LIFE

  • കോണ്‍ഗ്രസിനെ ചാമ്പലാക്കുന്ന ഭസ്മാസുരന് വരം കൊടുത്തത് ആരൊക്കെ? നിലപാടുകളുടെ രാജകുമാരന്‍മാര്‍ അന്ന് എവിടെയായിരുന്നു എന്ന് അണികള്‍; രാഹുലിനെ യൂത്തിന്റെ അധ്യക്ഷനാക്കിയതും പാലക്കാട്ടേക്ക് കെട്ടിയിറക്കിയതും മുരളീധരനെ ആട്ടിയകറ്റിയതും ഇതേ സംഘം; മിണ്ടിയാല്‍ പല രഹസ്യങ്ങളും പുറത്താകുമെന്ന ഭീതിയോ നേതാക്കള്‍ക്ക്?

    തിരുവനന്തപുരം: പാലക്കാട് സീറ്റ് കണ്ട് ആരും പനിക്കേണ്ടെന്നു പറഞ്ഞ സണ്ണി ജോസഫിനെതിരേ അതിജീവിതയുടെ പരാതി മുക്കിയെന്ന ആരോപണം നിലനില്‍ക്കുമ്പോഴും രാഹുലിന്റെ കൊള്ളരുതായ്മകള്‍ അറിഞ്ഞിട്ടും മറച്ചുവച്ചവര്‍ക്കെതിരേ വിരല്‍ ചൂണ്ടി കോണ്‍ഗ്രസ് അണികള്‍. ലൈംഗിക പീഡന പരമ്പരകള്‍ ഇനിയും രാഹുലിനെതിരേ ഉയര്‍ന്നുവരുമെന്ന മുന്നറിയിപ്പും അണികള്‍ നല്‍കുന്നു. കോണ്‍ഗ്രസിലേക്കുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വരവ് വെറുതേയായിരുന്നില്ല. ചാനല്‍ ചര്‍ച്ചകളില്‍ അക്രമാത്മകമായി സംസാരിച്ച് അണികളെയെങ്കിലും കൈയയിലെടുക്കാന്‍ അവസരം നല്‍കിയത്, അവധാനതയോടെ സംസാരിച്ചിരുന്നവരെ വെട്ടിയൊതുക്കിയിട്ടാണ്. രാഹുല്‍ നേതൃനിരയിലേക്ക് ഉയര്‍ന്നു വരുമ്പോള്‍ സ്വഭാവ ദൂഷ്യത്തെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്നവരായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. അതിന്റെ ആഴം എത്രയെന്നു ബോധ്യമില്ലായിരുന്നെങ്കിലും അന്നേ നടപടിയെടുത്തിരുന്നെങ്കില്‍ കൂടുതല്‍ ഇരകളെയെങ്കിലും അതില്‍നിന്നു രക്ഷിച്ചെടുക്കാമായിരുന്നു. ‘പിതാവിനെപ്പോലെ ആ വിഷയം കൈകാര്യം ചെയ്തു’ എന്നു പറഞ്ഞത് വി.ഡി. സതീശനാണ്. ഇങ്ങനെയൊരു സ്വഭാവം രാഹുലിന് ഉണ്ടെന്ന് അറിഞ്ഞിട്ടും പാലക്കാട് സീറ്റിലേക്ക് പരിഗണിച്ചപ്പോള്‍ ശക്തമായി അനുകൂലിച്ചു രംഗത്തുവരികയാണ് വി.ഡി. സതീശന്‍ ചെയ്തത്. വടക എംപിയായി ഷാഫി പറമ്പില്‍ പോകുമ്പോള്‍ അവിടേക്കു മുരളീധരനെ മത്സരിപ്പിക്കാനായിരുന്നു ആദ്യഘട്ട നീക്കം.…

    Read More »
  • കഴിഞ്ഞ സീസണില്‍ ശോഭിച്ചില്ല; ഇക്കുറി ഐപിഎല്‍ ലേലത്തിനില്ലെന്ന് ഒസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍; 293 വിദേശതാരങ്ങള്‍; 45 കളിക്കാര്‍ക്ക് രണ്ടുകോടി അടിസ്ഥാന വില; പാക് സൂപ്പര്‍ ലീഗിലേക്ക് പോകുന്നെന്ന് ഫാഫ് ഡുപ്ലെസിസ്

    ബംഗളുരു: ഐപിഎലിന് ഇക്കുറി ഇല്ലെന്ന് പ്രഖ്യാപിച്ച് ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ലേലത്തില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി താരം തന്നെയാണ് വെളിപ്പെടുത്തിയത്. 2019ന് ശേഷം ഇതാദ്യമായാണ് മാക്‌സ്‌വെല്‍ ഐപിഎലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മിനി ലേലത്തിനുള്ളവരുടെ പട്ടികയില്‍ നിന്ന് മാക്‌സ്‌വെലിന്റെ പേര് കാണാതായപ്പോഴേ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ താരത്തിന് ശോഭിക്കാനായിരുന്നില്ല.   സീസണിടെ പരുക്കേറ്റ് താരം പുറത്താകുകയും ചെയ്തിരുന്നു. 13 സീസണുകളില്‍ നിന്നായി 2819 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയിട്ടുള്ളത്. 2014ല്‍ പഞ്ചാബിനായി 552 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചുകൂട്ടിയത്. പക്ഷേ കഴിഞ്ഞ സീസണുകളില്‍ തീര്‍ത്തും നിരാശാജനകമായിരുന്നു പ്രകടനം. ഒടുവിലത്തെ 16 ഇന്നിങ്‌സുകളിലായി ആകെ 100 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.ഐപിഎലിനുണ്ടാകില്ലെന്നും പകരം പാക് സൂപ്പര്‍ ലീഗിലേക്ക് പോവുകയാണെന്ന് ഫാഫ് ഡു പ്ലെസിസും വ്യക്തമാക്കിയിരുന്നു.   അതേസമയം, ഡിസംബര്‍ 16ന് അബുദാബിയില്‍ നടക്കുന്ന മിനി ലേലത്തില്‍ പങ്കെടുക്കുന്നതിനായി 1355 താരങ്ങളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍…

    Read More »
  • എസ്‌ഐആറിന്റെ പേരിലും സൈബര്‍ തട്ടിപ്പ്; എന്യുമറേഷന്‍ ഫോമിന്റെ വ്യാജ ലിങ്കുകള്‍ പ്രചരിക്കുന്നു; സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയും എസ്എംഎസിലൂടെയും ഉള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി പോലീസ്

    ന്യൂഡല്‍ഹി: രാജ്യത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) തുടരുന്നതിനിടെ പട്ടികയില്‍ പേര് ചേര്‍ക്കാനെന്ന വ്യാജേന ലിങ്കുകള്‍ അയച്ച് സൈബര്‍ തട്ടിപ്പ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും ടെക്സ്റ്റ് മെസേജുകളിലൂടെയുമാണ് എസ്ഐആര്‍ പ്രക്രിയയുടെ ഭാഗമെന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. എന്യൂമെറേഷന്‍ ഫോമിന്റെ ലിങ്ക് എന്ന പേരിലാണ് മെസേജുകള്‍ എത്തുന്നതെന്ന് രാജസ്ഥാന്‍ സൈബര്‍ ക്രൈം ഡിജിപി സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. ഫോം പൂരിപ്പിച്ചില്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുവെട്ടുമെന്നാണ് വ്യാജ സന്ദേശങ്ങളില്‍ പറയുന്നത്. ഇതിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒടിപി അല്ലെങ്കില്‍ പ്രോസസിംഗ് ഫീസ് ആവശ്യപ്പെടും. ഈ രീതിയാണ് കുറ്റവാളികള്‍ പിന്തുടരുന്നതെന്നും, രഹസ്യ വിവരങ്ങളും പണവും മോഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇതെന്നും അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കി. എസ്ഐആര്‍ പ്രക്രിയയുടെ ഭാഗമാകാന്‍ വോട്ടര്‍മാര്‍ ബൂത്ത് ലെവല്‍ ഓഫീസറെ നേരില്‍ കാണണമെന്നും എസ്ഐആര്‍ അല്ലെങ്കില്‍ വോട്ടര്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. എസ്ഐആര്‍ പ്രക്രിയ സൗജന്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ…

    Read More »
  • ‘നിങ്ങള്‍ ആര്‍ക്കിട്ട്, എവിടെയാണ് കുത്തുന്നത് എന്ന് ഓര്‍ത്തുവച്ചോ?’; ‘നീയൊക്കെക്കൂടി ആരെയാടാ തോല്‍പ്പിക്കാന്‍ നില്‍ക്കുന്നത്’? രാഹുലിനെതിരേ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് രാജു പി. നായര്‍ക്കും സൈബര്‍ അണികളുടെ പൊങ്കാല; വ്യത്യസ്തനാകാന്‍ നോക്കിയാലും ഉളുപ്പു വേണമെന്നും കമന്റ്

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗിക പീഡന പരാതിയിലെ ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ച രാഹുല്‍ ഈശ്വറിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ രാഹുലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റില്‍ രാജു പി. നായരെ എതിര്‍ത്ത് കമന്റിടുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ‘ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും, ആ അശ്ലീലം ഇനി കേള്‍ക്കേണ്ടി വരില്ല എന്ന് ഒരു ഗുണമുണ്ട്! ഈശ്വരാ…’ എന്നായിരുന്നു രാജു പി. നായരുടെ പോസ്റ്റ്. ഇതിനാണ് കമന്റ്് ബോക്‌സില്‍ വിമര്‍ശനം. രാജു പി. നായരില്‍ നിന്നും ഇതുപോലൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് പലരും കമന്റിടുന്നത്. ‘നിങ്ങള്‍ക്ക് യാഥാര്‍ഥ്യങ്ങള്‍ അശ്ലീലം ആകുന്നുവെങ്കില്‍, കണ്ണട മാറ്റേണ്ട സമയം കഴിഞ്ഞു. അയാള്‍ വിളിച്ചുപറഞ്ഞ ഫാക്ട്‌സ് ഇല്ലായിരുന്നുവെങ്കില്‍, രാഹുല്‍ എല്ലാവര്‍ക്കും വെറുക്കപ്പെട്ടവനായേനെ. വഞ്ചകികള്‍ ഇരകളും” എന്നാണ് ഒരു കമന്റ്. ‘ഈ പോസ്റ്റ് രാജു പി. നായരുടെ തന്നാണോ? പ്രതീക്ഷിച്ചില്ല ഇത്തരം ഒരു…

    Read More »
  • രാഹുലിനെതിരേ തെളിവുകളുടെ കൂമ്പാരമോ? ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാത്സംഗത്തിനും ഭ്രൂണഹത്യക്കും രേഖ; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; നാളെ അതിനിര്‍ണായകം; ജാമ്യം തള്ളിയാല്‍ ഉടന്‍ അറസ്റ്റ്; കോണ്‍ഗ്രസ് നേതാക്കളുടെ എല്ലാ നുണകളും പൊളിയുന്നു

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്. ബലാല്‍സംഗത്തിനും ഭ്രൂണഹത്യക്കും തെളിവുണ്ടെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അതിനിടെ നാളെ മുന്‍കൂര്‍ജാമ്യാപേക്ഷ അടച്ചിട്ട കോടതിയില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ആറ് ദിവസമായി മുങ്ങിനടക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നാളെ അതിനിര്‍ണായകമാണ്. മുന്‍കൂര്‍ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. രാഹുലിന് ഒരുകാരണവശാല്‍ ജാമ്യം നല്‍കരുതെന്ന് തെളിവ് നിരത്തി ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് പൊലീസും പ്രോസിക്യൂഷനും. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമല്ലെന്നും ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാല്‍സംഗമാണ് നടന്നതെന്നതിന് ഫോട്ടോകളടക്കം തെളിവുണ്ടെന്നാണ് പൊലീസിന്റെ പ്രധാന വാദങ്ങളിലൊന്ന്. ഗര്‍ഭിണിയാകാന്‍ രാഹുല്‍ നിര്‍ബന്ധിച്ചതിനും അതിന് ശേഷം ഭ്രൂണഹത്യക്ക് ഭീഷണിപ്പെടുത്തിയതിനും ഡിജിറ്റല്‍ തെളിവുണ്ട്. ഭ്രൂണഹത്യക്ക് മരുന്നെത്തിച്ച് നല്‍കിയത് രാഹുലിന്റെ സുഹൃത്താണ്. അതുകൊണ്ട് തന്നെ യുവതി സ്വയം ഭ്രൂണഹത്യക്ക് തീരുമാനിച്ചതെല്ലെന്നും പൊലീസ് പറയുന്നു. ഭ്രൂണഹത്യ നടന്നെന്നും അതിന് ശേഷം മാനസികമായി തളര്‍ന്ന യുവതി രണ്ട് തവണ ജീവനൊടുക്കാന്‍ ശ്രമിച്ചതിനും തെളിവായി മെഡിക്കല്‍ രേഖകളടക്കം കോടതിയില്‍ ഹാജരാക്കും.…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തേക്ക്? ഇനി വൈകിയാല്‍ ദേശീയ നേതൃത്വവും കുരുക്കിലാകും; ബംഗളുരു സ്വദേശിനി നേരിട്ട ക്രൂര പീഡനം വാര്‍ത്തയാക്കി ദേശീയ മാധ്യമങ്ങളും; മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍ ഉടന്‍ നടപടി; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; നടപടിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജിയെന്നും സൂചന

    ന്യൂഡല്‍ഹി: കേരളത്തിലെ എംഎല്‍എക്കെതിരെ രണ്ടു പീഡന പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടികളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരക്കിട്ട നീക്കത്തിലെന്നു വിവരം. സസ്പെന്‍ഷനിലുള്ള രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നു കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍തന്നെ ആവശ്യപ്പെട്ടതു ഗൗരവത്തോടെയാണു എഐസിസി കാണുന്നത്. എഐസിസിയുടെ നേതൃത്വത്തിലുള്ള പ്രിയങ്കാ ഗാന്ധിയടക്കമുള്ളവര്‍ ഇതുവരെ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നതോടെ മറ്റു സംസ്ഥാനങ്ങളിലും ഇതു ഗുരുതര പ്രശ്‌നമുണ്ടാക്കുമെന്നും വിലയിരുത്തുന്നു.   ഇന്ത്യ ടുഡേ, ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദു, ഡെക്കാന്‍ ഹെറാള്‍ഡ്, ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങള്‍ ഈ വിഷയം ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചിട്ടുണ്ട്. ‘ലൈംഗിക വേട്ടക്കാരന്‍’ എന്ന രൂക്ഷമായ വാക്കാണ് ഇന്ത്യടുഡേ പ്രയോഗിച്ചത്. ഇതു ബിജെപി അടക്കമുള്ള പാര്‍ട്ടികളും വ്യാപകമായി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നുണ്ട്.   രണ്ടാമത്തെ പരാതി രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കും ലഭിച്ച സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് കടന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വെട്ടിലാകും. നാളെ കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളുകയാണെങ്കില്‍…

    Read More »
  • ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് കസറി; റിലീസിന് മുമ്പേ ചരിത്രം സൃഷ്ടിച്ച് ജിത്തുജോസഫ്-മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം 3; റെക്കോര്‍ഡ് തുകയ്ക്ക് പനോരമ സ്റ്റുഡിയോസുമായി കരാര്‍

      തിരുവനന്തപുരം: മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല മലയാള സിനിമ പ്രേക്ഷകര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ ത്രില്ലടിച്ച് കാത്തിരിക്കുന്ന ദൃശ്യം 3 സിനിമയ്ക്ക് റിലീസിനു മുന്‍പേ റെക്കോര്‍ഡ് നേട്ടം!! ജിത്തുജോസഫ് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം യൂണിവേഴ്‌സിലിലെ മൂന്നാം ചിത്രമായ ദൃശ്യം 3 എന്ന ചിത്രത്തിന് പനോരമ സ്്റ്റുഡിയോസുമായി വമ്പന്‍ തുകയ്ക്ക് കരാറായി. ദൃശ്യം 3യുടെ ചിത്രീകരണം പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെയാണ് മലയാളക്കരയ്ക്ക് അഭിമാനിക്കാന്‍ ഈ നേട്ടം കൈവന്നിരിക്കുന്നത്. പനോരമ സ്റ്റുഡിയോസില്‍ നിന്ന് 350 കോടി രൂപയുടെ ഡീല്‍ ഈ സിനിമയ്ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. മലയാള സിനിമാ ചരിത്രത്തില്‍ മറ്റൊരു സിനിമയ്ക്കും ഇത്രയും വലിയ ഓഫര്‍ ഇന്നുവരെ ലഭിച്ചിട്ടില്ല എന്നത് ദൃശ്യം 3യുടെ തലപ്പൊക്കം വര്‍ധിപ്പിക്കുന്നു.   കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ ഭാഷകളിലും ഇന്ത്യയ്ക്കു പുറത്ത് വിദേശഭാഷകളിലും വരെ റീമേക്കും ഡബ്ബുമായി ദൃശ്യം ഫ്രാഞ്ചൈസികളിലെ രണ്ടു ചിത്രങ്ങളും സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂന്നാം ഭാഗത്തിനു വേണ്ടി ആരാധകര്‍ ലോകമെമ്പാടും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒന്നാം…

    Read More »
  • ഈ മരണക്കണക്കുകള്‍ ഭീകരമായി ഞെട്ടിപ്പിക്കുന്നവ; എസ്‌ഐആര്‍ പേടിയില്‍ ബംഗാളില്‍ മരിച്ചത് 39 പേര്‍; വെളിപ്പെടുത്തലുമായി മമത ബാനര്‍ജി; മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം ധനസഹായം

    കൊല്‍ക്കൊത്ത: രാജ്യത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്കും ചര്‍ച്ചകളിലേക്കും മാറിമാറി നീങ്ങിക്കൊണ്ടിരിക്കെ ബംഗാളില്‍ നിന്നും വരുന്നത് ഞെട്ടിപ്പിക്കുന്ന മരണക്കണക്കുകള്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരം എസ്‌ഐആറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേയും മാനസിക സമ്മര്‍ദ്ദങ്ങളെയും തുടര്‍ന്ന് ബംഗാളില്‍ 39 പേര്‍ മരിച്ചിട്ടുണ്ട് എന്നാണ്. എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ സമയത്തിന് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെയും അതിന്ററെ പേരിലുള്ള കടുത്ത സമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ കഴിയാതെയും നടപടിയുണ്ടാകുമോ എന്ന ആശങ്കയും ഭയവും പിരിമുറുക്കവും മൂലവും സംസ്ഥാനത്ത് 39 പേര്‍ മരിച്ചെന്നാണ് മമത വെളിപ്പെടുത്തിയത്. മരിച്ചവരില്‍ നാല് ബൂത്ത് ലെവല്‍ ഓഫീസര്‍മാരും (ബിഎല്‍ഒമാര്‍) ഉള്‍പ്പെടുന്നുവെന്ന് മമത വിശദീകരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. എസ്ഐആര്‍ ആരംഭിച്ചതിനുശേഷം പല സ്ഥലങ്ങളിലും ആളുകള്‍ പരിഭ്രാന്തരും മാനസിക സമ്മര്‍ദ്ദത്തിലുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ 4 ന് ആരംഭിച്ച ക്യാമ്പെയിന്‍ പൊതുജനങ്ങള്‍ക്കിടയില്‍ അനിശ്ചിതത്വത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍…

    Read More »
  • എട്ടിനകം രാഹുലിനെ പൊക്കിയിരിക്കണം; ഡിസംബര്‍ എട്ട് കേരളം ചര്‍ച്ചചെയ്യുന്ന കോടതിവിധിയുടെ ദിവസം; അതിനു മുന്‍പ് രാഹുലിന്റെ മിസിംഗ് കേസ് ക്ലോസ് ചെയ്യാന്‍ കേരള പോലീസ്

      തിരുവനന്തപുരം: ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ എട്ടാം തിയതിക്കുള്ളില്‍ പൊക്കിയിരിക്കണമെന്ന് കേരള പോലീസിന് ആഭ്യന്തരവകുപ്പിന്റെ രഹസ്യകര്‍ശന നിര്‍ദ്ദേശം. എട്ടാം തിയതി കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു കോടതി വിധി വരാനിരിക്കുകയാണ്. അതിനു മുന്‍പ് രാഹുലിനെ ഏതുവിധേനയും കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് ആഭ്യന്തരര വകുപ്പ് അനൗദ്യോഗികമായി പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.   നടിയെ ആക്രമിച്ച കേസിന്റെ വിധി വരുന്നത് ഈ മാസം എട്ടിനാണ്. കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന സുപ്രധാന വിധിപ്രസ്താവമാണത്. രാഹുലിനെ അതിനു മുന്‍പ് പിടികൂടുകയെന്നത് പോലീസ് പ്രസ്റ്റീജ് ഇഷ്യു ആയി എടുത്തിട്ടുണ്ട്. നാളെ കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ശേഷം എന്തു തീരുമാനമെടുക്കുമെന്നതുകൂടി നോക്കിയായിരിക്കും മുന്നോട്ടുള്ള പോലീസിന്റ നീക്കം. ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുലിന് കീഴടങ്ങുകയേ മാര്‍ഗമുള്ളു. അതിനു മുന്‍പ് പിടികൂടാനാണ് പോലീസ് ശ്രമം. മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കുകയാണെങ്കില്‍ രാഹുലിനെ പിടികൂടാതെ പോലീസിന് നാണം കെടേണ്ടി വരും.  

    Read More »
  • കള്ളനും പോലീസു ഒളിച്ചുകളിയും തുടരുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാനാകാതെ പോലീസ്; അന്വേഷണ നീക്കങ്ങള്‍ ചോരുന്നുവെന്ന സംശയം ബലപ്പെടുന്നു; തിരച്ചിലിന് പുതിയ സംഘത്തെ നിയോഗിക്കാന്‍ ആലോചന

      പാലക്കാട്: ലൈംഗീക പീഡനക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പോലീസ് നടത്തുന്ന തിരച്ചിലും അന്വേഷണവും ഫലം കാണാതെ തുടരുന്നു. രാഹുലിനെ തൊടാനാകാതെ കേരള പോലീസ് വിഷമിക്കുമ്പോള്‍ പോലീസ് നീക്കങ്ങള്‍ ചോരുന്നുവെന്ന സംശയം ബലപ്പെടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് പോലീസ് അന്വേഷണത്തിന്റെ കാര്യങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് കി്ട്ടുന്നുണ്ടെന്നാണ് പോലീസിലെ ഒരു വിഭാഗം കരുതുന്നത്. ഈ സാഹചര്യത്തില്‍ രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണ സംഘത്തെ മാറ്റാനുള്ള സാധ്യതയും വര്‍ധിച്ചു. ഇത്രയും പ്രമുഖനായ ഒരു ജനപ്രതിനിധിക്ക് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇത്ര ദിവസം ഒളിച്ചു കഴിയാമെങ്കില്‍ അത് കേരളപോലീസിന് നാണക്കേടു തന്നെയാണെന്നും ആക്ഷേപമുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് രാഹുലിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തമിഴ്‌നാട് അതിര്‍ത്തിഗ്രാമങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ താമസിച്ചത് ബാഗല്ലൂരിലെ റിസോര്‍ട്ടിലാണെന്ന വിവരം പോലീസിന് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അങ്ങോട്ട് പാഞ്ഞെത്തുമ്പോഴേക്കും രാാഹുല്‍ റിസോര്‍ട്ടില്‍ നിന്ന് കടന്നുകളഞ്ഞു. ഇതാണ് പോലീസിനകത്തെ ചാരന്‍മാരെക്കുറിച്ച് സംശയം വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. രാഹുല്‍ കര്‍ണാടകയിലേക്ക്…

    Read More »
Back to top button
error: