CrimeNEWS

പൊലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്; വീട്ടമ്മയ്ക്ക് 70000 രൂപ നഷ്ടപ്പെട്ടു

ആലപ്പുഴ: ചേര്‍ത്തല സ്വദേശിയായ പൊലീസ് ഇന്‍സ്‌പെക്ടര്‍ അനന്ത ലാലിന്റെ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ അജ്ഞാതന്‍ അയച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാരാരിക്കുളം സ്വദേശിനിയായ വീട്ടമ്മയുടെ 70000 രൂപ തട്ടിയെടുത്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12ാം വാര്‍ഡ് നികുഞ്ജനം വീട്ടില്‍ എസ്.സീമയുടെ പരാതിയില്‍ മണ്ണഞ്ചേരി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ 14നാണു പരാതിക്കാരിക്കു മെസഞ്ചറിലൂടെ പൊലീസ് ഉദ്യോഗസ്ഥന്റേതെന്ന വ്യാജേന സന്ദേശം ലഭിച്ചത്. സിആര്‍പിഎഫില്‍ ജോലിയുള്ള സുഹൃത്ത് സുമിത്തിന് പെട്ടെന്ന് ജമ്മുവിലേക്ക് സ്ഥലം മാറ്റം കിട്ടിയെന്നും അദ്ദേഹത്തിന്റെ 125000 രൂപ വിലയുള്ള ഫര്‍ണിച്ചര്‍ അടിയന്തരമായി വില്‍ക്കാനുണ്ടെന്നും അടുത്ത പരിചയക്കാര്‍ക്ക് 70000 രൂപയ്ക്ക് വില്‍ക്കുമെന്നുമാണു പറഞ്ഞത്.

Signature-ad

പരാതിക്കാരിക്ക് പൊലീസ് ഉദ്യോഗസ്ഥനെ നേരിട്ട് പരിചയമുള്ളതിനാല്‍ സന്ദേശം സത്യമാണെന്ന് ധരിച്ച് 70000 രൂപ സന്ദേശത്തില്‍ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. എന്നാല്‍ പിന്നീട് ഫര്‍ണിച്ചര്‍ വീട്ടിലെത്തിക്കാന്‍ 31500 രൂപ വാഹന വാടകയിനത്തില്‍ അയച്ചു കൊടുക്കണമെന്നു കൂടി പറഞ്ഞതോടെ സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതര സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയിരിക്കുന്നതെന്നും സൈബര്‍ സെല്‍ വഴി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: