Breaking News
-
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർജാമ്യാനുമതിയിക്കെതിരെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയിലേയ്ക്ക്
ന്യൂഡൽഹി: പാലക്കാട് എം.എൽ.എ. രാഹുൽ മാക്കൂട്ടത്തിനെതിരായ ബലത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നു . ആദ്യ പരാതിയിൽ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചതിനെ എതിർത്താണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി ഉത്തരവിനുപിന്നാലെ അപ്പീൽഹർജി യുവതി നിയമനടപടി തുടങ്ങിയെന്നാണ് വിവരം. അഭിഭാഷകരുമായിനല്കിയ നിയമോപദേശ ചർച്ചകൾക്കുശേഷം വൈകാതെ അപ്പീൽ ഹർജി നൽകിയേക്കും. രാഹുലിനെതിരായ കേസ് ആദ്യമായാണ് സുപ്രീംകോടതിയിലെത്തുന്നത്. പ്രഥമദൃഷ്ട്യാ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗർഭച്ഛിദ്രത്തിന് പരാതിക്കാരി സ്വമേധയാ മരുന്ന് കഴിച്ചതാണെന്നും വിലയിരുത്തിയാണ് വ്യാഴാഴ്ച ഹൈക്കോടതി രാഹുലിന് ഉപാധികളോടെ മുൻകൂർജാമ്യം നൽകിയത്. ഇക്കാര്യങ്ങളിൽ വിചാരണക്കോടതിയിലാണ് അന്തിമ തീരുമാനമുണ്ടാകേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
Read More » -
‘ആമകൾ കടൽതീരത്തുനിന്ന് മുട്ടയിട്ട് തിരിച്ചുപോകുന്നു… ഇതൊരു നല്ല കാഴ്ചയാണ്, എന്തുകൊണ്ട് കേരളത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല? ആമകൾ കടലിലെ ആൽഗകകളെ ഭക്ഷിക്കുന്നു, ആൽഗകൾ ഇല്ലാതാകുമ്പോൾ മികച്ച കടൽ ചെമ്മീനുകൾ കിട്ടും, കൂടെ മത്സ്യത്തൊഴിലാളികൾക്ക് ഇരട്ടിത്തുകയും’- ബിജെപി നേതാവ് ഡി. പുരന്ദേശ്വരി
തിരുവനന്തപുരം: ആമകൾ സംസ്ഥാനത്തിനു വലിയ വരുമാനം കൊണ്ടുവരുമെന്നും എന്തുകൊണ്ടാണ് കേരളത്തിന് ഇത് പ്രയോജനപ്പെടുത്താൻ സാധിക്കാത്തതെന്നും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡി. പുരന്ദേശ്വരി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ആമയുമായി ബന്ധപ്പെട്ട് ടൂറിസം തന്നെയുണ്ടെന്നും അവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബജറ്റിൽ കേരളത്തിന് ഒന്നും ലഭിച്ചില്ലെന്ന വ്യാപക പ്രചാരണം ചെറുക്കാൻ വേണ്ടി പാർട്ടി തന്നെ ചുമതലപ്പെടുത്തിയെന്നും പുരന്ദേശ്വരി പറഞ്ഞു. ബജറ്റിൽ നിർമല സീതാരാമൻ ആമ സംരക്ഷണത്തെ പറ്റി പരാമർശിക്കുന്നുണ്ട്. കേരളത്തെയും ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഒഡിഷ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവയ്ക്കൊപ്പം കേരളവുമുണ്ട്. ആമകൾ വലിയ വരുമാനം കൊണ്ടുവരും. ലാറ്റിൻ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലും കോസ്റ്ററിക്കയിലുമെല്ലാം ആമകളുമായി ബന്ധപ്പെട്ട് ടൂറിസമുണ്ട്. ഒഡിഷയിൽ ആമകളുടെ ഫെസ്റ്റിവലുണ്ട്. ആമകൾ കടൽതീരത്തുനിന്ന് മുട്ടയിട്ട് തിരിച്ചുപോകുന്നു. ഇതൊരു നല്ല കാഴ്ചയാണ്. ഇത് എന്തുകൊണ്ട് കേരളത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല. ഇതു ഒരു മികച്ച അവസരമാണ്- അവർ പറഞ്ഞു. അതുപോലെ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ് ആമകൾ. കാരണം ആമകൾ കടലിലെ ആൽഗകകളെ ഭക്ഷിക്കുന്നു. ആൽഗകൾ ഇല്ലാതാകുമ്പോൾ മികച്ച…
Read More » -
‘റഷ്യൻ പ്രതിപക്ഷ നേതാവിനെ പുടിൻ ഭരണകൂടം വിഷം നൽകി കൊലപ്പെടുത്തിയത്, ഡാര്‍ട്ട് തവളകളിലുള്ള ‘എപിബാറ്റിഡിന്‍’എന്ന വിഷമാണ് നവാല്‍നിയുടെ ജീവനെടുത്തത് ; 2020ലും കൊലപ്പെടുത്താനുള്ള ശ്രമം നടത്തി’- ആരോപണമുയർത്തി യൂറോപ്യൻ നേതാക്കൾ
മോസ്കോ: റഷ്യയിലെ പ്രതിപക്ഷ നേതാവും വ്ളാദിമിർ പുടിന്റെ കടുത്ത വിമര്‍ശകനും എതിരാളിയുമായിരുന്ന അലക്സി നവാല്‍നിയെ വിഷം നല്കി റഷ്യ കൊലപ്പെടുത്തിയാണെന്ന ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങള്‍ രംഗത്ത്. ‘എപിബാറ്റിഡിന്‍’ എന്ന വിഷം ശരീരത്തിലെത്തിയാണ് നവാല്‍നി മരിച്ചത്. ഇത് ഡാര്‍ട്ട് തവളകളില്‍ കാണപ്പെടുന്നതാണെന്നും റഷ്യയില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നല്ലെന്നുമാണ് ആരോപണം. യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കെതിരെ ആരോപണമുയര്‍ത്തിയിരിക്കുന്നത്. ‘നവാല്‍നിയുടെ എതിര്‍പ്പിനെ ഭയന്ന് റഷ്യന്‍ ഭരണകൂടം മാരകമായ വിഷം ഉപയോഗിച്ചതാണെന്ന് ഞങ്ങള്‍ക്കറിയാം’ യുകെയുടെ വിദേശകാര്യ ഓഫീസ് പറഞ്ഞു. ‘നവാല്‍നിയെ ഒരു ഭീഷണിയായാണ് റഷ്യ കണ്ടത്. ഇത്തരത്തിലുള്ള വിഷം ഉപയോഗിക്കുന്നതിലൂടെ റഷ്യന്‍ ഭരണകൂടത്തിന്റെ കൈവശമുള്ള ആയുധങ്ങളും അവര്‍ എത്രത്തോളം രാഷ്ട്രീയ എതിര്‍പ്പുകളെ ഭയക്കുന്നുണ്ടെന്നും പ്രകടമാക്കിയിരിക്കുകയാണ്’, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ വിശദീകരിച്ചു. നവല്‍നിയുടെ മരണം രാഷ്ട്രീയ എതിര്‍പ്പിനെ ഭയന്നാണെന്നും യൂറോപ്യൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങള്‍ ചൂണ്ടിക്കാട്ടി. പുടിന്റേയും റഷ്യന്‍ ഭരണകൂടത്തിന്റേയും അഴിമതിക്കഥകൾ ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചായിരുന്നു നവാല്‍നി പൊതുരംഗത്ത് സജീവമായത്.…
Read More » -
അഭിഷേകിനെ കളത്തിലിറക്കണമെന്ന് ആഗയ്ക്ക് അത്ര ആഗ്രഹമാണെങ്കിൽ നമുക്ക് അവനെ ഇറക്കിയേക്കാം, കുൽദീപിനെ കളിപ്പിക്കണോ, അവനേം കളിപ്പിച്ചേക്കാം… ടോസ് സമയത്തെ ഹസ്തദാനം… നമുക്ക് അപ്പോൾ കാണാം, 24 മണിക്കൂർ കൂടി കാത്തിരിക്കൂ… ചോദ്യങ്ങൾക്കെല്ലാം സസ്പെൻസിട്ട് സ്കൈയുടെ മറുപടി
കൊളംബോ: ടി20 ലോകകപ്പിലെ ഏറ്റവും ഗ്ലാമർ പോരാട്ടത്തിന് മുന്നോടിയായി പാക് നായകൻ സൽമാൻ അലി ആഗയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അസുഖബാധിതനായ ഓപ്പണർ അഭിഷേക് ശർമ നാളെ ഇന്ത്യക്കായി കളിക്കണമെന്നാണ് തൻറെ ആഗ്രഹമെന്ന് പറഞ്ഞ പാക് നായകൻ സൽമാൻ ആഗയ്ക്ക് അതേരീതിയിൽ രസകരമായ മറുപടിയും നായകൻ നൽകി. പാക്കിസ്ഥാനെതിരെ അഭിഷേക് കളിക്കണമെന്ന് സൽമാന് അത്ര നിർബന്ധമാണെങ്കിൽ, ഞങ്ങൾ അവനെ കളിപ്പിക്കും എന്നായിരുന്നു സൂര്യകുമാർ തമാശ രൂപേണ പറഞ്ഞത്. ഇതോടെ അഭിഷേക് മത്സരത്തിന് പൂർണ്ണ സജ്ജനാണെന്ന സൂചനയും സൂര്യകുമാർ നൽകി. അതേസമയം ടോസിട്ടശേഷം പാക് ടീം ക്യാപ്റ്റൻ സൽമാൻ ആഗയുമായി ഹസ്തദാനം ചെയ്യുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ സൂര്യകുമാർ യാദവ് ഒഴിഞ്ഞുമാറി. ടോസ് സമയത്തെ ഹസ്തദാനത്തെക്കുറിച്ച് നമുക്ക് അപ്പോൾ കാണാം. 24 മണിക്കൂർ കൂടി കാത്തിരിക്കൂ എന്നായിരുന്നു സൂര്യകുമാറിൻറെ പ്രതികരണം. അതുപോലെ വിവാദ ബൗളിംഗ് ആക്ഷനുള്ള പാക് സ്പിന്നർ ഉസ്മാൻ താരിഖിനെ നേരിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും സൂര്യയുടെ…
Read More » -
ആരും എൻകെ. പ്രേമചന്ദ്രനെ അര സംഘി’ അല്ലെങ്കിൽ ‘മുക്കാൽ സംഘി’ എന്ന് വിളിച്ച് ആരും ആക്രമിക്കരുത്, രാജ്യം ജയിക്കണം എന്നാഗ്രഹിക്കുന്ന അപൂർവ്വം ചില രാഷ്ട്രീയക്കാരിൽ പെടുന്നവരാണ് തരൂരും എൻകെ പ്രേമന്ദ്രനും!! 39 വർഷം മുടങ്ങിക്കിടന്ന കൊല്ലം ബൈപാസ് പദ്ധതി പൂർത്തിയാക്കി കൊടുത്തത് മോദി സർക്കാർ- സുരേഷ് ഗോപി
കൊല്ലം: വികസന കാര്യങ്ങളിൽ തങ്ങളുമായി സഹകരിക്കുന്നതിന്റെ പേരിൽ എൻകെ പ്രേമചന്ദ്രനെ അര സംഘി’ എന്നോ ‘മുക്കാൽ സംഘി’ എന്നോ വിളിച്ച് ആരും ആക്രമിക്കരുതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഉപദേശം. രാഷ്ട്രീയമായി തങ്ങൾ ശക്തമായി എതിർക്കുമെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് നിൽക്കുന്നവരാണ് പ്രേമചന്ദ്രനും ശശി തരൂരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ജയിക്കണം എന്ന് ആഗ്രഹിക്കുന്ന അപൂർവ്വം ചില രാഷ്ട്രീയക്കാരാണ് ഇരുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുപോലെ -+കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിൽ കൊല്ലം ഒന്നാം സ്ഥാനത്താണെന്ന് സുരേഷ്ഗോപി അവകാശപ്പെട്ടു. കേരളത്തിലെ ആദ്യത്തെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സിസ്റ്റം കൊല്ലത്ത് ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് പ്രധാനമന്ത്രിയുടെ അനുമതിയോടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, മെമു ട്രെയിനുകൾക്ക് ആവശ്യമായ പിറ്റ്ലൈൻ സൗകര്യം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ കൊല്ലത്ത് അതിവേഗം പൂർത്തിയാവുകയാണെന്നും…
Read More » -
പാക്കിസ്ഥാന്റെ ഭീകരവാദ പ്രണയം തകർക്കാൻ ഇന്ത്യയുടെ അറ്റകൈ പ്രയോഗം, ‘ഓപ്പറേഷൻ സവാൽകോട്ട്’ ചെനാബ് നദിക്ക് കുറുകെ വരുന്ന കൂറ്റൻ അണക്കെട്ട്… വിശദമായ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ച് പാക് വിദേശകാര്യ മന്ത്രാലയം, ഇത് ജല ഭീകരവാദം, ഇന്ത്യ ഞങ്ങളെ ഒരിറ്റ് വെള്ളം തരാതെ നശിപ്പിക്കാൻ ശ്രമിക്കുന്നു- പാക് മാധ്യമങ്ങൾ
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ ഇങ്ങനെയുള്ള തിരിച്ചടികൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് പാക്കിസ്ഥാൻ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ആ തിരിച്ചടി ഓപ്പറേഷൻ സിന്ദൂർ മാത്രമല്ല… അതാണ് ‘ഓപ്പറേഷൻ സവാൽകോട്ട്’… ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ സവാൽകോട്ടിൽ ഉയരുന്ന വമ്പൻ ജലവൈദ്യുത പദ്ധതി. ജലവൈദ്യുത പദ്ധതി ഔദ്യോഗികമായി ആരംഭിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കം പാക്കിസ്ഥാനെ അക്ഷരാർഥത്തിൽ വിറളിപിടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. 1960-ലെ സിന്ധു നദീജല കരാർ, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഈ നടപടിക്ക് ശേഷമുള്ള ആദ്യത്തെ പ്രധാന തന്ത്രപ്രധാനമായ നിർമ്മാണ പ്രവർത്തനമാണ് ചെനാബ് നദിക്കു കുറുകെ വരുന്ന കൂറ്റൻ അണക്കെട്ട്. ഏകദേശം 5,129 കോടി രൂപ ചിലവിൽ നാഷണൽ ഹൈഡ്രൊഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻ.എച്ച്.പി.സി) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 1,856 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ഈ പദ്ധതി ജമ്മു കശ്മീരിലെ ഉധംപൂർ, രാംബാൻ ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത്. 192.5 മീറ്റർ ഉയരമുള്ള കൂറ്റൻ അണക്കെട്ടും എട്ട് യൂണിറ്റുകളുള്ള ഭൂഗർഭ പവർ…
Read More » -
പരവൂർ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികൾ തിരയിൽപ്പെട്ടു!! രണ്ടു പ്ലസ് വൺ വിദ്യാർഥികളെ കാണാതായി, മൂന്നുപേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു
പരവൂർ: കൊല്ലത്ത് പൊഴിക്കര കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ തിരയിൽപ്പെട്ട് കാണാതായി. ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് അപകടം ഉണ്ടായത്. പൊഴിക്കര മേജർ ദേവി ക്ഷേത്രത്തിനു സമീപമാണ് അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങിയത്. ഇതിനിടെ അഞ്ച് പേരും വലിയ തിരമാലയിൽപ്പെടുകയായിരുന്നു. ഉടൻ സമീപമുണ്ടായിരുന്ന നാട്ടുകാർ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പ്ലസ് വൺ വിദ്യാർഥികളായ കണ്ണൻ, ബിപിൻ എന്നിവരെയാണ് കാണാതായത്. ഇവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു
Read More » -
അലപ്പുഴയിൽ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത് രണ്ടുവർഷം, കുട്ടിയെ പീഡിപ്പിച്ചവരിൽ പിതാവിന്റെ സഹോദരി ഭർത്താവും മകനും മറ്റൊരു ബന്ധുവും!!പോക്സോ കേസിൽ മൂന്നുപേർ അറസ്റ്റിൽ, പീഡനവിവരം പുറംലോകമറിഞ്ഞത് കുട്ടി സുഹൃത്തിനോട് തുറന്നു പറഞ്ഞതിലൂടെ
ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന പോക്സോ കേസ്. 14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. പിതാവും പിതാവിന്റെ സഹോദരി ഭർത്താവും മകനും മറ്റൊരു ബന്ധുവും ചേർന്ന് കുട്ടിയെ പീഡിപ്പിച്ചത് രണ്ടുവർഷത്തോളം. ബന്ധുവായ സുഹൃത്തിനോട് കുട്ടി ഇക്കാര്യം തുറന്ന് പറഞ്ഞതോടെയാണ് പിതാവിന്റെ ക്രൂരത പുറത്താകുന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം പീഡനത്തിന് ഇരയായ കുട്ടിക്ക് കൗൺസിലിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read More » -
കയ്യിൽ കരുതിയെ പാമ്പിനെ വന്ദേഭാരതിലെ ശുചിമുറിയിൽ തുറന്നുവിട്ടു, യുവാവ് പിടിയിൽ
മുംബൈ: കയ്യിൽ കരുതിയ പാമ്പിനെ വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ തുറന്നുവിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെ ആണ് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്തത്. മുംബൈ-സോലാപുർ വന്ദേ ഭാരത് എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 22225) കഴിഞ്ഞ ഡിസംബർ 27-നായിരുന്നു സംഭവം. സി-16 കോച്ചിലെ ശുചിമുറിയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. പിന്നാലെ റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിൻ സോലാപുറിലെത്തിയതിന് പിന്നാലെ പാമ്പിനെ പിടികൂടി. ആർപിഎഫ് നടത്തിയ വിശദമായ അന്വേഷത്തിന് പിന്നാലെയാണ് ജഗനെ പിടികൂടിയത്. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ സിസിടിവി ദൃശ്യങ്ങളും പോലീസിന് സഹായകമായി. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Read More »
