Crime

  • മാട്രിമോണി സൈറ്റില്‍നിന്ന് സ്ത്രീകളുടെ ഫോട്ടോയെടുക്കും, വന്‍ തട്ടിപ്പ്, ഒരു മാസം നേടിയത് 4 ലക്ഷത്തിലധികം

    കല്പറ്റ: മാട്രിമോണി സൈറ്റുകളില്‍നിന്ന് സ്ത്രീകളുടെ ഫോട്ടോയും വിവരങ്ങളും ശേഖരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ വിവാഹപരസ്യം നല്‍കി പണം തട്ടിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നേതാജി നഗര്‍ ശ്രീനാരായണപുരം പൊയ്കയില്‍ വീട്ടില്‍ മുഹമ്മദ് റമീസി(27)നെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റുചെയ്തത്. ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ മാട്രിമോണിയല്‍ ഗ്രൂപ്പുകളും വിവിധ സ്ഥാപനങ്ങളുടെ വ്യാജ അക്കൗണ്ടുകളും നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. വ്യാജ അക്കൗണ്ടുകളിലൂടെ ‘വരനെ ആവശ്യമുണ്ട്’ എന്ന് പരസ്യം നല്‍കും. ഇതിനായി വിവിധ മാട്രിമോണി സൈറ്റുകളില്‍നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ഇയാള്‍ കൈവശപ്പെടുത്തും. വിവാഹക്കാര്യം അന്വേഷിച്ച് ബന്ധപ്പെടുന്നവര്‍ക്ക് പെണ്‍കുട്ടികളുടെ ചിത്രവും ഒപ്പം ജില്ലയുടെ പേരും അയച്ചുനല്‍കും. ഇയാളുടെ സഹായികള്‍തന്നെ ഇടപാടുകാരോട് സ്ത്രീകളുടെ ബന്ധുവാണ് എന്ന വ്യാജന സംസാരിച്ച് വിശ്വാസത്തിലെടുക്കും. തുടര്‍ന്ന് രജിസ്‌ട്രേഷനായി 1400 രൂപ വാങ്ങിക്കും. പണം വാങ്ങിക്കഴിഞ്ഞാല്‍ ഇടപാടുകാരനെ ബ്ലോക്ക്‌ചെയ്ത് ഒഴിവാക്കും. ഇത്തരത്തില്‍ തട്ടിപ്പിനിരയായ ചൂരല്‍മല സ്വദേശി വയനാട് സൈബര്‍ പോലീസില്‍ നല്‍കിയ പരാതിയാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. തട്ടിപ്പിനിരയായ വ്യക്തി പിന്നീട് മറ്റൊരുനമ്പര്‍…

    Read More »
  • കാമുകനോടൊപ്പം ജീവിക്കാന്‍ 2 മക്കളെ കൊലപ്പെടുത്തി; ടിക്ടോക് താരത്തിനും കാമുകനും ജീവപര്യന്തം

    ചെന്നൈ: കാമുകനോടൊപ്പം ജീവിക്കാന്‍ മക്കളെ കൊലപ്പെടുത്തിയ യുവതിക്കും കൊലപാതകത്തിനു കൂട്ടുനിന്ന കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കാഞ്ചീപുരം ജില്ലാ കോടതി. മാതൃത്വത്തിന്റെ മഹത്വത്തിനു കളങ്കം വരുത്തുന്ന ഹീനകൃത്യത്തില്‍ ഏര്‍പ്പെട്ട ഇരുവരും മരണം വരെ ശിക്ഷ അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കുണ്ട്രത്തൂരില്‍ താമസിച്ചു വന്ന വിജയ്യുടെ ഭാര്യ അഭിരാമിയാണു 2018 ല്‍ 7 വയസ്സുള്ള മകനെയും 4 വയസ്സുള്ള മകളെയും പാലില്‍ അമിത അളവില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി കൊലപ്പെടുത്തിയത്. ഭര്‍ത്താവിനും ഉറക്കഗുളിക നല്‍കിയെങ്കിലും മരിച്ചില്ല. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കാമുകന്‍ മീനാക്ഷി സുന്ദരത്തോടൊപ്പം കേരളത്തിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് അഭിരാമി അറസ്റ്റിലായി. ടിക്ടോക് താരമായിരുന്ന അഭിരാമി, മീനാക്ഷി സുന്ദരവുമായി അടുപ്പത്തിലാകുകയായിരുന്നു.  

    Read More »
  • ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍; പിടികൂടിയത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍നിന്ന്

    കണ്ണൂര്‍: ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായി. തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. തളാപ്പിലുള്ള കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്തു വെച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചനകള്‍ ലഭിച്ചത്. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയില്‍ ചാടിയ വാര്‍ത്ത ഇതിനോടകം പുറത്ത് വന്നതിനെത്തുടര്‍ന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിയതായി സൂചനകള്‍ ലഭിച്ചിരുന്നു. വീട് വളഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി…

    Read More »
  • ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന; സ്ഥിരീകരിക്കാതെ പൊലീസ്

    കണ്ണൂര്‍: ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന. കണ്ണൂര്‍ നഗരത്തില്‍ തളാപ്പില്‍ നിന്നാണ് പിടിയിലായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള തളാപ്പ് ക്ഷേത്രത്തിനടുത്ത് നിന്ന് ഗോവിന്ദച്ചാമി കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഗോവിന്ദച്ചാമിയുടെ രൂപസാദൃശ്യമുള്ളയാളെ കണ്ടതായി കണ്ണൂര്‍ ഡിസിസി ഓഫീസിന് സമീപത്തെ ചായക്കടയ്ക്ക് അടുത്ത് നിന്നും കണ്ടതായും ചിലര്‍ പറയുന്നു. ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ കണ്ടുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആളുകളെ കണ്ടപ്പോള്‍ മതില്‍ ചാടി ഓടിയെന്നും പറയുന്നു. കള്ളി ഷര്‍ട്ടാണ് ആ സമയം ഗോവിന്ദച്ചാമി ധരിച്ചതെന്നും തലയില്‍ തുണി ചുറ്റിയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ‘കറുത്ത പാന്റും വെള്ളയില്‍ ലൈന്‍ ഉള്ള ഷര്‍ട്ടും ധരിച്ചയാളെ കണ്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ…

    Read More »
  • ശാരീരികമായി തൃപ്തിപ്പെടുത്തുന്നില്ല, യുവതി ഭര്‍ത്താവിനെ കുത്തിക്കൊന്നു; ആത്മഹത്യയാക്കാനും ശ്രമം

    ന്യൂഡല്‍ഹി: ശാരീരികമായി തൃപ്തിപ്പെടുത്തിയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവിനെ യുവതി കുത്തിക്കൊന്നു. ഡല്‍ഹിയിലെ നിഹാല്‍ വിഹാറില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഷാഹിദി(32)നെയാണ് ഭാര്യ കൊലപ്പെടുത്തിയത്. സംഭവത്തില്‍ 25-കാരിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈയ് 20-ന് വൈകിട്ടാണ് യുവതി ഭര്‍ത്താവിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റനിലയില്‍ യുവതി തന്നെയാണ് ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, അപ്പൊഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അതേസമയം, ഭര്‍ത്താവ് സ്വയം മുറിവേല്‍പ്പിച്ച് മരിച്ചതാണെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സാമ്പത്തികബാധ്യതയുണ്ടെന്നും ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവ് ജീവനൊടുക്കിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. സംഭവം ആത്മഹത്യയായി ചിത്രീകരിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍, പോലീസ് യുവതിയുടെ മൊബൈല്‍ഫോണ്‍ വിവരങ്ങളും മറ്റും പരിശോധിച്ചതോടെ ചില തെളിവുകള്‍ ലഭിക്കുകയും ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയുമാണുണ്ടായത്. രണ്ടര വര്‍ഷം മുന്‍പാണ് ദമ്പതിമാര്‍ വിവാഹിതരായത്. ഭര്‍ത്താവുമായുള്ള ശാരീരികബന്ധത്തില്‍ തൃപ്തിയില്ലെന്നും ഇതേത്തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമാണ് യുവതിയുടെ കുറ്റസമ്മതം. മാത്രമല്ല, ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഭര്‍ത്താവിന് വന്‍…

    Read More »
  • നേഘയുടേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

    പാലക്കാട്: കണ്ണമ്പ്രയില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയത് തൂങ്ങിമരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തോണിപ്പാടം കല്ലിങ്കല്‍ വീട്ടില്‍ പ്രദീപിന്റെ ഭാര്യ നേഘ (24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. എന്നാല്‍ നേഘയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഇന്നലെ രാത്രി 12.30 നാണ് കട്ടിലില്‍നിന്നു താഴെ വീണുകിടക്കുന്ന നിലയില്‍ നേഘയെ കണ്ടത്. ഭര്‍ത്താവും രണ്ടര വയസുള്ള മകള്‍ അലൈനയ്ക്കുമൊപ്പം രാത്രി നേഘ മുറിയില്‍ ഉറങ്ങാന്‍ കിടന്നിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടുണര്‍ന്നപ്പോഴാണ് താഴെ വീണു കിടക്കുന്ന നേഘയെ കണ്ടതെന്നാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് പ്രദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേഘയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. നേഘയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. ആറു വര്‍ഷം മുമ്പാണ് കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിനി നേഘയുടെയും പ്രദീപിന്റെയും വിവാഹം നടന്നത്.  

    Read More »
  • കാസര്‍കോട്ട് 14കാരി വീട്ടില്‍ പ്രസവിച്ചു, രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍; ഗര്‍ഭിണിയായിരുന്നെന്ന്

    കാസര്‍കോട്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍വെച്ചായിരുന്നു പെണ്‍കുട്ടി പ്രസവിച്ചത്. സംഭവത്തിന് പിന്നാലെ ശാരീരികാസ്വസ്ഥതകളെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിഷയം പുറംലോകമറിയുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുക്കാന്‍ പോലീസിനായിട്ടില്ല. പ്രതിയെക്കുറിച്ച് പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്. കുട്ടിയുടെ അടുത്ത ബന്ധുക്കളില്‍ ആരെങ്കിലുമായിരിക്കാം പ്രതി എന്നാണ് പോലീസ് കരുതുന്നത്. രക്ഷിതാക്കളെ പോലീസ് ചോദ്യംചെയ്തിരുന്നു. കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം.  

    Read More »
  • ഭാര്യയെ കൊല്ലാന്‍ ശ്രമം, സ്‌കൂട്ടര്‍ കത്തിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍, ലഹരിക്കടിമയെന്ന് പരാതി

    കോഴിക്കോട്: കുണ്ടുങ്ങലില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പെട്രോളുമായി വന്ന ഭര്‍ത്താവ് നൗഷാദ് വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ മുറ്റത്ത് ഉണ്ടായിരുന്ന ഇരുചക്രവാഹനത്തിന് തീയിട്ടു. നിരന്തരം തന്നെ ഉപദ്രവിക്കാറുണ്ടെന്നാണ് ഭാര്യ ജാസ്മിന്‍ പോലീസില്‍ നല്‍കിയ മൊഴി. പ്രതി നൗഷാദിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ ലഹരി ഉപയോഗിച്ചാണ് ഭാര്യയോട് ക്രൂരത കാണിച്ചിരുന്നതെന്നും പരാതിയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ജാസ്മിനെ കാണാന്‍ കോഴിക്കോട് കുണ്ടുങ്ങലെ വീട്ടിലേക്ക് അവരുടെ ഉമ്മയും ഉപ്പയും വന്നിരുന്നു. ഇതേത്തുടര്‍ന്നുള്ള വിരോധം വെച്ചാണ് നൗഷാദ് കൊലപാതകശ്രമം നടത്തിയതെന്നാണ് ജാസ്മിന്‍ പറയുന്നത്. മുഖത്തടക്കം അടിച്ചു പരിക്കേല്‍പ്പിച്ചു. കത്തി ഉപയോഗിച്ച് നെറ്റിയിലും പോറലേല്‍പ്പിച്ചു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ നൗഷാദ് വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ കയ്യില്‍ പെട്രോള്‍ നിറച്ച കുപ്പിയുണ്ടായിരുന്നു. വാതിലില്‍ മുട്ടിയപ്പോള്‍ ഭയംകൊണ്ട് വാതില്‍ തുറന്നില്ല. ഒരുപാട് സമയം തുറക്കാതിരുന്നപ്പോള്‍ മുറ്റത്തുണ്ടായിരുന്ന ജാസ്മിന്റെ സഹോദരിയുടെ ഇരുചക്രവാഹനം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. എന്നാല്‍ ആദ്യമായല്ല, നൗഷാദില്‍ നിന്ന് ജാസ്മിന്‍ ക്രൂര മര്‍ദനങ്ങള്‍ക്ക് ഇരയാവുന്നതെന്നാണ് പറയുന്നത്. ജാസ്മിന്‍ നേരത്തെ…

    Read More »
  • അമ്മയുടെ വാക്ക് കേട്ട് ഭര്‍ത്താവ് എന്നെയും മകനെയും ഇറക്കിവിട്ടു, ഭര്‍തൃവീട്ടില്‍ മാനസിക പീഡനം; കണ്ണൂരില്‍ പുഴയില്‍ ചാടിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പ്

    കണ്ണൂര്‍: പഴയങ്ങാടി വയലപ്രയില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ വയലപ്ര സ്വദേശി എം.വി റീമയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ഭര്‍തൃ വീട്ടില്‍ വലിയ മാനസിക പീഡനം നേരിട്ടെന്ന് കുറിപ്പില്‍. എല്ലാ പീഡനങ്ങള്‍ക്കും ഭര്‍ത്താവ് കമല്‍ രാജ് കൂട്ടുനിന്നു.തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭര്‍ത്താവ് ഇറക്കിവിട്ടു. മകനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ല എന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.ഭര്‍തൃ മാതാവ് ഒരിക്കലും സമാധാനം നല്‍കിയിട്ടില്ല.മകനെ വേണമെന്ന സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റിയില്ല.തന്നെ പോലുള്ള പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ നീതി കിട്ടില്ല. കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവര്‍ക്കൊപ്പമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തത്. അന്ന് വൈകുന്നേരം റീമയുടെ മൃതദേഹം കണ്ടെടുത്തു.രണ്ട് ദിവസത്തിന് ശേഷമാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്. 2016 മുതല്‍ റീമയും ഭര്‍തൃ വീട്ടുകാരും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു.ദിവസങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.രാവിലെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌കൂട്ടര്‍ പാലത്തിന്…

    Read More »
  • അമ്മയ്ക്കായി മൊഴിനല്‍കി ഏഴാം ക്ലാസുകാരനായ മകന്‍! അമ്മായിയച്ഛന്റെ ലൈംഗീകപീഡനം ഒരു വശത്ത്, മറുവശത്ത് സ്ത്രീധനപീഡനം; യുവതി സ്വയം തീകൊളുത്തി മരിച്ചു

    ചെന്നൈ: ഭര്‍തൃപിതാവിന്റെ തുടര്‍ച്ചയായ ലൈംഗിക പീഡനത്തിലും വര്‍ഷങ്ങളായുള്ള ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തിലും മനംനൊന്ത് യുവതി സ്വയം തീകൊളുത്തി മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ 32-കാരിയായ രഞ്ജിതയാണ് മരണപ്പെട്ടത്. 70 ശതമാനം പൊള്ളലേറ്റ രഞ്ജിതയെ മധുരയിലെ സര്‍ക്കാന്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്. മരിക്കുന്നതിന് മുമ്പ് ഇവര്‍ നല്‍കിയ മരണമൊഴിയിലാണ് ഭര്‍തൃപിതാവിനെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും കടുത്ത ആരോപണങ്ങളുള്ളത്. ഭര്‍തൃപിതാവ് കെട്ടിപ്പിടിച്ചുവെന്നും തനിക്കത് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് തീകൊളുത്തിയതെന്നും രഞ്ജിത മരണമൊഴിയില്‍ പറയുന്നു. അമ്മ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്ന് രഞ്ജിതയുടെ ഏഴാം ക്ലാസുകാരനായ മകനും മൊഴിനല്‍കി. അതേസമയം, ഭര്‍തൃപിതാവിന്റെ മോശം പെരുമാറ്റം മാത്രമല്ല രഞ്ജിതയ്ക്ക് നേരിടേണ്ടിവന്നിരുന്നതെന്നും ഭര്‍ത്താവും ബന്ധുക്കളും വര്‍ഷങ്ങളോളം സ്ത്രീധനത്തിന്റെ പേരില്‍ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ”13 വര്‍ഷം മുമ്പായിരുന്നു രഞ്ജിതയുടെ വിവാഹം. 13 വര്‍ഷമായി ഈ പീഡനം തുടരുന്നു. സ്ഥലവും കൂടുതല്‍ സ്വര്‍ണവും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പീഡനം. ഭര്‍തൃപിതാവ് അവളെ ലൈംഗികമായി പീഡിപ്പിച്ചു. അവള്‍ അത് സൂചിപ്പിച്ചിരുന്നു.…

    Read More »
Back to top button
error: