CrimeNEWS

ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്ത് കാര്‍ ഓടിച്ചുകയറ്റി കൊലപാതകം; രാജ്യസഭാ എംപിയുടെ മകള്‍ക്ക് ജാമ്യം

ചെന്നൈ: നടപ്പാതയില്‍ ഉറങ്ങിക്കിടന്ന യുവാവിന് മുകളിലൂടെ ആഡംബര കാര്‍ ഓടിച്ചുകയറ്റിയ സംഭവത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യസഭാ എംപി ബീഡ മസ്താന്‍ റാവുവിന്റെ മകള്‍ മാധുരിക്ക് ജാമ്യം. അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സുഹൃത്തിനൊപ്പം സഞ്ചരിക്കവേ മാധുരി ഓടിച്ചിരുന്ന കാര്‍ ബസന്ത് നഗറിലെ പാതയോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന സൂര്യ എന്ന യുവാവിന് മുകളിലൂടെ കയറുന്നത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സംഭവസ്ഥലത്തുനിന്ന് അപ്പോള്‍ തന്നെ മാധുരി ഓടി രക്ഷപ്പെട്ടു. ആളുകള്‍ തടിച്ചുകൂടിയതോടെ മാധുരിയുടെ സുഹൃത്തും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇവരും പിന്നീട് അവിടെ നിന്നു പോയി. ആളുകള്‍ സൂര്യയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Signature-ad

24കാരനായ സൂര്യ പെയിന്ററാണ്. എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ വിവാഹിതനാകുന്നത്. അപകടത്തെ തുടര്‍ന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സൂര്യയുടെ ബന്ധുക്കളും സുഹൃത്തുക്കളും ശാസ്ത്രി നഗര്‍ പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടി. സിസിടിവി പരിശോധിച്ചപ്പോഴാണ് കാര്‍ ബിഎംആര്‍ ഗ്രൂപ്പിന്റെതാണെന്ന് തിരിച്ചറിയുന്നത്. മാധുരിയെ അറസ്റ്റുചെയ്‌തെങ്കിലും ജാമ്യം നല്‍കുകയായിരുന്നു.

 

Back to top button
error: