LIFE
-
വൃക്കകളിലെ കല്ല് കളയാൻ ഇലമുളച്ചി
മനുഷ്യന് ഏറ്റവും പ്രയോജനകാരിയായ ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. മൂത്രാശയക്കല്ലുകളെയും വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകളെയും ശമിപ്പിക്കാന്‍ ഇലമുളച്ചിയുടെ ഇലയ്ക്കു കഴിവുണ്ട്.തുടരെ അഞ്ചു ദിവസം വെറും വയറ്റില്‍ ഇലമുളച്ചിയുടെ ഓരോ ഇല മാത്രം മുടങ്ങാതെ കഴിച്ച് വൃക്കയിലെ കല്ലുകള്‍ ശമിച്ചതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. സന്ധികളില്‍ വരുന്ന വീക്കം, വേദന എന്നിവ ശമിക്കാന്‍ ഇലമുളച്ചിയുടെ ഇല മഞ്ഞളും ഉപ്പും ചേര്‍ത്ത് അരച്ചു പുരട്ടുന്നത് നല്ലതാണ്. ശരീരത്തില്‍ ഉണ്ടാകുന്ന കുരുക്കള്‍ പൊട്ടിക്കാനും ഇലമുളച്ചിയുടെ ഇല അരച്ചു പുരട്ടുന്നത് നല്ലതാണ്. ഇലമുളച്ചിയുടെ ഇല ഉപ്പു ചേര്‍ത്തരച്ചു മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ പോലുള്ള ത്വക് രോഗങ്ങളും ശമിക്കും.
Read More » -
റെയിൽവേ റിസർവേഷൻ സംബന്ധിച്ച സാമാന്യ വിവരങ്ങൾ
യാത്രാദിവസത്തിന് 120 ദിവസം മുമ്പ് മുതൽ സാധാരണ റിസർവേഷൻ തുടങ്ങുന്നതാണ്.ഒരു ടിക്കറ്റിൽ 6 യാത്രക്കാർക്ക് വരെ റിസര്‍വ് ചെയ്യാൻ സാധിക്കും.കുട്ടികൾക്ക് (5-12വയസ്സ്) ബർത്ത് വേണ്ടെങ്കിൽ പകുതി ചാര്‍ജും വേണമെങ്കിൽ മുഴുവൻ ചാര്‍ജും അടച്ച് റിസർവ് ചെയ്യാം. യാത്ര ചെയ്യുന്ന 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പേര് റിസർവേഷൻ ഫോമിൽ ചേർത്താൽ പിന്നീട് യാത്രയിലുണ്ടായേക്കാവുന്ന അപകട ക്ലയിമുകൾക്ക് ഉപകാരപ്പെടും. ടിക്കറ്റുകൾ റെയില്‍വേ കൗണ്ടറിൽ നിന്ന് ഫോം പൂരിപ്പിച്ച് നൽകി നേരിട്ടൊ, IRCTC (Indian Railway Catering and Tourism Co-operation) യുടെ വെബ്സൈറ്റ് /ആപ്പ് വഴി ഓൺലൈൻ ആയിട്ടോ ബുക്ക് ചെയ്യാം. (സ്വന്തമായി ചെയ്യാൻ സാധിക്കാത്തവർ illegal software ഉപയോഗിക്കാത്ത authorised ഏജന്റുകളെ മാത്രം റിസർവേഷൻന് ഏൽപ്പിക്കുക.) ബർത്തുകൾ ഫുൾ ആകുന്നതു വരെ confirm (കോച്ച് നമ്പറും ബർത്ത് നമ്പറും സഹിതം) ടിക്കറ്റും ശേഷംRAC (Reservation against cancellation) യും പിന്നെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റും ലഭിക്കുന്നതാണ്. RAC എന്നാൽ സൈഡ് ലോവർ…
Read More » -
മഞ്ജുവാര്യരുടെ ”ആയിഷ” യു.എ.ഇ.യില്‍ ചിത്രീകരണം ആരംഭിച്ചു
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം റാസല്‍ ഖൈമയില്‍ ചിത്രീകരണം തുടങ്ങി. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം റാസ് അല്‍ ഖൈമ, അല്‍ ഖാസിമി പാലസ് ഉടമ താരിഖ് അഹ്മദ് അലി അല്‍ ഷര്‍ഹാന്‍ അല്‍ നുഐമി, പ്രശസ്ത യു എ ഇ എഴുത്തുകാരന്‍ മുഹ്‌സിന്‍ അഹ്മദ് സാലം അല്‍ കൈത് അല്‍ അലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ റാസ് അല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികളായ എസ് എ സലിം നാസര്‍ അല്‍മഹ, എന്നിവര്‍ സന്നിഹിതരായിരുന്നു. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും ഒരുക്കുന്ന ഈ ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ് മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ(ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന(നൈജീരിയ), സുമയ്യ(യമന്‍), ഇസ്ലാം(സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു. ക്രോസ് ബോര്‍ഡര്‍…
Read More » -
പാക്കിസ്ഥാൻ അതിർത്തി ഗ്രാമമായ ലോംഗേവാലയിലേക്ക് ഒരു യാത്ര
പാക്സൈന്യത്തെ ഒരു രാത്രിമുഴുവൻ അതിർത്തിയിൽ തടഞ്ഞുനിർത്തിയ മേജർ കുൽദീപ്സിങ് ചാന്ദ്പുരിയുടെ ലോംഗേവാലയിലേക്ക് ഒരു യാത്ര 1971-ലെ ആ യുദ്ധവിജയത്തിന്റെ അമ്പതാംവർഷം ആഘോഷിക്കപ്പെടുമ്പോൾ കുൽദീപ്സിങ് ചാന്ദ്പുരിയുടെ വീരസാഹസിക കഥകളാൽ നിറഞ്ഞ, പാക്കിസ്ഥാൻ അതിർത്തി ഗ്രാമമായ ലോംഗേവാലയിലേക്ക് ജയ്സാൽമേർ കടന്ന് രാജസ്ഥാൻ മരുഭൂമിയിലൂടെയുള്ള ഒരു യാത്ര. ഇന്ത്യ-പാക് അതിർത്തിയിൽ, കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന മണൽപ്പരപ്പിലെ ചെറിയൊരു ഗ്രാമമാണ് ലോംഗോവാല.ആട് വളർത്തലാണ് ഇവിടുത്തെ ഗ്രാമവാസികളുടെ പ്രധാന തൊഴിൽ. ജയ്സാൽമേർ നഗരം കഴിഞ്ഞാൽ പിന്നെ പാതകൾ വിജനമാകും.ഇടയ്ക്കിടെ പോകുന്ന പട്ടാളവണ്ടികൾ ഒഴിച്ചാൽ വേറെ വാഹനങ്ങളൊന്നുമില്ല.റോഡിന് ഇരുവശവും മണൽക്കൂനകൾമാത്രം. കടകൾ പോലും വിരളം.പാകിസ്താൻ അതിർത്തിയിലേക്കാണ് യാത്ര.ആടുമേയ്ക്കുന്നവരല്ലാതെ ആരെയും വഴിയിലെവിടെയും കാണാൻ സാധിക്കില്ല.പോകുന്ന വഴിക്കാണ് തനോത്ത് ദേവീക്ഷേത്രം.അല്ലെങ്കിൽ. ‘അതിർത്തിരക്ഷാദേവി’ എന്ന് പട്ടാളം വിശ്വസിക്കുന്ന ക്ഷേത്രം. ബി.എസ്.എഫുകാരാണ് ക്ഷേത്രത്തിന്റെ സംരക്ഷകർ. അവിടെനിന്ന് ലോംഗേവാലയിലേക്ക് പാത നീളുകയാണ്.ചിലയിടങ്ങളിൽ മരുക്കാറ്റിൽ റോഡുതന്നെ മൂടിപ്പോയിരിക്കുന്നു.ഒടുവിൽ ലോംഗേവാല ബോർഡർ ചെക്പോസ്റ്റിലെത്തി.ഇവിടെനിന്ന് കഷ്ടിച്ച് 14 കിലോമീറ്ററേയുള്ളൂ പാകിസ്താനിലേക്ക്.ദൂരെ മൊബൈൽടവർപോലുള്ള വലിയ ടവറുകളിൽ സദാ ജാഗരൂകരായി തോക്കേന്തിയ പട്ടാളക്കാർ. ലോംഗേവാല! ഇവിടെയാണ് 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ മുദ്രകൾ ഇപ്പോഴും മറവിയുടെ…
Read More » -
കാസർകോട്ടേ ദളിത്ബാലന്റെ ജീവിതം നടന്‍ രവീന്ദ്രന്‍ ഹ്രസ്വചിത്രമാക്കുന്നു
കണ്ണൂർ: ഉത്തര കേരളത്തിലെ ദളിത് ബാലന്റെ തീക്ഷ്ണമായ ജീവിതം ചലച്ചിത്ര നടന്‍ രവീന്ദ്രന്‍ ഹ്രസ്വചിത്രമാക്കുന്നു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവില്‍ കഥ, തിരക്കഥ, സംഭാഷണം എഴുതിയ ചിത്രം മോഹന്‍ലാല്‍ ചെയര്‍മാനായ കൊച്ചി മെട്രോ ഷോര്‍ട് ഫിലിം ഫെസ്റ്റ് അബുദാബി ചാപ്റ്റര്‍ ആണ് നിര്‍മിക്കുന്നത്. കണ്ണൂരിലെ കൂത്തുപറമ്പിലും പരിസരപ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയായി. അസ്തിത്വം തേടുന്ന ഒരു ദളിത് ബാലന്റെ കഥയാണ് ഹ്രസ്വചിത്രം പറയുന്നതെന്ന് സാദിഖ് കാവില്‍ പറയുന്നു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകനായിരുന്നപ്പോഴുണ്ടായ അനുഭവമാണ് തിരക്കഥയാക്കിയത്. അച്ഛനാരെന്നറിയാത്ത 15 വയസുകാരന് സമൂഹത്തില്‍ നിന്ന് നേരിടേണ്ടിവരുന്ന മാനസിക പീഡനങ്ങളും അതിനെ ബാലന്‍ ധീരമായി നേരിടുന്നതുമാണ് പ്രമേയം. മാസ്റ്റര്‍ കെ. അനുദേവാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലീനാ ലക്ഷ്മി, ഷിജിന സുരേഷ്, ഷഫീഖ് തവരയില്‍, എ.എസ് ശ്രീരാജ്, വിജീഷ് അഞ്ചരക്കണ്ടി, മുജീബ് റഹ്‌മാന്‍, ശാന്ത, മാസ്റ്റര്‍ വിഘ്‌നേഷ്, ബേബി വൈഷ്ണവി എന്നിവരാണ് മറ്റു പ്രധാന കഥാപപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രീകരണത്തിന് മുന്നോടിയായി നടത്തിയ ശില്‍പശാലയില്‍ പങ്കെടുത്തവരില്‍ നിന്ന് തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക്…
Read More » -
രാത്രി കുതിര്‍ത്തുവച്ച ‘ഓട്ട്‌സ്’ കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമം
ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നവര്‍ തീര്‍ച്ചയായും ഡയറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കരുതലുള്ളവർ ആയിരിക്കും. കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍, കഴിക്കുന്ന സമയം തുടങ്ങിയ കാര്യങ്ങളില്‍ തീര്‍ച്ചയായും ഇത്തരക്കാര്‍ ജാഗ്രത പുലര്‍ത്തിയിരിക്കും. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ഡയറ്റ് പാലിക്കുന്നവരും പതിവായി കഴിക്കുന്ന ഭക്ഷണമാണ് ഓട്ട്‌സ്. സാധാരണഗതിയില്‍ ഓട്ട്‌സ് നാം അപ്പപ്പോള്‍ തയ്യാറാക്കുകയാണ് പതിവ്. പാലില്‍ ചേര്‍ത്തോ വെള്ളത്തില്‍ ചേര്‍ത്തോ ഒക്കെയാണ് പൊതുവെ ഓട്ട്‌സ് തയ്യാറാക്കുന്നത്. പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്, നട്ട്‌സ്, സീഡ്‌സ് എന്നിങ്ങനെയുള്ളവയും ഓട്ട്‌സില്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച ഓട്ട്‌സ് കഴിക്കുന്നത് കൊണ്ട് ഇരട്ടി ആരോഗ്യഗുണങ്ങളാണ് ലഭിക്കുക. അത്തരത്തിലുള്ള ചില ആരോഗ്യഗുണങ്ങൾ ചുവടെ: 1. മിക്കവരും നിത്യേന നേരിടുന്ന ദഹനപ്രശ്‌നമാണ് മലബന്ധം. ഇത് വലിയ പരിധി വരെ പരിഹരിക്കാന്‍ രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച ഓട്ട്‌സ് സഹായകമാണ്. ഫൈബറിനാല്‍ സമ്പന്നമാണ് ഓട്ട്‌സ് എന്നതാണ് ഇതിന് കാരണം. 2. ഷുഗര്‍ നില നിയന്ത്രിച്ചുനിര്‍ത്താനും ഓട്ട്‌സ് ഏറെ സഹായകമാണ്. ഭക്ഷണത്തില്‍ നിന്ന് നാം എടുക്കുന്ന ഷുഗറിന്റെ അളവ്…
Read More » -
പോർമുഖം”വ്യത്യസ്ത ത്രില്ലർ ചിത്രം പൂർത്തിയായി
മലയാളത്തിൽ ഇതുവരെ അവതരിപ്പിക്കാത്ത വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന പോർമുഖം എന്ന ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂർത്തിയായി. സഫാനിയ ക്രീയേഷൻസിനു വേണ്ടി ആർ.വിൽസൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ വി.കെ.സാബു സംവിധാനം ചെയ്യുന്നു. ഉൾപ്രദേശത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു എസ്റ്റേറ്റ് ബംഗ്ലാവിലാണ് ആരെയും ഞെട്ടിക്കുന്ന ആ സംഭവങ്ങൾ അരങ്ങേറിയത്. ബംഗ്ലാവിൽ പ്രതാപൻ കോൺട്രാക്ടർ ഒരു ദിവസം കുടുംബസമേതം എത്തി.തൻ്റെ മകളെയും, മകനേയും കാര്യസ്ഥനെ ഏൽപ്പിച്ചിട്ട്, പ്രതാപനും ഭാര്യയും അഡ്വക്കേറ്റിനെ കാണാനായി പട്ടണത്തിൽ പോയി. ഈ സമയത്ത് എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഒരു സൈക്കോ ബാധിച്ച യുവാവു് ബംഗ്ലാവിൽ കടന്നു കൂടുന്നു. തുടർന്ന് എല്ലാവരെയും ഞെട്ടിച്ച സംഭവപരമ്പരകളാണ് കടന്നുവന്നത് ! വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന പോർമുഖത്തിൻ്റെ ചിത്രീകരണം പൂർത്തിയായി, സ്റ്റുഡിയോ വർക്കുകൾ പുരോഗമിയ്ക്കുന്നു. നായികാനായകന്മാരായി ഹരിരാജും, അക്ഷയ ഗിരീഷും എത്തുന്നു. സഫാനിയ ക്രീയേഷൻസിനു വേണ്ടി ആർ വിൽസൻ നിർമ്മിക്കുന്ന പോർമുഖം വി.കെ.സാബു സംവിധാനം ചെയ്യുന്നു. രചന –…
Read More » -
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വില്‍പ്പന നടത്തുന്ന മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കര്‍ശന നടപടിയെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍
മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍പ്പന നടത്തുന്ന മെഡിക്കൽ സ്റ്റോറുകൾ ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മുന്നറിയിപ്പ്.ഇന്നലെ ന്യൂസ്ദെൻ “കേരളത്തിൽ സ്വയം ചികിത്സ കൂടി; മരുന്ന് വിൽപ്പനയും” എന്ന തലക്കെട്ടോടെ ഇതിനെപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.മരുന്നുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ഡ്രഗ്സ് കണ്‍ട്രോളര്‍ പുറത്തിറക്കിയ അറിയിപ്പിലും ഇതുതന്നെയാണ് പറയുന്നത്. ഷെഡ്യൂള്‍ എച്ച്, എച്ച്1 വിഭാഗത്തിലെ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുതെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ പുറത്തിറക്കിയ കുറിപ്പിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.
Read More » -
കോഴികൾക്ക് കൂട് ഒരുക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ രോഗബാധ കൂടും
കോഴികൾക്ക് രോഗം വരാതെ തടയുന്നതിന് രോഗപ്രതിരോധ കുത്തിവെപ്പ് നൽകിയിരിക്കണം. ഇതുകൂടാതെ പോഷകസമൃദ്ധമായ കോഴിത്തീറ്റ ഇവയ്ക്ക് നൽകിയിരിക്കണം. കൂടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ പരമാവധി രോഗങ്ങളെ അകറ്റി നിർത്താം. കോഴിക്കൂടിന് ചുറ്റും 100 ചതുരശ്ര മീറ്ററിൽ 50 കിലോ എന്ന തോതിൽ കുമ്മായം വിതറണം. കോഴികൾക്ക് നൽകുന്ന തീറ്റയുടെ ഗുണമേന്മ എപ്പോഴും ഉറപ്പുവരുത്തണം. കോഴിയുടെ വളർച്ച ഘട്ടത്തിൽ പ്രോട്ടീൻ സമ്പന്നമായ തീറ്റയാണ് നല്കുന്നത്. പ്രോട്ടീന് വർദ്ധിപ്പിക്കുവാൻ ഫിഷ് മീൽ, ബോൺ മീൽ എന്നിവ ചേർക്കാറുണ്ട് ഇത് അണുവിമുക്തം ആയിരിക്കണം. തീറ്റ ചാക്കുകൾ എപ്പോഴും വായുസഞ്ചാരമുള്ള മുറിയിൽ വയ്ക്കുവാൻ ശ്രദ്ധിക്കണം. തീറ്റ സംഭരിക്കുന്ന മുറിയിൽ എലികളും മറ്റു ശുദ്രജീവികൾ വരാതെ നോക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതുകൂടാതെ കോഴികൾക്ക് എപ്പോഴും ശുദ്ധജലം ലഭ്യമാക്കണം. വെള്ളത്തിൻറെ അമ്ല ക്ഷാര നില എപ്പോഴും അറിഞ്ഞുവേണം കോഴികൾക്ക് നൽകുവാൻ. ഇതുകൂടാതെ കാൽസ്യം നൈട്രേറ്റ്, ഇരുമ്പ് തുടങ്ങിയവ അംശം വെള്ളത്തിൽ കലർന്നിട്ടുണ്ടോ എന്ന് പരിശോധന വിധേയമാക്കണം. 10 ദിവസം പ്രായമായ ഇറച്ചി കോഴികൾക്ക്…
Read More » -
ആശുപത്രികൾ നിറഞ്ഞെന്ന വ്യാജപ്രചാരണവുമായി മാധ്യമങ്ങൾ
മെഡിക്കൽ കോളേജ് ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് കിടക്കയില്ല’’–-തിങ്കളാഴ്ച രാവിലെ മുതൽ റിപ്പോർട്ടർമാർ “തള്ളി’ മറിക്കാൻ തുടങ്ങിയതാണ്. ‘ബ്രേക്കിങ് ന്യൂസ്’ അറിഞ്ഞ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇതേ ചാനൽ ‘തള്ളു’കാരെ പിപിഇ കിറ്റ് ധരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലേക്ക് വരാൻ ക്ഷണിച്ചു. ഒഴിഞ്ഞുകിടക്കുന്ന കിടക്കകൾ കാണിച്ചുതരാമെന്നും പറഞ്ഞു. വാർത്തയുടെ തിരുത്ത് കൊടുത്ത് നാണംകെടേണ്ടിവരുമെന്ന് അറിഞ്ഞവർ ഓരോരുത്തരായി മുങ്ങി. മന്ത്രി ഓഫീസിൽ വിളിച്ച് മെഡിക്കൽ കോളേജിൽ വരാൻ തയ്യാറാണെന്ന് പറഞ്ഞ ഏഷ്യാനെറ്റ് ന്യൂസ് സംഘവും പിന്നീട് തീരുമാനം മാറ്റി ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങി. ചികിത്സ കിട്ടുന്നില്ല, ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു, ഐസിയുവിൽ കേറാൻ പോലും സ്ഥലമില്ല എന്നൊക്കെയായിരുന്നു ‘ ബ്രേക്കിങ് ’. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ തുടങ്ങി മെഡിക്കൽ കോളേജ് ആശുപത്രികളിലൊന്നും ‘ രക്ഷയില്ല ! ’ എന്നും ഇക്കൂട്ടർ തട്ടിവിട്ടു. അതേസമയം, സ്വകാര്യ ആശുപത്രികളിൽ യഥേഷ്ടം കിടക്കകളുണ്ട്. സർക്കാർ ഒരുക്കം നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷവും എൻഎസ്‌എസും വിമർശിച്ചിരുന്നു.…
Read More »