CrimeNEWS

വക്കാലത്ത് ഒഴിഞ്ഞതുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ക്കു കുത്തേറ്റു

ആലപ്പുഴ: വക്കാലത്ത് ഒഴിഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച അഭിഭാഷകന്‍ കസ്റ്റഡിയില്‍. ചെങ്ങന്നൂരിലെ അഭിഭാഷക ഓഫീസിലെ ട്രെയിനിയായ പേരിശ്ശേരി കളീയ്ക്കല്‍ വടക്കേതില്‍ രാഹുല്‍കുമാറിനാണ് (28) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ ബാറിലെ അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെ ചെങ്ങന്നൂര്‍ ഗവ. ഐടിഐ ജംക്ഷനു സമീപമായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: എല്‍എല്‍ബി പൂര്‍ത്തിയാക്കിയ ശേഷം ചെങ്ങന്നൂരിലെ അഭിഭാഷക ഓഫീസില്‍ പരിശീലനം നടത്തിവരികയാണ് രാഹുല്‍. ജംക്ഷനു സമീപത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴായിരുന്നു ആക്രമണം:

Signature-ad

അഭിഭാഷകനു നല്‍കിയിരുന്ന വക്കാലത്ത് ഒഴിഞ്ഞ കക്ഷികള്‍ രാഹുലിനെ സമീപിച്ചതിനെച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് അഭിഭാഷകന്‍ കത്തികൊണ്ടു കുത്തുകയുമായിരുന്നു. നെഞ്ചിലും വയറിലും കുത്തേറ്റ രാഹുലിനെ സുഹൃത്തുക്കള്‍ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. രാത്രി തന്നെ പോലീസ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തു.

Back to top button
error: