Religion

  • ഇന്ന് പെസഹാ വ്യാഴം

    കുരിശുമരണം വരിക്കുന്നതിനു മുൻപായി യേശു തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനു മുൻപായി അദ്ദേഹം അവരുടെ കാലുകൾ കഴുകിയതിന്റെയും ഓർമ്മ പുതുക്കലായി ക്രൈസ്തവർ ഇന്ന് ലോകമെമ്പാടും പെസഹാ വ്യാഴം ആചരിക്കുന്നു.  ഈ ദിവസം ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു പുറമേ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പെസഹാ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.

    Read More »
  • ദുഃഖവെള്ളി എങ്ങനെയാണ് ഗുഡ് ഫ്രൈഡേ ആകുന്നത് ?

    യേശുക്രിസ്തു കുരിശില്‍ മരിച്ച ദിനത്തെയാണ് ലോകമെമ്ബാടുമുള്ള ക്രൈസ്‌തവ വിശ്വാസികള്‍ ദുഃഖ വെള്ളിയായി ആചരിക്കുന്നത്.എന്നാൽ യേശുദേവൻ‍ ക്രൂശിക്കപ്പെട്ട ഈ വെള്ളിയാഴ്ച എങ്ങനെയാണ് ‘ഗുഡ്’ ആകുന്നത്? ഈസ്റ്ററിന് തൊട്ടു മുന്‍പുള്ള വെള്ളിയാഴ്ചയാണ് ഗുഡ് ഫ്രൈഡേ, യേശുക്രിസ്തു ക്രൂശിക്കപ്പെടുകയും കുരിശുമരണം വരിക്കുകയും ചെയ്ത ദിവസം. ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ഡാര്‍ക്ക്‌ ഫ്രൈഡേ എന്നിങ്ങനെയെല്ലാം ഈ ദിനം അറിയപ്പെടുന്നു. ക്രിസ്തു മനുഷ്യരുടെ പാപങ്ങള്‍ ഇല്ലാതാക്കാനായി കുരിശുമരണം വരിക്കുകയും മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തത് വിശ്വാസി സമൂഹത്തിന് ഏറെ പ്രാധാന്യമുള്ളതാണ്. ഗുഡ് ഫ്രൈഡേ ദിനത്തില്‍, മനുഷ്യര്‍ ചെയ്ത പാപങ്ങള്‍ കഴുകിക്കളയുന്നതിനായി യേശുക്രിസ്തു കുരിശുമരണം വരിച്ചു. പല ഭാഷകളിലും വ്യത്യസ്ത രീതികളിലാണ് ഗുഡ് ഫ്രൈഡേ അറിയപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ ഗോഡ്’സ് ഫ്രൈഡേ (God’s Friday) എന്നതാണ് പിന്നീട് ഗുഡ് ഫ്രൈഡേ ആയി രൂപപ്പെട്ടതെന്ന് വിശ്വാസമുണ്ട്. മനുഷ്യരാശിയുടെ പാപങ്ങള്‍ നീക്കാന്‍ ദൈവനിശ്ചയപ്രകാരമുള്ളതായിരുന്നു ഈ ചരിത്ര സംഭവങ്ങള്‍ എന്നിരിക്കെ ഇത്തരത്തില്‍ വിളിക്കുന്നത് ഉചിതമാണെന്ന അഭിപ്രയമുള്ളവരാണ് ഏറെയും. ഉയിര്‍ത്തെഴുന്നേല്‍പ്പ് ദിനത്തിന് കാരണമായ ദിവസമെന്ന നിലയിലും…

    Read More »
  • ഐശ്വര്യത്തിന്റെ പൂത്താലവുമേന്തി നാടെങ്ങും കൊന്നകൾ പൂത്തു തുടങ്ങി

    കണിക്കൊന്നകൾ പൂക്കുമ്പോൾ മണിത്തൊങ്ങലും ചാർത്തുമ്പോൾ ആരേകും വിഷുക്കൈനീട്ടം ? ഐശ്വര്യത്തിന്റെ പൂത്താലവുമേന്തി പടിവാതില്‍ക്കല്‍ വിഷു എത്തവേ നാടെങ്ങും കൊന്നകൾ പൂത്തു തുടങ്ങി..കൊന്നപ്പൂവിൽ സൂര്യന്റെ ഊർജമുണ്ടെന്നും ആ ഊർജം കാഴ്ചക്കാരിലേക്ക് പ്രസരിക്കുമെന്നുമാണ് വിശ്വാസം. പാടവരമ്പുകളിലും തൊടികളിലെ മരക്കൊമ്പുകളിലും വിഷുപക്ഷി പാടുന്നു. വരമ്പുകളില്‍ പൂത്ത വയല്‍പ്പൂക്കള്‍ക്ക് മേലെ കര്‍ഷകപ്പാട്ടിന്റെ ശീലുകള്‍ ഉയരുന്നു. മേടത്തിന് സ്വര്‍ണ്ണ വര്‍ണ്ണം നല്‍കി കണിക്കൊന്നകള്‍ കാറ്റിലാടുന്നു. സ്വര്‍ണ്ണനിധി തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപ്പറ്റി പുരാണങ്ങളില്‍ പറയുന്നത്. കാര്‍ഷികപ്പെരുമയുടെ തുടക്കം കുറിക്കുന്ന സമയം കൂടിയാണിത്. വയലൊരുക്കി, പുത്തന്‍ കാര്‍ഷിക വര്‍ഷത്തിന്റെ തുടക്കം കുറിച്ചു വസന്തം വരുന്ന നാളുകള്‍. പൂക്കളാല്‍ പ്രകൃതിയെ വരവേല്‍ക്കുന്ന സമയം. മീനംരാശിയില്‍നിന്ന് മേടം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന തുല്യരാപ്പകലുകളുള്ള ദിനം. ‘വിഷു’ എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. രാത്രിയില്‍ കണിയൊരുക്കി ഉറങ്ങാന്‍ കിടക്കുന്ന കുടുംബത്തിലെ ഏറ്റവും പ്രായമായ സ്ത്രീ പുലര്‍ച്ചെ എഴുന്നേറ്റ് കണികണ്ട് മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി പിന്നില്‍നിന്നും കണ്ണുപൊത്തിയാണ് കണികാണിക്കുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത്…

    Read More »
  • കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനങ്ങൾ

    വലിയ നോയമ്പ് കാലം പുണ്യപ്രവർത്തികളുടെയും പ്രാശ്ചിത്തങ്ങളുടെയും സമയമാണ്. ക്രിസ്തുവിന‍്‍റെ പീഢാനുഭവ യാത്രയുടെ സ്മരണയില്‍ വിശ്വാസികൾ നടത്തുന്ന കുരിശിന്‍റെ വഴി യാത്രകൾക്ക് ഈ സമയത്ത് വലിയ പ്രാധാന്യമുണ്ട്. നോയമ്പിലെ വെള്ളിയാഴ്ചകളിൽ തീർത്ഥയാത്രയായി മലമുകളിലേക്കും മറ്റും കുരിശിന്റെ വഴി നടത്തുന്നു. ഇതാ കുരിശിന്റെ വഴിക്ക് പ്രസിദ്ധമായ കേരളത്തിലെ ചില സ്ഥലങ്ങൾ മലയാറ്റൂർ പൊന്നിൻ കുരിശു മുത്തപ്പോ പൊന്മല കയറ്റം എന്നു പാടി കയ്യിൽ കുരിശും വഹിച്ച് പോകുന്ന തീർത്ഥയാത്ര മലയാറ്റൂർ മലമുടിയിലേക്കാണ്. ഓരോ വർഷവും ലക്ഷക്കണക്കിന് വിശ്വാസികളാണ് കുരിശിന്‍റെ വഴിയും ചൊല്ലി മലയാറ്റൂർ മല കയറുവാനെത്തുന്നത്. ഗാഗുല്‍ത്താ മലയിലേക്ക് ലേക്ക് കുരിശും ചുമന്നു നടന്ന യേശുവിന്റെ യാത്രയാണ് കുരിശിന്റെ വഴിയില്‍ പുനരാവിഷ്കരിക്കുന്നത്. . അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാണ് മലയാറ്റൂർ പള്ളി. ഭാരതത്തിന്റെ അപ്പസ്തോലനായ തോമാശ്ലീഹ ഇവിടെ വന്ന് ധ്യാനിച്ചിരുന്നെന്നും അദ്ദേഹത്തിൻറെ കാൽപ്പാദം ഇവിടെ പാറയിൽ പതിഞ്ഞിട്ടുണ്ടെന്നുമാണ് വിശ്വാസം. ദുഖവെള്ളിയാഴ്ചയും പുതുഞായർ ദിവസവുമാണ് ഇവിടെ തീർത്ഥാടകർ ഏറ്റവും കൂടുതലെത്തുന്നത്. ഏലപ്പീടിക കുരിശുമല, കണ്ണൂർ നോയമ്പു കാലത്ത്…

    Read More »
  • കൊച്ചുവേളിയിൽ നിന്നും ഇന്ത്യൻ റയിൽവേ ഒരുക്കുന്ന പുണ്യയാത്ര

    ഇന്ത്യയിലെ മതപരവും സാംസ്കാരിക പ്രാധാന്യമുള്ളതുമായ ഇടങ്ങളിലേക്ക് ഐആർസിടിസി നടത്തുന്ന പുണ്യ യാത്രയിൽ നിങ്ങൾക്കും പങ്കെടുക്കാം.ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ഡിവൈൻ ജേർണി എന്ന് പേരിട്ടിരിക്കുന്ന തീർത്ഥയാത്ര കൊച്ചുവേളിയിൽ നിന്നാരംഭിച്ച് പുരി, കൊണാർക്ക്, കൊൽക്കത്ത, ഗയ, വാരണാസി, അയോധ്യ, അലഹബാദ് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. 11 രാത്രിയും 12 പകലും നീണ്ടു നിൽക്കുന്ന യാത്ര 2023 മേയ് 4 ന് ആരംഭിച്ച് 15ന് തിരികെയെത്തും. പോക്കറ്റിനിണങ്ങുന്ന തുകയിൽ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുവാൻ സാധിക്കുന്ന ഏറ്റവും മികച്ച പാക്കേജാണിത്.കൊച്ചുവേളി – പുരി – കൊണാർക്ക് – കൊൽക്കത്ത – ഗയ – വാരണാസി – അയോധ്യ – അലഹബാദ് – കൊച്ചുവേളി എന്ന രീതിയിലാണ് സ്ഥലങ്ങൾ സന്ദർശിക്കുന്നത്. യാത്രയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ പുരി – പുരി ജഗനാഥ ക്ഷേത്രം , കൊണാർക്ക് സൂര്യ ക്ഷേത്രം കൊൽക്കത്ത – കാളി ഘട്ട്, വിക്ടോറിയ മെമ്മോറിയൽ, ദക്ഷിണേശ്വർ ക്ഷേത്രം. ഗയ – ഫാൽഗുനി നദി. പിണ്ഡ പ്രദാനം, മഹാബോധി…

    Read More »
  • ഇന്ന് ഓശാന ഞായർ; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

    പത്തനംതിട്ട: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മപുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ഓശാന പെരുന്നാൾ ആചരിക്കും. വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ച് ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകർമ്മങ്ങളും കുരുത്തോല പ്രദക്ഷിണവും നടക്കും. ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ് ക്രിസ്തീയ വിശ്വാസികൾ ഓശാന ഞായർ ( Palm Sunday ) അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നത്.കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന യേശുവിനെ ഒലിവ് മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്  ‘ ഓശാന ഓശാന ദാവീദിൻ പുത്രന് ഓശാന ‘ എന്നു പാടി ജനക്കൂട്ടം വരവേറ്റതിന്റെ ഓർമ്മപുതുക്കലായിട്ടാണ് ഇത് ആചരിക്കുന്നത്.  

    Read More »
  • ആലപ്പുഴയിലെ പള്ളികൾ

     ആലപ്പുഴയിലെ പള്ളികൾ കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ കാഴ്ചകള്‍ കൊണ്ട് എന്നും സഞ്ചാരികളെ അതിശയിപ്പിക്കുന്ന നാടാണ്.കായൽ കാഴ്ചകളും ബോട്ട് യാത്രയും കനാലുകളും തനി നാടൻ രുചികളും ഒക്കെയായി എന്നും എപ്പോഴും എല്ലാവരെയും ആകർഷിക്കുന്ന ഒരിടം. ആലപ്പുഴയുടെ കായൽക്കാഴ്ചകൾ തേടി സഞ്ചാരികൾ പോകുമ്പോൾ അറിയാതെയാണെങ്കിലും വിട്ടു പോകുന്ന ഒന്നാണ് ഇവിടുത്തെ ദേവാലയങ്ങൾ. പുണ്യപുരാതനമായ അർത്തുങ്കൽ പള്ളി മുതൽ എടത്വാ പള്ളിയും പള്ളിപ്പുറം പള്ളിയും പഴയ സുറിയാനി പള്ളിയും ഒക്കെ തുറന്നിടുന്ന ചരിത്രവാതിലുകൾ ഒരിക്കലെങ്കിലും കയറി കാണേണ്ടവ തന്നെയാണ്.ഹനുമാന്റെ രൂപം തറയിൽ കൊത്തിയിരിക്കുന്ന ദേവാലയവും ആലപ്പുഴയുടെ മാത്രം പ്രത്യേകതയാണ്. ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ ചില ക്രിസ്ത്യൻ ദേവാലയങ്ങളെ പരിചയപ്പെടാം… ആലപ്പുഴയിലെ എന്നല്ല, കേരളത്തിലെ ദേവാലയങ്ങളുടെ പട്ടിക എടുത്താൽ അതിൽ തന്നെ ഒന്നാമത് നിൽക്കുന്ന ദേവാലയമാണ് അർത്തുങ്കൽ പള്ളി. സെന്റ് ആന്‍ഡ്രൂസ് ബസലിക്ക് എന്നാണ് യഥാർഥ നാമമെങ്കിലും അർത്തുങ്കൽ പള്ളി എന്നാണ് പൊതുവെ അറിയപ്പെടുന്നത്. കേരളത്തിലെ ഏഴാമത്തെയും ആലപ്പുഴ രൂപതയിലെ ആദ്യത്തെയും ബസലിക്ക കൂടിയാണ് അർത്തുങ്കൽ പള്ളി.…

    Read More »
  • പൊന്തൻപുഴ വനത്തിനുള്ളിൽ വാഴുന്ന തച്ചരിക്കലമ്മയ്ക്ക് ഭക്തരുടെ പടയണി സമർപ്പണം; വലിയ പടയണി ഇന്ന്

    മണിമല: വനത്തിനുള്ളിൽ വാഴുന്ന തച്ചരിക്കലമ്മയ്ക്ക് ഭക്തരുടെ പടയണി സമർപ്പണം. പൊന്തൻപുഴ വനത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്ര തച്ചരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് ഏഴ് നാൾ നീളുന്ന പടയണി ഉത്സവം. പച്ചപ്പാളിൽ വരച്ചെടുത്ത കോലങ്ങൾ തുള്ളി ഒഴിയുമ്പോൾ ദേവീകടാക്ഷമുണ്ടാകുമെന്ന വിശ്വാസത്തിലാണ് പടയണി. തപ്പും കൈമണിയും ചേർന്ന താളത്തിൽ ആർപ്പുവിളകളോടെ പടയണിക്കളത്തിൽ ചൂട്ടുകറ്റ എരിഞ്ഞു തുടങ്ങുമ്പോൾ ആലപ്രയിൽ പടയണിക്കാലത്തിനും തുടക്കമാകും. പടയണിയെന്ന അനുഷ്ഠാനകലാരൂപം നടക്കുന്ന കോട്ടയം ജില്ലയിലെ ഏക ക്ഷേത്രമാണ് ആലപ്ര ശ്രീഭദ്രകാളി ക്ഷേത്രം. ദാരിക നിഗ്രഹത്തിന് ശേഷം കോപാകുലയായ ഭദ്രകാളിയെ അനുനയിപ്പിക്കാൻ ശിവന്റെ ഭൂതഗണങ്ങൾ ദേവിയുടെ രൂപം പച്ചപ്പാളയിൽ വരച്ച് തുള്ളിയെന്നതാണ് പടയണിയുടെ ആധാരം. പച്ചപ്പാള ചെത്തി പ്രകൃതികൊണ്ടുള്ള നിറങ്ങൾ ഉപയോഗിച്ചാണ് വിവിധ കോലങ്ങൾ വരച്ചെടുക്കുന്നത്. പ്രത്യേക ആകൃതിയിൽ വെട്ടിയെടുത്ത തടിയിൽ തോൽ പൊതിഞ്ഞുണ്ടാക്കുന്ന തപ്പെന്ന വാദ്യ ഉപകരണവും കൈമണിയുമാണ് ഉപയോഗിക്കുന്നത്. ഗണപതി, മറുത, മാടൻ, പക്ഷി, യക്ഷി, സുന്ദരയക്ഷി, കാലൻ, ഭൈരവി എന്നിങ്ങനെ വിവിധ കോലങ്ങൾ പാട്ടിനൊത്ത് കളത്തിൽ തുള്ളി ഒഴിയും.…

    Read More »
  • സ്നേഹവും പരസ്പര സൗഹാർദ്ദവും ‘ഊട്ടി’യുറപ്പിക്കുന്ന ഇഫ്താർ വിരുന്നുകൾ

    റമദാനിൽ വ്രതമാചരിക്കുന്ന മുസ്‌ലിംകളുടെ നോമ്പുതുറയെയും നോമ്പുതുറ വിഭവങ്ങൾക്കുമാണ് ഇഫ്താർ എന്ന് വ്യാപമായി ഉപയോഗിക്കാറുള്ളത്.അർത്ഥം അങ്ങനെ അല്ലെങ്കിൽ പോലും.ഇഫ്താറിന് ബ്രേക്ക്ഫാസ്റ്റ് എന്നാണ് അറബിയിൽ.മഗ്‌രിബ് നമസ്ക്കാരത്തിനുള്ള ബാങ്ക് വിളിക്കുന്നതോടെയാണ് മുസ്‌ലിംകൾ നോമ്പുതുറക്കുന്നത്.ഇഫ്താറിന് ഉപയോഗിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ എന്തുമാകാം എന്നിരുന്നാലും സാധാരണയായി ഈന്തപ്പഴമോ വെള്ളമോ ആണ് ഇഫ്താറിൽ വിശ്വാസികൾ ആദ്യമായി ഉപയോഗിക്കുന്നത്. ഇസ്ലാമിക വിശ്വാസപ്രകാരം മറ്റുള്ളവരെ നോമ്പുതുറപ്പിക്കുന്നതും സംഘടിതമായി നോമ്പുതുറക്കുന്നതും കാര്യമാണ്.ഒരു വിശ്വസി മറ്റൊരു വിശ്വസിയെ നോമ്പ് തുറപ്പിക്കുന്നതിലൂടെ ഇരട്ടിനോമ്പിന്റെ പ്രതിഫലമാണ് ലഭിക്കുക.പരസ്പര സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും ഇഫ്താർ സംഗമങ്ങൾ സഹായിക്കുന്നു. റമദാൻ മാസത്തിൽ ഏറിയ സമയവും ഉപവാസത്തിലായതിനാൽ നോമ്പെടുക്കുന്നവർ ആരോഗ്യകാര്യങ്ങൾക്ക് അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്.എളുപ്പം ദഹിക്കാനും മികച്ച ധാതുലവണങ്ങൾ നൽകി ശരീരത്തെ ഉത്തേജിപ്പിക്കാനും കഴിയുന്ന ഭക്ഷണങ്ങളാകണം നോമ്പ് തുറയിൽ ഉൾപ്പെടുത്തേണ്ടത്. ഈത്തപ്പഴവും വെള്ളവും പഴവർഗങ്ങളുമാണ് നോമ്പുതുറ വേളയിൽ ഏറ്റവും നല്ലത്.അതുപോലെ നോമ്പെടുക്കുന്നവർ അത്താഴം ഒരു കാരണവശാലും മുടക്കരുത്. പകൽ  നേരത്തേക്കുമുള്ള ഊർജം മൊത്തം ലഭിക്കേണ്ടത് ഇതിലൂടെയാണ്. ബാർലി, ഓട്ട്സ്, ഗോതമ്പ്, റാഗി, തവിട് കളയാത്ത ധാന്യങ്ങൾ, അവൽ എന്നിവ…

    Read More »
  • നഗ്നപാദരായി ക്ഷേത്രം വലംവെച്ചാൽ സ്വർഗ്ഗം: ഇത് തിരുവണ്ണാമലൈ ക്ഷേത്രം

    അണ്ണാമലൈ കുന്നുകളുടെ താഴെ പത്ത് ഹെക്ടർ സ്ഥലത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന തിരുവണ്ണാമലൈ അണ്ണാമലൈയ്യർ ക്ഷേത്രത്തിന് കേട്ടതിലുമധികം പെരുമയും പ്രത്യേകതകളുമുണ്ട്.വലുപ്പം കൊണ്ടും പ്രതിഷ്ഠ കൊണ്ടും ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് അണ്ണാമലൈയ്യർ ക്ഷേത്രം. പത്ത് ഹെക്ടർ സ്ഥലത്തിനുള്ളിലായി ഗോപുരങ്ങളും ഉപദേവതാ ക്ഷേത്രങ്ങലും ഒക്കെയായി കിടക്കുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ മാത്രമല്ല, ഭാരതത്തിലെ തന്നെ എണ്ണപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്ര ഗോപുരവും ആയിരത്തോളം തൂണുകളും ഒക്കെയുള്ള ഈ ക്ഷേത്രം ചോള രാജാക്കന്മുരെടെ കാലത്ത് നിർമ്മിച്ചതാണെന്നാണ് വിശ്വാസം. ശിവനെയും പാർവ്വതിയേയും അരുണാചലേശ്വരനും ഉണ്ണാമലൈ അമ്മനും ആയിട്ടാണ് ഇവിടെ ആരാധിക്കുന്നത്. അപ്രാപ്യമായ മല എന്നാണ് അണ്ണാമലൈ എന്ന വാക്കിനർത്ഥം. അഗ്നി ലിംഗമായാണ് ഇവിടെ അരുണാചലേശ്വരനെ ആരാധിക്കുന്നത്.അണ്ണാമലൈയ്യർ ക്ഷേത്രത്തിനു ചുറ്റും നഗ്ന പാദരായി വലംവെച്ചാൽ പാപങ്ങളിൽ നിന്നെല്ലാം മോചനം നേടി സ്വര്‍ഗ്ഗ ഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം. 14 കിലോമീറ്ററോളം അഥവാ 8.7 മൈൽ ദൂരമാണ് മല ചുറ്റുവാൻ നടക്കേണ്ടത്.പാപങ്ങളിൽ നിന്നുള്ള മോചനം മാത്രമല്ല, ആഗ്രഹങ്ങൾ…

    Read More »
Back to top button
error: