Movie
-
ശോഭന വേണ്ട, വേറെ നടിമാരെ നിര്‍ദ്ദേശിച്ച് മമ്മൂട്ടി; ആനിയെ കാണാന്‍ ആണ്‍കുട്ടിയെ പോലെയെന്നും നടന്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് മഴയെത്തും മുന്‍പേ. 1995 ല്‍ പുറത്തിറങ്ങിയ സിനിമ കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചു. മമ്മൂട്ടി, ശോഭന, ആനി എന്നിവര്‍ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് കമലാണ്. ആനിക്ക് കരിയറില്‍ ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത സിനിമയാണിത്. ഇപ്പോഴിതാ മഴയെത്തും മുന്‍പേയുടെ അണിയറയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍. വിമണ്‍സ് കോളേജില്‍ പഠിപ്പിക്കുന്ന അധ്യാപകന്റെ കഥ ആയാലെന്താ എന്ന് ശ്രീനിവാസന്‍ ചോദിച്ചു. നല്ല ഐഡിയ ആണെന്ന് ഞാന്‍. മമ്മൂക്കയെ വിളിച്ച് ശ്രീനി പറഞ്ഞപ്പോള്‍ താന്‍ എന്നെ കളിയാക്കുകയാണോ എന്ന് ചോദിച്ചു. സുന്ദരനായ ലക്ചറര്‍ ആണെന്നല്ലേ പറഞ്ഞത്. ഞാനെന്താ സുന്ദരനല്ലേ എന്നൊക്കെ മമ്മൂക്കയുടെ രീതിയില്‍ തമാശ പറഞ്ഞെന്നും കമല്‍ ഓര്‍ത്തു. തിരക്കഥ പൂര്‍ത്തിയായ ശേഷം മഴയെത്തും മുമ്പേയുടെ ഷൂട്ടിംഗിലേക്ക് കടന്നതിനെക്കുറിച്ചും കമല്‍ സംസാരിച്ചു. കഥയൊക്കെ ആയപ്പോള്‍ കാസ്റ്റിംഗ് ആയിരുന്നു പ്രശ്‌നം. ശോഭനയുടെ റോള്‍ ഞങ്ങള്‍ ആദ്യമേ പറയുന്നുണ്ട്. ഞാനും ശോഭനയും കുറേ പടത്തില്‍ ഒരുമിച്ചായി, വേറെ നടിയെ ഇട്ടാല്‍…
Read More » -
”എന്റെ പേര് വെച്ച് മമ്മൂക്കയെ കളിയാക്കുന്നത് വേദനയുണ്ടാക്കാറുണ്ട്, എനിക്കിപ്പോള്‍ അദ്ദേഹത്തിന്റെയടുത്ത് ഇരിക്കാന്‍ പോലും പേടിയാണ്!”
എന്റെ പേര് വെച്ച് മമ്മൂക്കയെ കളിയാക്കുന്നത് വേദനയുണ്ടാക്കാറുണ്ട്, എനിക്കിപ്പോള്‍ അദ്ദേഹത്തിന്റെയടുത്ത് ഇരിക്കാന്‍ പോലും പേടിയാണ്: ടിനി ടോം സോഷ്യല്‍ മീഡിയയില്‍ തന്നെയും മമ്മൂട്ടിയെയും വെച്ചുള്ള തമാശകള്‍ വേദനിപ്പിക്കാറുണ്ടെന്ന് നടന്‍ ടിനി ടോം. താന്‍ എപ്പോള്‍ മെസേജയച്ചാലും അപ്പോള്‍ തന്നെ റെസ്പോണ്‍ഡ് ചെയ്യുന്നയാളാണ് മമ്മൂട്ടിയെന്നും ഇത്തരം വേദനിപ്പിക്കുന്ന തമാശകള്‍ കാരണം മമ്മൂട്ടിയുടെയടുത്ത് ഇരിക്കാന്‍ പോലും പേടിയാണെന്നും ടിനി പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന, ഒരു പണിയുമില്ലാത്തവരാണ് ഇതിന്റെയൊക്കെ പിന്നിലെന്നും ടിനി പറഞ്ഞു. ഇങ്ങനെ വേദനിപ്പിക്കാന്‍ നില്‍ക്കാതെ സ്വന്തം കഴിവ് വേറെന്തെങ്കിലും തരത്തില്‍ ക്രിയേറ്റീവായി ചെയ്യാന്‍ നില്ക്കുകയാണെങ്കില്‍ ബാക്കിയുള്ളവര്‍ക്കും ഉപകാരപ്പെടുമെന്നും ടിനി പറഞ്ഞു. ഇത്തരത്തില്‍ നെഗറ്റീവ് മാത്രം പ്രചരിപ്പിക്കുമ്പോള്‍ അവരുടെ ജീവിതവും നെഗറ്റീവടിച്ച് തീരുമെന്നും ടിനി കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് ടിനി ഇക്കാര്യം പറഞ്ഞത്. ‘ഈയടുത്ത് ഇറങ്ങിയ ടര്‍ബോയുടെ മേക്കിങ് വീഡിയോ കണ്ടവര്‍ക്കറിയാം, ഈ പ്രായത്തിലും മമ്മൂക്ക ഡ്യൂപ്പൊന്നുമില്ലാതെയാണ് എല്ലാ ആക്ഷന്‍ സീക്വന്‍സും ചെയ്യുന്നത്. പക്ഷേ സോഷ്യല്‍ മീഡിയയില്‍…
Read More » -
പുലിമുരുകന് 15 കോടിയെങ്കിലും കിട്ടുമോ എന്ന് ഭയന്നിരുന്നു! റിലീസിന്റെ തലേദിവസത്തെ പറ്റി സംവിധായകന്‍ വൈശാഖ്
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. വൈശാഖിന്റെ സംവിധാനത്തിലെത്തുന്ന മറ്റൊരു ഗംഭീര സിനിമ എന്ന നേട്ടം ടര്‍ബോ സ്വന്തമാക്കി കഴിഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളം സിനിമയുടെ വളര്‍ച്ചയ്ക്ക് കാരണമായി മാറിയ ചിത്രം ഒരുക്കിയതും വൈശാഖ് ആയിരുന്നു. 2016 മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ആണ് മലയാള സിനിമയുടെ ഗതി തന്നെ മാറ്റി എഴുതിയ വൈശാഖിന്റെ ഹിറ്റ് മൂവി. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച സിനിമ മലയാളത്തിലെ ആദ്യ 100 കോടി ചിത്രം എന്ന സുവര്‍ണ്ണ നേട്ടത്തില്‍ എത്തി. എന്നാല്‍ പുലിമുരുകന്റെ റിലീസിന് താന്‍ ഏറെ ടെന്‍ഷനില്‍ ആയിരുന്നു എന്നാണ് വൈശാഖിപ്പോള്‍ പറയുന്നത്. ടര്‍ബോ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. ‘പുലിമുരുകന്‍ റിലീസ് ചെയ്യുന്നതിന് തലേദിവസം വരെ എനിക്ക് ടെന്‍ഷന്‍…
Read More » -
”ഇവനൊക്കെ വേണ്ടി വെയിറ്റ് ചെയ്യാന്‍ കഴിയോ? വേറെ ആളെ വച്ച് ഷൂട്ട് ചെയ്യ് ആശാനേ”
മലയാള സിനിമയില്‍ ഒരുകാലത്ത് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിജി തമ്പി. സൂര്യമാനസം, സിംഹവാലന്‍ മേനോന്‍, സത്യമേവ ജയതേ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. നടന്‍ സുകുമാരനുമായുള്ള ഒരു സിനിമാ പിന്നണി വിശേഷം പങ്കുവയ്ക്കുകയാണ് വിജി തമ്പി. മോഹന്‍ലാലിനെ നായകനാക്കി സുകുമാരന്‍ ചെയ്യാനിരുന്ന സിനിമയെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. ”സുകുവേട്ടന് ഒരു പടം ഡയറക്ട് ചെയ്യാന്‍ വലിയ ആഗ്രഹമായിരുന്നു. പലപ്പോഴും പല കഥകളും അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. തമ്പി എനിക്കൊരു ഡയറക്ടറാകണം. അദ്ദേഹം ഒന്ന് രണ്ട് സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യുകയും ചെയ്തു. ഒരിക്കല്‍ കമലിന്റെ ഒരു സിനിമയുടെ ഡബ്ബിംഗ് മദ്രാസില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മോഹന്‍ലാല്‍ ഡബ്ബ് ചെയ്തുകൊണ്ടിരിക്കുയാണ്. ലാലിന്റെ ഡേറ്റ് വാങ്ങാനാണ് സുകുവേട്ടന്‍ അവിടെ വന്നത്. അന്നൊക്കെ സുകുവേട്ടന്‍ വളരെ ഡൗണായി നില്‍ക്കുന്ന സമയമാണ്. എന്നെയൊന്ന് സഹായിക്കണമെന്ന് മോഹന്‍ലാലിനോട് പറഞ്ഞ് സുകുവേട്ടന്‍ ഡേറ്റൊക്കെ വാങ്ങിയിട്ട് പോയി. അന്ന് ലഞ്ച് ബ്രേക്ക് സമയത്ത് മോഹന്‍ലാല്‍ ഒരു തമാശ പറഞ്ഞു. സുകുവേട്ടനും ലാലുമായുള്ള ഒരു സംഭവം. ബാലു…
Read More » -
ഒരു മലയാള പടം 100 കോടി അടിച്ചാല്‍ നിര്‍മാതാവിന് എത്രരൂപ കിട്ടും?
2024ന്റെ പകുതി എത്തുന്നതിനും മുന്‍പേ കോടികള്‍ കൊയ്ത ബോക്‌സ് ഓഫീസാണ് കേരളത്തിന്റേത്. നാല് ചിത്രങ്ങള്‍ 100 കോടി ക്ലബ് പിന്നിട്ടു. പ്രേമലു തുടക്കമിട്ട ട്രെന്‍ഡിനെ മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും ആടുജീവിതവും മുന്നോട്ടു നയിച്ചു. ഇതിനിടെ ചെറിയ ബജറ്റില്‍ ഇറങ്ങിയ ഗുരുവായൂര്‍ അമ്പലനടയില്‍ പോലുള്ള ചിത്രങ്ങള്‍ 50 കോടി കടന്നു. എത്രദിവസം ഓടി എന്ന പഴയകാല കണക്കുകള്‍ ഭേദിച്ച് ബോക്‌സ് ഓഫീസില്‍ എന്തുകിട്ടി എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇന്നത്തെ മലയാള സിനിമ 2024ലെ ആദ്യ നാല് മാസങ്ങള്‍ക്ക് ശേഷം മലയാള സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷന്‍ 900 കോടി രൂപയില്‍ എത്തി. മഞ്ഞുമ്മല്‍ ബോയ്‌സ് (236 കോടി), ആടുജീവിതം (150 കോടി), പ്രേമലു (136 കോടി), ആവേശം (113 കോടി) എന്നിവ ആഗോളതലത്തില്‍ 100 ??കോടിയിലധികം കളക്ഷന്‍ നേടി (തുടര്‍ന്ന് വായിക്കുക) അതേസമയം, വര്‍ഷങ്ങള്‍ക്ക് ശേഷം (70 കോടി രൂപ), ഭ്രമയുഗം (60 കോടി രൂപ), എബ്രഹാം ഓസ്ലര്‍ (40 കോടി രൂപ), അന്വേഷിപ്പിന്‍…
Read More » -
”കുറേ കരഞ്ഞു പക്ഷേ, കയ്യില്‍ അഞ്ച് പൈസയില്ലാത്തതുകൊണ്ട് ചെയ്യേണ്ടി വന്നു”… ബിരിയാണിയിലെ അനുഭവത്തെക്കുറിച്ച് കനി
അടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ഏറെ പ്രശംസകള്‍ നേടിയ നടിയാണ് കനി കുസൃതി. പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്‍ ആകൃതിയുള്ള ബാഗുമായി എത്തിയതോടെ ഏറെപേരാണ് താരത്തെ അഭിനന്ദിച്ചത്. പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയതോടെയാണ് കനി ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍, ചിത്രത്തിലെ രാഷ്ട്രീയത്തിന് നേരെയും കനിക്കെതിരെയും വ്യാപക വിമര്‍ശനം വന്നിരുന്നു. ഇപ്പോഴിതാ ബിരിയാണിയില്‍ അഭിനയിക്കാനുണ്ടായ കാരണം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കയ്യില്‍ പണമില്ലാത്തതിനാലാണ് തനിക്ക് ആ ചിത്രത്തില്‍ അഭിനയിക്കേണ്ടി വന്നത് എന്നാണ് കനി പറഞ്ഞത്. കനിയുടെ വാക്കുകളിലേക്ക്: കയ്യില്‍ അഞ്ച് പൈസയില്ലാതെ ഇരിക്കുന്ന സമയത്താണ് ഈ സിനിമ വരുന്നത്. എന്നിട്ടും സംവിധായകനായ സജിനോട് ഞാന്‍ പറഞ്ഞു, എനിക്ക് പല വിയോജിപ്പുകളും ഉണ്ട്, ചിത്രത്തില്‍ രാഷ്ട്രീയപരമായും ഏസ്തറ്റിക്കലി ഒക്കെയും പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് എനിക്ക് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞു. വേറെ നിടിമാരെ നോക്കൂ, ആരെയും കിട്ടിയില്ലെങ്കില്‍ മാത്രം ചെയ്യാം…
Read More » -
തമ്മില്‍ കടിപിടി കൂടി വിനായകനും സുരാജും; ‘തെക്ക് വടക്ക്’ വീഡിയോ പുറത്ത്
പരസ്പരം കടിപിടികൂടി വിനായകനും സുരാജ് വെഞ്ഞാറമ്മൂടും- നായകന്മാര്‍ക്ക് വ്യത്യസ്തമായ ആമുഖം നല്‍കുന്ന ‘തെക്ക് വടക്ക്’ സിനിമയുടെ രണ്ടാമത്തെ ആമുഖ വീഡിയോ പുറത്ത്. കഥാപാത്രങ്ങളെയും അവരുടെ ഗെറ്റപ്പിനെയും വ്യത്യസ്തമായി പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന രീതിയാണ് ആമുഖ വീഡിയോകള്‍. എഞ്ചിനീയര്‍ മാധവനാകുന്ന വിനായകന്റെയും അരിമില്‍ ഉടമ ശങ്കുണ്ണിയാകുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെയും മുഖചലനമാണ് പുതിയ ആമുഖ വീഡിയോയില്‍. മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നുമുള്ള മുഖം ആദ്യ വീഡിയോയില്‍ അവതരിപ്പിച്ചു. ആഗസ്റ്റില്‍ റിലീസ് ചെയ്യുന്ന സിനിമയുടേതായി പുതുമയുള്ള പ്രചാരണമാണ് നടക്കുന്നത്. അന്‍ജന ഫിലിപ്പിന്റേയും വി. എ ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള അന്‍ജന- വാര്‍സാണ് നിര്‍മ്മാണം. പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ എസ്. ഹരീഷിന്റെ ‘രാത്രി കാവല്‍’ എന്ന കഥയെ ആസ്പദമാക്കിയാണ്. മെല്‍വിന്‍ ജി ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി നൂറോളം അഭിനേതാക്കള്‍ സിനിമയിലുണ്ട്. https://www.youtube.com/watch?v=nTvKo2wfoFQss ആര്‍ഡിഎക്‌സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ്…
Read More » -
റിമ കല്ലിങ്കൽ നായികയാവുന്ന ‘തിയറ്റർ’. ഫസ്റ്റ് ലുക്ക് പോസ്റ്റർ
അന്താരാഷ്ട്ര- ദേശീയ പുരസ്ക്കാരങ്ങൾ നേടിയ “ബിരിയാണി” എന്ന ചിത്രത്തിനു ശേഷംറിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന”തിയറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.അൻജന- വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പ്,വി.എ ശ്രീകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിച്ച ‘തെക്ക് വടക്ക്’ സിനിമയ്ക്കു ശേഷം അൻജന-വാർസ് നിർമ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം വർക്കലയിലും പരിസരങ്ങളിലുമായി പൂർത്തിയായി. തെങ്ങിൽ കയറുന്ന റിമയുടെ ചിത്രം ഒരു യുവാവ് പകർത്തുന്ന നിലയ്ക്കുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിട്ടുള്ളത്. “ഇന്നത്തെ ലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചു യാഥാർത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് കഥയുടെ പ്രമേയം”- സംവിധായകൻ സജിൻ ബാബു പറഞ്ഞു. “വൈറൽ യുഗത്തിന്റെ കഥയാണിത്. തിയറ്ററുകളിലൂടെ ‘തിയറ്റർ’ സിനിമ ജനങ്ങളിൽ എത്തണം എന്നതാണ് ആഗ്രഹം. നല്ല മലയാളം സിനിമകൾ ലോകോത്തര ഫെസ്റ്റിവെൽ വേദികളിൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതി മാറണം”- നിർമ്മാതാവ്…
Read More » -
മായമ്മയുടെ റിലീസ് തീയതി പുറത്ത്…
നാവോറ് പാട്ടിന്റെയും പുള്ളൂവന്‍ പാട്ടിന്റെയും അഷ്ടനാഗക്കളം മായ്ക്കലിന്റെയും പശ്ചാത്തലത്തില്‍ ഒരു പുള്ളൂവത്തി പെണ്‍കുട്ടിയും നമ്പൂതിരി യുവാവും തമ്മിലുള്ള പ്രണയത്തിന്റെയും തുടര്‍ന്ന് പുള്ളൂവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടെയും ഒപ്പം സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റെയും കഥ പറയുന്ന ‘മായമ്മ’ ജൂണ്‍ 7 ന് പ്രദര്‍ശനത്തിനെത്തുന്നു. അങ്കിത വിനോദ് മായമ്മയെ അവതരിപ്പിക്കുന്നു. അരുണ്‍ ഉണ്ണി, വിജി തമ്പി, ചേര്‍ത്തല ജയന്‍, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണന്‍, ബിജു കലാവേദി, പി ജെ രാധാകൃഷ്ണന്‍, ജീവന്‍ ചാക്ക, സുമേഷ് ശര്‍മ്മ, ബാബു നമ്പൂതിരി, ഇന്ദുലേഖ, കെ പി എ സി ലീലാമണി, സീതാലക്ഷമി, രാഖി മനോജ്, ആതിര, മാസ്റ്റര്‍ അമല്‍പോള്‍, ബേബി അഭിസ്ത, ബേബി അനന്യ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നു. ബാനര്‍ – പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍, യോഗീശ്വര ഫിലിംസ്, നിര്‍മ്മാണം – ദീപ എന്‍ പി (പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍), രചന, സംവിധാനം -രമേശ്കുമാര്‍ കോറമംഗലം, ഛായാഗ്രഹണം…
Read More » -
സുമതി വളവ് ” : പേടിപ്പെടുത്താൻ മാളികപ്പുറത്തിന്റെ വിജയ കൂട്ടുകെട്ടിനൊപ്പം അർജുൻ അശോകനും ചേരുന്ന പുതിയ ചിത്രം
വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ഇന്നലെ കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രഖ്യാപിച്ചു. “സുമതി വളവ്” എന്നാണ് ചിത്രത്തിന്റെ പേര്. മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ശ്യാം, മാളവിക മനോജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുമതി വളവ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ സുമതി വളവിൽ പതിയിരിക്കുന്ന നിഗൂഢതകൾ കോർത്തിണക്കി പ്രേക്ഷകർക്കു ഒരു ഹൊറർ ഫാന്റസി അനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കുമിത്. ലാൽ, സൈജു കുറുപ്പ്, ദേവനന്ദ, ശ്രീപത്, നിരഞ്ജൻ മണിയൻപിള്ള രാജു, ഗോപിക, ജീൻ പോൾ എന്നിവരോടൊപ്പം മറ്റനേകം പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷെഫീക് മുഹമ്മദ് അലി ആണ്.…
Read More »