Religion
-
അയ്യപ്പസംഗമത്തിലേക്കെത്തിച്ചത് 4100 ടിന്‍ അരവണയും അപ്പവും; 3200ഉം അടിച്ചുമാറ്റി ഉദ്യോഗസ്ഥരും തൊഴിലാളികളും! വിജിലൻസ് റിപ്പോർട്ട്
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ വിതരണത്തിനെത്തിച്ച അരവണ, ഉണ്ണിയപ്പം പ്രസാദം എന്നിവയിൽ വന് വെട്ടിപ്പ് കാണിച്ചതായി വിജിലൻസ് റിപ്പോർട്ട്. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യുന്നതിനായി നാലായിരത്തി ഒരുന്നൂറ് ടിൻ അരവണയും, അതേ അളവ് ഉണ്ണിയപ്പം പായ്ക്കറ്റ്, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി, കുങ്കുമം എന്നിവ പമ്പയിൽ എത്തിച്ചിരുന്നു. ഇതിൽ 900 പേർക്ക് മാത്രമാണ് പ്രസാദം വിതരണം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 3200 അരവണയും, അപ്പ പായ്ക്കറ്റും അനുബന്ധ പ്രസാദങ്ങളും ഉദ്യോഗസ്ഥരും, ദേവസ്വം ജീവനക്കാരും വീതിച്ചെടുക്കുന്നു എന്നാണ് റിപ്പോർട്ട്. കൊണ്ടുവന്ന സാധനങ്ങളുടെ മൂല്യം കണക്കാക്കിയിട്ടില്ല വിതരണം ചെയ്തതിനോ, തിരികെ എത്തിച്ചതിനോ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻറിൻറെ നിർദ്ദേശപ്രകാരം ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. പ്രസാദ വിതരണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്.
Read More » -
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം; മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളടക്കം ചർച്ച ചെയ്തു
ദില്ലി : കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലിയിൽ രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. വികസനവുമായി ബന്ധപ്പെട്ട് കേരള യാത്രയില്‍ ശേഖരിച്ച വിവരങ്ങള്‍ പ്രധാനമന്ത്രിക്ക് കൈമാറി. കേരളത്തിൽ നടത്തിയ യാത്രയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടുവെന്നും അതെല്ലാം ക്രോഡീകരിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകിയെന്നും കാന്തപുരം ദില്ലിയിൽ അറിയിച്ചു. ‘രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയില്‍ പ്രതിപാദിച്ചു. കേരളത്തിൽ റോഡ് വികസനം നന്നായി നടന്നു. വിമാനത്താവളങ്ങളിലും വേണ്ട നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. അലിഗഡ് സർവകലാശാലയുടെ കേരളത്തിലെ ബ്രാഞ്ച് ആരംഭിച്ചിട്ട് കുറെയായി. അതിൽ വേണ്ട നടപടികൾ വേണം എന്ന് ആവശ്യപ്പെട്ടു’. കേന്ദ്രവുമായി ബന്ധപ്പെട്ടത് ചെയ്യാം എന്ന് പ്രധാനമന്ത്രി മറുപടി നൽകിയതായും കാന്തപുരം അറിയിച്ചു.
Read More » -
‘രാഹുല്‍ ഗാന്ധി എത്തിയത് തെറ്റായ മേഖലയില്‍’; പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് പ്രശസ്ത ജ്യോതിഷിയുടെ മറുപടി; ‘ബംഗാളില്‍ അത്ഭുതങ്ങള്‍ സംഭവിക്കും, മോദി ഇതിനോടകം കാലാവധി പൂര്‍ത്തിയാക്കി’
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ തനിക്കിഷ്ടമാണെങ്കിലും തെറ്റായ ‘തൊഴിലി’ലാണ് എത്തിയതെന്നു പ്രശസ്ത ജ്യോതിഷി ജയ് മദാന്‍. ഇക്കണോമിക് ടൈംസിന്റെ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ നല്‍കിയ അഭിമുഖത്തിലാണ് കൗതുകകരമായ പ്രവചനങ്ങളുമായി അവര്‍ രംഗത്തുവന്നത്. ‘എനിക്ക് ആ വ്യക്തിയെ ഇഷ്ടമാണ്, പക്ഷേ അദ്ദേഹം തെറ്റായ തൊഴിലിലാണ്’- അവര്‍ പറയുന്നു. ടൈംസ് നൗ ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് നവിക കുമാറുമായുള്ള അഭിമുഖത്തില്‍ ‘രാഹുല്‍ ഗാന്ധി എപ്പോഴെങ്കിലും പ്രധാനമന്ത്രിയാകുമോ’ എന്ന ചോദ്യത്തിന് മറുപടിയായാണ് അവര്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിക്ക് അനുയോജ്യമായ മറ്റ് മേഖലകള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് മറുപടി ഇതായിരുന്നു: ‘ഞങ്ങള്‍ ഒരുമിച്ച് വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. പക്ഷേ അദ്ദേഹം ഹോട്ടല്‍ വ്യവസായം, റെസ്റ്റോറന്റ് മേഖല അല്ലെങ്കില്‍ മീഡിയ എന്നിവയിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മാധ്യമരംഗത്ത് അദ്ദേഹത്തിന് മികച്ച രീതിയില്‍ തിളങ്ങാന്‍ സാധിക്കും’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും ജയ് മദാന്‍ തന്റെ കാഴ്ചപ്പാട് പങ്കുവെച്ചു. മോദി എത്രകാലം അധികാരത്തില്‍ തുടരുമെന്ന…
Read More » -
‘ ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിവയ്ക്ക് നിലവിലുള്ള അവധി അപര്യാപ്തം;പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ അവധിയെങ്കിലും വേണം‘ – സമസ്ത
കാസർകോട്: പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ അവധി അനുവദിക്കണമെന്ന ആവശ്യവുമായി സമസ്ത. മുസ്ലീം സമുദായത്തിൻ്റെ പ്രധാന ആഘോഷങ്ങളായ ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിവയ്ക്ക് നിലവിൽ അനുവദിക്കപ്പെടുന്ന അവധി അപര്യാപ്തമാണെന്നാണ് സമസ്തയുടെ നിലപാട്. രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം എന്നാണ് ആവശ്യം. ഇത് ചൂണ്ടിക്കാട്ടി പ്രമേയം സമസ്ത പാസാക്കി. ആഘോഷങ്ങളുമായി ബന്ധപ്പെട്ട കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും മതപരമായ കർമങ്ങളിൽ ഏർപ്പെടുന്നതിനും നിലവിലുള്ള അവധി ദിനങ്ങൾ ഒട്ടും സഹായകരമല്ലെന്ന് സമസ്ത സമ്മേളനം വിലയിരുത്തി. ഗൾഫ് രാജ്യങ്ങളിൽ നിലവിലുള്ളതിന് സമാനമായി മൂന്ന് ദിവസത്തെ ദീർഘമായ അവധി അനുവദിക്കണമെന്നാണ് പ്രമേയം ചൂണ്ടിക്കാണിക്കുന്നത്.. വാർഷിക സമ്മേളനത്തിലെ പ്രമേയത്തിലൂടെയാണ് സമസ്ത ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ്, ആഘോഷങ്ങൾക്ക് കൂടുതൽ അവധി വേണമെന്ന പുതിയ ആവശ്യം സമസ്ത ഉയർത്തിയിരിക്കുന്നത്.
Read More » -
‘വര്‍ഗീയതയ്ക്കു വര്‍ഗീയത അല്ല മറുപടിയെന്ന സമസ്ത നിലപാട് പ്രസക്തം, മതരാഷ്ട്ര വാദത്തിനെതിരേ ഒന്നിച്ചു നീങ്ങണം’; സമസ്ത വേദിയില്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ച് പിണറായി വിജയന്‍
കാസര്‍ഗോഡ്: സമസ്ത ശതാബ്ദി സമ്മേളന വേദിയില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. മതരാഷ്ട്രവാദത്തിനെതിരെ ഒരുമിച്ച് നീങ്ങാമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. കേരളത്തെ മതനിരപേക്ഷ സമൂഹമായി വളര്‍ത്തിയെടുക്കുന്നതില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് സമസ്തയെപ്പോലുള്ള മതസംഘടനകളും വഹിച്ചിട്ടുള്ള പങ്ക് എടുത്ത് പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ സമസ്ത നിലകൊണ്ടു. വിശ്വാസസംബന്ധമായ പരിഷ്‌കരണങ്ങളില്‍ പോലും പ്രകോപനരഹിതമായി മാത്രം പെരുമാറി. അതെല്ലാം മതനിരപേക്ഷതയുടെ സംസ്‌കാരത്തെ വലിയ അളവില്‍ ശക്തിപ്പെടുത്തി. മതനിരപേക്ഷ ശക്തികള്‍ക്കൊപ്പം നിന്നുകൊണ്ട് മാത്രമെ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയുകയുള്ളൂവെന്നും വര്‍ഗീയതയ്ക്ക് വര്‍ഗീയതയല്ല മറുപടി എന്നുമൊക്കെയുള്ള സമസ്ത നിലപാടുകള്‍ക്ക് വര്‍ത്തമാനകാല സാമൂഹിക അന്തരീക്ഷത്തില്‍ വലിയ പ്രസക്തിയുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടമാണ്. ഇന്ത്യയുടെ ബഹുമത ഘടനയും ബഹുസ്വര സാംസ്‌കാരിക പൈതൃകവും തകര്‍ക്കാനുള്ള നീക്കങ്ങള്‍ ഇവിടെ നടക്കുന്നുവെന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഒരു മതം, ഒരു ഭാഷ, ഒരു സംസ്‌കാരം ഒരു ഭക്ഷണരീതി, ഒരു വസ്ത്രധാരണ സമ്പ്രദായം…
Read More »




