CrimeNEWS

കെനിയന്‍ യുവതികള്‍ മുറിയെടുത്തത് കൊച്ചിയിലെ ‘കച്ചവട സാദ്ധ്യത’ മുന്നില്‍കണ്ട്!

കൊച്ചി: ‘കാലാവധി കഴിഞ്ഞ’ രേഖകളുമായി ഡല്‍ഹിയിലും ബംഗളൂരുവിലും കറങ്ങി നടന്നിട്ടും പിടിക്കപ്പെട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് അനാശാസ്യത്തിലൂടെ പണം സമ്പാദിച്ചിരുന്ന ആഫ്രിക്കന്‍ സ്വദേശിനികള്‍ കൊച്ചിയിലെത്തിയത്. പക്ഷേ സിറ്റി പൊലീസ് ഒരുക്കിയ പഴുതടച്ച സുരക്ഷ മൂവരെയും കുടുക്കി. കൊച്ചിയെത്തി മണിക്കൂറുകള്‍ക്കകം കെനിയന്‍ സ്വദേശിനികളായ ലിഡിയ അമോള ബിഷേന്ത (29), മേഴ്‌സി അകിനിയ ഒനിയാങ്കോ (26), വിക്കിയ ജോസഫൈന്‍ സോളൊളോ (33) എന്നിവരാണ് പിടിയിലായത്.

ട്രെയിന്‍മാര്‍ഗം കൊച്ചിയിലെത്തിയ യുവതികള്‍ എറണാകുളം നോര്‍ത്തിലെ ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ പാസ്‌പോര്‍ട്ടിന്റെ ഫോട്ടോ കൈമാറി. എന്നാല്‍ ഫോട്ടോയും ആളുകളും തമ്മില്‍ പൊരുത്തമില്ലായിരുന്നു.

Signature-ad

വിദേശികള്‍ മുറിയെടുത്താന്‍ ഉടന്‍തന്നെ പൊലീസിനെ അറിയിക്കണമെന്നാണ് ഹോട്ടലുടമകള്‍ക്ക് കമ്മിഷണറുടെ കര്‍ശന നിര്‍ദ്ദേശം. തിരിച്ചറിയല്‍ രേഖയിലെ സംശയമടക്കം ജീവനക്കാര്‍ നോര്‍ത്ത് പൊലീസിനെ അറിയിച്ചു. പൊലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തപ്പോള്‍ 2017ല്‍ മെഡിക്കല്‍, വിദ്യാഭ്യാസ വിസകളില്‍ എത്തിയതാണെന്നും വിസ കാലാവധി കഴിഞ്ഞെന്നും വ്യക്തമായി. ഫോണ്‍ പരിശോധനയില്‍ ലക്ഷ്യം അനാശാസ്യമാണെന്ന് തിരിച്ചറിഞ്ഞു.

മറ്റ് ദുരുദ്ദേശങ്ങളോ ലഹരി ഇടപാടുകളോ ഇല്ലെന്നാണ് നിഗമനം. മൂവരെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കെനിയന്‍ എംബസിയെ അറിയിക്കും. കോടതിയുടെ അനുമതിയോടെ ഇവരെ നാടുകടത്തും. 2020ല്‍ വിസയും രേഖകളുമില്ലാതെ ഒരു മാസം ഹോട്ടലുകളില്‍ താമസിച്ച കെനിയന്‍ സ്വദേശിനികളായ മൗറാ സാറാ വൗവുമ്പി (37), ബുസിന്‍ സ്വദേശി മൈനാ ദമാരിസ വൗവുമ്പി (30) എന്നിവരെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയിരുന്നു.

കൊച്ചിയില്‍ താമസിച്ച് ലൊക്കാന്റോ വഴി ഇടപാടുകാരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ബംഗളൂരുവിലുള്ള സുഹൃത്തുക്കളാണ് കൊച്ചിയിലെ സാദ്ധ്യത പറഞ്ഞുകൊടുത്തതത്രേ. മാംസക്കച്ചവടത്തിന് കുപ്രസിദ്ധികേട്ട സൈറ്റാണ് ലൊക്കാന്റോ. സൈബര്‍ ഡോമിന്റെ നിരീക്ഷണത്തിലാണ് സൈറ്റ്.

 

Back to top button
error: