Breaking News

  • തൃശൂർ സ്വദേശിയുടെ ‘സേവ് ബോക്‌സ്’ ആപ് നടൻ ജയസൂര്യയ്ക്ക് ഒന്നാന്തരം ആപ്പായി!! നടന്റെ 39 ലക്ഷത്തിന്റെ സ്വത്തുവകകൾ കണ്ടുകെട്ടി ഇഡി… നടപടി കേസിൽ ജയസൂര്യയെ പ്രതി ചേർത്തതിനു പിന്നാലെ

    കൊച്ചി: ‘സേവ് ബോക്‌സ്’ ആപ് തട്ടിപ്പിൽ നടൻ ജയസൂര്യയ്‌ക്കെതിരെ നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മുന്നോട്ട്. 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. കേസിൽ ജയസൂര്യയെ പ്രതിചേർത്തതിന് പിന്നാലെയാണ് നടപടി. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു ജയസൂര്യ. ഈ കേസിൽ രണ്ട് തവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പിനെ സാധാരണക്കാർക്കിടയിൽ പ്രമോട്ട് ചെയ്യുന്ന തരത്തിൽ അഭിനയിച്ചെന്ന ആരോപണത്തെ തുടർന്നാണ് ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്. നിക്ഷേപമെന്ന പേരിൽ നിരവധിപേരിൽ നിന്ന് കോടികൾ തട്ടിയതിന് ആപ്പ് ഉടമ തൃശൂർ സ്വദേശി സാത്വിക് റഹീമിനെ 2023ൽ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുമാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്. തട്ടിപ്പിലൂടെ സേവ് ബോക്സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയിൽ ജയസൂര്യയും ഉൾപ്പെട്ടതോടെയാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. അതേസമയം പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ എന്തൊക്കെ തട്ടിപ്പുകൾ നടത്തുമെന്ന് ആർക്കെങ്കിലും ഊഹിക്കാനാകുമോയെന്നായിരുന്നു സംഭവത്തിൽ ജയസൂര്യ നേരത്തെ പ്രതികരിച്ചത്. നിയമാനുസൃതമായി മാത്രം…

    Read More »
  • സ്റ്റേഷനിൽ ബെർമുഡ ധരിച്ചെത്തിയ പോലീസുകാരന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; യുവതിക്കെതിരെ കേസ്; ഷെയർ ചെയ്തവർക്കും കമന്റിട്ടവർക്കും പണി കിട്ടും

    ആലപ്പുഴ ∙ ചെങ്ങന്നൂർ എസ്എച്ച്ഒയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ച മാവേലിക്കര, മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെ കേസെടുത്തു. പണിമുടക്ക് ദിനത്തിൽ എസ്എച്ച്ഒ എ.സി.വിപിൻ ബർമുഡയും ടീഷർട്ടും ധരിച്ച് സ്റ്റേഷനിൽ എത്തിയ ദൃശ്യങ്ങൾ അപകീർത്തികരമായ പരാമർശത്തോടെ പ്രചരിപ്പിച്ചെന്നാണ് കേസ്. അതേസമയം, ഇത്തരം വേഷം ധരിച്ചെത്തിയതിന് എസ്എച്ച്ഒയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു. വിഡിയോ പ്രചരിപ്പിച്ച മറ്റുള്ളവർക്കും മോശം കമന്റിട്ടവർക്കുമെതിരെ നടപടിയെടുക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു. രാവിലെ എസ്എച്ച്ഒ വ്യായാമത്തിനു പോയപ്പോൾ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്നും അടിയന്തരമായ ഒരാവശ്യമുണ്ടായെന്നും. അതിനാൽ അതേ വ്യായാമ വസ്ത്രത്തിൽ അദ്ദേഹം സ്റ്റേഷനിൽ എത്തുകയായിരുന്നു. സ്റ്റേഷനിലെത്തി ആ പ്രശ്നം പരിഹരിച്ചയുടൻ അദ്ദേഹം തിരികെ ക്വാർട്ടേഴ്സിലേയ്ക്ക് മടങ്ങി. പിന്നീട് യൂണിഫോം ധരിച്ചാണ് എസ്എച്ച്ഒ സ്റ്റേഷനിൽ വന്നതെന്നും ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു.

    Read More »
  • ‘എന്റെ കാര്യം പോലും തീരുമാനിച്ചിട്ടില്ല; പിന്നെങ്ങനെ മറ്റൊരാളുടെ കാര്യം പറയും?’:വിഎസിന്റെ പിഎയായിരുന്ന എ. സുരേഷിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് വിഡി സതീശൻ

    പാലക്കാട്: വി.എസിൻ്റെ മുൻ പേഴ്‌സണൽ അസിസ്റ്റൻ്റ് എ. സുരേഷിനെ മത്സരിപ്പിക്കുന്നതിനെപ്പറ്റി യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് വിഡി സതീശൻ. തൻ്റെകാര്യംപോലും തീരുമാനിച്ചിട്ടില്ല, പിന്നെങ്ങനെ മറ്റൊരാളുടെ കാര്യം പറയുമെന്ന് സതീശൻ ചോദിച്ചു. രാജ്യത്ത് മുസ്‌ലിംകൾക്ക് പ്രശ്‌നങ്ങളില്ലെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പ്രസ്താവന അദ്ദേഹത്തിൻ്റെ അഭിപ്രായമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ”ഞങ്ങളുടെ അഭിപ്രായം അതല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങൾ വലിയ അരക്ഷിതത്വമാണ് നേരിടുന്നത്” -പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കരിമ്പട്ടികയിൽപ്പെട്ട ഒയാസിസ് കമ്പനിയെ ബ്രൂവറി തുടങ്ങാൻ യു.ഡി.എഫ്. വന്നാലും അനുവദിക്കില്ല. കെ.ടി.ഡി.സി. എന്തെങ്കിലും പി.കെ. ശശിയുമായി ചർച്ചനടത്തിയിരുന്നോ എന്ന ചോദ്യത്തിന്, പുറത്തുപറയേണ്ട സമയത്ത് പറയുമെന്നായിരുന്നു സതീശന്റെ മറുപടി.

    Read More »
  • ‘അവര്‍ക്കു വേണ്ടിയിരുന്നത് ബിസിനസ്, എനിക്കു വേണ്ടിയിരുന്നത്….’; ഡിപി വേള്‍ഡ് സിഇഒ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായത്തിന്റെ കൂടുതല്‍ കത്തുകള്‍ പുറത്ത്; എപ്‌സ്റ്റീന്‍ ലക്ഷ്യമിട്ടത് പശ്ചിമേഷ്യയില്‍ കരുത്തുറ്റ ബന്ധങ്ങളെന്ന് റിപ്പോര്‍ട്ട്

    ദുബായ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിനു പിന്നാലെ കത്തിടപാടുകള്‍ പുറത്തുവന്നതോടെ ദുബായ് തുറമുഖ ഭീമനായ ഡിപി വേള്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് രാജിവച്ചത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍, രാജിക്കത്തില്‍ ഒതുങ്ങുന്നതല്ല പശ്ചിമേഷ്യയിലെ എപ്‌സ്റ്റീന്‍ ബന്ധങ്ങളെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കുപ്രസിദ്ധ സാമ്പത്തിക ഇടപാടുകാരന്‍ ജെഫ്രി എപ്സ്റ്റീന്‍ മേഖലയിലുടനീളം രാഷ്ട്രീയ പ്രമുഖരുടെയും ബിസിനസ് നേതാക്കളുടെയും ശക്തമായ ശൃംഖല കെട്ടിപ്പടുക്കാന്‍ ശ്രമിച്ചുവെന്ന് കാണിക്കുന്ന യുഎസ് നീതിന്യായ വകുപ്പിന്റെ രേഖകളാണ് പുറത്തുവന്നത്. സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം ചീഫ് എക്‌സിക്യൂട്ടീവ്, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ രാജിവെച്ചതായി ഡിപി വേള്‍ഡ് വെള്ളിയാഴ്ച അറിയിച്ചു. എപ്സ്റ്റീന്‍ ഫയലുകളില്‍ ബിന്‍ സുലായമിന്റെ പേര് പ്രത്യക്ഷപ്പെിരുന്നു. അവരുടെ കത്തിടപാടുകളില്‍, എപ്സ്റ്റീന്‍ വഴി പരിചയപ്പെട്ട സ്ത്രീകളുമായുള്ള ലൈംഗിക ബന്ധങ്ങളെക്കുറിച്ച് ബിന്‍ സുലായം ചര്‍ച്ച ചെയ്തിരുന്നു. 2007 നവംബര്‍ 9-ന് അയച്ച ഒരു ഇമെയിലില്‍, ന്യൂയോര്‍ക്കില്‍ വെച്ച് താന്‍ അത്തരമൊരു സ്ത്രീയെ കണ്ടുമുട്ടിയതായി ബിന്‍ സുലായം എപ്സ്റ്റീനോട് പറഞ്ഞു. അവിടെ ഒരു തെറ്റിദ്ധാരണ ഉണ്ടായെന്നും, ‘അവര്‍ക്ക് ചില ബിസിനസ്…

    Read More »
  • ഇമ്രാൻ ഖാനെതിരെ ​ഗൂഢാലോചന നടത്തുന്നത് മുനീറിനും നഖ്‌വിയും!! ഇമ്രാനോ, ഞങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ, എന്റെ വാക്കുകൾ ഓർക്കുക, അവരുടെ ഭാവി തലമുറകളെ ഞങ്ങൾ വെറുതെ വിടില്ല- സഹോദരി.. വൈദ്യസഹായവും മാന്യമായ പരിഗണനയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് ഗാവസ്കറും കപിൽ ദേവും ഉൾപ്പെടെ ഒപ്പം കളിച്ച 14 മുൻ ലോക ക്രിക്കറ്റ് താരങ്ങൾ

    ഇസ്‍ലാമാബാദ്: പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റനും ലോകകപ്പ് ജേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. ഇതിനിടെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുയാണ് ഇമ്രാൻ ഖാന്റെ സഹോദരിമാർ. ഇമ്രാൻ ഖാനെ കൊല്ലാൻ ഗൂഢാലോചന നടത്തുകയാണെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഇമ്രാന്റെ സഹോദരിമാരായ ഡോ. ഉസ്മ ഖാനും അലീമ ഖാനും ഉന്നയിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും പിസിബി ചെയർമാനായ മൊഹ്സിൻ നഖ്‌വിയും ചേർന്നാണ് ഈ ഗൂഢാലോചനകളൊക്കെ നടത്തുന്നതെന്നും ഇവർ ആരോപിച്ചു. അടുത്തിടെ നടന്ന കൂടിക്കാഴ്ചയിൽ തനിക്കെതിരെ വധശ്രമമുണ്ടെന്ന കാര്യം ഇമ്രാൻ ഖാൻ തന്നെ തങ്ങളെ അറിയിച്ചതായും സഹോദരിമാർ പറഞ്ഞു. 2023-ൽ ഇമ്രാനെ അഴിമതിക്കേസിൽ 14 വർഷം തടവിന് ശിക്ഷിച്ചിരുന്നു. തന്നെ ഈ ആളുകൾ കൊല്ലുമെന്നും അതിനായി അവർ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇമ്രാൻ പറഞ്ഞതായി ഉസ്മ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മൊഹ്സിൻ നഖ്‌വി ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. അവർ‍ക്കു വേണ്ടത് ഇമ്രാന്റെ രക്തം. അവർ ആ രക്തം രുചിച്ചിരിക്കുന്നു. ഇമ്രാൻ ഖാനോ ഞങ്ങൾക്കോ എന്തെങ്കിലും…

    Read More »
  • പോലീസുകാർക്കായി പുതിയ വണ്ടികൾ; എക്സ് പൾസും 4X4 എസ്.യു.വികളും അടക്കം 146 പുത്തൻ വാഹനങ്ങൾ

    തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയ്ക്കായി പുതിയ വാഹനങ്ങൾ കൈമാറി. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് പുത്തനാ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തത്. സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെയും ഭാ​ഗമായാണ് വിവിധ യൂണിറ്റുകൾക്കായി പുതിയ വണ്ടികൾ വാങ്ങിയത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ഹൈവേ പട്രോളിങ് തുടങ്ങിയ വിഭാഗങ്ങളുടെ ആവശ്യത്തിനാണ് ഇവ ഉപയോഗിക്കുക. മഹീന്ദ്ര ബൊലേറോ, സ്കോർപ്പിയോ, ഥാർ, ഫോർസിന്‌റെ ഗൂർഖ, ട്രാവലർ, ഹീറോ എക്സ് പൾസ് മോട്ടോർ സൈക്കിളുകൾ തുടങ്ങി 146 വാഹനങ്ങളാണ് സേനയുടെ ഭാഗമാകുന്നത്. ഇതിൽ മറ്റ് വാഹനങ്ങൾ മുമ്പ് തന്നെ ഉണ്ടെങ്കിലും ഹീറോ എക്സ് പൾസിൻ്റെ വരവാണ് ഏറെ ശ്രദ്ധേയം. 24 ഹീറോ എക്സ് പൾസ് ബൈക്കുകളാണ് വാങ്ങിയിരിക്കുന്നത്. 24 മണിക്കൂർ പട്രോളിങ് കാര്യക്ഷമമാക്കുന്നതിനും നിരീക്ഷണം വർധിപ്പിക്കുന്നതിനുമാണ് ഈ അഡ്വഞ്ചർ മോട്ടോർസൈക്കിൾ സേനയിലേക്ക് എത്തിയിരിക്കുന്നത്. 210 സിസി ലിക്വിഡ്-കൂൾഡ്, 4-വാൽവ്, DOHC എൻജിൻ 24.2 ബിഎച്ച്പി കരുത്തും…

    Read More »
  • ചതിയൻ, വഞ്ചകൻ, കൊലപാതകി, കുടുംബം കലക്കി…‘‘2023 ഡിസംബറിൽ, ലഹോറിൽ വച്ച് അയാൾ എന്നെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി, അത് തെളിയിക്കുന്ന ഒരു വീഡിയോ എന്റെ പക്കലുണ്ട്, രണ്ടാമത് വിവാഹിതനായ മുൻ പാക് ക്രിക്കറ്റ് താരത്തിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ

    ലഹോർ: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ താരം ഇമാദ് വസീം വീണ്ടും വിവാഹിതനായതിനു പിന്നാലെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ് രം​ഗത്ത്. താൻ പുനർവിവാഹിതനായ കാര്യം ഇമാദ് വസീം (37) വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മുൻ ഭാര്യ രംഗത്തെത്തിയത്. ഇമാദിനെ ‘വഞ്ചകൻ, കുടുംബം കലക്കി, കൊലപാതകി’ തുടങ്ങിയ വാക്കുകൾ കൊണ്ട് ആധിക്ഷേപിച്ചുകൊണ്ടാണ് സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ പങ്കുവച്ചത്. ഇമാദ് കാരണം താനും കുട്ടികളും അനുഭവിച്ച കഷ്ടപ്പാടുകൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ‘‘ഇപ്പോൾ എല്ലാവരും തെളിവ് കണ്ടു. ഈ കുടുംബം തകർക്കുന്നയാൾ ഒരിക്കലും എന്റെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വഞ്ചകൻ ഒടുവിൽ തുറന്നുകാട്ടപ്പെട്ടു, എന്റെ കുട്ടികൾക്കും ഞങ്ങൾ അനുഭവിച്ച എല്ലാത്തിനും നീതി ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’’– സാനിയ കുറിച്ചു. കൂടാതെ 2023ൽ നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന് ആരോപിച്ച സാനിയ, ഇമാദ് ഒരു ‘കൊലപാതകി’ ആണെന്നും അവർ പറഞ്ഞു. പാക്കിസ്ഥാൻ പ്രിമിയർ ലീഗിൽ താരത്തെ ടീമിലെടുത്തതിന് ഇസ്‍ലാമാബാദ് യുണൈറ്റഡിനെതിരെയും അവർ വിമർശനം ഉന്നയിച്ചു.…

    Read More »
  • പാലായിൽ നിഷയോ ? സ്ത്രീ വോട്ടുകൾ കൂടും, മണ്ഡലം തിരികെ കിട്ടുമെന്ന് കേരള കോണ്‍ഗ്രസ് എം; റോഷി പക്ഷത്തിന് പിടിച്ചിട്ടില്ല

    കോട്ടയം: പാല മണ്ഡലം തിരിച്ചുപിടിക്കാൻ നിഷ ജോസ് കെ മാണിയെ കളത്തിലിറക്കാൻ കേരള കോണ്‍ഗ്രസ് എം നീക്കം. നിഷ മത്സരിച്ചാൽ കൂടുതല്‍ സ്ത്രീ വോട്ടുകള്‍ ലഭിച്ചേക്കാമെന്നും അങ്ങനെ മണ്ഡലം തിരിച്ച് പിടിക്കാമെന്നുമാണ് കേരള കോണ്‍ഗ്രസ് (എം) പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ പൊതുപരിപാടികളില്‍ നിഷ ജോസ് കെ മാണി ഇതിനകം തന്നെ സജീവ സാന്നിധ്യമായിക്കഴിഞ്ഞു . സംസ്ഥാനത്തെ ശ്രദ്ധേയ മണ്ഡലമായ പാലയില്‍ ആര് മത്സരിക്കുമെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒന്നാണ്. കെ എം മാണിയുടെ പാരമ്പര്യം പേറുന്ന മണ്ഡലത്തില്‍ ഇത്തവണ ചൂടേറിയ പോരാട്ടമായിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനും ബിജെപി സ്ഥാനാര്‍ത്ഥിയായി ഷോണ്‍ ജോര്‍ജും സീറ്റ് ഉറപ്പിച്ചതോടെ പാലയില്‍ കടുത്ത പോരാട്ടമുണ്ടാകുമെന്നത് തീർച്ചയാണ്. അതേസമയം നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വം മുന്നില്‍ കണ്ടാണ് റോഷി അഗസ്റ്റിന്‍ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയായി നിര്‍ദേശിച്ചതെന്നാണ് വിവരം. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. ജോസ്…

    Read More »
  • പാക്കിസ്താന് വേണ്ടി സോഷ്യൽ മീഡിയ വഴി ചാരവൃത്തി:കൊച്ചി കപ്പൽ ശാലയിലെ രഹസ്യങ്ങൾ ചോർത്തി നല്കിയ കുറ്റകൃത്യത്തിൽ ഒരാൾകൂടി അറസ്റ്റിൽ; കൈമാറിയത് ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ രഹസ്യപട്ടിക, തിരിച്ചറിയൽ നമ്പറുകൾ തുടങ്ങി പ്രധാന വിവരങ്ങൾ

    കൊച്ചി: പാകിസ്താന് കൊച്ചി കപ്പൽ ശാലയിലെ രഹസ്യങ്ങൾ ചോർത്തി നല്കിയ കുറ്റകൃത്യത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശി ആലിഫ് ഇസ്ലാമാണ് ചൊവ്വാഴ്ച പിടിയിലായത്, ഉഡുപ്പി പോലീസ്, മറയൂരിൽനിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പണത്തിനുവേണ്ടി കൊച്ചി കപ്പൽ ശാലയുടെ ഭാഗമായുള്ള മാൽപെയിലെ യൂണിറ്റിൽനിന്നും രഹസ്യവിവരങ്ങൾ വാട്‌സ്ആപ്പും ഫേസ്ബുക്കും വഴി പാകിസ്താനുവേണ്ടി ചോർത്തി നൽകി എന്നതാണ് കേസ്. കൊച്ചിൻ ഷിപ്പ്‌യാർഡ് സിഇഒ മാൽപെ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ രഹസ്യപട്ടിക, അവയുടെ തിരിച്ചറിയൽ നമ്പറുകൾ, മറ്റ് രഹസ്യവിവരങ്ങൾ എന്നിവയാണ് പ്രതികൾ ചോർത്തി നൽകിയത് എന്നാണ് വിവരം. ഉത്തർപ്രദേശിലെ സുൽത്താൻപുർ സ്വദേശിയായ രോഹിത് എന്ന 20-കാരനാണ് കേസിൽ ആദ്യം അറസ്റ്റിലായത്. പിന്നാലെ ഇയാളുടെ സുഹൃത്ത് സാൻഡ്രിയും അറസ്റ്റിലായി. പിന്നീട് ഇവർക്ക് സഹായങ്ങൾ ചെയ്തുകൊടുത്ത രണ്ടുപേർ കൂടി അറസ്റ്റിലായി. യൂണിറ്റിൽ കരാർ ജോലിക്കായും മറ്റും എത്തിയവരാണ് ഇവർ. കേസിൽ…

    Read More »
  • തക്കം കിട്ടിയപ്പോൾ തനി സ്വഭാവം കാണിച്ചു ;ചൈനീസ് നീക്കം തൽസമയം കൃത്യമായി തിരിച്ചറിഞ്ഞ് ഇന്ത്യയുടെ എഐ അധിഷ്ഠിത പ്രവചന ടൂളുകൾ; ഇളിഭ്യരായി മടങ്ങി; സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് ചീഫ് ലഫ്റ്റനൻ്റ് ജനറൽ ദിനേഷ് സിങ് റാണയുടെ വെളിപ്പെടുത്തൽ

    ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യ- ചൈന യഥാർത്ഥ നിയന്ത്രണരേഖയിൽ (എൽഎസി) ചൈന നടത്തിയ അപ്രതീക്ഷിത നീക്കം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) അധിഷ്ഠിത പ്രവചന ടൂളുകൾ ഉപയോഗിച്ച് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യ എ.ഐ ഇംപാക്റ്റ് ഉച്ചകോടി 2026-ൽ സംസാരിക്കവെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് ചീഫ് ലഫ്റ്റനൻ്റ് ജനറൽ ദിനേഷ് സിങ് റാണയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആധുനിക യുദ്ധമുറകളിലും ദേശീയ സുരക്ഷാ ആസൂത്രണത്തിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അരുണാചലിലെ തർക്ക മേഖലയിൽ ചൈനീസ് സൈനിക നീക്കത്തിൻ്റെ ആദ്യ സൂചനകൾ കണ്ടെത്താൻ പ്രാദേശികമായി വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ ഒരു എ.ഐ സംവിധാനം സഹായിച്ചതായി ലഫ്റ്റനൻ്റ് ജനറൽ റാണ പറഞ്ഞു. ഈ സംവിധാനത്തിലൂടെ ചൈനീസ് സൈന്യത്തിൻ്റെ നീക്കങ്ങൾ കൃത്യമായി പ്രവചിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. സൈനികരുടെ വിന്യാസം മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും ഈ സാങ്കേതികവിദ്യ ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകി. ഇങ്ങനെയൊരു നീക്കം ചൈന മുമ്പ് നടത്തിയിട്ടില്ല. അതിനാൽ തന്നെ…

    Read More »
Back to top button
error: