Crime

  • മൊബൈല്‍ ഫോണോ ജീവനോ വലുത്? ട്രെയിനില്‍ ഫോണ്‍ മോഷ്ടിച്ച കള്ളനെ പിടികൂടാന്‍ കമ്പാര്‍ട്ട്‌മെന്റുകളിലൂടെ പാഞ്ഞ് യാത്രക്കാര്‍; ഒടുവില്‍ അതിസാഹസികത; ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍നിന്നുള്ള വീഡിയോ വൈറല്‍

    ന്യൂഡല്‍ഹി: ട്രെയിനുകളില്‍ മൊബൈല്‍ ഫോണ്‍ മോഷണം സാധാരണ സംഭവമാണ്. പ്ലാറ്റ്‌ഫോമുകളില്‍ നിന്നെടുക്കുന്ന ട്രെയിനില്‍ ജനലിനരികെ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ഓടുന്ന കള്ളന്‍മാരുടെ വിഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ സര്‍വസാധാരണവുമാണ്. ബിഹാറിലും യുപിയിലും ഇത്തരത്തില്‍ മോഷണങ്ങള്‍ സാധാരണമാണ്. മോഷ്ടിക്കപ്പെട്ട മൊബൈലുകള്‍ പിന്നീട് തിരികെ കിട്ടുക വളരെ പ്രയാസമാണ്. എന്നാല്‍ ഒരു ഫോണ്‍ മോഷ്ടിച്ച് കിട്ടുന്ന തുച്ഛമായ തുകയ്ക്കായി മോഷ്ടാക്കള്‍ എടുക്കുന്ന റിസ്‌ക് ചെറുതല്ല. ഇത്തരത്തില്‍ ഒരു മോഷ്ടാവിന്റെ സാഹസിക വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സാഹസികതയാണോ മണ്ടത്തരമാണോ എന്നതാണ് ചോദ്യം. Thief snatches phone on moving train in India, hangs from door, then jumps off the speeding train to escape pic.twitter.com/dnuLjNnKAx — ViralRush ⚡ (@tweetciiiim) July 26, 2025   ഭഗല്‍പൂര്‍-മുസഫര്‍പൂര്‍ ജനസേവ ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം അരങ്ങേറിയത്. ബിഹാറിലെ മുന്‍ഗാറില്‍ വച്ച് കള്ളന്‍ ഒരു യാത്രക്കാരിയുടെ ഫോണ്‍ തട്ടിപ്പറിച്ചു. പ്ലാറ്റ്‌ഫോമില്‍ നിന്നോ മറ്റും ആയിരുന്നില്ല…

    Read More »
  • ആദ്യം ഒരു റിക്വസ്റ്റ്; പിന്നാലെ ഹായ്! തുടര്‍ന്നു രണ്ടുവര്‍ഷം സെക്‌സ് ചാറ്റ്: വയോധികന് നഷ്ടമായത് ഒമ്പതുകോടി രൂപ; തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത് മകന്‍ പരിശോധിച്ചപ്പോള്‍

    മുംബൈ: ആദ്യം ഒരു റിക്വസ്റ്റ്. പിന്നാലെ ഹായ്! രണ്ടുവര്‍ഷത്തെ സെക്‌സ് ചാറ്റിലൂടെ എണ്‍പതുകാരന് നഷ്ടമായത് ഒമ്പതുകോടി രൂപ. മുംബൈ സ്വദേശിയായ വയോധികനാണു താന്‍ വീണുപോയ വലയുടെ ആഴമഴിയാതെ വര്‍ഷങ്ങള്‍ തട്ടിപ്പിന് ഇരയായത്. 734 ഓണ്‍ലൈന്‍ ഇടപാടുകള്‍ വഴിയാണ് വയോധികന് പണം നഷ്ടമായത്. നാല് സ്ത്രീകളുടെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. എന്നാല്‍ നാല് സ്ത്രീകളും ഒരാളാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 2023 ഏപ്രിലില്‍ ഒരു ഫെയ്സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ഫെയ്സ്ബുക്കില്‍ കണ്ട ഷര്‍വി എന്ന സ്ത്രീക്ക് ഇദ്ദേഹം ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു, ആ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കപ്പെട്ടുമില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഷര്‍വിയുടെ അക്കൗണ്ടില്‍ നിന്ന് ഇദ്ദേഹത്തിന് ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു, അത് അദ്ദേഹം സ്വീകരിച്ചു. ഇരുവരും പെട്ടെന്നുതന്നെ ചാറ്റിംഗ് ആരംഭിക്കുകയും ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തു. സംഭാഷണങ്ങള്‍ ഫെയ്സ്ബുക്കില്‍ നിന്ന് വാട്സാപ്പിലേക്ക് മാറി. താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും കുട്ടികളോടൊപ്പമാണ് ജീവിക്കുന്നതെന്നും ഷര്‍വി…

    Read More »
  • ഏക ബലഹീനത ഏക മകന്‍! കോടികള്‍ കൊണ്ടു നടന്നത് ബിഗ്‌ഷോപ്പറിലും കവറിലും! ചോദ്യംചെയ്യലില്‍ കുലുങ്ങാതെ സെബാസ്റ്റിയന്‍, കുഴങ്ങി പോലീസ്

    കോട്ടയം: ജെയ്‌നമ്മ തിരോധാന കേസിലെ പ്രതി സെബാസ്റ്റ്യന്‍ പൊലീസിനെ കുഴപ്പിക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലരീതിയില്‍ ചോദ്യം ചെയ്തിട്ടും ഒരുകുലുക്കവുമില്ലാത്ത രീതിയിലാണ് സെബാസ്റ്റ്യന്‍ പെരുമാറുന്നത്. പ്രതിയുടെ പ്രായവും ആരോഗ്യസ്ഥിതിയും ചോദ്യംചെയ്യലിന് തടസമാണ്. പിടിയിലായതു മുതല്‍ അന്വേഷണത്തോട് തീര്‍ത്തും നിസ്സഹകരിക്കുന്ന രീതിയാണ് ഇയാള്‍ സ്വീകരിക്കുന്നത്. സെബാസ്റ്റ്യന്റെ പലമൊഴികളും വിശ്വസിക്കാവുന്നതല്ലെന്നും ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇയാളുടെ ചില ബലഹീനതകള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെട്ടതായി സൂചനയുണ്ട്. അതിലൊന്ന് ഏകമകനോടുള്ള അമിതമായ സ്‌നേഹവും കരുതലുമാണ്. അന്‍പതു പിന്നിട്ടശേഷം വിവാഹിതനായ സെബാസ്റ്റിയനും ഭാര്യയ്ക്കും നാലു വര്‍ഷത്തിനുശേഷമാണ് കുട്ടിയുണ്ടായതെന്നും വിവരമുണ്ട്. മറ്റൊന്ന് ഇയാള്‍ കൈയിലുണ്ടായിരുന്ന കോടികളുടെ സമ്പാദ്യം ബാങ്കിലിടാതെ കൈയിലാണ് സൂക്ഷിച്ചിരുന്നതെന്നും പറയപ്പെടുന്നു. ഡെപ്പോസിറ്റ് വിവരങ്ങള്‍ ഭാവിയില്‍ തെളിവാകാതിരിക്കാനുള്ള മുന്‍കരുതലായി വേണം ഇതിനെ കരുതാന്‍. ചില ബെനാമി അക്കൗണ്ടുകള്‍ വഴി ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നതായും സൂചനയുണ്ട്. ബിഗ്‌ഷോപ്പറിലോ കവറിലോ ആക്കിയാണ് ഇയാള്‍ കോടികളുടെ ഇടപാടുകള്‍ നടത്തിയിരുന്നതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദമായ ചോദ്യംചെയ്യലിലേ…

    Read More »
  • അമ്മൂമ്മയുടെ കാമുകന്‍ ലഹരിക്കടിമയാക്കി; കഴുത്തില്‍ കത്തിവച്ച് കഞ്ചാവ് വലിപ്പിച്ചു, ലഹരി കടത്തിനും ഉപയോഗിച്ചു! 14വയസ്സുകാരന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം

    കൊച്ചി: പതിനാല് വയസ്സുകാരനെ അമ്മൂമ്മയുടെ കാമുകന്‍ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന് പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അമ്മൂമ്മയും കാമുകനും ഒളിവില്‍ പോയി. പൊലീസില്‍ പരാതിപ്പെട്ടാല്‍ തന്നെയും അമ്മയേയും കൊലപ്പെടുത്തുമെന്ന് തിരുവനന്തപുരം സ്വദേശിയായ കാമുകന്‍ ഭീഷണിപ്പെടുത്തിയെന്നു കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിലൂടെ കുട്ടിയുടെ ലഹരി ഉപയോഗം മാറ്റിയെടുത്ത ശേഷം കൗണ്‍സലിങ് അടക്കം നടത്തുകയാണ് ഇപ്പോള്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് അമ്മൂമ്മയുടെ കാമുകന്‍ ലഹരിക്കടിമയാക്കിയത്. വീട്ടുജോലി ചെയ്തു ജീവിക്കുന്നവരാണ് അമ്മൂമ്മയും കുട്ടിയുടെ അമ്മയും. ഇതിനിടെയാണ് അമ്മൂമ്മ തന്റെ സുഹൃത്ത് എന്ന പേരില്‍ കാമുകനെ വീട്ടില്‍ താമസിപ്പിച്ചത്. ഇയാള്‍ കുട്ടിക്ക് കഞ്ചാവ് കൊടുത്തുതുടങ്ങി. തുടക്കത്തില്‍ കുട്ടി ഇതിനു വഴങ്ങിയില്ലെങ്കിലും മര്‍ദിച്ചും കത്തി കഴുത്തില്‍ വച്ചും തന്നെക്കൊണ്ട് കഞ്ചാവ് വലിപ്പിച്ചു എന്നു കുട്ടി പറയുന്നു. ഇയാള്‍ ഹഷീഷ് ഓയില്‍ അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും കുട്ടി പറയുന്നു. ഇയാളുടെ ആണ്‍, പെണ്‍ സുഹൃത്തുക്കളും ഇടയ്ക്ക് വീട്ടില്‍ വരുമെന്നും എല്ലാവരും ചേര്‍ന്ന് ലഹരി ഉപയോഗിക്കുമെന്നുമാണ് കുട്ടി പറയുന്നത്. ലഹരി കടത്താനും…

    Read More »
  • മോഷ്ടിച്ച ബൈക്കില്‍ യാത്ര, പെട്രോള്‍ തീര്‍ന്നു; അടുത്തു കണ്ട വീട്ടില്‍ കയറി വീണ്ടും മോഷണം; രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി

    തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കിലെ യാത്ര പെട്രോള്‍ തീര്‍ന്നതോടെ അവസാനിച്ചു. അത് അവിടെ ഉപേക്ഷിച്ച് സമീപത്തെ വീട്ടുമുറ്റത്ത് കണ്ട മറ്റൊരു ബൈക്ക് മോഷ്ടിക്കാനായി ശ്രമം. ഇതിനിടെ തൊട്ടടുത്ത വീട്ടില്‍ ആളില്ലെന്ന് കണ്ടതോടെ അവിടെക്കയറി സ്വര്‍ണവും പണവും കവര്‍ന്നു. വീട്ടുകാരെത്തിയതോടെ മോഷ്ടക്കളെക്കണ്ട് ബഹളംവെച്ചു. നാട്ടുകാരെത്തി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കാഞ്ഞിരംകുളം അവണാകുഴിയില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം. വെള്ളാര്‍ അരിവാള്‍ കോളനി പണയില്‍വീട്ടില്‍ വിമല്‍മിത്ര (25), മുട്ടയ്ക്കാട് ചരുവിളവീട്ടില്‍ വിഷ്ണു (18) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടിയത്. അവണാകുഴി ഇലവന്‍കുഴി ശരവണ ഭവനില്‍ ജോതിഷ്‌കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പുറകുവശത്തെ വാതില്‍ പൊളിച്ച് മൂന്നു പവന്‍ സ്വര്‍ണവും 15000 രൂപയും കവര്‍ന്നു. കോവളം മുട്ടയ്ക്കാടുള്ള ഒരുവീട്ടില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് സംഘം അവണാകുഴിയില്‍ എത്തിയത്. ഇവിടെവെച്ച് പെട്രോള്‍ തീര്‍ന്നതോടെ ബൈക്ക് ഉപേക്ഷിച്ചു. മറ്റൊരു ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമം നടത്തി. ഇതിനിടെയാണ് ജ്യോതിഷും കുടുംബവും വീട് പൂട്ടി പോകുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു…

    Read More »
  • പൊലീസിനെ വെട്ടിച്ച് പുറത്തുചാടി; സ്റ്റേഷന് വെളിയില്‍ സ്‌കൂട്ടറുമായി ഭാര്യ; കൊല്ലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളെ തമിഴ്‌നാട്ടില്‍ ബസ് തടഞ്ഞ് പിടികൂടി

    കൊല്ലം: കിളികൊല്ലൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും കടന്നുകളഞ്ഞ ലഹരിക്കേസ് പ്രതിയെയും രക്ഷപ്പെടാന്‍ സഹായിച്ച ഭാര്യയെയും പൊലീസ് പിടികൂടി. കല്ലുംതാഴം സ്വദേശി അജു മന്‍സൂര്‍, ഭാര്യ ബിന്‍ഷ എന്നിവരെയാണ് തമിഴ്നാട്ടിലെ ധര്‍മപുരിയില്‍നിന്ന് പിടികൂടിയത്. പ്രതികള്‍ക്കായി പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് ബസില്‍ സഞ്ചരിക്കുന്നതിനിടെ ഇരുവരെയും ധര്‍മപുരിയില്‍വെച്ച് കസ്റ്റഡിയിലെടുത്തത്. ബസ് തടഞ്ഞുനിര്‍ത്തിയാണ് പോലീസിന്റെ ഷാഡോ ടീം രണ്ടുപേരെയും പിടികൂടിയതെന്നാണ് വിവരം. ചക്കിക്കൊത്തൊരു ചങ്കരന്‍! മയക്കുമരുന്ന് കേസ് പ്രതിയുടെ രക്ഷപ്പെടല്‍; ഭാര്യ പൊലീസ് സ്റ്റേഷന് മുന്നില്‍ വണ്ടിയുമായി കാത്തുനിന്നു; ഭര്‍ത്താവ് ചാടിക്കയറി സ്ഥലം കാലിയാക്കി കരുതല്‍ തടങ്കലിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനില്‍നിന്ന് അജു മന്‍സൂര്‍ രക്ഷപ്പെട്ടത്. ഒട്ടേറെ മയക്കുമരുന്ന് കേസുകളില്‍ പ്രതിയായതിനാലാണ് ഇയാളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചപ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. ഇതേസമയം അജുവിന്റെ ഭാര്യ ബിന്‍ഷ സ്‌കൂട്ടറുമായി സ്റ്റേഷന്റെ പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും സ്‌കൂട്ടറില്‍ കയറി സ്ഥലത്തുനിന്ന്…

    Read More »
  • വീട്ടുവളപ്പിലെ മൃതദേഹാവശിഷ്ടം സ്ത്രീയുടേത്; സെബാസ്റ്റ്യന്റെ കാറില്‍ കത്തി, ചുറ്റിക, ഡീസല്‍… കണ്ടെത്തല്‍ രാത്രിയിലെ മിന്നല്‍ പരിശോധനയില്‍

    കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്‌നമ്മ(54)യുടെ തിരോധാനക്കേസിലെ പ്രതി ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുതറ സി.എം.സെബാസ്റ്റ്യന്റെ (68) കാറില്‍നിന്നു കത്തി, ചുറ്റിക, ഡീസല്‍ മണമുള്ള കന്നാസ്, പഴ്‌സ് എന്നിവ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി കണ്ടെത്തി. ഏറ്റുമാനൂര്‍ വെട്ടിമുകളില്‍ സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് കേസില്‍ നിര്‍ണായകമാകുന്ന തെളിവുകള്‍ കിട്ടിയത്. വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു സെബാസ്റ്റ്യന്റെ കാര്‍. പിടികൂടിയ 20 ലീറ്ററിന്റെ കന്നാസില്‍ ഡീസല്‍ വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ വാച്ചിന്റെ ഡയലും ചെരിപ്പുകളും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഇതേസമയം മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. കോട്ടയത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഇന്നലെ രാത്രി വെട്ടിമുകളിലെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. സെബാസ്റ്റ്യനെ കോടതി ഏഴു ദിവസത്തേക്കു കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ജഡ്ജി എ.നിസാം ആണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. പ്രതി സെബാസ്റ്റ്യന്‍ തന്നെയെന്നതിനു തെളിവുണ്ടെന്നും കൂടുതല്‍ ചോദ്യം…

    Read More »
  • ‘പണികൊടുത്ത്’ തട്ടിപ്പ്; അതിഥിത്തൊഴിലാളികളുടെ ‘തുണിമണി’യടക്കം കൊണ്ടുപോയി, രണ്ടു പേര്‍ അറസ്റ്റില്‍

    കോഴിക്കോട്: അതിഥിത്തൊഴിലാളികളുടെ വസ്ത്രം, പേഴ്സ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിച്ച കേസില്‍ ആലപ്പുഴ പുറക്കാട് സ്വദേശി കൈതവളപ്പില്‍ വീട്ടില്‍ അന്‍വര്‍ (36), കൊല്ലം കുളത്തൂര്‍പുഴ സ്വദേശി നിസാര്‍ മന്‍സിലില്‍ ഷാജിമോന്‍ ഷാജഹാന്‍ (46) എന്നിവരെ നല്ലളം പൊലീസും ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. തിങ്കള്‍ രാവിലെ 8 മണിയോടെ പശ്ചിമ ബംഗാള്‍ സ്വദേശികളായ റജാവുല്‍ അലിയും സുഹൃത്ത് അബ്ദുല്‍കരീം എന്നിവരെ അരീക്കാട് മാളിയേക്കല്‍ വേ ബ്രിഡ്ജിനടുത്തുള്ള കാടുമൂടിയ സ്ഥലം വെട്ടിത്തെളിക്കാനാണെന്ന് പറഞ്ഞ് ജോലിക്ക് വിളിച്ചുകൂട്ടി കൊണ്ട് പോയി. ഇവര്‍ ജോലിയെടുക്കുന്ന സമയത്ത് അഴിച്ചുവച്ചിരുന്ന വസ്ത്രങ്ങളും 11,000 രൂപയും 20,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും അടങ്ങിയ ബാഗുകളും പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ക്കഥയാകുന്ന തട്ടിപ്പ്; അതിഥിത്തൊഴിലാളികളെ ജോലിക്ക് വിളിച്ചു; ആളൊഴിഞ്ഞപറമ്പില്‍ ഇറക്കിവിട്ടു, അഴിച്ചുവെച്ച വസ്ത്രമടക്കം കവര്‍ന്നു പ്രതികള്‍ ഇത്തരത്തില്‍ തൊഴിലാളികളെ പറ്റിച്ച് മോഷണം നടത്തുന്ന സംഘമാണെന്നു പൊലീസ് പറഞ്ഞു. ഇവര്‍ ആദ്യം ആളൊഴിഞ്ഞതും കാട് പിടിച്ചതുമായ സ്ഥലം കണ്ടെത്തും. ശേഷം തൊഴിലാളികളെ പറഞ്ഞുപറ്റിച്ച്…

    Read More »
  • മലയാളി വൈദികര്‍ക്ക് നേരെ ബജ്‌രംഗദള്‍ ആക്രമണം വീണ്ടും ; ഇത്തവണ ഒഡീഷയില്‍ ; മതപരിവര്‍ത്തനത്തിനല്ല വന്നതെന്ന് പറഞ്ഞിട്ടും തല്ലിച്ചതച്ചു ; അടിച്ചത് ഭരിക്കുന്നത് ബിജെപി ആണെന്ന് പറഞ്ഞുകൊണ്ട്

    ഭുവനേശ്വര്‍: മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച ഛത്തീസ് ഗഡില്‍ നടന്ന സംഭവം കേരളത്തില്‍ ഉണ്ടാക്കിയ ഒച്ചപ്പാടുകള്‍ ചെറുതായിരുന്നില്ല. ബിജെപിയെ എതിര്‍ത്തും അനുകൂലിച്ചും ക്രൈസ്തവസഭകളെ രണ്ടു തട്ടില്‍ നിര്‍ത്തിയ സംഭവത്തിന് തൊട്ടുപിന്നാലെ ഉത്തരേന്ത്യയില്‍ വീണ്ടും മലയാളി വൈദികര്‍ക്ക് നേരെ ബജ്‌രംഗദള്‍ ആക്രമണം. ഇത്തവണ ഒഡീഷയിലാണ് സംഭവം. ഒഡിഷയിലെ ജലേശ്വറില്‍ നടന്ന സംഭവത്തില്‍ ജലേശ്വര്‍ പാരിഷ് പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേല്‍, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി ജോജോ എന്നിവരെ കൈയ്യേറ്റം ചെയ്തെന്നാണ് പരാതി. കന്യാസ്ത്രീകള്‍ക്കുനേരെയും അതിക്രമമുണ്ടായെന്നാണ് വിവരം. ഇന്നലെ വൈകീട്ടാണ് അതിക്രമമുണ്ടായത്. വൈദികരും കന്യാസ്ത്രീകളും അടങ്ങിയ ഒരു സംഘം ഒരു മതവിശ്വാസിയുടെ ചരമവാര്‍ഷിക ചടങ്ങിനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത് രാത്രി ഒമ്പത് മണിയോടെ ഗ്രാമത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ കാത്തു നിന്നു തടയുകയായിരുന്നു. മോട്ടോര്‍ബൈക്കില്‍ എത്തിയ വൈദികനെ ക്രൂരമായി മര്‍ദിച്ചു. കാറില്‍ വന്ന വൈദികരേയും കന്യാസ്ത്രീകളേയും അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. 70ലേറെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍…

    Read More »
  • മൂത്രമൊഴിക്കാനായി വനത്തിലേക്ക് കയറി ; ആദിവാസി സ്ത്രീയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു ; അറസ്റ്റിലായ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

    ഭുവനേശ്വര്‍: മൂത്രമൊഴിക്കാനായി വനത്തിലേക്ക് കയറിയ ആദിവാസി സ്ത്രീയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഒഡീഷയിലെ അംഗുല്‍ ജില്ലയിലെ വനപ്രദേശത്ത് ഞായറാഴ്ച നടന്ന സംഭവത്തില്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍. ആഗസ്റ്റ് 5 ന് സ്ത്രീ പരാതി നല്‍കി 24 മണിക്കൂറിനുള്ളില്‍ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയുടെ പരാതി പ്രകാരം, തന്റെ അനന്തരവനോടൊപ്പം അംഗുലിലെ ചെണ്ടിപാഡ പ്രദേശത്തെ ഒരു ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. ഉച്ചകഴിഞ്ഞ് ഏകദേശം 3:00 മണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്ത്രീയും അനന്തരവനും ഇന്ധനം നിറയ്ക്കാനും ഭക്ഷണം കഴിക്കാനും ഒരു പെട്രോള്‍ പമ്പിന് സമീപം വാഹനം നിര്‍ത്തി. വഴിയില്‍, സ്ത്രീ മൂത്രമൊഴിക്കാന്‍ ഒരു വനപ്രദേശത്തേക്ക് കയറി. ഒറ്റപ്പെട്ട പ്രദേശത്ത് അവള്‍ തനിച്ചായിരുന്നപ്പോള്‍, ഒരു ട്രാക്ടറില്‍ വന്ന പ്രതികള്‍ അവളെ ആക്രമിച്ചു. പ്രധാന റോഡില്‍ നിന്ന് കുറച്ച് അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് പുരുഷന്മാര്‍ തന്നെ ബലമായി കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി സ്ത്രീ പരാതിയില്‍ പറഞ്ഞു.…

    Read More »
Back to top button
error: