Breaking News
-
ഇന്ത്യന്‍ കപ്പലുകള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് തുറന്നുതന്നെ ഇരിക്കും; ഇന്ത്യക്ക് ഉറപ്പുമായി ഇറാന്‍ പ്രതിനിധി; ‘അമേരിക്ക ചര്‍ച്ചയ്ക്ക് എത്തിയത് കീഴടങ്ങണമെന്ന ഒറ്റ ആവശ്യവുമായി; എല്ലാം നെതന്യാഹു അട്ടിമറിച്ചു’
ന്യൂഡല്‍ഹി: ഇന്ത്യന്‍ കപ്പലുകള്‍ക്കായി ഹോര്‍മൂസ് കടലിടുക്ക് തുറന്നുതന്നെയിരിക്കുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫതാലി. യുഎസ് ഉപരോധങ്ങളെക്കുറിച്ചു കപ്പലുകള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വാഷിംഗ്ടണ്‍ തങ്ങളുടെ ‘നിയമവിരുദ്ധമായ ആവശ്യങ്ങള്‍’ പിന്‍വലിച്ചില്ലെങ്കില്‍ യുദ്ധം പുനരാരംഭിക്കാനുള്ള സാധ്യതയും ഇറാന്‍ മുന്നോട്ടുവെച്ചു. യുഎസ് ചര്‍ച്ചാ മേശയിലേക്ക് വന്നത് ചര്‍ച്ചകള്‍ക്കല്ല മറിച്ച് കീഴടങ്ങാന്‍ ആവശ്യപ്പെടാനാണെന്ന് ഫതാലി പറഞ്ഞു. ‘നിങ്ങള്‍ നിങ്ങളുടെ നിയമവിരുദ്ധമായ ആവശ്യങ്ങള്‍ ഒഴിവാക്കുകയും ഞങ്ങളുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും അംഗീകരിക്കുകയും ചെയ്താല്‍ ചര്‍ച്ചകള്‍ തുടരാമെന്ന് ഞങ്ങളുടെ പ്രതിനിധി സംഘം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍, അമേരിക്കന്‍ ഐക്യനാടുകളുടെ പ്രതിനിധി സംഘം ഈ ചര്‍ച്ചാ മേശയിലേക്ക് പ്രവേശിച്ചത് ചര്‍ച്ചകള്‍ക്കല്ല, മറിച്ച് ഞങ്ങളുടെ കീഴടങ്ങലിന് വേണ്ടിയാണ്. അമേരിക്കന്‍ വാഗ്ദാനങ്ങളുമായുള്ള ഇറാന്റെ ‘മോശം അനുഭവങ്ങള്‍’ അദ്ദേഹം ഉദ്ധരിച്ചു. 2018-ല്‍ ആണവ കരാറില്‍ നിന്നുള്ള വാഷിംഗ്ടണിന്റെ പിന്മാറ്റത്തെക്കുറിച്ച് സൂചിപ്പിക്കുകയും ഇറാന്റെ ശേഷിയെക്കുറിച്ചും അവിടുത്തെ ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചും യുഎസിന് ‘തെറ്റായ കണക്കുകൂട്ടല്‍’ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു ചര്‍ച്ചയുടെയും ഭാവി വാഷിംഗ്ടണ്‍ ആ ആവശ്യങ്ങളില്‍ നിന്ന് പിന്മാറുമോ എന്നതിനെ…
Read More » -
‘പെട്രോളിന്റെ നിലവിലെ വില നന്നായി ആസ്വദിച്ചോളൂ; ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറും‘: ട്രംപിന്റെ ഭീഷണിയ്ക്ക് ഇറാന്റെ മറുപടി; എണ്ണവില ഉയരുമെന്ന് സൂചന
ടെഹ്‌റാൻ: ഹോർമുസ് പൂർണ്ണമായും തടയാൻ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. പെട്രോളിന് ഇപ്പോഴുള്ള യുഎസിലെ വില ആസ്വാദിച്ചോളൂവെന്നും ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് വ്യക്തമാക്കി. വൈറ്റ്ഹൗസിന് സമീപത്തെ പെട്രോളിന്റെ നിലവിലെ വിലനിലവാരം പങ്കുവെച്ചുകൊണ്ടാണ് എക്‌സിലൂടെയുള്ള ഇറാൻ സ്പീക്കറുടെ മുന്നറിയിപ്പ്. നാല് മുതൽ അഞ്ച് ഡോളർ വരെയാണ് നിലവിൽ യുഎസിലെ പെട്രോൾ വില. അതിപ്പോൾ അസ്വാദിച്ചോളൂവെന്നും ഹോർമുസ് തടഞ്ഞാൽ എണ്ണ വില കുതിച്ചു കയറുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇറാനുമായി ഇസ്ലാമാബാദിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനുപിന്നാലെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നാവികസേനാ കപ്പലുകൾ ഉപയോഗിച്ചു തടസ്സപ്പെടുത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു. യുഎസ് മറ്റൊരു പരാജയത്തിനാണ് ഒരുങ്ങുന്നതെന്ന് ഇറാൻ പരമോന്നത നേതാവിന്റെ മുതിർന്ന സൈനിക ഉപദേഷ്ടാവും മുന്നറിയിപ്പ് നൽകി. ‘ഹോർമുസ് കടലിടുക്ക് തുറക്കാൻ ശ്രമിച്ചപ്പോൾ ഇറാനോട് ചരിത്രപരമായ പരാജയം ഏറ്റുവാങ്ങിയതുപോലെ, നാവിക ഉപരോധത്തിലും യുഎസ് പരാജയപ്പെടാൻ വിധിക്കപ്പെട്ടിരിക്കുകയാണ്’ മുജ്തബ ഖമനേയിയുടെ…
Read More » -
‘യുഎസ് കടൽക്കൊള്ളയ്ക്ക് തയ്യാറെടുക്കുന്നു; ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഓർത്തുവച്ചോളൂ‘- ഐആർജിസി
ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്ന കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് നീക്കം കടൽക്കൊള്ളയാണെന്ന് ഇറാൻ സായുധസേന. ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്നും ഐആർജിസി വക്താവ് മുന്നറിയിപ്പ് നൽകി. ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഇറാനുമേലുള്ള പുതിയ നാവിക ഉപരോധം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണി മുതൽ (കിഴക്കൻ സമയം) ഇത് പ്രാബല്യത്തിൽ വരുത്തുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്താൻ തുടങ്ങും. ഇറാനിയൻ തുറമുഖങ്ങൾക്കും ഉപരോധമുണ്ട്. ‘ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്കെതിരെ ഈ ഉപരോധം നിഷ്പക്ഷമായി നടപ്പാക്കും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറാനിയൻ തുറമുഖങ്ങൾനിന്നല്ലാത്ത കപ്പലുകളെ തടയില്ലെന്നും യുഎസ് സേന അറിയിച്ചിട്ടുണ്ട്. ഈ നീക്കത്തെ നിയമവിരുദ്ധമെന്നും കടൽക്കൊള്ളയെന്നുമാണ് ഇറാൻ സായുധസേന വിശേഷിപ്പിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള…
Read More » -
‘ചർച്ചയ്ക്കിടെ ജെഡി വാൻസിന് നെതന്യാഹുവിന്റെ ഫോൺകോൾ; അതോടെ എല്ലാം വഴിമുട്ടി‘: ആരോപണവുമായ് ഇറാൻ
ടെഹ്റാൻ: ഇസ്ലാമാബാദിൽ നടന്ന ഇറാൻ യുഎസ് ചർച്ചകളെ വഴിമുട്ടിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ജെഡി വാൻസുമായി നടത്തിയ ഫോൺവിളിയാണെന്ന് ഇറാൻ. ഇറാനും അമേരിക്കയും തമ്മിലുള്ള നീണ്ട തർക്കത്തിനൊടുവിൽ ഒരു വഴിത്തിരിവാകുമായിരുന്ന കരാറിനെ നെതന്യാഹുവിന്റ വിളി തകിടം മറിച്ചുവെന്ന് ഇറാൻ ആരോപിക്കുന്നു. അതേസമയം, നിരവധി വിഷയങ്ങളിൽ ധാരണയായെന്നും ആണവായുധവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കരാറിലെത്താൻ സാധിക്കാതിരുന്നതെന്നും യുഎസ് പറഞ്ഞിരുന്നു. പുറത്ത് നിന്നുള്ള ഒരു കക്ഷിയാണ് പ്രക്രിയയെ താളംതെറ്റിച്ചതെന്നാണ് ഇറാന്റെ ആരോപണം. ചർച്ചകൾക്കിടയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാൻസുമായി നടത്തിയ ഫോൺ വിളി ചർച്ചകളുടെ ഗതി മാറ്റിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാറിന് ഇഞ്ചുകൾ മാത്രം അകലെയായിരുന്നുവെന്ന് അരാഗ്ചി എക്‌സിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്. ഗോൾ പോസ്റ്റുകൾ മാറ്റിയെന്ന് കൂട്ടിച്ചേർത്ത അരാഗ്ചി ഹോർമുസിലെ ട്രംപിന്റെ ഉപരോധത്തെ കുറിച്ചും സൂചിപ്പിച്ചു. എന്നാൽ ഇസ്രയേലിനെയോ നെതന്യാഹുവിനെയോ അദ്ദേഹം പോസ്റ്റിൽ നേരിട്ട് പരാമർശിച്ചിട്ടില്ല. അതേസമയം അമേരിക്ക-ഇറാൻ ചർച്ചകളിൽ നിന്ന്…
Read More » -
തകർന്നടിഞ്ഞ് രാജ്യത്തെ ഗ്ലാസ് വ്യവസായം; മരുന്നിനു പോലു കുപ്പികൾ കിട്ടാനില്ല; വിലയും കുതിച്ചുയരുന്നു
യു.പി: പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടത് ഇന്ത്യയിലെ ഗ്ലാസ് വ്യവസായത്തെയും ഗുരുതരമായി ബാധിക്കുന്നു. ‘ഗ്ലാസ് സിറ്റി’യായ ഫിറോസാബാദിൽ ഉത്പാദനം പകുതിയായി കുറഞ്ഞതോടെ മരുന്നുകുപ്പികൾക്കും പാനീയ കുപ്പികൾക്കും കടുത്ത ക്ഷാമവും വിലക്കയറ്റവും നേരിടുന്നു. പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയിലെ ഗ്ലാസ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. രാജ്യത്തെ പ്രശസ്തമായ ‘ഗ്ലാസ് സിറ്റി’ ആയ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ഇന്ധനക്ഷാമം മൂലം ഉല്‍പ്പാദനം പകുതിയായി കുറഞ്ഞു. ഇതോടെ മരുന്നുകുപ്പികള്‍, ശീതളപാനീയ കുപ്പികള്‍, ജാം ഭരണികള്‍ എന്നിവയ്ക്ക് വിപണിയില്‍ കടുത്ത ക്ഷാമവും വിലക്കയറ്റവും അനുഭവപ്പെട്ടു തുടങ്ങി. ചൂടുകാലം എത്തിയതോടെ ശീതളപാനീയങ്ങള്‍ക്ക് ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ പാനീയങ്ങള്‍ നിറയ്ക്കാനുള്ള ഗ്ലാസ് കുപ്പികള്‍ കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് ബെംഗളൂരുവിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പായ ‘മോസന്റ് ക്രാഫ്റ്റ് കൊംബുച്ച’യുടെ സഹസ്ഥാപകന്‍ ശിശിര്‍ സത്യന്‍ പറയുന്നു. കഴിഞ്ഞ ഒരു മാസമായി കുപ്പികള്‍ക്കായി നെട്ടോട്ടമോടുകയാണെന്നും ഉല്‍പ്പാദനച്ചെലവ് കൂടിയതോടെ പരസ്യങ്ങളും ഡിസ്‌കൗണ്ടുകളും വെട്ടിക്കുറയ്‌ക്കേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി. മദ്യക്കുപ്പികള്‍ നിര്‍മ്മിക്കുന്ന രാധികോ ഖൈതാന്‍, ജാം ഭരണികള്‍ നിര്‍മ്മിക്കുന്ന ടോപ്സ്…
Read More » -
ഇറാനെതിരെ യുഎസ് കടുത്ത തീരുമാനത്തിലേയ്ക്ക; ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തും; കപ്പൽ ഗതാഗതം നിയന്ത്രിക്കും‘: ട്രംപിന്റെ മുന്നറിയിപ്പ്; ലോക സമ്പദ് വ്യവസ്ഥയ്ക്കും വെല്ലുവിളി
വാഷിങ്ടൺ: പാശ്ചാത്യേഷ്യയിൽ സംഘർഷം കനക്കുന്നതിനിടെ ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത് ആഗോള സമ്പദ്‌വ്യവസ്ഥയെ വീണ്ടും അനിശ്ചിതത്വത്തിലാഴ്ത്തുന്നു. ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ള കപ്പലുകളുടെ ഗതാഗതം നിയന്ത്രിക്കുമെന്ന പ്രഖ്യാപനം, ഇതിനകം തന്നെ പ്രതിസന്ധിയിലായ അന്താരാഷ്ട്ര വ്യാപാര രംഗത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ്. അനധികൃതമായി ടോൾ നൽകുന്ന കപ്പലുകളെയാണ് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യമാധ്യമത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. പാകിസ്താനിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ കടുത്ത നിലപാട്. ഈ ഉപരോധത്തിന്റെ പ്രധാന ലക്ഷ്യം ചൈനീസ് കറൻസിയായ യുവാൻ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന കപ്പലുകളാണെന്നാണ് വിലയിരുത്തൽ. പതിറ്റാണ്ടുകളായി ആഗോള എണ്ണവ്യാപാരത്തെ നിയന്ത്രിച്ച പെട്രോഡോളർ സംവിധാനത്തിന് വെല്ലുവിളി ഉയർത്തുന്നതിനും അമേരിക്കൻ ഉപരോധങ്ങളെ മറികടക്കുന്നതിനുമായി പല രാജ്യങ്ങളും യുവാനിലേക്ക് മാറുന്ന പ്രവണത ശക്തമാകുന്നു. ഈ സാഹചര്യത്തിൽ ചൈനയെയും ഇറാനെയും ഒരേസമയം സമ്മർദ്ദത്തിലാക്കാനുള്ള നീക്കമായി അമേരിക്കയുടെ പുതിയ തന്ത്രം കാണപ്പെടുന്നു. എന്നാൽ, സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ പ്രതിരോധ ശേഷി ഇരുരാജ്യങ്ങളും ഇതിനകം തെളിയിച്ചിട്ടുള്ളത് അമേരിക്കയ്ക്ക് വെല്ലുവിളിയാകുന്നു.…
Read More »



