Breaking News

  • ഇറാനെതിരെ യുഎസ് കടുത്ത തീരുമാനത്തിലേയ്ക്ക; ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തും; കപ്പൽ ഗതാഗതം നിയന്ത്രിക്കും‘: ട്രംപിന്റെ മുന്നറിയിപ്പ്; ലോക സമ്പദ് വ്യവസ്ഥയ്ക്കും വെല്ലുവിളി

    വാഷിങ്ടൺ: പാശ്ചാത്യേഷ്യയിൽ സംഘർഷം കനക്കുന്നതിനിടെ ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത് ആഗോള സമ്പദ്‌വ്യവസ്ഥയെ വീണ്ടും അനിശ്ചിതത്വത്തിലാഴ്ത്തുന്നു. ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ള കപ്പലുകളുടെ ഗതാഗതം നിയന്ത്രിക്കുമെന്ന പ്രഖ്യാപനം, ഇതിനകം തന്നെ പ്രതിസന്ധിയിലായ അന്താരാഷ്ട്ര വ്യാപാര രംഗത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ്. അനധികൃതമായി ടോൾ നൽകുന്ന കപ്പലുകളെയാണ് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യമാധ്യമത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. പാകിസ്താനിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ കടുത്ത നിലപാട്. ഈ ഉപരോധത്തിന്റെ പ്രധാന ലക്ഷ്യം ചൈനീസ് കറൻസിയായ യുവാൻ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന കപ്പലുകളാണെന്നാണ് വിലയിരുത്തൽ. പതിറ്റാണ്ടുകളായി ആഗോള എണ്ണവ്യാപാരത്തെ നിയന്ത്രിച്ച പെട്രോഡോളർ സംവിധാനത്തിന് വെല്ലുവിളി ഉയർത്തുന്നതിനും അമേരിക്കൻ ഉപരോധങ്ങളെ മറികടക്കുന്നതിനുമായി പല രാജ്യങ്ങളും യുവാനിലേക്ക് മാറുന്ന പ്രവണത ശക്തമാകുന്നു. ഈ സാഹചര്യത്തിൽ ചൈനയെയും ഇറാനെയും ഒരേസമയം സമ്മർദ്ദത്തിലാക്കാനുള്ള നീക്കമായി അമേരിക്കയുടെ പുതിയ തന്ത്രം കാണപ്പെടുന്നു. എന്നാൽ, സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ പ്രതിരോധ ശേഷി ഇരുരാജ്യങ്ങളും ഇതിനകം തെളിയിച്ചിട്ടുള്ളത് അമേരിക്കയ്ക്ക് വെല്ലുവിളിയാകുന്നു.…

    Read More »
  • ഡല്‍ഹിയില്‍ വീണ്ടും വര്‍ഗീയത പുകയുന്നു; പുതിയ പോര്‍മുഖം ‘പന്നി’കള്‍; മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്നയിടത്തെ ഹിന്ദു വീടുകളില്‍ ‘വരാഹ’മൂര്‍ത്തികള്‍; സിആര്‍പിഎഫ് സൈന്യത്തെ വിന്യസിച്ച് കേന്ദ്രം; ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ വന്‍ പ്രചാരണം

    ന്യൂഡല്‍ഹി: പഴയ ഡല്‍ഹിയിലെ ഒരു ഹിന്ദു-മുസ്ലിം അയല്‍പക്കത്ത് പോര്‍മുഖം തുറന്ന് പന്നികള്‍. ഇവിടെ വീണ്ടും സംഘര്‍ഷാവസ്ഥ പുകയുകയാണ്. ഡല്‍ഹിയിലെ ത്രി നഗറില്‍, ചില ഹിന്ദു കുടുംബങ്ങള്‍ തങ്ങളുടെ ഭക്തിയുടെ പുതിയൊരു രൂപമായും മുസ്ലിം അയല്‍ക്കാരെ തടയാനുള്ള ഒരു മാര്‍ഗമായും ഉപയോഗിക്കുന്നതു പന്നികളെയാണ്. മൃഗങ്ങളെ വീടുകളില്‍ കൂട്ടിലാക്കി സൂക്ഷിച്ചിരിക്കുന്നു. മതിലുകളില്‍ ആഭരണങ്ങള്‍ അണിഞ്ഞ പന്നിമുഖമുള്ള ഒരു ശക്തനായ ദൈവത്തിന്റെ പോസ്റ്ററുകള്‍ മറ്റ് ദൈവങ്ങളെപ്പോലെ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ‘അവര്‍ വിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹമാണ്. ഞങ്ങള്‍ അവരെ എപ്പോഴും ആരാധിക്കാറുണ്ട്. അവര്‍ ഞങ്ങളുടെ ദൈവമാണ്’- ഓങ്കാര്‍ നഗര്‍ ബി-യിലെ ഒരു താമസക്കാരന്‍ പറഞ്ഞു. വടക്കന്‍ ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം അശോക് വിഹാര്‍, ഷക്കൂര്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് സമീപമാണ്. കൂടാതെ ചാന്ദ്നി ചൗക്ക് മണ്ഡലത്തിന്റെ ഭാഗവുമാണ്. മൃഗങ്ങള്‍ക്ക് ‘അബ്ദുള്‍’, ‘സുല്‍ത്താന്‍’ തുടങ്ങിയ പേരുകള്‍ നല്‍കിയിട്ടുണ്ടെന്നും മുസ്ലിം അയല്‍ക്കാര്‍ കടന്നുപോകുമ്പോള്‍ അവരെ ഈ പേര് വിളിക്കാറുണ്ടെന്നും ചില മുസ്ലിം താമസക്കാര്‍ പറയുന്നു. പുതിയ രീതി ഒരു…

    Read More »
  • ഈ ടീമുമായി മുന്നോട്ടു പോകാന്‍ കഴിയില്ല; തുറന്നടിച്ച് ഹാര്‍ദിക് പാണ്ഡ്യ; ‘കളി നിയന്ത്രിക്കുന്നതിനു പകരം പിന്നാലെ ഓടാന്‍ വിധിക്കപ്പെടുന്നു’; ബൗളിംഗ്, ബാറ്റിംഗ് നിരകളില്‍ മാറ്റമുണ്ടായേക്കും

    മുംബൈ: ഞായറാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ആവേശം നിറഞ്ഞ ഐപിഎല്‍ 2026 പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് 18 റണ്‍സിന് പരാജയപ്പെട്ടതിന് പിന്നാലെ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന സൂചനയുമായി മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. ‘രണ്ട് ഇന്നിംഗ്‌സുകളിലും മുംബൈ നിരന്തരം പിന്നിലായിപ്പോകുകയായിരുന്നു. ബാറ്റിംഗ്, ബൗളിംഗ് നിരകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നാലും ടീം തങ്ങളുടെ സമീപനത്തെക്കുറിച്ച് പുനര്‍ചിന്തനം നടത്തു’മെന്ന് പാണ്ഡ്യ പറഞ്ഞു. ‘ധാരാളം വിക്കറ്റുകള്‍ നഷ്ടമായി. അതേ സമയം തന്നെ ഞങ്ങള്‍ വളരെയധികം റണ്‍സ് വഴങ്ങിയതായും ഞാന്‍ കരുതുന്നു. കളി എപ്പോഴും ഞങ്ങള്‍ക്ക് പിന്നാലെ ഓടി പിടിക്കേണ്ട അവസ്ഥയിലായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും, ഒരു ബൗളിംഗ് യൂണിറ്റ് എന്ന നിലയിലും ബാറ്റിംഗ് യൂണിറ്റ് എന്ന നിലയിലും, കളി നിയന്ത്രിക്കുന്നതിന് പകരം ഞങ്ങള്‍ കളിക്ക് പിന്നാലെ ഓടുകയായിരുന്നു’- അദ്ദേഹം പറഞ്ഞു. ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിന്റെ മിന്നുന്ന പ്രകടനവും (31 പന്തില്‍ 71), 22 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദിക്കിന്റെ പോരാട്ടവീര്യവും ഉണ്ടായിരുന്നിട്ടും, 241…

    Read More »
  • ഹോര്‍മൂസ് ഉപരോധിക്കുമെന്ന് ട്രംപ്; അകത്തേക്കും പുറത്തേക്കും കടക്കാന്‍ അനുവദിക്കില്ല; ഇറാനു ടോള്‍ നല്‍കിയാല്‍ കപ്പലുകള്‍ക്ക് എതിരേ നടപടി; നാറ്റോയും ഒപ്പം കൂടിയേക്കും; ഇറാന്‍ ആണവ മോഹങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറല്ലെന്നും യുഎസ് പ്രസിഡന്റ്

    മിയാമി/ഇസ്ലാമാബാദ്: യുദ്ധം അവസാനിപ്പിക്കാന്‍ മാരത്തണ്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ യുഎസ് നാവികസേന ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതു രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനെ വീണ്ടും ബാധിക്കും. ഇറാന്‍ തടഞ്ഞിരിക്കുന്നതും ആഗോള ഊര്‍ജ്ജ വിതരണത്തിന്റെ ഏകദേശം 20% കടന്നുപോകുന്നതുമായ കടലിടുക്കില്‍ ഇറാനികള്‍ നിക്ഷേപിച്ചതായി താന്‍ പറയുന്ന മൈനുകള്‍ നശിപ്പിക്കാന്‍ തുടങ്ങുമെന്നും, ഇറാന് ടോള്‍ നല്‍കിയ അന്താരാഷ്ട്ര ജലാതിര്‍ത്തിയിലെ എല്ലാ കപ്പലുകള്‍ക്കെതിരെയും യുഎസ് നടപടിയെടുക്കുമെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് പറഞ്ഞു. ‘ഉടനടി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍, ലോകത്തിലെ ഏറ്റവും മികച്ച നാവികസേനയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവി, ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാനോ പുറത്തുകടക്കാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളും ഉപരോധിക്കാനുള്ള നടപടികള്‍ ആരംഭിക്കും’- അദ്ദേഹം പറഞ്ഞു. ‘അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ ഇറാന് ടോള്‍ നല്‍കിയ ഓരോ കപ്പലിനെയും കണ്ടെത്തി തടയാന്‍ ഞാന്‍ ഞങ്ങളുടെ നാവികസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധമായ ടോള്‍ നല്‍കുന്ന ആര്‍ക്കും സമുദ്രങ്ങളില്‍ സുരക്ഷിതമായ യാത്ര അനുവദിക്കില്ല. നമുക്ക് നേരെയോ സമാധാനപരമായ കപ്പലുകള്‍ക്ക് നേരെയോ വെടിയുതിര്‍ക്കുന്ന…

    Read More »
  • ലെബനൻ അതിർത്തി ഗ്രാമങ്ങളിലേ‍ വീടുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനം, ലക്ഷ്യം വീടുകൾക്കുള്ളിൽ ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുധങ്ങളും സൈനിക സൗകര്യങ്ങളും- സൈനിക നീക്കം ശക്തമാക്കി ഇസ്രയേൽ, മരണം 2000 കടന്നു

    ബെയ്റൂട്ട്: ഹിസ്ബുള്ള സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങൾ നശിപ്പിക്കാനെന്ന പേരിൽ തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമങ്ങളിൽ സൈനിക നീക്കം ശക്തമാക്കി ഇസ്രയേൽ. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഇസ്രയേൽ ലെബനനുനേരെ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. അതിർത്തി ഗ്രാമങ്ങളിലെ വീടുകൾക്കുള്ളിൽ ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുങ്ങളും സൈനിക സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നാണ് ഇസ്രയേൽ സൈന്യം നൽകുന്ന വിശദീകരണം. തെക്കൻ ലെബനനിലെ വലിയൊരു പ്രദേശം പിടിച്ചെടുത്ത് ലിതാനി നദി വരെ ഒരു ‘സുരക്ഷാ മേഖല’ സ്ഥാപിക്കാനാണ് ഇസ്രയേൽ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ലെബനനിലെ അതിർത്തി ഗ്രാമങ്ങളിലെ വീടുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനങ്ങളിലൂടെ തകർക്കുന്ന രീതിയാണ് ഇസ്രയേൽ സൈന്യം പിന്തുടരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു. ലെബനനിലെ തായ്‌ബെ, നഖുറ, ദൈർ സെര്യൻ എന്നീ ഗ്രാമങ്ങളിൽ ഇത്തരത്തിൽ സ്ഫോടനങ്ങൾ നടന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് പല അതിർത്തി ഗ്രാമങ്ങളിലും ഇതേ രീതിയിൽ സ്ഫോടനങ്ങൾ നടക്കുന്നതായി ലെബനീസ് മാൊൊധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. മുൻപ് ഗാസയിലെ റഫയിലും…

    Read More »
  • ചായ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മുൻഗാമികൾ ജീവിച്ചിരുന്നില്ലേ? ചായ കുടിക്കാത്തതുകൊണ്ട് അവരൊന്നും മരിച്ച് പോയിട്ടൊന്നുമില്ലല്ലോ? ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ, ഹിന്ദുക്കൾ നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കാൻ ചായ ഒഴിവാക്കണം- വിചിത്ര വാദവുമായി സാധ്വി ശ്രദ്ധ ഗോപാൽ

    ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്നും ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യമാണെന്ന വിചിത്ര വാദവുമായി സാധ്വി ശ്രദ്ധ ഗോപാൽ. ഹിന്ദുക്കൾ തങ്ങളുടെ സംസ്കാരത്തെ സംരക്ഷിക്കാൻ ചായ ഒഴിവാക്കണമെന്നും ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്നാണ് സാധ്വി ശ്രദ്ധ പറയുന്നത്. അതേസമയം വ്യാസ് പീഠിൽ നടത്തിയ പ്രസംഗത്തിൽ ഇവർ നടത്തിയ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രാജസ്ഥാൻ സ്വദേശിനിയാണ് സാധ്വി. സംസ്കാര- ധർമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇവ‍രുടെ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകാറുണ്ട്. ചായ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മുൻഗാമികൾ ജീവിച്ചിരുന്നില്ലേ? ചായ കുടിക്കാത്തതുകൊണ്ട് അവ‍ർ മരിച്ചു പോയിട്ടില്ലല്ലോ? ചായ കുടിക്കുന്നവർ അതൊഴിവാക്കണം. ചിലപ്പോൾ തലപൊട്ടിപ്പോകുന്നതുപോലെ തോന്നിയേക്കാം. ചായ കുടിക്കാതെ ജീവിക്കുന്ന സമൂഹങ്ങളുണ്ടെന്നും സ്വാധി പറയുന്നു.

    Read More »
  • ‘എനിക്ക് കല്യാണം കഴിക്കാൻ തുർക്കിയിൽ നിന്ന് ഒരു സുന്ദരിയേയും ഒരു ബില്യൺ ഡോളറും തരണം!! എന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടാത്തപക്ഷം ഒരുമാസത്തിനകം നയതന്ത്രതലത്തിൽ കനത്ത തിരിച്ചടി നേരിടാൻ തയാറായിക്കോ’… ഇറ്റാലിയൻ പ്രധാനമന്ത്രി യെ വിവാഹം കഴിക്കാൻ നൂറ് അങ്കോലെ പശുക്കളെ വാ​ഗ്ദാനം ചെയ്ത യുഗാണ്ട പ്രസിഡന്റിന്റെ മകൻ പുതിയ ആവശ്യവുമായി രം​ഗത്ത്

    കംപാല: പല തവണ വിചിത്ര ആവശ്യങ്ങളുമായി സമൂഹമാധ്യമത്തിനു മുന്നിലെത്തിയിട്ടുള്ള യുഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കെയ്‌നെരുഗാബ ഇത്തവണ തുർക്കിയോട് ആവശ്യപ്പെട്ടത് പെണ്ണും പണവും. യുഗാണ്ടയ്ക്ക് ഒരു ബില്യൺ ഡോളറും തനിക്ക് ഭാര്യയാക്കാൻ തുർക്കിയിലെ ഏറ്റവും മനോഹരിയായ സ്ത്രീയേയും നൽകണമെന്നാണ് മുഹൂസിയുടെ ആവശ്യം. സാമൂഹികമാധ്യമമായ എക്‌സിലൂടെ ഉന്നയിച്ച ഈ ആവശ്യങ്ങൾ ഇതിനകം വലിയ വിവാദത്തിനും ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. യുഗാണ്ടയുടെ പ്രസിഡന്റ് യൊവേരി മുസെവെനിയുടെ മകനാണ് മുഹൂസി. തന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടാത്തപക്ഷം ഒരുമാസത്തിനകം നയതന്ത്രതലത്തിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും മുഹൂസി ഭീഷണി മുഴക്കി. യുഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലെ തുർക്കിയുടെ എംബസി പൂട്ടിക്കും, യുഗാണ്ടയുടെ വ്യോമപരിധിയിൽ തുർക്കിയുടെ വിമാനക്കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തും, ഇരുരാജ്യങ്ങളും തമ്മിലുള്ള സകല നയതന്ത്രബന്ധവും വിച്ഛേദിക്കും എന്നിങ്ങനെ നീളുന്നു ഭീഷണി. അതേസമയം ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ മുഹൂസി കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. യുഗാണ്ടയുടെ അയൽരാജ്യമായ സൊമാലിയയിലെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽനിന്ന് തുർക്കി നേട്ടമുണ്ടാക്കുന്നു. എന്നാൽ, ഏകദേശം രണ്ടുപതിറ്റാണ്ടായി ആഫ്രിക്കൻ യൂണിയൻ ദൗത്യങ്ങളിലൂടെ…

    Read More »
  • അവർക്ക് മുഖം രക്ഷിക്കാൻ മറ്റു വഴികളില്ല, യുഎസ് വൈസ് പ്രസിഡന്റ് വെറുംകയ്യോടെ വീട്ടിലേക്ക് പോയി, ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്- പരിഹസിച്ച് ഇറാൻ

    ഇസ്‍ലമാബാദ്∙ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്‍ലാമാബാദിൽ യുഎസും ഇറാനും തമ്മിൽ നടത്തി ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ യുഎസിനെ പരിഹസിച്ച് ഇറാൻ രം​ഗത്ത്. ചർച്ചയ്ക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് വെറുംകയ്യോടെ വീട്ടിലേക്കു മടങ്ങിയെന്ന് ഇറാൻ പരിഹസിച്ചു. ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്നും യുഎസുമായുള്ള ചർച്ച പരാജയപ്പെട്ടെന്നും ഘാനയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു. ‘‘21 മണിക്കൂർ നീണ്ട ചർച്ച. ഇതിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ലോകത്തിന്റെ പകുതി ദൂരം സഞ്ചരിച്ച് ഇസ്‍ലാമാബാദിലെത്തി. യുദ്ധത്തിലൂടെ നേടാൻ കഴിയാത്തതെല്ലാം അവർ ചർച്ചയിലൂടെ ആവശ്യപ്പെട്ടു. ഇറാൻ അതിനെ ശക്തമായി എതിർത്തു. അതോടെ ചർച്ച കഴിഞ്ഞു. ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. വൈസ് പ്രസിഡന്റ് വെറുംകയ്യോടെ വീട്ടിലേക്ക് പറന്നു. അവർക്ക് മുഖം രക്ഷിക്കാൻ മറ്റു വഴികളില്ല’’– ഘാനയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു. അതേസമയം, യുഎസ്-ഇറാൻ ചർച്ചകൾ ധാരണയാകാതെ അവസാനിച്ചതിന് പിന്നാലെ ഇറാനെതിരെ നാവിക ഉപരോധം ഏർ‍പ്പെടുത്തുമെന്ന് സൂചന നൽകി ട്രംപ് രം​ഗത്തെത്തി. ഉപരോധം സംബന്ധിച്ച് ഒരു…

    Read More »
  • നിതിൻരാജിന്റെ ദുരൂഹമരണത്തിൽ ഉന്നതല അന്വേഷണം വേണം, രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്- ചെന്നിത്തല

    കണ്ണൂർ: ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആർ.എൽ. നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, മരണത്തിന് ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളണം- ചെന്നിത്തല പറഞ്ഞു. അതുപോലെ വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിൽ ജാതി- വർണ്ണ അധിക്ഷേപമുണ്ടെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലപാടിനെ സർക്കാർ ഗൗരവമായി കണക്കിലെടുക്കണം. കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത് എന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നിധിന്റെ മാതാപിതാക്കൾ പറയുന്നത് തങ്ങളുടെ മകൻ കടുത്ത ജാതി വിവേചനത്തിന് ഇരയായെന്നാണ്, ജാതിയെയും നിറത്തെയും ചൊല്ലിയുള്ള അധിക്ഷേപത്തിനൊപ്പം ക്രൂരമായ റാംഗിഗിനും നിതിൻരാജ് വിധേയമായി എന്നാണ് അറിയാൻ കഴിയുന്നത്. അധ്യാപകരോടും വകുപ്പ്‌മേധാവികളോടും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഈ ആരോപണങ്ങളെല്ലാം ഗൗരവമായെടുത്ത് സർക്കാർ വിശദമായ അന്വേഷണത്തിന് നിർദേശം നൽകണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ശുചിമുറിയിൽ കുളിക്കാൻ കയറിയ…

    Read More »
  • ആ സുവര്‍ണനാദം നിലച്ചു; ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു; 20 ഭാഷകള്‍, 11,000 പാട്ടുകള്‍; മലയാളത്തിനും നല്‍കി ശബ്ദമധുരം

    സ്വപ്നഗായിക ആശ ഭോസ്‍ലെ (92) അന്തരിച്ചു . പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെഞ്ചിൽ അണുബാധയുണ്ടായി അവശയായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു. കാലത്തെ അതിജീവിക്കുന്ന ശബ്ദം കൊണ്ട് വ്യത്യസ്തയായ ഗായിക പാടിവച്ചത് 20 ഭാഷകളിലായി 11,000 ലേറെ പാട്ടുകളാണ്. പത്മവിഭൂഷണ്‍, ദാദാ ഫാല്‍കെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സഹോദരി ലത മങ്കേഷ്കറിനൊപ്പം പാടിയത് 50 ഗാനങ്ങളാണ്. പ്രിയ പങ്കാളി R.D.ബര്‍മന്‍ ഈണമിട്ട് ആശ പാടിയത് അറുന്നൂറിലേറേയും. മലയാളത്തില്‍ ഒരു ഗാനം പാടിയിട്ടുണ്ട്, ‘സുജാത’യിലെ ‘സ്വയംവരശുഭദിന’ . പത്താംവയസില്‍ ചലച്ചിത്ര സംഗീത ലോകത്തേക്കെത്തി. ക്ലാസിക്കല്‍ സംഗീതം, നാടന്‍ പാട്ടുകള്‍, പോപ്, ഖവാലി, ഗസല്‍, ഭജന എന്നിവയെല്ലാം അനായാസേന കൈകാര്യം ചെയ്തു. 1977 ൽ പുറത്തിറങ്ങിയ ‘സുജാത’ എന്ന മലയാള ചിത്രത്തിലും ആശാ ഭോസ്‌ലേ പാടി. സഹോദരി ലതാ മങ്കേഷ്കറെ അനുകരിക്കാന്‍ ശ്രമിക്കാതെ, സ്വന്തമായൊരു ശൈലി ഉണ്ടാക്കിയെടുക്കാനാണ് ആശാ ഭോസ്‌ലേ ശ്രമിച്ചത്. ബോളിവുഡിൽ ആശയിലെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞ ഒ.പി.നയ്യാർ 1956 ൽ…

    Read More »
Back to top button
error: