Newsthen Special

  • പത്മജയ്ക്കു തൃശൂരില്‍ പച്ചക്കൊടി; മത്സരിക്കാന്‍ സുരേഷ് ഗോപിയും ആവശ്യപ്പെട്ടു; എം.ടി. രമേശും പിന്‍മാറുമെന്ന് അറിയിച്ചു; കെ. മുരളീധരന് എതിരേ മത്സരിക്കില്ലെന്നും പത്മജ

    തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം സംസ്ഥാന നേതൃത്വം പച്ചക്കൊടി കാണിച്ചതായി പത്മജ വേണുഗോപാല്‍. തൃശൂരില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്ന് അറിച്ചു. മറ്റു സീറ്റുകളില്‍ മല്‍സരിക്കാന്‍ സന്നദ്ധയാണെങ്കിലും സഹോദരന്‍ കെ മുരളീധരനെതിരെ മല്‍സരിക്കില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും പോരാട്ടത്തിന് ഒരുങ്ങാന്‍ നേതൃത്വം സൂചന നല്‍കിയതായി പത്മജ വേണുഗോപാല്‍ പറഞ്ഞു. തൃശൂരില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്ന് അറിയിച്ചു. മല്‍സരിക്കാന്‍ സുരേഷ് ഗോപിയും ആവശ്യപ്പെട്ടു. താന്‍ മല്‍സരിക്കുകയാണെങ്കില്‍ തൃശൂരിനായി താല്‍പര്യപ്പെടില്ലെന്ന് എം.ടി രമേശ് അറിയിച്ചതായും പത്മജ. ബിജെപിയില്‍ എത്തിയപ്പോള്‍ പദവികള്‍ നല്‍കാന്‍ നേതൃത്വം തയ്യാറായിരുന്നു. മനസിലുള്ളത് മുഴുവന്‍ പുറത്തുപറയരുതെന്നും സുരേഷ് ഗോപി രാഷ്ട്രീയം പഠിച്ചുവരുന്നതേ ഉള്ളൂവെന്നും സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പത്മജ പ്രതികരിച്ചു. മത്സരിക്കുന്നുവെങ്കില്‍ തൃശ്ശൂരില്‍ മാത്രമായിരിക്കും മത്സരിക്കുകയെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. തൃശൂരിലെ ജനങ്ങളെ കാലങ്ങളായി അറിയാം. താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും പത്മജ പറഞ്ഞു.…

    Read More »
  • യുഎസ്- ഇസ്രായേല്‍ സംയുക്ത ആക്രമണം; കൊല്ലപ്പെട്ടത് ഇറാനിലെ 51 പെണ്‍കുഞ്ഞുങ്ങള്‍; വന്‍ പ്രതിഷേധം; സ്‌കൂള്‍ തകര്‍ന്നടിഞ്ഞതിന്റെ ഭയാനക ദൃശ്യങ്ങള്‍ പുറത്ത്

    ടെഹ്‌റാന്‍: തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം 51 ആയി. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളാണിതെന്ന് ഇറാന്റെ ഫാര്‍സ് (Fars) വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനെതിരെ യു.എസും ഇസ്രയേലും ആരംഭിച്ച ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിക്ക് പിന്നാലെ പശ്ചിമേഷ്യ സംഘര്‍ഷ കലുഷിതമാണ്. മിസൈല്‍ പതിച്ചാണ് അഞ്ചു വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടത്. സ്‌കൂള്‍ തകര്‍ന്നടിഞ്ഞതിന്റെ ഭയാനകമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യു.എസ് സൈനിക കേന്ദ്രങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് ആക്രമണം കടുത്തത്. അതിന് ശേഷമാണ് ഇറാനില്‍ ഇസ്രയേലും യുഎസും ആക്രമണം ശക്തമാക്കിയതും സ്‌കൂളിന് നേര്‍ക്ക് മിസൈല്‍ വര്‍ഷിച്ചതും. 51 കുട്ടികളെ കൊന്നൊടുക്കിയതിനെതിരെ ലോകത്താകമാനം പ്രതിഷേധം ശക്തമാകുകയാണ്.   ⭕️The IDF completed a broad strike on strategic defense systems of the Iranian regime. The IDF struck multiple strategic aerial defense systems,…

    Read More »
  • എട്ടുനിലയില്‍ പൊട്ടി കേരള സ്‌റ്റോറി-2; കൊച്ചിയിലും തൃശൂരും കോഴിക്കോടും നിരവധി ഷോകള്‍ റദ്ദാക്കി; 10 ടിക്കറ്റ് പോലും ബുക്കിംഗ് ഇല്ല; ഞെട്ടലില്‍ നിര്‍മാതാക്കള്‍

    കൊച്ചി: കേരള ഹൈക്കോടതി സ്റ്റേ നീക്കിയതിനെത്തുടര്‍ന്ന് ‘ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ തിയേറ്ററുകളില്‍ റിലീസ് ചെയ്തതിനു പിന്നാലെ പുറത്തുവരുന്നത് ‘പൊട്ടല്‍’ കഥകള്‍. ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിനു വമ്പന്‍ പ്രതീക്ഷയുണ്ടായിട്ടും പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. കേരളത്തില്‍ പ്രാരംഭഘട്ടത്തില്‍ കാണികള്‍ കുറവായതിനാല്‍ നിരവധി ഷോകള്‍ റദ്ദാക്കി. രണ്ടാം ദിവസത്തെ അഡ്വാന്‍സ് ബുക്കിംഗും പരിമിതമാണ്. സംസ്ഥാനത്തിനും അതിന്റെ സംസ്‌കാരത്തിനുമെതിരെയുള്ള കഥാതന്തുവാണെന്ന ആരോപണം കാരണം കേരളത്തിലെ ജനങ്ങള്‍ ചിത്രം കാണാന്‍ വിമുഖരാണെന്നാണു ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ പ്രതിസന്ധി കേരളത്തിലെ ചില തിയേറ്ററുകളില്‍ പല സ്‌ക്രീനിംഗുകളും നടന്നില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍്ട്ട് ചെയ്തു. ആദ്യ രാത്രിയില്‍, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ചില തിയേറ്ററുകള്‍ക്ക് കാണികളുടെ കുറവ് കാരണം ഷോകള്‍ റദ്ദാക്കേണ്ടി വന്നു. ലുലു മാള്‍, ട്രാവന്‍കൂര്‍, ഏരീസ്, ഗ്രീന്‍ഫീല്‍ഡ് സിനിമാസ് എന്നിവിടങ്ങളിലെ ഉച്ചതിരിഞ്ഞുള്ള ഷോകളില്‍ യഥാക്രമം 25 ടിക്കറ്റുകളും 5 ടിക്കറ്റുകളും മാത്രമാണ് വിറ്റതെന്നു റിപ്പോര്‍ട്ട് പറയുന്നു. ബുക്കിംഗ് കുറഞ്ഞത് 10 ടിക്കറ്റുകളില്‍ എങ്കിലും…

    Read More »
  • ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ലക്ഷ്യമിട്ടത് ഖമേനിയെയും റവല്യൂഷനറി ഗാര്‍ഡിലെ ഉന്നതരെയും; നിരവധി മേധാവികള്‍ കൊല്ലപ്പെട്ടു; പരമോന്നത നേതാവ് സുരക്ഷിതനെന്ന് ഇറാന്‍; സ്വേച്ഛാധിപത്യത്തിന്റെ നുകം എടുത്തു മാറ്റൂ എന്ന് ജനങ്ങളോട് ഇസ്രയേലിന്റെ ആഹ്വാനം

    വാഷിംഗ്ടണ്‍/ടെല്‍ അവീവ്/ദുബായ്: അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തിന്റെ ലക്ഷ്യം പരമോന്നത നേതാവ് ഖമനേയിയും ഉയര്‍ന്ന ഉദ്യോഗസ്ഥരുമെന്നു വെളിപ്പെടുത്തല. പെന്റഗണ്‍ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ (OPERATION EPIC FURY) എന്ന് പേരിട്ട ഈ ആക്രമണത്തിന്റെ ആദ്യ ഘട്ടം പ്രധാനമായും ഇറാനിയന്‍ ഉദ്യോഗസ്ഥരെയാണ് ലക്ഷ്യമിട്ടതെന്ന് സോഴ്‌സുകള്‍ വെളിപ്പെടുത്തി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനും ലക്ഷ്യമിടപ്പെട്ടിട്ടുണ്ടെന്ന് ഒരു ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ആക്രമണത്തിന്റെ ഫലം വ്യക്തമല്ല. ഖമേനി ടെഹ്റാനില്‍ ഇല്ലെന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും ഈ വിഷയത്തില്‍ അറിവുള്ള ഒരു ഉറവിടം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡിലെ നിരവധി മുതിര്‍ന്ന കമാന്‍ഡര്‍മാരും രാഷ്ട്രീയ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഭരണകൂടത്തോട് അടുത്ത ഒരു ഇറാനിയന്‍ സോഴ്‌സ് പറഞ്ഞു. പ്രതീക്ഷകള്‍ മങ്ങുന്നു ഇറാനും അതിന്റെ ദീര്‍ഘകാല ശത്രുക്കളും തമ്മിലുള്ള പുതിയ ഏറ്റുമുട്ടല്‍, ടെഹ്റാന്റെ ആണവ തര്‍ക്കത്തിന് പാശ്ചാത്യ രാജ്യങ്ങളുമായുള്ള നയതന്ത്ര പരിഹാരത്തിനുള്ള പ്രതീക്ഷകളെ മങ്ങിച്ചു. ‘ശത്രു പരാജയപ്പെടുന്നത് വരെ’…

    Read More »
  • യുദ്ധം; കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; ഒറ്റ ദിവസം പവന് 5240 രൂപയുടെ വര്‍ധന; ഗ്രാമിന് 15465 രൂപ!

    യു.എസ് ഇറാന്‍ സംഘര്‍ഷത്തിന് പിന്നാലെ സ്വര്‍ണ വിലയില്‍ വലിയ വര്‍ധന. രാവിലെയും ഉച്ചയ്ക്കുമായി ഇന്ന് 5240 രൂപയുടെ വര്‍ധനവുണ്ടായി. രാവിലെ പവന് 2320 രൂപ രൂപ വര്‍ധച്ച് 1,20,800 രൂപയായിരുന്നു സ്വര്‍ണ വില. ഉച്ചയ്ക്ക് ഇറാന് നേരെ ഉണ്ടായ ആക്രമണ വാര്‍ത്തയ്ക്ക് പിന്നാലെ പവന് 2920 രൂപ വര്‍ധിച്ചു. 1,23,720 രൂപയാണ് ഉച്ചയ്ക്ക് ശേഷമുള്ള വില. ഗ്രാമിന് 365 രൂപ വര്‍ധിച്ച് 15465 രൂപയായി. കനം കുറഞ്ഞ 18 കാരറ്റ് സ്വര്‍ണത്തിന് പവന് 2400 രൂപ വര്‍ധിച്ച് 1,01,640 രൂപയായി. ഗ്രാമിന് 300 രൂപ വര്‍ധിച്ച് 12705 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 295 രൂപയാണ്. ഇന്നത്തെ വിലയില്‍ പത്തു ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 140,174 രൂപയോളം വേണ്ടി വരും. ഫെബ്രുവരിയില്‍ ഒരു ലക്ഷത്തിന് താഴേക്ക് പോകും എന്ന തോന്നലുണ്ടാക്കിയ ശേഷമാണ് സ്വര്‍ണ വിലയിലെ വമ്പന്‍ കുതിപ്പ്. ഫെബ്രുവരി രണ്ടിന് സ്വര്‍ണ വില 1,07,920 രൂപയിലെത്തിയിരുന്നു. രാജ്യാന്തര…

    Read More »
  • തുടരെത്തുടരെ ഇറാന്റെ മിസൈല്‍ ആക്രമണം; വ്യോമപാത അടച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍; സൗദിയിലും റിയാദിലും ദോഹയിലും കുവൈത്തിലും സ്‌ഫോടന ശബ്ദങ്ങള്‍; നിര്‍വീര്യമാക്കിയെന്ന് ഖത്തര്‍; യുദ്ധ ഭീതിയില്‍ മലയാളികളും

    ടെഹ്‌റാന്‍: ഗള്‍ഫിലെ യു.എസ് വ്യോമതാവളങ്ങള്‍ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തിന് പിന്നാലെ വ്യോമപാത അടച്ച് രാജ്യങ്ങള്‍. ഖത്തര്‍, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് വ്യോമപാത അടച്ചത്. ഖത്തറിലും കുവൈത്തിലും ബഹറൈനിലും യുഎഇയിലുമാണ് ഇറാന്‍ തുടരെ ആക്രമണം നടത്തിയത്. സൗദി അറേബ്യയിലെ റിയാദിലും സ്‌ഫോടന ശബ്ദം കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച എല്ലാ മിസൈലുകളും നിര്‍വീര്യമാക്കിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. പിന്നാലെ ദോഹയില്‍ ഒന്നിലധികം വലിയ സ്‌ഫോടനങ്ങള്‍ കേട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലും സ്‌ഫോടനശബ്ദം കേട്ടെന്നാണു റിപ്പോര്‍ട്ട്. ഖത്തറിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചു. രണ്ട് ഇറാന്‍ മിസൈലുകളെ ഖത്തര്‍ ആകാശത്ത് പാട്രിയേറ്റ് പ്രതിരോധ സംവിധാനം തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹൈറൈനിലും യുഎഇയിലും കുവൈത്തിലും യു.എസ് സേനാ കേന്ദ്രങ്ങള്‍ക്ക് സമീപമാണ് സ്ഫോടനം. ബഹ്റൈനിലും അബുദാബിയിലും നിരവധി സ്ഫോടനം നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹറൈനിലെ ജുഫൈറിലാണ് സ്ഫോടനം നടന്നത്. ഇവിടെയാണ് യു.എസ് നേവി താവളം…

    Read More »
  • ‘ജയിച്ചാലും തോറ്റാലും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ തെറിക്കും; ബാബര്‍ അടക്കമുള്ളവരുടെ അവസാന ടൂര്‍ണമെന്റ്’; പാക് ക്രിക്കറ്റ് ബോര്‍ഡ് കട്ടക്കലിപ്പിലെന്ന് വെളിപ്പെടുത്തല്‍; ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ പരിഗണനയില്‍

    കറാച്ചി: ട്വന്റി-20 ലോകകപ്പിലെ പ്രകടനം എന്തുതന്നെയായാലും പാകിസ്ഥാന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സല്‍മാന്‍ അലി ആഗ തെറിക്കുമെന്ന് ഉറപ്പ്. ടീമിലെ മറ്റ് ചില മുതിര്‍ന്ന താരങ്ങളുടെയും ദേശീയ ടീമിനായുള്ള അവസാന ടൂര്‍ണമെന്റായിരിക്കും ഇതെന്നും സൂചനയുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ (പിസിബി)യിലെ വിശ്വസനീയ കേന്ദ്രത്തെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിനുണ്ടായ തിരിച്ചടികളില്‍ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി കടുത്ത അതൃപ്തിയിലാണ്. ‘നഖ്വി ഒട്ടും സന്തുഷ്ടനല്ല. ഇത്തവണ ലോകകപ്പില്‍ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സെലക്ടര്‍മാരും ടീം മാനേജ്മെന്റും ബോര്‍ഡിലെ അടുത്ത സഹായികളും അദ്ദേഹത്തിന് ഉറപ്പുനല്‍കിയിരുന്നു. സല്‍മാനെ ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ നഖ്വി ഇതിനകം തീരുമാനമെടുത്തു കഴിഞ്ഞു. ചില താരങ്ങളുടെ ഭാവി സംബന്ധിച്ച് ഹെഡ് കോച്ച് മൈക്ക് ഹെസനുമായും സെലക്ടര്‍മാരുമായും അദ്ദേഹം തുറന്ന ചര്‍ച്ച നടത്തും. സല്‍മാന്‍, ബാബര്‍ അസം, ഉസ്മാന്‍ ഖാന്‍ എന്നിവരുള്‍പ്പെടെയുള്ള ചില താരങ്ങളുടെ ട്വന്റി-20 അന്താരാഷ്ട്ര കരിയര്‍ ഈ ലോകകപ്പിന് ശേഷം അവസാനിച്ചേക്കാം.…

    Read More »
  • ഗള്‍ഫ് മേഖലയ്ക്ക് സമീപം അഞ്ച് ഭൂഗര്‍ഭ ‘മിസൈല്‍ നഗരങ്ങള്‍’; ലോഞ്ചറുകളുടെ മൂന്നിലൊന്നും ഇസ്രയേല്‍ തകര്‍ത്തിട്ടും കുന്തമുനയായി ഇറാന്റെ മിസൈല്‍ ശേഖരം; പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍; ‘യുദ്ധം നിങ്ങളായിട്ട് അവസാനിപ്പിക്കില്ലെന്നു’ പറയാന്‍ കാരണമുണ്ട്

    ദുബായ്: ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഇസ്രയേലും അമേരിക്കയും സംയുക്തമായി ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഇറാന്റെ മിസൈല്‍ ശേഖരം വീണ്ടും ചര്‍ച്ചയാകുന്നു. ഇറാന്റെ ആക്രമണത്തിന്റെ കുന്തമുനയാണ് മിസൈലുകള്‍. ഇതില്‍ ആണവ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്ന ബാലിസ്റ്റിക് മിസൈലുകള്‍ വരെയുണ്ട്. എന്തൊക്കെയാണ് മിസൈല്‍ ശേഖരം? എന്താണ് ബാലിസ്റ്റിക് മിസൈലുകള്‍? വിക്ഷേപണ സമയത്ത് നിയന്ത്രിക്കപ്പെടുന്ന സഞ്ചാരപഥത്തില്‍ സ്വയം നിയന്ത്രിക്കുകയും ചെയ്യുന്ന റോക്കറ്റ് അധിഷ്ഠിത ആയുധമാണ് ബാലിസ്റ്റിക് മിസൈല്‍. ഇത് വിവിധ ദൂരപരിധികളിലേക്ക് യുദ്ധമുനകള്‍ എത്തിക്കുന്നു – ഇതില്‍ സാധാരണ സ്‌ഫോടകവസ്തുക്കളോ അല്ലെങ്കില്‍ ജൈവ, രാസ, ആണവ ആയുധങ്ങളോ ഉണ്ടാകാം. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരത്തെ മിഡില്‍ ഈസ്റ്റിന്റെ സ്ഥിരതയ്ക്ക് ഭീഷണിയായ ഒരു സൈനിക വെല്ലുവിളിയായും, ടെഹ്റാന്‍ വികസിപ്പിക്കുകയാണെങ്കില്‍ ആണവായുധങ്ങള്‍ എത്തിക്കാനുള്ള ഒരു മാര്‍ഗമായും പാശ്ചാത്യ ശക്തികള്‍ കണക്കാക്കുന്നു. ആറ്റോമിക് ബോംബുകള്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ലെന്ന് ഇറാന്‍ നിഷേധിക്കുന്നു. ഇറാനിയന്‍ മിസൈല്‍ തരങ്ങളും ദൂരപരിധികളും യുഎസ് ഓഫീസ് ഓഫ് ദി ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ്…

    Read More »
  • ‘ഇതിന്റെ അവസാനം നിങ്ങളുടെ നിയന്ത്രണത്തില്‍ ആയിരിക്കില്ല’; തിരിച്ചടിച്ച് ഇറാന്‍; ഇസ്രയേലിന്റെ വിവിധ ഇടങ്ങളില്‍ മിസൈല്‍ ആക്രമണം; അമേരിക്ക വലിയ വില കൊടുക്കേണ്ടി വരുമെന്ന് സുരക്ഷാ കമ്മീഷന്‍ തലവന്‍

    ആണവചര്‍ച്ചകള്‍ക്കിടെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിനു തിരിച്ചടിയുമായി ഇറാന്‍. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍ ആക്രമണം ഉണ്ടായെന്നും അപായ സൂചനകള്‍ മുഴങ്ങിയെന്നുമാണ് രാജ്യാന്തരമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇറാനെ ആക്രമിച്ചാല്‍ കനത്ത തിരിച്ചടിയെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും എന്നാല്‍ അത് വകവയ്ക്കാതെ നടത്തിയ ആക്രമണത്തിന് അമേരിക്ക വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്‍ തുറന്നടിച്ചു. ‘ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ നിങ്ങളൊരു പാത തുറന്നിരിക്കുകയാണ്. അതിന്റെ അവസാനം നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല’- ഇറാന്‍ പാര്‍ലമെന്റിലെ ദേശീയ സുരക്ഷാ കമ്മിഷന്‍ തലവന്‍ ഇബ്രാഹിം അസീസി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ആക്രമണത്തില്‍ അമേരിക്കയുടെ പങ്കാളിത്തം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ഇറാന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണിയെ ഇല്ലാതാക്കി അമേരിക്കന്‍ ജനതയെ പ്രതിരോധിക്കാനാണ് ആക്രമണം നടത്തിയതെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ നാവിക സേനയെയും മിസൈല്‍ കേന്ദ്രങ്ങളെയും തകര്‍ക്കും. യുഎസിനെ ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ ഇറാന്‍ നിര്‍മിക്കാന്‍ ശ്രമിച്ചു. ഇറാന്‍ ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്ക ഉറപ്പാക്കും എന്നും ട്രംപ് പറഞ്ഞു. അതേസമയം ഇസ്രയേലിന്റെ…

    Read More »
  • ഇറാന്‍ നേവിയെ ഉന്‍മൂലനം ചെയ്യും; മിസൈലുകളെ തുടച്ചു നീക്കും; ‘വലിയ മരണങ്ങള്‍’ ഇറാനില്‍ സംഭവിക്കും; ഭരണകൂടത്തിന് എതിരേ ജനങ്ങള്‍ ഇറങ്ങണമെന്നും ട്രംപിന്റെ ആഹ്വാനം

    ന്യൂയോര്‍ക്ക്: ഇറാന്‍ സൈന്യത്തെ തച്ചുടയ്ക്കുമെന്ന് ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ആയുധപ്പുരകള്‍ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കുമെന്നും നേവിയെ ഉന്‍മൂലനം ചെയ്യുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയാണ് ‘വലിയ മരണം’ ഇറാനില്‍ സംഭവിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. ഭരണകൂടത്തെ താഴെയിറക്കാന്‍ ഇറാന്‍ ജനത ഇറങ്ങിപ്പുറപ്പെടണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. ലോകത്ത് ഇനിമേല്‍ അസ്ഥിരതയുണ്ടാക്കാന്‍,ഭീഷണി മുഴക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും കൊല്ലപ്പെട്ട ആയിരക്കണക്കിന് ജനങ്ങളുടെ ജീവന് പകരം ചോദിക്കുമെന്നും ട്രംപ് കുറിച്ചു. ആണവായുധം ഒരുകാലത്തും ഉണ്ടാക്കാന്‍ കഴിയാത്ത രീതിയിലേക്ക് ഇറാനെ മാറ്റുമെന്നും യുഎസ് പ്രസിഡന്റ് പറയുന്നു. ‘ആയുധങ്ങള്‍ താഴെ വച്ചാല്‍ മാന്യമായി പരിഗണിക്കും. അല്ലെങ്കില്‍ മരണമായിരിക്കും ഫലം’ എന്നായിരുന്നു ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിനോട് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നതിനാണ് ഇറാന്‍ ദീര്‍ഘദൂര മിസൈലുകള്‍ വികസിപ്പിച്ചതെന്നും അതെല്ലാം നിര്‍മൂലമാക്കാനാണ് പദ്ധതിയെന്നും ട്രംപ് പ്രഖ്യാപിച്ചു. മൂന്നാം ഘട്ട ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ടെഹ്‌റാനില്‍ ഇസ്രയേല്‍ ആക്രമണം ഉണ്ടായത്. ഖമനയിയുടെ ഓഫിസിന് സമീപത്തടക്കം…

    Read More »
Back to top button
error: