Life Style
-
ഒട്ടുമിക്ക മാസങ്ങളിലും വിദേശ യാത്രകള്‍, ഓരോ ട്രിപ്പിനും പൊടിയുന്നത് ലക്ഷങ്ങള്‍; ചിലവുകള്‍ മക്കള്‍ വഹിക്കാറുണ്ടോ?
കൃഷ്ണകുമാറും സിന്ധുവും നാല് പെണ്‍മക്കളും കുടുംബാംഗങ്ങളെപ്പോലെയായി മാറിയിരിക്കുന്നു മലയാളികള്‍ക്ക്. എല്ലാവര്‍ക്കും യുട്യൂബ് ചാനലുകളുണ്ടെങ്കിലും കൃത്യമായ ഇടവേളകളില്‍ മുടങ്ങാതെ വീഡിയോ പങ്കുവെച്ച് ആരാധകരെ നേടിയത് സിന്ധു കൃഷ്ണയാണ്. സിനിമയും രാഷ്ട്രീയവുമെല്ലാമായി എപ്പോഴും തിരക്കിലായതിനാല്‍ സിന്ധു തന്നെയാണ് കുടുംബകാര്യങ്ങളും മക്കളുടെ കാര്യങ്ങള്‍ക്കും വേണ്ടി ഓടി നടക്കുന്നത്. ഇപ്പോഴിതാ മക്കളെ കുറിച്ച് സിന്ധു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ധാരാളം പേര്‍ എന്നോട് പലപ്പോഴായി ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണിത്. കുട്ടികള്‍ സമ്പാദിച്ച് തുടങ്ങുന്നതിന് മുമ്പ് വരെ ഞങ്ങളാണ് എല്ലാ ചിലവും നോക്കിയിരുന്നത്. പിന്നീട് എല്ലാവരും സമ്പാദിച്ച് തുടങ്ങിയപ്പോള്‍ ഒരു ഷെയര്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കായി നല്‍കി തുടങ്ങി. അവരവര്‍ക്ക് പറ്റുന്നതുപോല അവരുടെ കപ്പാസിറ്റിക്ക് അനുസരിച്ചാണ് കോണ്‍ട്രിബ്യൂഷന്‍ ഇപ്പോള്‍ കുട്ടികള്‍ ചെയ്യുന്നത്. അത് വളരെ നല്ലതാണ്. നാല് പിള്ളേരും കോണ്‍ട്രിബ്യൂട്ട് ചെയ്യാറുണ്ട്. നിങ്ങള്‍ യാത്രകള്‍ പോകുമ്പോള്‍ എങ്ങനെയാണ്? ആരാണ് യാത്രയുടെ ചിലവ് വഹിക്കുന്നത്? ഒരാളാണോ പണം മുടക്കുന്നത്? അതോ എല്ലാവരും ചേര്‍ന്നാണോ എന്നൊക്കെ ചോദ്യം വരാറുണ്ട്. ഞങ്ങള്‍ എല്ലാവരും തുല്യമായി…
Read More » -
‘ഇത് എന്നുടെ സോള്‍ മേറ്റ്’; 15 വര്‍ഷത്തെ സൗഹൃദത്തിന് ഒടുവില്‍ നടന്‍ വിശാലും സായ് ധന്‍സികയും വിവാഹിതരാകുന്നു; ഓഡിയോ ലോഞ്ചിനിടെ അപ്രതീക്ഷിത പ്രഖ്യാപനം
പതിനഞ്ചുവര്‍ഷം നീണ്ട സൗഹൃദത്തിനൊടുവില്‍ നടന്‍ വിശാലും നടി സായ് ധന്‍സികയും വിവാഹിതരാവുന്നു. സായ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം ‘യോഗി ഡാ’ യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ നടി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വർഷം ഓഗസ്റ്റ് 29-നാണ് വിശാലും സായ് ധൻസികയും വിവാഹിതരാവുന്നത്. അടുത്തിടെ ഒരു സ്വകാര്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിശാല്‍ വിവാഹത്തെക്കുറിച്ചുള്ള സൂചന നല്‍കിയിരുന്നു. എന്നാല്‍ വധുവിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലിനു തയ്യാറായിരുന്നില്ല. 35കാരിയായ ധൻസിക 2006ൽ റിലീസ് ചെയ്ത മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി. കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയാണ് ധൻസിക. ദുൽഖർ സൽമാൻ നായകനായി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം ‘സോളോ’യിൽ ഒരു നായികയായി ധൻസിക മലയാള സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും വിശാലിന്റെ കൂടെ നടി അഭിനയിച്ചിട്ടില്ല.
Read More » -
രവി മോഹനെ പോലെ രജിനികാന്തും ഡിവോഴ്‌സിന് ശ്രമിച്ചു; അന്ന് ലത ചെയ്തത്…
അടുത്ത കാലത്ത് തമിഴകം കണ്ട വലിയ വിവാദങ്ങളിലൊന്നായി മാറിയിരിക്കുകയാണ് രവി മോഹനും ആരതി രവിയും തമ്മിലുള്ള പ്രശ്‌നം. ആരതിയും അമ്മ സുജാത വിജയകുമാറും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും മാനസികവും ശാരീരികവുമായ ഉപദ്രവങ്ങള്‍ ഉണ്ടായെന്നും രവി മോഹന്‍ പറയുന്നു. വീട് വിട്ടിറങ്ങിയ ജയം രവി ഇപ്പോള്‍ ഗായിക കെനീഷ ഫ്രാന്‍സിസുമായി പ്രണയത്തിലാണ്. അതേസമയം രവി മോഹനുമായി നിയമപരമായി പിരിയുന്നത് വരെ താന്‍ ഭാര്യയാണെന്നും മക്കളുടെ ഉത്തരാവിത്വങ്ങളില്‍ നിന്ന് പോലും രവി മോഹന്‍ ഒഴിഞ്ഞ് മാറിയെന്നും ആരതി രവി പറയുന്നു. സംയമന ചര്‍ച്ചകള്‍ക്ക് പല തവണ ശ്രമിച്ചെങ്കിലും രവി കാണാന്‍ തയ്യാറാകുന്നില്ലെന്നാണ് ആരതി രവി പറയുന്നത്. തമിഴകത്ത് അടുത്ത കാലത്തൊന്നും ഇത്രയും വിവാദമായ വേര്‍പിരിയല്‍ ഉണ്ടായിട്ടില്ല. ഇരുവരുടെയും വിവാഹമോചനക്കേസ് കോടതിയിലാണ്. സ്വകാര്യ വിഷയങ്ങള്‍ പൊതുമധ്യത്തിലേക്ക് കൊണ്ട് വരേണ്ടിയിരുന്നോ എന്ന ചോദ്യം ഇതിനോടകം വന്നിട്ടുണ്ട്. തമിഴ് മീഡിയകള്‍ രവി മോഹന്റെയും ആരതിയുടെയും പ്രശ്‌നം വലിയ ചര്‍ച്ചയാക്കുന്നുണ്ട്. ഇതിനിടെ തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് അന്തനന്‍ പറഞ്ഞ…
Read More » -
എല്ലാം അച്ഛന്‍ നോക്കി, മുംബൈയിലെത്തിയോടെ എല്ലാം മാറി; അന്ന് വിലക്ക് വന്നപ്പോള്‍…
സിനിമാ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് അസിന്‍. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ തുടരെ ഹിറ്റുകള്‍ ലഭിച്ച അസിനെ ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. വളരെ പെട്ടെന്നായിരുന്നു കരിയറില്‍ അസിന്റെ വളര്‍ച്ച. വളരെ ശ്രദ്ധാപൂര്‍വമായിരുന്നു അസിന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍. കൊമേഴ്ഷ്യല്‍ സിനിമകളില്‍ ശ്രദ്ധേയ നായികാ വേഷം അസിന് ലഭിച്ചു. ഒന്നിന് പിറകെ ഒന്നായി സൂപ്പര്‍സ്റ്റാര്‍ സിനിമകളാണ് അസിന്‍ ചെയ്തത്. തമിഴ് ചിത്രം ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലേക്ക് കടന്ന അസിന് അവിടെയും ഹിറ്റുകള്‍ ലഭിച്ചു. ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ താരങ്ങളുടെ നായികയായി നടി അഭിനയിച്ചു. ഹിന്ദിയില്‍ തിരക്കായതോടെ തമിഴിലും തെലുങ്കിലും അസിന്‍ സജീവമല്ലാതായി. കാവലന്‍ മാത്രമാണ് ബോളിവുഡ് നടിയായ ശേഷം അസിന്‍ ചെയ്ത തമിഴ് സിനിമ. തമിഴകത്ത് നിന്നും നടി മാറി നിന്നത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല. അക്കാലത്തുണ്ടായ ചില വിവാദങ്ങളാണ് ഇതിന് കാരണം. 2010 ലായിരുന്നു ഈ സംഭം. സല്‍മാന്‍ ഖാന്‍ നായകനായ റെഡി എന്ന ബോളിവുഡ് ചിത്രത്തിന്റെ…
Read More » -
‘ആദ്യവിവാഹം വേര്‍പിരിഞ്ഞു; ഫോട്ടോഷൂട്ടിന് വന്ന എന്റെ സുഹൃത്തിനൊപ്പം ബന്ധം, മുന്‍ കാമുകന്റെ വഞ്ചന മറക്കില്ല’
പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് നടി ആര്യ ബാബു. ഏറെക്കാലമായി സുഹൃത്തായിരുന്ന സിബിനെയാണ് ആര്യ ജീവിത പങ്കാളിയാക്കുന്നത്. തനിക്കൊരു പങ്കാളി വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ആര്യ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നടിയുടെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതാണ്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. ഇതിന് ശേഷം ഒരു പ്രണയ ബന്ധവും ആര്യക്കുണ്ടായിരുന്നു. ആര്യ ബിഗ് ബോസ് മൂന്നാം സീസണില്‍ മത്സരാര്‍ത്ഥിയായെത്തി പിന്നീട് തിരിച്ച് വന്നപ്പോഴക്കും ഈ കാമുകന്‍ അകന്നു. നടിയെ മാനസികമായി തകര്‍ത്ത സംഭവമായിരുന്നു ഇത്. ഇതേക്കുറിച്ച് ആര്യ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ബിഗ് ബോസിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചിരുന്നു. അതിനകത്ത് ഒരു പ്ലാനിംഗ് ഉണ്ടായിരുന്നെന്ന് ഇന്ന് ചിന്തിക്കുമ്പോള്‍ തോന്നാറുണ്ട്. ഷോയില്‍ പോകാന്‍ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചത് അദ്ദേഹമായിരുന്നു. പോകണമോ എന്ന കാര്യത്തില്‍ എനിക്ക് ഇരുമനസായിരുന്നു. കുഞ്ഞുണ്ട്. അച്ഛന്‍ മരിച്ചിട്ട് അധികമായിട്ടില്ല. എല്ലാ സപ്പോര്‍ട്ടും തന്ന് എന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിടുന്നത് വരെ ആളാണെന്നും അന്ന് ആര്യ പറഞ്ഞു. ബിഗ് ബോസില്‍ നിന്ന്…
Read More » -
കാര്‍ഗില്‍ യുദ്ധസമയം രണ്ടുമാസം ഗര്‍ഭിണി; പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ മുന്‍നിരയില്‍ നിന്ന ഇന്ത്യയുടെ ഉരുക്കുവനിത
1999ല്‍ കാര്‍ഗില്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം, ലഡാക്കിലെ ഒരു യുദ്ധഭൂമിയില്‍ അതിര്‍ത്തിയില്‍ സധൈര്യം സേവനമനുഷ്ഠിക്കുകയാണ് ഒരു വനിതാ ആര്‍മി ഓഫീസര്‍. രണ്ട് മാസം ഗര്‍ഭിണിയായിരിക്കെ എല്ലാ വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് അതിര്‍ത്തില്‍ പോരാടിയ ആ ധീരവനിത ക്യാപ്ടന്‍ യാഷിക ഹത്വാല്‍ ത്യാഗി ആണ്. ഇപ്പോള്‍ വിരമിച്ച 51കാരിയായ യാഷിക, കാര്‍ഗില്‍ യുദ്ധസമയത്ത് സൈന്യത്തിലുണ്ടായിരുന്ന ചുരുക്കം വനിതാ ഓഫീസര്‍മാരില്‍ ഒരാളാണ്. 1999 മേയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്റെ രണ്ടാമത്തെ കുഞ്ഞിനെ വയറ്റില്‍ ചുമക്കുകയായിരുന്നു യാഷിക. ശാരീരിക, മാനസിക സംഘര്‍ഷങ്ങള്‍ക്കിടയിലും രാജ്യസേവനം തുടരാന്‍ തന്നെ യാഷിക തീരുമാനിച്ചു. യുദ്ധസമയം ലേ ലഡാക്കില്‍ ലോജിസ്റ്റിക്സ് ആന്റ് സപ്പോര്‍ട്ട് വിഭാഗത്തിലായിരുന്നു യാഷിക പ്രവര്‍ത്തിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ ലോജിസ്റ്റിക്‌സ് വിഭാഗത്തിലെ ആദ്യ വനിതാ ഓഫീസര്‍ എന്ന ചരിത്രനേട്ടവും യാഷികയ്ക്ക് സ്വന്തമാണ്. യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ക്കുള്ള ആയുധങ്ങള്‍, തണുത്ത കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങള്‍, ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ സുഗമമായ വിതരണം ഉറപ്പാക്കുക എന്നതായിരുന്നു യാഷികയുടെ ചുതമല. യുദ്ധകാലത്തെ സേവനത്തിന് രണ്ട് മെഡലുകളും യാഷികയെ…
Read More » -
ഓവര്‍ ഏജ്ഡാണ്, ഹൈ റിസ്‌ക്ക്… വിവാഹം കഴിഞ്ഞിട്ട് ആറ് വര്‍ഷം, മുപ്പത്തിമൂന്നാം വയസില്‍ വീണയ്ക്ക് വിശേഷം!
സെലിബ്രിറ്റികളുമായുള്ള അഭിമുഖങ്ങളിലൂടെ ശ്രദ്ധനേടിയ അവതാരകയാണ് വീണ മുകുന്ദന്‍. ഇപ്പോള്‍ മലയാളത്തില്‍ നിലവിലുള്ള ആങ്കര്‍മാരില്‍ ജനശ്രദ്ധ ലഭിച്ച ആങ്കര്‍ കൂടിയാണ് വീണ. അഭിമുഖത്തിനിടെ നടന്‍ ശ്രീനാഥ് ഭാസിയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഒരിടയ്ക്ക് വീണ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ബിഹൈന്‍വുഡ്സിന്റെ അവതാരകയായാണ് വീണ ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയത്. ഇപ്പോള്‍ ഒറിജിനല്‍സ് എന്ന യുട്യൂബ് ചാനലിന്റെ ഉടമയാണ് താരം. ചില മലയാള സിനിമകളിലും മുഖം കാണിച്ചിട്ടുള്ള വീണ ജീവിതത്തിലുണ്ടായ ഏറ്റവും വലിയൊരു സന്തോഷത്തിന്റെ വിശേഷം പങ്കിട്ട് എത്തിയിരിക്കുകയാണ് ഇപ്പോള്‍. താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുമെന്നുമാണ് പുതിയ വീഡിയോയില്‍ വീണ പറഞ്ഞത്. ആറ് വര്‍ഷം മുമ്പായിരുന്നു വീണയുടെ വിവാഹം. ജീവന്‍ കൃഷ്ണകുമാറാണ് വീണയുടെ പങ്കാളി. കരിയര്‍ കെട്ടിപടുക്കുന്നതിന്റെ തിരക്കിലായതിനാലാണ് വീണ ഇത്രയും കാലം പ്രഗ്നന്‍സി നീട്ടിവെച്ചത്. എന്നാല്‍ ഇപ്പോള്‍ താന്‍ അമ്മയാകാന്‍ മനസുകൊണ്ട് ഒരുങ്ങി കഴിഞ്ഞുവെന്നും വീണ പറയുന്നു. വീണയുടെ മുഖത്തെ തിളക്കം കണ്ട് പ്രേക്ഷകര്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയതോടെയാണ്…
Read More » -
ഹിസ്ബുള്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച മേജറിന്റെ മകള്‍! വീരമൃത്യു വരിച്ച പിതാവിനെ സ്മരിച്ച് ബോളിവുഡ് താരമായ മകള്‍
ജയ്പുര്‍: അഞ്ച് ധീരജവാന്മാരുടെ വിലപ്പെട്ട ജീവനാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയ സമയത്ത് ഇന്ത്യയ്ക്ക് നഷ്ടമായത്. പാകിസ്ഥാനിലെ ഭീകരതാവളങ്ങളും സൈനിക കേന്ദ്രങ്ങളും പെഹല്‍ഗാം ആക്രമണത്തിന്റെ പ്രതികാരമായി ഇന്ത്യ തകര്‍ത്തിരുന്നു. തുടര്‍ന്ന് പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനമാണ് സൈനികരെ നമുക്ക് നഷ്ടമാകാന്‍ ഇടയാക്കിയത്. ഈ സമയം മൂന്ന് പതിറ്റാണ്ട് മുന്‍പ് തന്റെ പിതാവടക്കം 12 സൈനികരുടെ ജീവന്‍ നഷ്ടമായ സംഭവം ഓര്‍ത്തെടുക്കുകയാണ് ബോളിവുഡ് താരം നിമ്രത് കൗര്‍. തന്റെ പിതാവിന്റെയും ഒപ്പം ജീവന്‍ നഷ്ടമായ 12 സൈനികരുടെയും സ്മരണയ്ക്കായി നിമ്രത് കൗര്‍ രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ നഗരത്തില്‍ ഒരു സ്മാരകം തന്നെ പണികഴിപ്പിച്ചു. നിമ്രതും അമ്മയും സഹോദരിയും ചേര്‍ന്നാണ് സ്മാരകം തുറന്നത്. 1994ല്‍ കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ നേരിട്ട് ജീവന്‍ നഷ്ടമായ മേജര്‍ ഭൂപേന്ദര്‍ സിംഗാണ്, നിമ്രത് കൗറിന്റെ പിതാവ്. കാശ്മീരിലെ വെറിനാഗില്‍ ബോര്‍ഡര്‍ റോഡ്സില്‍ എഞ്ചിനീയറായിരുന്നു മേജര്‍ ഭൂപേന്ദര്‍ സിംഗ്. ഹിസ്ബുള്‍ ഭീകരര്‍ അദ്ദേഹമടക്കം സൈനികരെ തട്ടിക്കൊണ്ടുപോകുകയും വലിയ തുക പ്രതിഫലമായി…
Read More »

