Breaking News
-
നെടുമ്പാശ്ശേരിയില്‍ ഭൂമി സ്വന്തമാക്കാന്‍ മാനസിക വെല്ലുവിളിയുള്ള അമ്മയെ മകന്‍ മര്‍ദിച്ച് കൊന്നു; ശരീരമാകെ പാടുകള്‍, കൊലപാതകം നടത്തിയത് അമ്മയുടെ പേരിലുള്ള ഒന്നര ഏക്കര്‍ ഭൂമി സ്വന്തമാക്കാന്‍
എറണാകുളം: സ്വത്ത് തട്ടിയെടുക്കാന്‍ നെടുമ്പാശ്ശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകന്‍ കൊലപ്പെടുത്തി. മൂന്ന് മാസമായി തുടരുന്ന ക്രൂരമര്‍ദനത്തിന് പിന്നാലെയാണ് മരണം. 58 കാരി അനിത മരിച്ച സംഭവത്തില്‍ മകന്‍ ബിനു (38)വിനെ നെടുമ്പാശ്ശേരി പോലീ സ് അറസ്റ്റ് ചെയ്തു. അനിതയുടെ ശരീരത്തില്‍ ഉടനീളം മര്‍ദിച്ചതിന്റെ പാടുകളുണ്ട്. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കര്‍ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന നിഗമ നത്തിലാണ് പൊലീസ്. 20 വര്‍ഷമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാ യിരുന്ന അമ്മയെ വീട്ടിലേക്ക് എത്തിച്ചായിരുന്നു മര്‍ദനം. സംഭവത്തില്‍ മകന്റെ ഭാര്യയുടെ പങ്കിനെ ക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് രക്തം കട്ടപിടിച്ചാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
Read More » -
‘ഷാഫി പറമ്പിലിനോട് അന്നേ പറഞ്ഞു, അയാള്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുമെന്ന്; മറുപടി പരിഹാസവും പുച്ഛവും; വേട്ടനായ ആഘോഷിക്കപ്പെട്ടപ്പോള്‍ ഇരകള്‍ നരകിച്ചു ജീവിച്ചു; എന്നെ ചൂഷണം ചെയ്ത വേട്ടപ്പട്ടിയുടെ വക്കീലാക്കി ഡിസിസി സെക്രട്ടറിയെ വച്ചു; നിങ്ങള്‍ സംസാരിക്കുന്നത് ക്രിമിനലിനു വേണ്ടി’: രാഹുലിനെതിരേ കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍
കോഴിക്കോട് : രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചപ്പോള്‍ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഷാഫി പറമ്പലിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കോണ്‍ഗ്രസ് സഹയാത്രികയും പ്രസാധകയുമായ എം എ ഷഹനാസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പുച്ഛമായിരുന്നു ഫീലിംഗ്‌സ് എന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു. കാര്യം സൂചിപ്പിച്ചപ്പോള്‍ പുച്ഛമായിരുന്നു മറുപടിയെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് കൂടിയായ ഷഹനാസ് തുറന്നെഴുതി. തന്റെ പക്ഷം എന്നും സ്ത്രീപക്ഷം തന്നെയാണെന്നും ചുറ്റിനും കൂടി നിന്ന് തന്നെ ആക്രമിച്ചാല്‍ പോലും അത് മാറില്ലെന്നും പോസ്റ്റില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരകള്‍ എന്നു പറഞ്ഞുവരുന്ന മുഴുവന്‍ സ്ത്രീകളെയും അപമാനിച്ചു കൊണ്ടിരിക്കുന്നത് ക്രിമിനല്‍ ആയിട്ടുള്ള ഈ വ്യക്തിക്ക് വേണ്ടിയിട്ടാണെന്ന് മനസ്സിലാക്കണമെന്നും പോസ്റ്റില്‍ പറയുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി എല്ലാ അധികാരങ്ങളും ആസ്വദിച്ചവനാണ് രാഹുല്‍ മാങ്കൂട്ടം. അയാളാണ് ഇന്ന് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വക്കത്ത് എത്തി നില്‍ക്കുമ്പോള്‍ പാര്‍ട്ടിയെ…
Read More » -
ഗോസ്റ്റ് പാരഡൈസ്: ക്വീൻസ്‌ലാൻഡിൽ മലയാളികളുടെ സ്നേഹത്തിന്റെ തിളക്കം
ബ്രിസ്ബെൻ: പ്രേക്ഷകരെ കരയിപ്പിച്ചും ചിരിപ്പിച്ചും ക്വീൻസ് ലാൻഡിലെ തീയറ്ററുകളിൽ വിജയഗാഥ രചിച്ച് ഗോസ്റ്റ് പാരഡൈസ് സിനിമ കൂടുതൽ തീയറ്ററുകളിലേക്ക്. ക്വീൻസ്ലാൻഡിൽ നിർമിച്ച് പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമയെന്നതിന് പുറമെ 26 നവാഗതരെ അണിനിരത്തി നിർമിച്ച സിനിമയെന്ന പ്രത്യേകതയും സ്വന്തമാക്കി ഗോസ്റ്റ് പാരഡൈസ് റിലീസിന് മുൻപേ തന്നെ ശ്രദ്ധ നേടിയിരുന്നു. ബ്രിസ്ബെനിലെ ഗാർഡൻ സിറ്റിയിലെ ഇവന്റ് സിനിമാസിൽ നിറഞ്ഞ സദസിൽ ആയിരുന്നു കഴിഞ്ഞ ദിവസം ആദ്യ പ്രദർശനം നടന്നത്. മോശം കാലാവസ്ഥയെ അവഗണിച്ച് ക്വീൻസ്ലാൻഡിലെ ബ്രിസ്ബെൻ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ നിന്നുള്ള മലയാളികൾ സിനിമ കാണാൻ എത്തിയിരുന്നു. പുതുമുഖങ്ങളെ സ്‌ക്രീനിൽ കണ്ടതോടെ കൈ അടിച്ചും വിസിലടിച്ചുമാണ് പ്രേക്ഷകർ ആഹ്ലാദ പ്രകടനം നടത്തിയത്. 26 പേരും ആദ്യമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും ഓരോരുത്തരുടേയും അഭിനയം ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്ന് പ്രേക്ഷകർ പറയുന്നു. ആദ്യ പ്രദർശനം കാണാൻ ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ ജോയ് കെ. മാത്യുവും കുടുംബസമേതം എത്തിയിരുന്നു. നടനും ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യവുമായ…
Read More » -
യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷനില്‍ നിന്നും കൊടുംകുറ്റവാളിയിലേക്ക് ; രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കുകള്‍ കൂടുതല്‍ മുറുകി ; രണ്ടാമത്തെ ബലാത്സംഗ പരാതിയിലും കേസെടുത്തു ; ബലാത്സംഗക്കുറ്റം ചുമത്തി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് കൂടുതല്‍ കുരുക്കുകള്‍ സമ്മാനിച്ച് രണ്ടാമത്തെ യുവതി നല്‍കിയ പരാതിയിലും പോലീസ് കേസെടുത്തു. കോണ്‍ഗ്രസിന്റെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. പരാതി കിട്ടിയപ്പോള്‍ തന്നെ കെപിസിസി അദ്ധ്യക്ഷന്‍ അത് പോലീസ് ഉന്നതര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. രണ്ടാമത്തെ പരാതിയില്‍ ക്രൈംബ്രാഞ്ചാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. യുവതി കെപിസിസിക്ക് അയച്ച മെയില്‍ ഡിജിപിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 23 കാരിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയിരിക്കുന്നത്. തന്നെ പത്തനംതിട്ടയിലെ ഹോംസ്‌റ്റേയില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായി രുന്നെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം. പിന്നീട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍മാങ്കൂട്ടത്തില്‍ ഒഴിഞ്ഞുമാറിയെന്നും 23 കാരി നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് രാഹുല്‍മാങ്കൂട്ടത്തില്‍ കുരുങ്ങിയത്. ഈ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വഞ്ചിയൂര്‍ കോടതി നാളെ…
Read More » -
ഇത് വിരാട്‌കോഹ്ലിയാടാ….ആഭ്യന്തര ക്രിക്കറ്റില്‍ പോയി കളിക്കാനും വിരമിക്കാനും പറഞ്ഞവരൊക്കെ എവിടെ? വായടപ്പിക്കുന്ന മറുപടി നല്‍കിയത് ബാറ്റു കൊണ്ട് ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറി
ഇന്ത്യയുടെ ലോകോത്തര ബാറ്റര്‍ വിരാട്‌കോഹ്ലി വീണ്ടും ഗര്‍ജ്ജിക്കുകയാണ്. റാഞ്ചിക്ക് പിന്നാലെ റായ്പൂരിലും വിരാട് കോഹ്ലി സെഞ്ച്വറി നേടി. തുടര്‍ച്ചയായി രണ്ടാമതും സെഞ്ച്വറിയടിച്ച് വിരട്‌കോഹ്ലി അടപ്പിച്ചത് തന്നെ വിമര്‍ശിക്കുന്നവരുടെ വായ കൂടിയായിരുന്നു. ടെസ്റ്റും ടി20 യും മതിയാക്കി ഏകദിനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കോഹ്്‌ലിയയോട് സെലക്ടര്‍മാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനും ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുമെല്ലാം ആവശ്യപ്പെട്ടിരുന്നു. അവര്‍ക്കുള്ള മറുപടി കൂടിയാണ് കോഹ്ലി നല്‍കിയത്. വിരാട് കോഹ്ലി തന്റെ 53-ാമത് ഏകദിന സെഞ്ച്വറിയാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണ് അദ്ദേഹം ബുധനാഴ്ച റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നേടിയത്. ഇന്ത്യയുടെ ഈ ഇതിഹാസ താരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയതോടെ ഏകദിന ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ അസാധാരണ കുതിപ്പ് തുടരുകയാണ്. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ 37-കാരന്‍, കൃത്യതയോടും താളത്തോടും ആധിപത്യത്തോടും കൂടി ഒരിക്കല്‍ കൂടി മത്സരത്തില്‍ സ്വാധീനം ചെലുത്തി. ഷഹീദ് വീര്‍ നാരായണ്‍ സിംഗ്…
Read More » -
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ നാളെ വിധി പറയും ; ഉഭയസമ്മതത്തോടെയുള്ള ലൈംഗികതയെന്ന് രാഹുല്‍ ; എംഎല്‍എ ക്രിമിനല്‍ മൈന്‍ഡുള്ളയാള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും ബലാത്സംഗത്തിന് ഇരയാക്കി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി നാളെയും വാദം കേള്‍ക്കും. ഇന്ന് അടച്ചിട്ട് വാദം കേട്ട കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയുമെന്നാണ് കരുതുന്നത്. അതേസമയം രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഒളിവില്‍ പോയ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. കേസുമായി ബന്ധപ്പെട്ട പരിശോധിക്കാനുള്ള രേഖകള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും വിധി പറയുക. ഒന്നേമുക്കാല്‍ മണിക്കൂറോളമാണ് കേസില്‍ വാദമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ചില രേഖകള്‍ പരിശോധിക്കാനുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട രേഖകളില്‍ വിശദമായ പരിശോധന വേണമെന്ന് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പറഞ്ഞു. ഇരുഭാഗവും നല്‍കിയ രേഖകള്‍ പരിശോധിക്കും. എന്നാല്‍ വിധി പറയും വരെ അറസ്റ്റുണ്ടാകില്ലെന്ന ഉറപ്പ് വേണമെന്നും വിധി നീണ്ടുപോയാല്‍ അറസ്റ്റ് തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും പൊലീസ് നടപടിയില്‍ ഉറപ്പ് നല്‍കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതിയുമായി നടന്നത്…
Read More » -
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ; വാദം കേള്‍ക്കല്‍ തുടരും; രാഹുലിന്റെ അറസ്്റ്റിന് വിലക്കില്ല; ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിക്കും
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ; വാദം കേള്‍ക്കല്‍ തുടരും; രാഹുലിന്റെ അറസ്്റ്റിന് വിലക്കില്ല; ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിക്കും തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് വിധി പറയുക. വാദം കേള്‍ക്കല്‍ നാളെയും തുടരും. ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിക്കും. അതേസമയം രാഹുലിന്റെ അറസ്റ്റിന് കോടതിയുടെ വിലക്കില്ല. അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്നാണ് പ്രോസിക്യൂഷനും രാഹുല്‍ മാങ്കൂട്ടത്തിലും ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കാന്‍ അനുവദിച്ചത്. മറ്റു കേസുകള്‍ പരിഗണിച്ചശേഷം 11.30ഓടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നടപടികളാരംഭിച്ചത്. നേരത്തെ അവസാനമായിരിക്കും കേസ് പരിഗണിക്കുകയെന്നാണ് അറിയിച്ചിരുന്നതെങ്കിലും മറ്റു കേസുകള്‍ പരിഗണിച്ച് മാറ്റിവെച്ചശേഷം രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തെത്തിയാല്‍ അത് ഏത് വിധത്തില്‍ പ്രചരിപ്പിക്കപ്പെടുമെന്ന് പറയാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റേയും…
Read More » -
ഇനി കേരളരാഷ്ട്രീയം രാഹുല്‍ മാങ്കൂട്ടത്തില്‍ മുക്തം; കോണ്‍ഗ്രസ് പുറത്താക്കല്‍ ഉടന്‍; ഇനിയൊരു രാഷ്ട്രീയ പാര്‍ട്ടിയും രാഹുലിനെ എടുക്കില്ല
പാലക്കാട്: കേരള രാഷ്ട്രീയം ഇനി രാഹുല്‍ മാങ്കൂട്ടത്തില്‍ മുക്തം. രാഹുലിന്റെ രാഷ്ട്രീയഭാവിയ്ക്കാണ് പീഡനക്കേസോടെ തിരശീല വീണിരിക്കുന്നത്. കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കോണ്‍ഗ്രസ് തറവാട്ടില്‍ നിന്നിറക്കി വിട്ട രാഹുലിനെ കൂടെ ചേര്‍ക്കില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇനി രാഷ്ട്രീയമെന്നത് രാഹുലിന് സ്വപ്‌നം മാത്രമാകും. കോണ്‍ഗ്രസ് പുറത്താക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കൂടെ നിന്നവര്‍ പോലും ഇന്ന് രാഹുലിനെതിരെ പരോക്ഷമായിട്ടെങ്കിലും സംസാരിച്ചത് അതിന്റെ തെളിവാണ്. രാഹുലിന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായ ഷാഫി പറമ്പില്‍ എംപിക്ക് പോലും ഇന്ന് രാഹുലിനെ പിന്തുണച്ചൊരു വാക്ക് മിണ്ടാനായില്ല. സതീശനും മുരളിയുമൊക്കെ പതിവിലും ഉശിരോടെ രാഹുലിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ഇതോടെ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് ഔട്ട് എന്ന് ഉറപ്പായി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം വന്നശേഷമായിരിക്കും രാഹുലിനെതിരെയുള്ള നടപടിയുണ്ടാകുകയെന്നാണ് വിവരം. രാഹുലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേതാക്കളായ കെ മുരളീധരന്‍, അജയ് തറയില്‍, വനിതാ നേതാക്കളായ ജെബി മേത്തര്‍, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണണ, അഡ്വഇഇ. ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരടക്കം രാഹുലിനെതിരെ കടുത്ത നടപടിവേണമെന്ന്…
Read More » -
പിടിച്ചുനില്‍ക്കാനാകില്ല രാഹുലിന്; അടിതെറ്റിച്ചത് പോലീസ് റിപ്പോര്‍ട്ട്; അക്കമിട്ട് തെളിവുകളും പരാമര്‍ശങ്ങളും നിരത്തി അന്വേഷണസംഘം
പാലക്കാട്; രാഹുലിന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയത് പോലീസ് റിപ്പോര്‍ട്ട് കാരണമാണ്. ഒരുതരത്തിലും രാഹുല്‍ മാങ്കൂട്ടത്തിലിന് സഹായമാകുന്നതായിരുന്നില്ല പോലീസ് അക്കമിട്ടു നിരത്തിയ പരാമര്‍ശങ്ങള്‍. പോലീസ് റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും രാഹുലിന്റെ ഭാവിജീവിതം തന്നെ തടവറയ്ക്കുള്ളിലായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ്. പരാതിക്കാരിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ അടുപ്പം സ്ഥാപിച്ചത് വ്യക്തിപരമായ പ്രശ്നപരിഹാരം വഴിയാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിജീവിതയുടെ പാലക്കാടുള്ള വ്യക്തിപരമായ വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇടപെട്ടു. ഇത് പരിഹരിക്കാന്‍ രാഹുല്‍ മുന്‍കൈയെടുത്തതോടെയാണ് ഇരുവരും അടുക്കുന്നത്. ഈ അടുപ്പം രാഹുല്‍ മുതലെടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നു. രാഹുല്‍ യുവതിയെ പലതവണ ലൈംഗികമായി ഉപദ്രവിച്ചു. പാലക്കാട്ടേക്ക് അതിജീവിതയെ നിര്‍ബന്ധിച്ച് കൊണ്ടുപോയി. ഗര്‍ഭിണിയായിരിക്കെ ഉപദ്രവിച്ചതിന് തെളിവുണ്ട്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി ഇത് സാധൂകരിക്കുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കഠിനമായ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും നഗ്നചിത്രം എടുത്ത് ഭീഷണിപ്പെടുത്തിയതിനും ബലാത്സംഗം നടന്നുവെന്നതിനും ശക്തമായ തെളിവുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Read More »
