 വര്‍ഷമെങ്കിലും പരോള്‍ പോലുമില്ലാതെ ജയിലില്‍ കിടക്കേ ണ്ടി വരും. ബുധനാഴ്ച ഒരു പാലിയേറ്റീവ് കെയര്‍ നഴ്‌സ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ ത്തുടര്‍ന്ന് ജര്‍മ്മനി ഞെട്ടലിലാണ്. ആച്ചനിലെ ഒരു കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂട്ടര്‍മാരുടെ അഭിപ്രായത്തില്‍, പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ആച്ചനിനടുത്തുള്ള ഒരു ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന നഴ്‌സ് 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയില്‍ മനഃപൂര്‍വ്വം വേദനസംഹാരിക ളുടെ യും മയക്കമരുന്നുകളുടെയും അമിത അളവ് നല്‍കി. അദ്ദേഹത്തിന്റെ ഉദ്ദേശ്യം വളരെ ലളി തമാണെന്ന് അന്വേഷകര്‍ വാദിക്കുന്നു: ബോധമുള്ള രോഗികള്‍ കുറവാണെങ്കില്‍ രാത്രി ഡ്യൂ ട്ടി സമയത്ത് ഉത്തരവാദിത്തങ്ങള്‍ കുറവായിരിക്കും. അനുകമ്പയുടെയോ പശ്ചാത്താപ ത്തി ന്റെ യോ ധാര്‍മ്മിക സംഘര്‍ഷത്തിന്റെയോ ലക്ഷണങ്ങള്‍ അദ്ദേഹം പ്രകടിപ്പിച്ചില്ലെന്ന് കോടതി സ്ഥിരീകരിച്ചു. മുന്‍കാല ജര്‍മ്മന്‍ മെഡിക്കല്‍ കൊലപാതക അഴിമതികളുമായി ഈ…
Read More »