Breaking News

  • വന്‍ ശക്തികളായ ചൈനയുടെയും ഇന്ത്യയുടെയും കപ്പലുകള്‍ അമേരിക്ക തൊടുമോ? ഹോര്‍മൂസ് ഉപരോധിക്കുമ്പോള്‍ ട്രംപിനു മുന്നില്‍ വന്‍ വെല്ലുവിളികള്‍; വിജയിച്ചാല്‍ ഇറാന്‍ സാഷ്ടാംഗം നമിക്കുമെന്ന് വിദഗ്ധര്‍

    വാഷിംഗ്ടണ്‍: ഇറാന് മേലുള്ള യുഎസ് നാവിക ഉപരോധം അനിശ്ചിതകാലത്തേക്കുള്ള നടപടിയാണെന്നും ഇറാനില്‍നിന്നുള്ള കടുത്ത തിരിച്ചടികള്‍ക്ക് ഇടയാക്കുമെന്നും വിദഗ്ധരുടെ മുന്നറിയിപ്പ്. നടപടിയെടുക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെ അറേബ്യന്‍ ഗള്‍ഫിലെയും ഒമാന്‍ ഉള്‍ക്കടലിലെയും എല്ലാ ഇറാനിയന്‍ തുറമുഖങ്ങളും ഉള്‍പ്പെടെ, ഇറാനിലേക്കോ ഇറാനില്‍ നിന്നോ പോകുന്ന കപ്പലുകള്‍ക്ക് ഉപരോധമുണ്ടാകുമെന്ന് യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാന് ടോള്‍ നല്‍കിയ കപ്പലുകള്‍ ഇപ്പോള്‍ അന്താരാഷ്ട്ര ജലപരിധിയിലാണെങ്കില്‍ പോലും യുഎസ് സേന അവ തടയുമെന്ന് ട്രംപ് പറഞ്ഞു. ‘നിയമവിരുദ്ധമായ ടോള്‍ നല്‍കുന്ന ആര്‍ക്കും കടല്‍പ്പാതയില്‍ സുരക്ഷിതമായ യാത്ര ലഭിക്കില്ലെ’ന്നും ട്രംപ് വ്യക്തമാക്കി. ലോകത്തിലെ എണ്ണയുടെ ഏകദേശം 20% കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക്, ടെഹ്റാനുമായി അടുപ്പമുള്ള രാജ്യങ്ങള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ഇറാന്‍ ഫലത്തില്‍ അടച്ചിട്ടിരിക്കുകയാണ്. ഇതവസാനിപ്പിക്കാന്‍ ഇറാനെ സമ്മര്‍ദത്തിലാക്കുകയാണു ലക്ഷ്യമെന്നു ട്രംപ് പറഞ്ഞു. ട്രംപിന്റെ തന്ത്രം വിജയിച്ചാല്‍, അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഇറാന്റെ ഏറ്റവും വലിയ സ്വാധീനശക്തിയെ അദ്ദേഹം ഇല്ലാതാക്കും. കൂടാതെ ആഗോള വ്യാപാരത്തിനായി കടലിടുക്ക് വീണ്ടും തുറക്കാനും അതുവഴി എണ്ണവില…

    Read More »
  • ഇന്ത്യന്‍ കപ്പലുകള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് തുറന്നുതന്നെ ഇരിക്കും; ഇന്ത്യക്ക് ഉറപ്പുമായി ഇറാന്‍ പ്രതിനിധി; ‘അമേരിക്ക ചര്‍ച്ചയ്ക്ക് എത്തിയത് കീഴടങ്ങണമെന്ന ഒറ്റ ആവശ്യവുമായി; എല്ലാം നെതന്യാഹു അട്ടിമറിച്ചു’

    ന്യൂഡല്‍ഹി: ഇന്ത്യന്‍ കപ്പലുകള്‍ക്കായി ഹോര്‍മൂസ് കടലിടുക്ക് തുറന്നുതന്നെയിരിക്കുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫതാലി. യുഎസ് ഉപരോധങ്ങളെക്കുറിച്ചു കപ്പലുകള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വാഷിംഗ്ടണ്‍ തങ്ങളുടെ ‘നിയമവിരുദ്ധമായ ആവശ്യങ്ങള്‍’ പിന്‍വലിച്ചില്ലെങ്കില്‍ യുദ്ധം പുനരാരംഭിക്കാനുള്ള സാധ്യതയും ഇറാന്‍ മുന്നോട്ടുവെച്ചു. യുഎസ് ചര്‍ച്ചാ മേശയിലേക്ക് വന്നത് ചര്‍ച്ചകള്‍ക്കല്ല മറിച്ച് കീഴടങ്ങാന്‍ ആവശ്യപ്പെടാനാണെന്ന് ഫതാലി പറഞ്ഞു. ‘നിങ്ങള്‍ നിങ്ങളുടെ നിയമവിരുദ്ധമായ ആവശ്യങ്ങള്‍ ഒഴിവാക്കുകയും ഞങ്ങളുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും അംഗീകരിക്കുകയും ചെയ്താല്‍ ചര്‍ച്ചകള്‍ തുടരാമെന്ന് ഞങ്ങളുടെ പ്രതിനിധി സംഘം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍, അമേരിക്കന്‍ ഐക്യനാടുകളുടെ പ്രതിനിധി സംഘം ഈ ചര്‍ച്ചാ മേശയിലേക്ക് പ്രവേശിച്ചത് ചര്‍ച്ചകള്‍ക്കല്ല, മറിച്ച് ഞങ്ങളുടെ കീഴടങ്ങലിന് വേണ്ടിയാണ്. അമേരിക്കന്‍ വാഗ്ദാനങ്ങളുമായുള്ള ഇറാന്റെ ‘മോശം അനുഭവങ്ങള്‍’ അദ്ദേഹം ഉദ്ധരിച്ചു. 2018-ല്‍ ആണവ കരാറില്‍ നിന്നുള്ള വാഷിംഗ്ടണിന്റെ പിന്മാറ്റത്തെക്കുറിച്ച് സൂചിപ്പിക്കുകയും ഇറാന്റെ ശേഷിയെക്കുറിച്ചും അവിടുത്തെ ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചും യുഎസിന് ‘തെറ്റായ കണക്കുകൂട്ടല്‍’ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു ചര്‍ച്ചയുടെയും ഭാവി വാഷിംഗ്ടണ്‍ ആ ആവശ്യങ്ങളില്‍ നിന്ന് പിന്മാറുമോ എന്നതിനെ…

    Read More »
  • ഉഡായിപ്പ് ഇല്ലാത്ത ഒരു കളിയുമില്ല, ഇതാണോ റീച്ചിനു പിന്നില്‍? റിയാക്ഷനില്‍ നിറയെ മറ്റു രാജ്യക്കാര്‍; എല്ലാം പെയ്ഡ് ഐഡികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തട്ടിപ്പ് പുറത്ത്

    തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാ നേതാക്കന്മാരും സോഷ്യല്‍ മീഡിയയെ വ്യാപകമായി ഉപയോഗിക്കാറുണ്ട്. കണ്ടന്റിന്റെ സ്വീകാര്യത അനുസരിച്ച്, അവയ്ക്ക് റീച്ച് കുറയുകയും കൂടുകയുമൊക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാല്‍ ലൈംഗികാരോപണക്കേസില്‍ പ്രതിയായി കോണ്‍ഗ്രസ് തന്നെ പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വിഡിയോകളുടെ റീച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചാവിഷയം. ‘മറക്കരുത്…! നാളെ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഇക്കഴിഞ്ഞ പത്ത് വര്‍ഷം മറന്നു പോകരുത്’ എന്ന ടൈറ്റിലില്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത അവസാന വിഡിയോക്ക് 137 കെ ലൈക്കും, 20 ലക്ഷത്തിനടുത്ത് വ്യൂവ്‌സുമാണുള്ളത്. ഇതുമാത്രമല്ല, വയനാട് ടൗണ്‍ഷിപ്പ് ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ അദ്ദേഹത്തിന്റെ മുന്‍ വിഡിയോകള്‍ക്കും വലിയ റീച്ചാണ് കിട്ടിയിട്ടുള്ളത്. ഇപ്പോഴിതാ ഈ റീച്ച് സോഷ്യല്‍ മീഡിയയില്‍ കൃത്രിമം കാട്ടിയുണ്ടാക്കിയതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍. ‘കുറേ സഖാക്കള്‍ പറയുന്നത് കേട്ടിട്ട് ഫാക്ട് ചെക്ക് ചെയ്യാം എന്ന് വിചാരിച്ച് രാഹുലിന്റെ പോസ്റ്റില്‍ കയറി ആരൊക്കെയാണ് ലൈക്ക് ചെയ്തത് എന്ന്…

    Read More »
  • ‘പെട്രോളിന്റെ നിലവിലെ വില നന്നായി ആസ്വദിച്ചോളൂ; ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറും‘: ട്രംപിന്റെ ഭീഷണിയ്ക്ക് ഇറാന്റെ മറുപടി; എണ്ണവില ഉയരുമെന്ന് സൂചന

    ടെഹ്‌റാൻ: ഹോർമുസ് പൂർണ്ണമായും തടയാൻ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. പെട്രോളിന് ഇപ്പോഴുള്ള യുഎസിലെ വില ആസ്വാദിച്ചോളൂവെന്നും ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് വ്യക്തമാക്കി. വൈറ്റ്ഹൗസിന് സമീപത്തെ പെട്രോളിന്റെ നിലവിലെ വിലനിലവാരം പങ്കുവെച്ചുകൊണ്ടാണ് എക്‌സിലൂടെയുള്ള ഇറാൻ സ്പീക്കറുടെ മുന്നറിയിപ്പ്. നാല് മുതൽ അഞ്ച് ഡോളർ വരെയാണ് നിലവിൽ യുഎസിലെ പെട്രോൾ വില. അതിപ്പോൾ അസ്വാദിച്ചോളൂവെന്നും ഹോർമുസ് തടഞ്ഞാൽ എണ്ണ വില കുതിച്ചു കയറുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇറാനുമായി ഇസ്ലാമാബാദിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനുപിന്നാലെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നാവികസേനാ കപ്പലുകൾ ഉപയോഗിച്ചു തടസ്സപ്പെടുത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു. യുഎസ് മറ്റൊരു പരാജയത്തിനാണ് ഒരുങ്ങുന്നതെന്ന് ഇറാൻ പരമോന്നത നേതാവിന്റെ മുതിർന്ന സൈനിക ഉപദേഷ്ടാവും മുന്നറിയിപ്പ് നൽകി. ‘ഹോർമുസ് കടലിടുക്ക് തുറക്കാൻ ശ്രമിച്ചപ്പോൾ ഇറാനോട് ചരിത്രപരമായ പരാജയം ഏറ്റുവാങ്ങിയതുപോലെ, നാവിക ഉപരോധത്തിലും യുഎസ് പരാജയപ്പെടാൻ വിധിക്കപ്പെട്ടിരിക്കുകയാണ്’ മുജ്തബ ഖമനേയിയുടെ…

    Read More »
  • പിണറായി വിജയന്റെ ഫോട്ടോയ്ക്ക് ‘സ്വർണ്ണക്കള്ളൻ’ എന്ന അടിക്കുറിപ്പ് നൽകി; 19കാരനെതിരെ കേസ്

    കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോക്ക് ‘സ്വർണ്ണക്കള്ളൻ’ എന്ന അടിക്കുറിപ്പ് നൽകി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് 19കാരനെതിരെ കേസ്. കണ്ണൂർ സൈബർ പൊലീസാണ് കേസെടുത്തത്. 19കാരനായ അനുനന്ദ് ഇൻസ്റ്റഗ്രാമിലാണ് പോസ്റ്റിട്ടത്. പ്രിയദർശിനി ഓലായിക്കര എന്ന പേജിലായിരുന്നു പോസ്റ്റ്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും മനപ്പൂർവം ലഹളയുണ്ടാക്കാനും ശ്രമിച്ചു എന്ന് എഫ്ഐആറിൽ പറയുന്നു. പരാതിക്കാരനും സിപിഎം പ്രവർത്തകർക്കും മാനസിക വിഷമമുണ്ടായെന്നും എഫ്ഐആറിൽ പറയുന്നു. പിണറായി സ്വദേശി സുധീറിന്റെ പരാതിയിലാണ് സൈബർ പൊലീസിന്റെ നടപടി.

    Read More »
  • ‘യുഎസ് കടൽക്കൊള്ളയ്ക്ക് തയ്യാറെടുക്കുന്നു; ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഓർത്തുവച്ചോളൂ‘- ഐആർജിസി

    ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്ന കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് നീക്കം കടൽക്കൊള്ളയാണെന്ന് ഇറാൻ സായുധസേന. ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്നും ഐആർജിസി വക്താവ് മുന്നറിയിപ്പ് നൽകി. ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഇറാനുമേലുള്ള പുതിയ നാവിക ഉപരോധം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണി മുതൽ (കിഴക്കൻ സമയം) ഇത് പ്രാബല്യത്തിൽ വരുത്തുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്താൻ തുടങ്ങും. ഇറാനിയൻ തുറമുഖങ്ങൾക്കും ഉപരോധമുണ്ട്. ‘ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്കെതിരെ ഈ ഉപരോധം നിഷ്പക്ഷമായി നടപ്പാക്കും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറാനിയൻ തുറമുഖങ്ങൾനിന്നല്ലാത്ത കപ്പലുകളെ തടയില്ലെന്നും യുഎസ് സേന അറിയിച്ചിട്ടുണ്ട്. ഈ നീക്കത്തെ നിയമവിരുദ്ധമെന്നും കടൽക്കൊള്ളയെന്നുമാണ് ഇറാൻ സായുധസേന വിശേഷിപ്പിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള…

    Read More »
  • ‘ചർച്ചയ്ക്കിടെ ജെഡി വാൻസിന് നെതന്യാഹുവിന്റെ ഫോൺകോൾ; അതോടെ എല്ലാം വഴിമുട്ടി‘: ആരോപണവുമായ് ഇറാൻ

    ടെഹ്റാൻ: ഇസ്ലാമാബാദിൽ നടന്ന ഇറാൻ യുഎസ് ചർച്ചകളെ വഴിമുട്ടിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ജെഡി വാൻസുമായി നടത്തിയ ഫോൺവിളിയാണെന്ന് ഇറാൻ. ഇറാനും അമേരിക്കയും തമ്മിലുള്ള നീണ്ട തർക്കത്തിനൊടുവിൽ ഒരു വഴിത്തിരിവാകുമായിരുന്ന കരാറിനെ നെതന്യാഹുവിന്റ വിളി തകിടം മറിച്ചുവെന്ന് ഇറാൻ ആരോപിക്കുന്നു. അതേസമയം, നിരവധി വിഷയങ്ങളിൽ ധാരണയായെന്നും ആണവായുധവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കരാറിലെത്താൻ സാധിക്കാതിരുന്നതെന്നും യുഎസ് പറഞ്ഞിരുന്നു. പുറത്ത് നിന്നുള്ള ഒരു കക്ഷിയാണ് പ്രക്രിയയെ താളംതെറ്റിച്ചതെന്നാണ് ഇറാന്റെ ആരോപണം. ചർച്ചകൾക്കിടയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാൻസുമായി നടത്തിയ ഫോൺ വിളി ചർച്ചകളുടെ ഗതി മാറ്റിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാറിന് ഇഞ്ചുകൾ മാത്രം അകലെയായിരുന്നുവെന്ന് അരാഗ്ചി എക്‌സിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്. ഗോൾ പോസ്റ്റുകൾ മാറ്റിയെന്ന് കൂട്ടിച്ചേർത്ത അരാഗ്ചി ഹോർമുസിലെ ട്രംപിന്റെ ഉപരോധത്തെ കുറിച്ചും സൂചിപ്പിച്ചു. എന്നാൽ ഇസ്രയേലിനെയോ നെതന്യാഹുവിനെയോ അദ്ദേഹം പോസ്റ്റിൽ നേരിട്ട് പരാമർശിച്ചിട്ടില്ല. അതേസമയം അമേരിക്ക-ഇറാൻ ചർച്ചകളിൽ നിന്ന്…

    Read More »
  • തകർന്നടിഞ്ഞ് രാജ്യത്തെ ​ഗ്ലാസ് വ്യവസായം; മരുന്നിനു പോലു കുപ്പികൾ കിട്ടാനില്ല; വിലയും കുതിച്ചുയരുന്നു

    യു.പി: പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടത് ഇന്ത്യയിലെ ഗ്ലാസ് വ്യവസായത്തെയും ഗുരുതരമായി ബാധിക്കുന്നു. ‘ഗ്ലാസ് സിറ്റി’യായ ഫിറോസാബാദിൽ ഉത്പാദനം പകുതിയായി കുറഞ്ഞതോടെ മരുന്നുകുപ്പികൾക്കും പാനീയ കുപ്പികൾക്കും കടുത്ത ക്ഷാമവും വിലക്കയറ്റവും നേരിടുന്നു. പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയിലെ ഗ്ലാസ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. രാജ്യത്തെ പ്രശസ്തമായ ‘ഗ്ലാസ് സിറ്റി’ ആയ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ഇന്ധനക്ഷാമം മൂലം ഉല്‍പ്പാദനം പകുതിയായി കുറഞ്ഞു. ഇതോടെ മരുന്നുകുപ്പികള്‍, ശീതളപാനീയ കുപ്പികള്‍, ജാം ഭരണികള്‍ എന്നിവയ്ക്ക് വിപണിയില്‍ കടുത്ത ക്ഷാമവും വിലക്കയറ്റവും അനുഭവപ്പെട്ടു തുടങ്ങി. ചൂടുകാലം എത്തിയതോടെ ശീതളപാനീയങ്ങള്‍ക്ക് ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ പാനീയങ്ങള്‍ നിറയ്ക്കാനുള്ള ഗ്ലാസ് കുപ്പികള്‍ കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് ബെംഗളൂരുവിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പായ ‘മോസന്റ് ക്രാഫ്റ്റ് കൊംബുച്ച’യുടെ സഹസ്ഥാപകന്‍ ശിശിര്‍ സത്യന്‍ പറയുന്നു. കഴിഞ്ഞ ഒരു മാസമായി കുപ്പികള്‍ക്കായി നെട്ടോട്ടമോടുകയാണെന്നും ഉല്‍പ്പാദനച്ചെലവ് കൂടിയതോടെ പരസ്യങ്ങളും ഡിസ്‌കൗണ്ടുകളും വെട്ടിക്കുറയ്‌ക്കേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി. മദ്യക്കുപ്പികള്‍ നിര്‍മ്മിക്കുന്ന രാധികോ ഖൈതാന്‍, ജാം ഭരണികള്‍ നിര്‍മ്മിക്കുന്ന ടോപ്സ്…

    Read More »
  • ഇറാനെതിരെ യുഎസ് കടുത്ത തീരുമാനത്തിലേയ്ക്ക; ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തും; കപ്പൽ ഗതാഗതം നിയന്ത്രിക്കും‘: ട്രംപിന്റെ മുന്നറിയിപ്പ്; ലോക സമ്പദ് വ്യവസ്ഥയ്ക്കും വെല്ലുവിളി

    വാഷിങ്ടൺ: പാശ്ചാത്യേഷ്യയിൽ സംഘർഷം കനക്കുന്നതിനിടെ ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത് ആഗോള സമ്പദ്‌വ്യവസ്ഥയെ വീണ്ടും അനിശ്ചിതത്വത്തിലാഴ്ത്തുന്നു. ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ള കപ്പലുകളുടെ ഗതാഗതം നിയന്ത്രിക്കുമെന്ന പ്രഖ്യാപനം, ഇതിനകം തന്നെ പ്രതിസന്ധിയിലായ അന്താരാഷ്ട്ര വ്യാപാര രംഗത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ്. അനധികൃതമായി ടോൾ നൽകുന്ന കപ്പലുകളെയാണ് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യമാധ്യമത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. പാകിസ്താനിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ കടുത്ത നിലപാട്. ഈ ഉപരോധത്തിന്റെ പ്രധാന ലക്ഷ്യം ചൈനീസ് കറൻസിയായ യുവാൻ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന കപ്പലുകളാണെന്നാണ് വിലയിരുത്തൽ. പതിറ്റാണ്ടുകളായി ആഗോള എണ്ണവ്യാപാരത്തെ നിയന്ത്രിച്ച പെട്രോഡോളർ സംവിധാനത്തിന് വെല്ലുവിളി ഉയർത്തുന്നതിനും അമേരിക്കൻ ഉപരോധങ്ങളെ മറികടക്കുന്നതിനുമായി പല രാജ്യങ്ങളും യുവാനിലേക്ക് മാറുന്ന പ്രവണത ശക്തമാകുന്നു. ഈ സാഹചര്യത്തിൽ ചൈനയെയും ഇറാനെയും ഒരേസമയം സമ്മർദ്ദത്തിലാക്കാനുള്ള നീക്കമായി അമേരിക്കയുടെ പുതിയ തന്ത്രം കാണപ്പെടുന്നു. എന്നാൽ, സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ പ്രതിരോധ ശേഷി ഇരുരാജ്യങ്ങളും ഇതിനകം തെളിയിച്ചിട്ടുള്ളത് അമേരിക്കയ്ക്ക് വെല്ലുവിളിയാകുന്നു.…

    Read More »
  • ഡല്‍ഹിയില്‍ വീണ്ടും വര്‍ഗീയത പുകയുന്നു; പുതിയ പോര്‍മുഖം ‘പന്നി’കള്‍; മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്നയിടത്തെ ഹിന്ദു വീടുകളില്‍ ‘വരാഹ’മൂര്‍ത്തികള്‍; സിആര്‍പിഎഫ് സൈന്യത്തെ വിന്യസിച്ച് കേന്ദ്രം; ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ വന്‍ പ്രചാരണം

    ന്യൂഡല്‍ഹി: പഴയ ഡല്‍ഹിയിലെ ഒരു ഹിന്ദു-മുസ്ലിം അയല്‍പക്കത്ത് പോര്‍മുഖം തുറന്ന് പന്നികള്‍. ഇവിടെ വീണ്ടും സംഘര്‍ഷാവസ്ഥ പുകയുകയാണ്. ഡല്‍ഹിയിലെ ത്രി നഗറില്‍, ചില ഹിന്ദു കുടുംബങ്ങള്‍ തങ്ങളുടെ ഭക്തിയുടെ പുതിയൊരു രൂപമായും മുസ്ലിം അയല്‍ക്കാരെ തടയാനുള്ള ഒരു മാര്‍ഗമായും ഉപയോഗിക്കുന്നതു പന്നികളെയാണ്. മൃഗങ്ങളെ വീടുകളില്‍ കൂട്ടിലാക്കി സൂക്ഷിച്ചിരിക്കുന്നു. മതിലുകളില്‍ ആഭരണങ്ങള്‍ അണിഞ്ഞ പന്നിമുഖമുള്ള ഒരു ശക്തനായ ദൈവത്തിന്റെ പോസ്റ്ററുകള്‍ മറ്റ് ദൈവങ്ങളെപ്പോലെ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ‘അവര്‍ വിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹമാണ്. ഞങ്ങള്‍ അവരെ എപ്പോഴും ആരാധിക്കാറുണ്ട്. അവര്‍ ഞങ്ങളുടെ ദൈവമാണ്’- ഓങ്കാര്‍ നഗര്‍ ബി-യിലെ ഒരു താമസക്കാരന്‍ പറഞ്ഞു. വടക്കന്‍ ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം അശോക് വിഹാര്‍, ഷക്കൂര്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് സമീപമാണ്. കൂടാതെ ചാന്ദ്നി ചൗക്ക് മണ്ഡലത്തിന്റെ ഭാഗവുമാണ്. മൃഗങ്ങള്‍ക്ക് ‘അബ്ദുള്‍’, ‘സുല്‍ത്താന്‍’ തുടങ്ങിയ പേരുകള്‍ നല്‍കിയിട്ടുണ്ടെന്നും മുസ്ലിം അയല്‍ക്കാര്‍ കടന്നുപോകുമ്പോള്‍ അവരെ ഈ പേര് വിളിക്കാറുണ്ടെന്നും ചില മുസ്ലിം താമസക്കാര്‍ പറയുന്നു. പുതിയ രീതി ഒരു…

    Read More »
Back to top button
error: