KeralaNEWS

ജയില്‍ ചപ്പാത്തിയുടെ വില കൂട്ടി; പാക്കറ്റിന് ഇനി 30 രൂപ, വര്‍ധന 13 വര്‍ഷത്തിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ജയില്‍ ചപ്പാത്തിയുടെ വില കൂട്ടി. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി. പത്ത് ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് ഇനി മുതല്‍ 30 രൂപയാകും വില. നവംബര്‍ 21 മുതല്‍ പുതിയ വില നിലവില്‍ വന്നു. തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന്‍ ഹോമുകള്‍, ചീമേനി തുറന്ന ജയില്‍, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ല ജയിലുകള്‍ എന്നിവിടങ്ങളിലാണ് ജയില്‍ ചപ്പാത്തി നിര്‍മിക്കുന്നത്.

13 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ജയില്‍ ചപ്പാത്തിയുടെ വില കൂട്ടുന്നത്. ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്ക്കിംഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്‍ധനവും വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

Signature-ad

2011ലാണ് ചപ്പാത്തി നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിച്ചത്. ജയിലുകളില്‍ തയ്യാറാക്കി പുറത്തുവില്‍ക്കുന്ന 21 ഇനം ഭക്ഷണങ്ങള്‍ക്ക് ഫെബ്രുവരിയില്‍ വിലകൂടിയിരുന്നു. ചിക്കന്‍ കറി- 30, ചിക്കന്‍ ഫ്രൈ- 45, ചില്ലി ചിക്കന്‍- 65, മുട്ടക്കറി- 20, വെജിറ്റബിള്‍ കറി- 20, ചിക്കന്‍ ബിരിയാണി- 70, വെജിറ്റബിള്‍ ഫ്രൈഡ്‌റൈസ്- 40, മുട്ട ബിരിയാണി- 55, അഞ്ച് ഇഡ്ഡലി, സാമ്പാര്‍, ചമ്മന്തിപ്പൊടി- 35, ഇടിയപ്പം അഞ്ചെണ്ണം- 30, പൊറോട്ട (നാലെണ്ണം)- 28, കിണ്ണത്തപ്പം- 25, ബണ്‍- 25, കോക്കനട്ട് ബണ്‍- 30, കപ്പ് കേക്ക്- 25, ബ്രഡ്- 30, പ്ലംകേക്ക് 350 ഗ്രാം- 100, പ്ലം കേക്ക് 750 ഗ്രാം- 200, ചില്ലി ഗോപി-25, ഊണ്‍- 50, ബിരിയാണി റൈസ്- 40.

Back to top button
error: