Lead News
-
ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെ സഹായിച്ച് പോലീസ്; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തിരിച്ചയച്ച് മേധാവി
തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് തിരിച്ചയച്ച് ക്രൈംബ്രാഞ്ച് മേധാവി. കേസില്‍ തെളിവില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് മേധാവി റിപ്പോര്‍ട്ട് തിരിച്ചയച്ചത്. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം ഏരിയ കമ്മിറ്റി പരിപാടിയിലായിരുന്നു മന്ത്രിയുടെ ഭരണഘടനാ വിമര്‍ശനം. വാക്കുകള്‍ ഇങ്ങനെ: ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത്. ജനങ്ങളെ കൊള്ളയടിക്കാന്‍ മനോഹരമായി എഴുതിവച്ച ഭരണഘടനയാണു രാജ്യത്തുള്ളത്. അതില്‍ കുറച്ചു ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണിത്. ആദ്യം മന്ത്രി തന്റെ വാക്കുകളെ ന്യായീകരിച്ചു. പിന്നീടു മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നാലെ നിയമസഭയിലും വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, വിശദീകരണത്തില്‍ നില്‍ക്കുന്നതായിരുന്നില്ല ഭരണഘടനയെ തൊട്ട വിഷയം. മന്ത്രിക്കു രാജി വയ്‌ക്കേണ്ടിവന്നു. എന്നാല്‍, ഭരണഘടനയെ അവഹേളിച്ചതിനു തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കി.
Read More » -
സിപിഎം ഇന്നുമുതൽ സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക്… മുകേഷും തോമസും ഇപിയും ഒഴിവാക്കപ്പെട്ടു, ശിവൻകുട്ടിയും കടകംപിള്ളയും ലിസ്റ്റിൽ, പത്തനംതിട്ടയിൽ വീണ, ഉടുമ്പൻചോലയിൽ മണിയാശാൻ തന്നെ
തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിനിർണയ ചർച്ചയിലേക്ക് സിപിഎം നേതൃത്വം കടക്കുന്നു. പല പ്രമുഖരും ലിസ്റ്റിൽ നിന്ന് വെട്ടിമാറ്റപ്പെട്ടപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റിലെ പ്രമുഖർ ലിസ്റ്റിൽ ഇടംപിടിച്ചു, അതേസമയം ജില്ലകളിൽനിന്നുള്ള പേരുകൾ ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. സിറ്റിങ് എംഎൽഎമാർക്ക് മേൽക്കൈയുള്ള പട്ടികയാണ് ജില്ലകളിൽനിന്നു വന്നിരിക്കുന്നത്. 2 ടേം വ്യവസ്ഥ പൂർണമായും ഒഴിവാക്കിയിട്ടില്ല എന്നതിനാൽ അത് അതേപടി അംഗീകരിക്കണമെന്നില്ല. സംസ്ഥാന നേതൃത്വം നേരിട്ടു ശേഖരിച്ചിരിക്കുന്ന വിവരങ്ങൾ കൂടി പരിഗണിച്ചാകും തീരുമാനം. അതേസമയം തോമസ് ഐസക്കും ഇ.പി.ജയരാജനും അടക്കമുള്ള ചിലർ ജില്ലാ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുമില്ല. പട്ടികയിലുള്ള ജില്ലാ സെക്രട്ടറിമാർക്കു മത്സരിക്കാൻ അനുവാദം നൽകുമോ എന്നതും കണ്ടറിയണം. തിരുവനന്തപുരം തലസ്ഥാനത്ത് 10 സിറ്റിങ് എംഎൽഎമാരെത്തന്നെ ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയായ വി. ജോയിയും ഇതിൽപെടും. അദ്ദേഹത്തിന് അനുമതി നൽകിയാൽ പകരം പുതിയ ജില്ലാ സെക്രട്ടറി വരും. മന്ത്രി വി.ശിവൻകുട്ടി (നേമം), വി.ജോയ് (വർക്കല), ഒ.എസ്.അംബിക (ആറ്റിങ്ങൽ), ഡി.കെ.മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രൻ…
Read More » -
‘എത്രയും വേഗം ഇസ്രയേൽ വിടുക; പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുത്‘: എംബസി ജീവനക്കാർക്ക് മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടൺ: ഇസ്രയേലിലെ എംബസി ജീവനക്കാർക്ക് മുന്നറിയിപ്പുമായി അമേരിക്ക. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം അതിന് തയ്യാറെടുക്കണമെന്ന് ഇസ്രയേലിലെ യുഎസ് അംബാസിഡർ മൈക്ക് ഹക്കബി നിർദേശിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷ സാധ്യത രൂക്ഷമായ സാഹചര്യത്തിലായിരുന്നു മൈക്ക് ഹക്കബിയുടെ നിർദേശം. അടിയന്തര ജോലികൾ പൂർത്തിയാക്കേണ്ട ജീവനക്കാരും അവരുടെ കുടുംബങ്ങളും ഒഴികെ ബാക്കിയുള്ളവർ എത്രയും വേഗം രാജ്യം വിടണമെന്ന് മൈക്ക് ഹക്കബി നിർദേശിച്ചു. ഇസ്രയേലിൽ തുടരുന്നവർ പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും മൈക്ക് ഹക്കബി ഇമെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യം വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് തന്നെ അതിന് തയ്യാറെടുക്കണം. പരിഭ്രാന്തരാകേണ്ടതില്ല. ജാഗ്രതയുടെ ഭാഗമായാണ് നിർദേശമെന്നും മൈക്ക് ഹക്കബി സന്ദേശത്തിൽ പറയുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിർദേശപ്രകാരമാണ് യുഎസ് അംബാസിഡർ ജീവനക്കാർക്ക് ഇത്തരമൊരു സന്ദേശം അയച്ചത്. വിമാന ടിക്കറ്റുകൾക്ക് ഡിമാൻഡ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും സന്ദേശത്തിലുണ്ട്. രാജ്യത്ത് നിന്ന് വേഗത്തിൽ പുറത്ത് കടക്കുന്നതിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്നും സന്ദേശത്തിൽ പറയുന്നു. ഇറാനെതിരെയുള്ള ആക്രമണത്തിന്…
Read More » -
‘അഫ്ഗാനിസ്താൻ – പാകിസ്താൻ സംഘർഷത്തിൽ ഇടപെടാം; പാക്കിസ്ഥാനുമായി അടുത്ത ബന്ധമാണ് എനിക്കുള്ളത്; അവിടുത്തെ ഭരണ നേതൃത്വത്തെ ഏറെ ബഹുമാനിക്കുന്നു‘- ട്രംപ്
വാഷിങ്ടൺ: അഫ്ഗാനിസ്താൻ – പാകിസ്താൻ വിഷയത്തിൽ ഇടപെടാൻ തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്താനുമായി തനിക്ക് മികച്ച ബന്ധമാണുള്ളതെന്നും അവിടത്തെ ഭരണനേതൃത്വത്തെ താൻ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാക് പ്രധാനമന്ത്രിയും ആർമി ചീഫും മികച്ച രീതിയിലാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാനിലെ പ്രധാന നഗരങ്ങളായ കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതോടെയാണ് ഇരുരാജ്യങ്ങളും തുറന്ന പോരിലേക്ക് നീങ്ങിയത്. താലിബാൻ ഭരണകൂടം തീവ്രവാദികൾക്ക് താവളമൊരുക്കുന്നു എന്നാരോപിച്ചായിരുന്നു പാകിസ്താന്റെ നീക്കം. ആക്രമണത്തിൽ 12 പാക് സൈനികരും 13 താലിബാൻ പോരാളികളും കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, യുദ്ധസാഹചര്യത്തിനിടയിലും ചർച്ചകൾക്ക് തയ്യാറാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ സംഭാഷണത്തിന്റെ പാതയാണ് എന്നും തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനുമുൻപും സമാനമായ സാഹചര്യങ്ങളിൽ മധ്യസ്ഥത വഹിച്ചിട്ടുള്ള ഖത്തർ, നിലവിലെ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2,600 കിലോമീറ്റർ…
Read More » -
നടിയെ ആക്രമിച്ചതിൽ മുഖ്യ ആസൂത്രകൻ ദീലിപ്, എല്ലാ തെളിവുകളും ഹാജരാക്കി, പക്ഷെ കോടതി നിരീക്ഷിച്ചത് പ്രതികളുടെ ഗൂഢാലോചന മാത്രം, സാക്ഷിമൊഴികളെ നിസാരമായി തള്ളിക്കളഞ്ഞു, തെളിവുകളെ തെറ്റായി പരിഗണിച്ചു, പൾസർ സുനിക്കു നൽകിയ ശിക്ഷ കുറവ്!! അപ്പീലുമായി സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അടക്കമുള്ള മറ്റുപ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ. വിചാരണ കോടതി വിധി വന്ന് 78-ാം ദിവസമാണ് സർക്കാർ അപ്പീൽ നൽകിയത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ദിലീപിനെതിരെ ശക്തമായ തെളിവുണ്ട് എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഗൂഢാലോചനയ്ക്കും ആക്രമണ കാരണത്തിനും വ്യക്തമായ തെളിവുണ്ട് എന്ന് സർക്കാർ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ സാക്ഷി മൊഴികളെ നിസാരമായി തള്ളിക്കളഞ്ഞുവെന്നും തെളിവുകളെ തെറ്റായി പരിഗണിച്ചു എന്നുമാണ് അപ്പീലിൽ പറയുന്നു. അതേസമയം അപ്പീൽ നൽകാനുള്ള സമയപരിധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയെ സമീപിച്ചത്യ കേസുമായി ബന്ധപ്പെട്ട മതിയായ തെളിവുകൾ ഉണ്ടായിട്ടും അത് വിചാരണ കോടതി കൃത്യമായി പരിഗണിച്ചിട്ടില്ല എന്നതാണ് പ്രോസിക്യൂഷൻ ഉന്നയിക്കുന്ന പ്രധാന കാരണം. ഈ കേസിൽ ഗൂഢാലോചനയും ആക്രമണ കാരണവും കാണിക്കുന്ന എല്ലാ തെളിവുകളും കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു.…
Read More » -
നടിയുമായി വിവാഹേതരബന്ധം, 2021-ൽ ഈ ബന്ധംകണ്ടുപിടിച്ചതോടെ അവസാനിപ്പിക്കാമെന്ന് ഉറപ്പുനൽകി, എന്നാൽ യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നു എന്ന് ഹർജി!! നടൻ വിജയുമായി വിവാഹബന്ധം വേർപെടുത്താൻ കുടുംബ കോടതിയെ സമീപിച്ച് ഭാര്യ സംഗീത, ഏപ്രിൽ 20ന് കോടതിയിൽ ഹാജരാകാൻ നിർദേശം
ചെന്നൈ: തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചുവെന്ന് റിപ്പോർട്ട്. 25 വർഷത്തിലേറെ നീണ്ട ദാമ്പത്യബന്ധത്തിനൊടുവിലാണ് സംഗീത വിവാഹമോചനത്തിനായി ഹർജി ഫയൽ ചെയ്തത്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തതെന്നാണ് റിപ്പോർട്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജയ്ക്ക് നോട്ടീസയച്ചു എന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. നടനോട് ഏപ്രിൽ 20-ന് ഹാജരാകണമെന്ന് കോടതി അദ്ദേഹത്തോട് നിർദേശിച്ചു. അന്ന് തന്നെ വാദം കേൾക്കാനും കോടതി തീരുമാനിച്ചതായാണ് വിവരം. അതേസമയം ഗുരുതരമായ ആരോപണങ്ങളാണ് സംഗീത വിജയ്‌ക്കെതിരെ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നുവെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നു. 2021-ൽ ഈ ബന്ധം സംഗീത കണ്ടുപിടിച്ചു. പിന്നീട് ആ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയെങ്കിലും അദ്ദേഹം അത് യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. അതേസമയം 1999 ഓഗസ്റ്റ് 25-നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. ഇരുവർക്കും…
Read More » -
സിസിടിവി ദൃശ്യം ഉണ്ടോ എന്നുള്ളതല്ല വിഷയം, സിസിടിവി ദൃശ്യം വെച്ചാണോ കേരളത്തിൽ എല്ലാ കേസുകളും തെളിയിക്കുന്നത്? മന്ത്രി പറയുന്നതാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്!! കെഎസ്‌യു പ്രവർത്തകർക്ക് ആണത്തം ഉണ്ടെങ്കിൽ സമരം മുൻകൂട്ടി അറിയിക്കുകയാണ് ചെയ്യേണ്ടത്, നടത്തിയത് പതിയിരുന്നുള്ള ആക്രമണം- കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് പരുക്കേൽക്കാനിടയായ സംഭവത്തിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ രംഗത്ത്. മന്ത്രിക്കെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയത് പതിയിരുന്നുള്ള ആക്രമണമാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കെഎസ്‌യു പ്രവർത്തകർക്ക് ആണത്തം ഉണ്ടെങ്കിൽ സമരം മുൻകൂട്ടി അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചു. അതേസമയം മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളില്ലെന്ന പ്രതിപക്ഷ ആരോപണത്തിലും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. സിസിടിവി ദൃശ്യം ഉണ്ടോ എന്നുള്ളതല്ല വിഷയം. സിസിടിവി ദൃശ്യം വെച്ചാണോ കേരളത്തിൽ എല്ലാ കേസുകളും തെളിയിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു. മന്ത്രി പറയുന്നതാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്. മന്ത്രി അവശയായി വീണതിന് കാരണം കെഎസ്‌യു പ്രവർത്തകരുടെ ആക്രമണമാണെന്നും കടകംപള്ളി കുറ്റപ്പെടുത്തി. സിസിടിവി ക്യാമറയിൽ തെളിയുന്ന കേസുകൾ ഉണ്ടാവും. എല്ലാ കേസുകളും സിസിടിവി വെച്ചാണോ തെളിയിക്കുന്നത്. ഈ കേസിൽ പോലീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. പോലീസിന് വീഴ്ചയുണ്ടെങ്കിൽ ഇതല്ലല്ലോ സംഭവിക്കുക. സംസ്ഥാനത്തിന്റെ സമര ചരിത്രത്തിൽ മന്ത്രിമാരെ തടയുന്ന…
Read More » -
‘വേണമെങ്കിൽ പ്രശ്നം പരിഹരിക്കാൻ സഹായം ചെയ്ത് തരാം’- വാഗ്ദാനവുമായി ഇറാൻ!! ശരീരത്തിൽ സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച പ്രത്യേക യൂണിഫോം, കാർ ബോംബ്, പാക്കിസ്ഥാനെ തകർക്കാൻ തയാറായി താലിബാൻ ചാവേറുകൾ!! ചിത്രങ്ങൾ പുറത്ത്… അഫ്ഗാൻ പ്രധാന നഗരങ്ങൾ ലക്ഷ്യമിട്ട് പാക്ക് വ്യോമാക്രമണം
കാബൂൾ: പാക് -അഫ്ഗാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ പാക്കിസ്ഥാൻ ആക്രമിക്കാൻ താലിബാൻ ചാവേർപ്പടയെ സജ്ജമാക്കിയതായി റിപ്പോർട്ട്. പാക്കിസ്ഥാൻ അഫ്ഗാനിസ്താനിൽ കനത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് താലിബാൻ തങ്ങളുടെ ചാവേർപ്പടയെ ആക്രമണത്തിനായി സജ്ജമാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അഫ്ഗാനിസ്താനിൽനിന്നുള്ള ‘ബക്ഥർ ന്യൂസ് ഏജൻസി’യാണ് താലിബാന്റെ ചാവേർപ്പടയുടെ ചിത്രം പുറത്തുവിട്ടത്. ചാവേർപ്പോരാളികളായ സംഘം സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച പ്രത്യേക യൂണിഫോം ധരിച്ച് കാർ ബോംബും സഹിതം സജ്ജരായിരിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, പാക് അതിർത്തിയായ ഡ്യൂറണ്ട് ലൈനിലെ വിവിധഭാഗങ്ങളിൽ താലിബാന്റെ സൈനികനീക്കങ്ങൾ നടന്നുവരികയാണെന്ന് താലിബാൻ വക്താവ് ഹംദുള്ള ഫിത്‌റത്ത് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. പക്തിയ, പക്തിക, ഖോസ്ത് തുടങ്ങിയ അതിർത്തിമേഖലകളിൽ പാക്കിസ്ഥാനെതിരേ അതി തീവ്രമായ പ്രത്യാക്രമണമാണ് നടത്തുന്നതെന്നും താലിബാൻ വക്താവ് അവകാശപ്പെട്ടു. ഇതിനിടെ അഫ്ഗാനുമായി തുറന്നയുദ്ധം പ്രഖ്യാപിച്ച . പാക്കിസ്ഥാൻ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിസ്താനിലെ പ്രധാന നഗരങ്ങളെയെല്ലാം ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതെന്നാണ് വിവരം. കൂടാതെ അതിർത്തിയിൽ താലിബാന്റെ സൈനികപോസ്റ്റുകൾക്ക്…
Read More »

