Lead News
-
രാഷ്ട്രീയ വനവാസത്തിന് പോയവർ തിരിച്ചു വരുന്നു : പാർലമെന്ററി മോഹങ്ങളിൽ നിന്ന് പിന്മാറിയ അനിൽ അക്കര സ്ഥാനാർത്ഥിയാകുമെന്ന് സൂചന
തൃശൂര്‍: രാഷ്ട്രീയ വനവാസത്തിന് പോയവർ തെരഞ്ഞെടുപ്പ് അടുത്തതോടെ തിരിച്ചുവരുന്നു.ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഇല്ല എന്ന് പ്രഖ്യാപിച്ച് പാർലമെന്ററി മോഹങ്ങളിൽ നിന്ന് പിൻവാങ്ങിയ മുൻ എംഎൽഎ അനിൽ ആക്കരയാണ് വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ച മുറുക്കുന്നതായ സൂചനകൾ പുറത്തുവരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ സിപിഎമ്മിന്റെ സേവിയർ ചിറ്റിലപ്പിള്ളിയോട് പരാജയപ്പെട്ട അനിൽ താനിനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ല എന്ന് പറഞ്ഞിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുമെന്ന് സൂചനയും നൽകിയിരുന്നു. എന്തുതന്നെയായാലും ഇക്കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ അടാട്ട് നിന്ന് മത്സരിച്ച് ജയിച്ചു.അനിലിന്റെ സ്വന്തം തട്ടകമാണ് അടാട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അനിൽ അക്കരെയുടെ പേര് വീണ്ടും സ്ഥാനാർത്ഥി പട്ടികയിലേക്ക് ഉയർന്നു കേട്ടു തുടങ്ങി. അനിൽ അക്കര തിരിച്ചുവരുന്നു എന്ന പ്രചരണത്തോടെയാണ് അനിലിന്റെ പേര് സജീവമായിരിക്കുന്നത്. 2016ൽ അക്കര 43 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം പിടിച്ചെടുത്തത്. എന്നാൽ 2021ൽ പരാജയപ്പെട്ടു. വടക്കാഞ്ചേരി ലൈഫ് മിഷൻ വീട് വിവാദത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ തളച്ചെങ്കിലും വീട് മുടക്കിയെന്ന…
Read More » -
സൈബര്‍ അധിക്ഷേപം, ചാറ്റ് പുറത്താക്കല്‍; രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാനെതിരേ കേസ്; ‘ചോദ്യങ്ങള്‍ നിലനില്‍ക്കുമെന്നും രണ്ടാം കേസില്‍ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെ’ന്നും ഫെന്നി; കസ്റ്റഡി അപേക്ഷ നല്‍കാതെ പോലീസ്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയ്ക്ക് നേരെ സൈബര്‍ അധിക്ഷേപം നടത്തിയ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്. സൈബര്‍ പൊലീസാണ് ഫെനിക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ ചാറ്റുകള്‍ ഉള്‍പ്പെടെ പരസ്യമാക്കിയ നടപടിയിലാണ് കേസ്. അതേസമയം ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് റിമാന്‍ഡ്. പ്രതിഷേധങ്ങള്‍ക്കിടെ നടന്ന തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയത്. അന്വേഷണത്തോട് പൂര്‍ണ്ണമായും നിസഹകരിക്കുന്ന രാഹുലിന് വേണ്ടി എസ്‌ഐടി വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയില്ല. മെഡിക്കല്‍ പരിശോധനകള്‍ക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതിഷേധമുണ്ടായില്ലെങ്കിലും ജയിലില്‍ പ്രവേശിക്കുമ്പോള്‍ രാഹുലിനുനേരെ മുട്ടയേറുണ്ടായി. കേസില്‍ നിര്‍ണായക തെളിവാകുമെന്ന് പ്രതീക്ഷിക്കുന്ന ലാപ്‌ടോപ്പ് കണ്ടെത്താന്‍ എസ്‌ഐടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 2024 ഏപ്രിലില്‍ ബലാല്‍സംഗത്തിന് ഇരയായ യുവതി രണ്ടുമാസം മുന്‍പും രാഹുലിനെ സ്വകാര്യമായി കാണണമെന്നാവശ്യപ്പെട്ടതായി ഫെന്നി നൈനാന്‍ ആരോപിച്ചു. എംഎല്‍എ ബോര്‍ഡ്…
Read More » -
സംസ്ഥാന നേതൃത്വം നിർദേശിച്ചു, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃ സ്ഥാനത്തു നിന്ന് പിപി ദിവ്യ തെറിച്ചു, ഒഴിവാക്കിയതല്ല, സ്വയം മാറിയതെന്ന് പികെ ശ്രീമതി, സൂസൻകോടിയെയും മാറ്റി!! കേന്ദ്രകമ്മിറ്റി അംഗം കെഎസ് സലീഖ പുതിയ അധ്യക്ഷ, സിഎസ് സുജാത തുടരും
തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ നിന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പിപി ദിവ്യയെ ഒഴിവാക്കി. ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായിരുന്നു പിപി ദിവ്യ. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നാണ് പിപി ദിവ്യ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത്. പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസിലെ ഏക പ്രതിയാണ് പി പി ദിവ്യ. പിപി ദിവ്യയെ കൂടാതെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും സൂസൻകോടിയെയും മാറ്റി. കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖയാണ് പുതിയ അധ്യക്ഷ. സിഎസ് സുജാത സെക്രട്ടറി സ്ഥാനത്ത് തുടരും. ഇ പത്മാവതിയെ ട്രഷററായി തെരഞ്ഞെടുത്തു. കരുനാഗപ്പള്ളിയിലെ പാർട്ടി സമ്മേളനത്തിന്റെ ഭാഗമായുള്ള…
Read More » -
‘ഇർഫാൻ സോൾതാനിയ്ക്ക് വധശിക്ഷ… വാർത്തകൾ നിഷേധിച്ച് ഇറാൻ ജുഡീഷ്യറി, പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് ആഭ്യന്തര സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചനയും ഭരണകൂടത്തിനെതിരായ പ്രചാരണ പ്രവർത്തനങ്ങളും!! കുറ്റം തെളിയിക്കപ്പെട്ടാലും വധശിക്ഷ വിധിക്കില്ല’, നിലവിലലുള്ളത് കരാജിലെ കേന്ദ്ര ജയിലിൽ
തെഹ്റാൻ: അടുത്തകാലത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിന് വധശിക്ഷ വിധിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇറാൻ ജുഡീഷ്യറി രംഗത്ത്. ഇർഫാൻ സോൾതാനി (26) എന്ന യുവാവിന് വധശിക്ഷ വിധിച്ചുവെന്ന അന്താരാഷ്ട്ര തലത്തിലെ ആശങ്കകൾക്ക് മറുപടിയായാണ് ഔദ്യോഗിക വിശദീകരണം. ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ജനുവരി 10-ന് തെഹ്റാനിന് വടക്കുപടിഞ്ഞാറുള്ള പ്രദേശത്ത് നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് സോൾതാനിയെ അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചനയും ഭരണകൂടത്തിനെതിരായ പ്രചാരണ പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഈ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാലും വധശിക്ഷയ്ക്ക് വിധേയമാകില്ലെന്നും ജുഡീഷ്യറി വ്യക്തമാക്കി. ഇക്കാര്യം റോയിറ്റേഴ്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ സോൾതാനി തെഹ്റാനിന് പടിഞ്ഞാറുള്ള കരാജിലെ കേന്ദ്ര ജയിലിലാണ് കഴിയുന്നത്. ഏറ്റവും പുതിയ പ്രതിഷേധങ്ങൾ ആരംഭിച്ചതിന് ശേഷം വധശിക്ഷ ലഭിച്ച ആദ്യ പ്രതിഷേധക്കാരനാണ് സോൾതാനിയെന്ന അവകാശവാദം മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും ഉന്നയിച്ചിരുന്നുവെങ്കിലും, ജുഡീഷ്യറിയുടെ വിശദീകരണത്തോടെ ആ ആരോപണം തള്ളപ്പെട്ടു. ചില സംഘടനകൾ ജനുവരി 14-ന് സോൾതാനിയുടെ വധശിക്ഷ നടപ്പാക്കുമെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും, പിന്നീട്…
Read More » -
ഏറ്റുമുട്ടുന്നത് വലിയ കോർപ്പറേറ്റ് സംഘടിത ക്രിമിനൽ സംഘത്തോട്…ഒരു പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നീതി എത്ര അകലെയാണ്?, സ്ത്രീകൾ തന്നെയാണ് ഈ പഴയകാല വ്യവസ്ഥിതിയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് ഖേദകരം- അഡ്വ. ടി.ബി. മിനി
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കായി നിയമപോരാട്ടം നടത്തുന്ന അഡ്വ. ടി.ബി. മിനി, തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി രംഗത്ത്. അതിജീവിതയെ ഒറ്റപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്ന് ടിബി മിനി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. തനിക്കെതിരെ കോടതിയിൽ നിന്നും പുറത്തുനിന്നും ഉണ്ടാകുന്ന ആക്രമണങ്ങളുടെ ലക്ഷ്യം അതിജീവിതയെ തകർക്കലാണെന്ന് വ്യാഴാഴ്ച സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ മിനി കുറിച്ചു. പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നീതി എത്രത്തോളം അകലെയാണെന്ന് ഈ കേസ് തെളിയിക്കുന്നു. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ തന്നെയാണ് ഈ പഴയകാല വ്യവസ്ഥിതിയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് ഖേദകരമാണെന്നും അവർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം നടിയെ ആക്രമിച്ച കേസിൽ ആ പെൺകുട്ടിക്കൊപ്പം ഇരുമ്പു പോലെ നിന്ന എന്നെ നിങ്ങൾ ആക്രമിക്കുന്നത് എന്തിനെന്ന് എനിക്കറിയാം അത് ആ കുട്ടിയെ ഒറ്റപ്പെടുത്താനാണ് കൂടെ യുണ്ട് എന്ന് പറഞ്ഞാൽ ഗാലറിയിൽ കളികാണുമ്പോൾ അവിടെ തട്ടാമായിരുന്നില്ലേ അത് ഗോളാക്കാമായിരുന്നു എന്നൊക്കെ പറയാൻ എളുപ്പമാണ്…
Read More » -
സഞ്ജുവിന്റെ കളി കണ്ടിട്ടൊന്നുമല്ല ചെന്നൈ സ്വന്തമാക്കിയത്, അതിന് ആവശ്യത്തിന് ഓപ്പണർമാർ ചെന്നെെയ്ക്കുണ്ട്!! പക്ഷെ സഞ്ജു എവിടെ കളിച്ചാലും കേരളത്തിൽ നിന്നുള്ള ആരാധകർ അയാൾക്കായി ആർത്തുവിളിക്കും, അവർ കളി കാണാൻ ഇരച്ചെത്തും… സമൂഹമാധ്യമങ്ങൾ ആഘോഷമാക്കും… ഐപിഎലിൽ ഒരു കളിക്കാരന് എത്രമാത്രം വിപണി മൂല്യമുണ്ടെന്നാണ് ഐപിഎൽ ഉടമകൾ ചിന്തിക്കുക- ഹനുമ വിഹാരി
ചെന്നൈ: ഇതുവരെയുള്ള ഐപിഎൽ ചരിത്രമെടുത്തുനോക്കിയാൽ ഒരുപക്ഷെ ഇതുപോലൊരു താരകൈമാറ്റത്തിന് ഒരു ആരാധകരും കാത്തിരുന്നിട്ടുണ്ടാകില്ല, ഒരു താരകൈമാറ്റവും ഇത്രയും ചർച്ചയായിട്ടുമുണ്ടാവില്ല. 2026 ഐപിഎൽ സീസണിനു മുന്നോടിയായി നടന്ന ഏറ്റവും വലിയ താര കൈമാറ്റമായിരുന്നു സഞ്ജു സാംസണിൻറേതെന്ന് നിസംശയം പറയാം. എന്നാൽ ക്രിക്കറ്റ് ലോകത്തിൻറെ ശ്രദ്ധ മാസങ്ങളോളം പിടിച്ചുപറ്റിയ ഈ കൈമാറ്റത്തിന് പിന്നിലെ അറിയാക്കഥകൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് വെറ്ററൻ ഇന്ത്യൻ താരം ഹനുമ വിഹാരി. സഞ്ജുവിൻറെ ക്രിക്കറ്റ് കളി കണ്ടിട്ടോ, സാമ്പത്തിക കാരണങ്ങളാലോ അല്ല ചെന്നൈ സ്വന്തമാക്കിയതെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വിഹാരിയുടെ കണ്ടെത്തൽ സഞ്ജുവിൻറെ ആരാധകവൃന്ദമാണ് ചെന്നൈയെ ആകർഷിച്ചതെന്നും അതല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടെന്ന് കരുതാൻ വയ്യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഹാരിയുടെ വാക്കുകൾ ഇങ്ങനെ- ‘‘സഞ്ജുവിന് ദക്ഷിണേന്ത്യയിൽ വൻ ആരാധകരാണുള്ളത്. ഐപിഎലിൽ ക്രിക്കറ്റ് മാത്രമാണ് പ്രധാനമെന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. ക്രിക്കറ്റിനുമപ്പുറത്തേക്ക് ഒരു കളിക്കാരന് എത്രമാത്രം വിപണി മൂല്യമുണ്ടെന്നാണ് ഐപിഎൽ ഉടമകൾ ചിന്തിക്കുക. സഞ്ജു എവിടെ കളിച്ചാലും കേരളത്തിൽ നിന്നുള്ള ആരാധകർ സഞ്ജുവിനായി ആർത്തുവിളിക്കും.…
Read More » -
ആര്യ മാറ്റിയ ചിത്തിര തിരുന്നാളിന് വീണ്ടും ഇരിപ്പിടമൊരുക്കി ബിജെപി!! ഫോട്ടോ മാറ്റണമെന്ന് എൽഡിഎഫ്, പറ്റില്ലെന്ന് ഭരണസമിതി… ഇടക്ട്രിക് ബസ്, എംഎൽഎ മുറി പ്രശ്നത്തിനു പിന്നാലെ എൽഡിഎഫ്- ബിജെപി തർക്കം ഫോട്ടോയിൽ തൂങ്ങി, ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്‌തത്- മേയർ
തിരുവനന്തപുരം: സിപിഎം നേതാവ് ആര്യാ രാജേന്ദ്രൻ മേയറായിരുന്ന കാലത്ത് എൽഡിഎഫ് ഭരണസമിതി കോർപറേഷൻ കൗൺസിൽ ഹാളിൽനിന്ന് ഒഴിവാക്കിയ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി. ചിത്രം തിരിച്ചു സ്ഥാപിച്ചതോടെ കോർപറേഷനിൽ എൽഡിഎഫ്- ബിജെപി തർക്കം ഉടലെടുത്തു. കോർപറേഷനും കെഎസ്ആർടിസിയും തമ്മിലുണ്ടായ ഇലക്ട്രിക് ബസ് വിവാദം,വി.കെ. പ്രശാന്ത് എംഎൽഎയും ബിജെപി കൗൺസിലറായ ആർ. ശ്രീലേഖയും തമ്മിലുണ്ടായ മുറി തർക്കം, എന്നിവയ്ക്കു തുടർച്ചയായാണ് ഇപ്പോൾ ചിത്രവിവാദവും. ആര്യ മേയറായിരുന്ന സമയത്ത് ചിത്രം മാറ്റിയപ്പോൾ ബിജെപി ഉയർത്തിയ പ്രതിഷേധം മുഖവിലയ്ക്ക് എടുക്കാൻ എൽഡിഎഫ് ഭരണസമിതി തയാറായിരുന്നില്ല. ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്‌തെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു. അതേസമയം 1940 ൽ കോർപറേഷൻ രൂപീകരിച്ചതു മുതൽ മേയറുടെ ഡയസിനു പുറകിൽ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ഫോട്ടോ മുൻ എൽഡിഎഫ് ഭരണസമിതിയുടെ അവസാന നാളിൽ നീക്കം ചെയ്തിരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരമേറ്റതിനു പിന്നാലെ ഈ…
Read More » -
ഇറാൻ സംഘർഷം: ഗൾഫ് മലയാളികളും ആശങ്കയിൽ : ഇറാൻ വ്യോമ പാത അടച്ചു : എയർ ഇന്ത്യ സർവീസുകളിൽ മാറ്റം
ഖത്തർ : ഇറാനിൽ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് മലയാളികളും ആശങ്കയിൽ. ആക്രമണ പ്രത്യാക്രമണങ്ങൾ ഗൾഫ് മേഖലയെ ബാധിക്കുമോ എന്ന ആശങ്കയാണ് ഗൾഫ് മലയാളികൾക്കുള്ളത്. ഗൾഫ് രാഷ്ട്രങ്ങൾ സ്ഥിതിഗതികൾ ഗൗരവത്തോടെ വീക്ഷിക്കുന്നുണ്ട്. അതേസമയം ഇറാനിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇറാൻ വ്യോമപാത അടച്ചതോടെ എയർ ഇന്ത്യ തങ്ങളുടെ വിമാന സർവീസുകളിൽ മാറ്റം വരുത്തി. അമേരിക്കയിലേക്കുള്ള മൂന്ന് പ്രധാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഇറാൻ വ്യോമപാത ഒഴിവാക്കി വിമാനങ്ങൾ തിരിച്ചുവിടേണ്ടി വരുന്നത് യാത്രാസമയത്തെയടക്കം ബാധിക്കുമെന്നതിനാലാണ് ഈ തീരുമാനം. യു എസ് സർവീസുകൾ റദ്ദാക്കിയതിന് പുറമെ, യൂറോപ്പിലേക്കുള്ള വിമാന സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്നും എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അധികൃതർ വ്യക്തമാക്കി. പ്രക്ഷോഭം ശക്തമാകുന്ന ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടി വന്നാൽ പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു. അടിയന്തര സാഹചര്യം വന്നാൽ നേരിടാൻ എല്ലാ വഴിയും നോക്കുമെന്നും…
Read More »

