Breaking News
-
കെഎസ്‌യുക്കാർ ഓടിച്ചുകൊണ്ടുവന്ന എസ്എഫ്ഐക്കാർ അതുവഴി ഓടിവന്നു, അവനെ ശ്രദ്ധിക്കാതെ ജനൽചാടിപ്പോയി. പുറകേ വന്ന കെഎസ്‌യുക്കാർ ഭുവനേശ്വരനെ കാലിൽവാരി നിലത്തടിച്ചു, തലച്ചോർ തകർന്നു, അതോടെ ശബ്ദംപോയി, ശ്വാസം മാത്രമായി… 5-ാം ദിവസം അവൻ പോയി, മൃതദേഹം പാർട്ടിക്ക്, കേസ് നടത്തിയത് മരം മുറിച്ച് വിറ്റ്…
ആലപ്പുഴ: തന്റെ സഹോദരനായ ജി. ഭുവനേശ്വരൻ പാർട്ടിക്കായി ആക്രമിക്കപ്പെട്ട് ആശുപത്രിയിലായിട്ടും പിന്നീട് മരണപ്പെട്ടിട്ടും പാർട്ടിയിൽനിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് വാർത്താ സമ്മേളത്തിൽ തുറന്നടിച്ച് സിപിഎം മുൻ നേതാവ് ജി. സുധാകരൻ. അന്നു പാർട്ടി അധികാരത്തിലുണ്ടായിരുന്നിട്ടും കേസ് നടത്താൻ ആരും പൈസ തന്നില്ല. രക്തസാക്ഷി ഫണ്ടും പിരിച്ചില്ല. വീട്ടിലെ ആഞ്ഞിലി മരം വെട്ടിവിറ്റാണ് കേസ് നടത്തിയത്. ഇടതു സർക്കാർ ഭരിച്ചിട്ടും അന്ന് കേസിൽ അപ്പീൽ പോയില്ലെന്നും ജി. സുധാകരൻ പറഞ്ഞു. സുധാകരന്റെ വാക്കുകൾ ഇങ്ങനെ: ‘‘ എന്റെ അനുജൻ ഭുവനേശ്വരനെ കൊലപ്പെടുത്തിയ കോൺഗ്രസിലേക്ക് ഞാൻ പോകുന്നു എന്നാണ് അക്ഷേപം. അവർക്ക് ഭുവനേശ്വരനെ അറിയാമോ? ഞാനും കുടുംബവും അനുഭവിച്ച വിഷമം അറിയാമോ?… എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അവൻ പന്തളം എൻഎസ്എസ് കോളജിലെ ബിഎ എക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിയായിരുന്നു. സംഭവദിവസം രാവിലെ ക്ലാസിലിരിക്കുകയായിരുന്നു. പുറത്ത് സംഘർഷം നടക്കുന്നതായി എസ്എഫ്ഐക്കാർ വന്ന് അവനോട് പറഞ്ഞു. അവനോടു പോകേണ്ടെന്ന് അധ്യാപകൻ പറഞ്ഞു. പക്ഷേ, യൂണിറ്റ് സെക്രട്ടറിയായതുകൊണ്ട് പോയി.…
Read More » -
‘ദക്ഷിണാഫ്രിക്കക്കെതിരെ സംഭവിച്ചത് എന്റെ പിഴവായിരുന്നു, ഞാൻ അവനോട് മാപ്പ് ചോദിച്ചു, അവൻ വളരെ കോപത്തിലായിരുന്നു’,!!സൂപ്പർ എട്ടിൽ അക്സറിനെ പുറത്തിരുത്തിയ തീരുമാനം അബദ്ധമായിരുന്നെന്ന് സമ്മതിച്ച് സൂര്യകുമാർ
ന്യൂഡൽഹി: ടി20 ലോകകപ്പിലെ സൂപ്പർ–8 ഘട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഓൾറൗണ്ടർ അക്സർ പട്ടേലിനെ പുറത്തിരുത്തിയ തീരുമാനം തന്റെ പിഴവായിരുന്നുവെന്ന് സമ്മതിച്ച് നായകൻ സൂര്യകുമാർ യാഥവ്. ആ തീരുമാനത്തെ തുടർന്ന് അക്സർ പട്ടേൽ വളരെ നിരാശയിലായിരുന്നുവെന്നു, തോൽവിക്കുശേഷം അവൻ വളരെ കോപത്തിലായിരുന്നു. മത്സരത്തിന് ശേഷം വ്യക്തിപരമായി അദ്ദേഹത്തോട് മാപ്പ് പറഞ്ഞതായും സൂര്യകുമാർ വെളിപ്പെടുത്തി. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് സൂര്യകുമാർ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. ടീമിന്റെ തന്ത്രപരമായ തീരുമാനമായിരുന്നെങ്കിലും പിന്നീട് അത് തെറ്റായിരുന്നുവെന്ന് മനസിലായതായി അദ്ദേഹം വ്യക്തമാക്കി. “അവൻ വളരെ കോപത്തിലായിരുന്നു, അങ്ങനെ തന്നെ ആയിരിക്കണം. അവൻ പരിചയസമ്പന്നനായ താരമാണ്. ഒരു ഫ്രാഞ്ചൈസി ടീമിനെ നയിക്കുന്ന നായകനുമാണ്. അതിനാൽ അവന് കോപം വരുന്നത് സ്വാഭാവികമാണ്,”- സൂര്യകുമാർ പറഞ്ഞു. മത്സര ശേഷം താൻ അക്സറിനോട് നേരിട്ട് സംസാരിച്ച് മാപ്പ് പറഞ്ഞതായും സൂര്യകുമാർ കൂട്ടിച്ചേർത്തു. “ഞാൻ അവനോട് പറഞ്ഞു, ‘ഞാൻ ഒരു പിഴവ് ചെയ്തു. ക്ഷമിക്കണം. അത് ടീമിനുവേണ്ടി എടുത്ത ഒരു തീരുമാനമായിരുന്നു.’ അത് വളരെ…
Read More » -
‘സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്; പാർട്ടിയിൽ വൻ കൊഴിഞ്ഞുപോക്ക്; വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിസ്മയങ്ങൾ ഉണ്ടാകും; എല്ലാത്തിനും കാരണം പിണറായിയുടെ ദുർഭരണം‘:വിഡി സതീശൻ
തിരുവനന്തപുരം: സിപിഎമ്മിന്റെ അടിത്തട്ടിൽ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളിൽ വച്ച് താൻ തന്നെ നിരവധി സിപിഎം പ്രാദേശിക നേതാക്കൾക്ക് കോൺഗ്രസ് അംഗത്വം നൽകി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തിൽ മുൻപൊന്നും ഉണ്ടായിട്ടില്ല. സാധാരണക്കാരായ പാർട്ടിക്കാർ ഭരണത്തിന്റെ ഗുണഫലങ്ങൾ ലഭിക്കാത്തതിനാൽ നിരാശരാണെന്നും സതീശൻ പറഞ്ഞു. പാലക്കാട്ടും പയ്യന്നൂരിലും പാർട്ടി പ്രവർത്തകർക്കിടയിൽ ഉണ്ടായിട്ടുള്ള പ്രതിഷേധങ്ങൾ പാർട്ടിയുടെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടയായ പയ്യന്നൂരിൽ പോലും ജനങ്ങളുടെയും പ്രവർത്തകരുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതികരണമാണ് ഉണ്ടാകുന്നത്. കേരളത്തിലെ സിപിഎം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിസ്മയങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു. പത്തുവർഷത്തെ പിണറായി വിജയന്റെ ഭരണമാണ് സിപിഎമ്മിന് ഇത്ര വലിയ നാശമുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിലെ മുതിർന്ന നേതാക്കൾ തന്നെ തെറ്റായ നടപടികളെ…
Read More » -
വിയോജിപ്പും ജനാധിപത്യവും , മണിശങ്കർ അയ്യർക്ക് ശശി തരൂരിന്റെ തുറന്ന കത്ത്: ”എന്റെ നിലപാടുകളെയും ‘സ്വഭാവ’ത്തെയും കുറിച്ച് മണിശങ്കർ അയ്യർ നടത്തിയ സമീപകാല ‘വിലയിരുത്തലി’നുള്ള മറുപടി”
ന്യൂഡൽഹി: അടുത്തയിടെ മുതിർന്ന രാഷ്ട്രീയ നേതാവായ മണിശങ്കർ അയ്യർ ലോക്സഭാ എംപി ശശീതരൂരിനെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തുകയുണ്ടായി. യുഎസ്-ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ നിലപാടിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട്, മണിശങ്കർ അയ്യർ ഒരു തുറന്ന കത്ത് എഴുതി, അതിൽ തരൂരിന്റെ അഭിപ്രായങ്ങളെ “തത്വാധിഷ്ഠിതമല്ലാത്ത, ധാർമ്മികതയില്ലാത്ത സമീപനം” എന്ന് വിശേഷിപ്പിച്ചു. ഇപ്പോഴിതാ അതിനുള്ള മറുപടി തുറന്ന കത്തിലൂടെ തന്നെ നല്കിയിരിക്കുകയാണ് ശശി തരൂർ. കത്തിന്റെ പൂർണ്ണ രൂപം വിയോജിപ്പ് ഒരു അഭിവൃദ്ധി പ്രാപിക്കുന്ന ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്, പക്ഷേഒരു സഹപ്രവർത്തകന്റെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യുന്നുഅല്ലെങ്കിൽ വിദേശനയത്തിൽ വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നതിനാൽ മാത്രം ദേശസ്‌നേഹം പൊതുചർച്ചയെ ശക്തിപ്പെടുത്തുന്നതിൽ കാര്യമായി ഒന്നും ചെയ്യുന്നില്ല. നിങ്ങളുടെ കാഴ്ചപ്പാടുകൾക്ക് നിങ്ങൾക്ക് അവകാശമുണ്ടെങ്കിലും, എന്റെ നിലപാടുകളെ (എന്റെ സ്വഭാവത്തെയും) കുറിച്ചുള്ള നിങ്ങളുടെ സമീപകാല പൊതു “വിലയിരുത്തലിന്” വ്യക്തമായ ഒരു പ്രതികരണം ആവശ്യമാണ്. അന്താരാഷ്ട്ര കാര്യങ്ങളെ വ്യക്തമായ ദേശീയ കാഴ്ചപ്പാടോടെയാണ് ഞാൻ എപ്പോഴും സമീപിച്ചിട്ടുള്ളത്, ഇന്ത്യയുടെ താൽപ്പര്യങ്ങൾ, സുരക്ഷ, ആഗോള നിലപാട് എന്നിവ…
Read More » -
‘ജി. സുധാകരൻ ജനാധിപത്യ മര്യാദയുള്ളയാൾ; സിപിഎം ചെയ്തത് അങ്ങേയറ്റം നെറികേട്‘: രമേശ് ചെന്നിത്തല; പിന്തുണയ്ക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ്
തിരുവനന്തപുരം: അമ്പലപ്പുഴയിൽ ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നതിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നത് പാർട്ടിയും യുഡിഎഫും ചേർന്ന് ആലോചിക്കേണ്ട വിഷയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കൂട്ടായി ചർച്ചചെയ്ത് തീരുമാനമെടുക്കും. അദ്ദേഹത്തെപോലെയുള്ള പൊതുപ്രവർത്തകൻ നിയമസഭയിൽ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ‘വിദ്യാർഥിയായിരിക്കുന്ന കാലം മുതൽ ജി. സുധാകരനെ അറിയാം. ഒരുമിച്ച് പ്രസംഗപരിപാടികളിലും മറ്റും പങ്കെടുത്തിട്ടുണ്ട്. ഞങ്ങൾ മാവേലിക്കരക്കാരാണ്. യഥാർഥ കമ്യൂണിസ്റ്റിനെ ജി സുധാകരനിൽ കാണാം. പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും അദ്ദേഹം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. മന്ത്രിയായ കാലത്ത് 140 എംഎൽഎമാർക്കും ഒരുപോലെ പിഡബ്ല്യൂഡി ഫണ്ട് നൽകി. ആ ജനാധിപത്യമര്യാദ എല്ലാകാലത്തും സുധാകരൻ കാണിച്ചു. അഴിമതിക്കെതിരേ ധീരമായ പോരാട്ടം നടത്തി ജനങ്ങൾക്ക് സ്വീകാര്യനായ വ്യക്തിയാണ് അദ്ദേഹം. പക്ഷേ, അദ്ദേഹത്തോട് പാർട്ടിചെയ്തത് കടുത്ത അനീതിയാണ്. കഴിഞ്ഞ കുറേനാളുകളായി രാഷ്ട്രീയശത്രുക്കളോട് പോലും ചെയ്യാൻ പാടില്ലാത്തത് ആലപ്പുഴയിലെ പാർട്ടി നേതൃത്വം അദ്ദേഹത്തോട് ചെയ്തു. അദ്ദേഹത്തെയും പിതാവിനെയും മോശമായി ചിത്രീകരിച്ചവർക്കെതിരേ ഇതുവരെയും നടപടിയെടുത്തില്ല. അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും…
Read More » -
ഇറാന്‍ യുദ്ധം ആഗോള വിമാനയാത്രാ മേഖലയില്‍ സൃഷ്ടിക്കുന്നത് കനത്ത പ്രതിസന്ധി: ഇന്ധനവില കുതിക്കുന്നു; നൂറു ശതമാനത്തോളം ഉയര്‍ന്നു; യാത്രക്കാര്‍ക്ക് വന്‍ ബാധ്യത; 30 ശതമാനം വരെ നിരക്കു വര്‍ധന പ്രതീക്ഷിക്കാം
ന്യൂഡല്‍ഹി/ഹോങ്കോംഗ്: ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടാകുന്ന അപ്രതീക്ഷിത വര്‍ദ്ധനവ് വിമാനയാത്രാ മേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. അസംസ്‌കൃത എണ്ണയുടെ വിലയേക്കാള്‍ വളരെ വേഗത്തില്‍ വിമാന ഇന്ധനത്തിന് വില വര്‍ദ്ധിക്കുന്നതാണ് വിമാനക്കമ്പനികളെ കുഴപ്പിക്കുന്നത്. ഇറാനു മേലുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതോടെ വിമാന ഇന്ധനവിലയില്‍ രണ്ടിരട്ടി വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന ഇന്ധനവിലയിലെ അസ്വാഭാവിക കുതിപ്പ് സാധാരണഗതിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയ്‌ക്കൊപ്പം നീങ്ങുന്ന വിമാന ഇന്ധനവില, നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ആ ബന്ധം കൈവിട്ടിരിക്കുകയാണ്. അസംസ്‌കൃത എണ്ണയുടെ വിലയില്‍ മൂന്നിലൊന്ന് വര്‍ദ്ധനവ് ഉണ്ടായപ്പോള്‍, വിമാന ഇന്ധനവില നൂറു ശതമാനത്തോളം ഉയര്‍ന്നു. വിമാന ഇന്ധനം ശുദ്ധീകരിച്ചെടുക്കുന്നതിനുള്ള ചിലവ് (റിഫൈനിംഗ് മാര്‍ജിന്‍) വലിയ രീതിയില്‍ വര്‍ദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം. ഇത് വിമാനക്കമ്പനികളുടെ ലാഭവിഹിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നു ഇന്ധനവിലയിലുണ്ടായ ഈ വര്‍ദ്ധനവ് മറികടക്കാന്‍ വിമാനക്കമ്പനികള്‍ യാത്രക്കാരുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ക്ക് ഇന്ധന…
Read More » -
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ നിങ്ങൾക്ക് കാണണമെങ്കിൽ അത് ജി സുധാകരനിൽ കാണാനാകും, 60 കൊല്ലം പാർട്ടിക്കായി പ്രവർത്തിച്ച യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ ഇങ്ങനെ വേട്ടയാടുന്നത് ശരിയല്ല, അദ്ദേഹത്തോട് സിപിഎം ചെയ്തത് വലിയ അനീതി- ചെന്നിത്തല
തിരുവനന്തപുരം: ജി സുധാകരനെ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ തനിക്കറിയാമെന്ന് രമേശ് ചെന്നിത്തല. പിന്നീട് വ്യത്യസ്ത പാർട്ടികളിൽ ആയി പോയി. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ നിങ്ങൾക്ക് കാണണമെങ്കിൽ അത് ജി സുധാകരനിൽ കാണാനാകും. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യമുയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു. ജനാധിപത്യ മര്യാദ എല്ലാ കാലത്തും സുധാകരൻ കാണിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ പോരാടിയ പൊതുപ്രവർത്തകൻ. രാഷ്ട്രീയ വ്യത്യാസങ്ങൾ നിലനിൽക്കേ വ്യക്തിപരമായി നല്ല ബന്ധം ഉണ്ടായിരുന്ന നേതാവായിരുന്നു. അദ്ദേഹത്തോട് സിപിഎം ചെയ്തത് വലിയ അനീതിയാണ്. 60 കൊല്ലം പാർട്ടിക്കായി പ്രവർത്തിച്ച യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ ഇങ്ങനെ വേട്ടയാടുകയും ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം സുധാകരന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന്റെ പാർട്ടി നേതൃത്വവും യുഡിഎഫും കൂട്ടായി തീരുമാനിക്കേണ്ട കാര്യമാണ്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിക്കും. അദ്ദേഹത്തെപ്പോലൊരാൾ നിയമസഭയിൽ വരേണ്ടത് അനിവാര്യമാണ്. സുധാകരൻ പോയതിലൂടെ സിപിഎമ്മിന് ഒരു കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സുധാകരനെ പുകച്ചു പുറത്ത് ചാടിക്കുകയായിരുന്നു. രക്തസാക്ഷി കുടുംബത്തിൽപ്പെട്ട…
Read More » -
ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കു തുടക്കം, മേജർ രവി മണ്ഡലം സന്ദർശിക്കും, ചുമരെഴുത്ത് ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും
ഒറ്റപ്പാലം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എൻഡിഎ സ്ഥാനാർത്ഥിയായ മേജർ രവി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കും. മണ്ഡലത്തിലെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്യും. പ്രചാരണത്തിന്റെ ഭാഗമായി ഒറ്റപ്പാലത്ത് സംഘടിപ്പിക്കുന്ന ചുമരെഴുത്ത് ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും. എൻഡിഎ പ്രവർത്തകരും പ്രാദേശിക നേതാക്കളും പങ്കെടുക്കുന്ന പരിപാടിയോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒറ്റപ്പാലം മണ്ഡലത്തിൽ എൻഡിഎയുടെ പ്രചാരണ പ്രവർത്തനങ്ങൾ ദിവസേന ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പ്രവർത്തകരുടെ വലിയ പങ്കാളിത്തത്തോടെ പ്രചാരണ പരിപാടികൾ കൂടുതൽ വ്യാപിപ്പിക്കാൻ നേതൃത്വം പദ്ധതിയിട്ടിരിക്കുകയാണ്. ചുമരെഴുത്ത് ഉദ്ഘാടനം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന തുടക്കമായി കണക്കാക്കപ്പെടുന്നു.
Read More » -
വീണ്ടും ചാഞ്ചാട്ടം , സ്വർണവില ഇടിഞ്ഞു, പവന് 360 രൂപ കുറഞ്ഞ് 1,18,96 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയിലാണ് ഇന്നത്തെ വ്യാപാരം. പവന് 360 രൂപ കുറഞ്ഞ് 1,18,960 രൂപയായി . ഇന്നലെ രാവിലെ ഗ്രാമിന് 85 രൂപ വർധിച്ചെങ്കിലും വൈകുന്നേരത്തോടെ 55 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് കേരളത്തിലേക്കും പ്രതിഫലിച്ചത്. അതേസമയം, കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഇന്നും രണ്ടു വിലയിലാണ്. ഗ്രാമിന് 14,870 രൂപയിലാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സ്വർണം വിൽക്കുന്നത്. സ്വർണ വ്യാപാരികളുടെ മറ്റൊരു സംഘടനയായ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഗ്രാമിന് 12,255 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില. വെള്ളി വില ഗ്രാമിന് 280 രൂപയാണ്. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തു ശതമാനം പണിക്കൂലിയും നികുതിയും സഹിതം 1,34,800 രൂപയെങ്കിലും നൽകേണ്ടി വരും. ഇറാൻ- യുഎസ് ,ഇസ്രയേൽ യുദ്ധം…
Read More »
