CrimeNEWS

വഞ്ചരിയൂരില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച സംഭവം; സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പ്രതിയെ പിടികൂടാതെ പൊലീസ്

തിരുവനന്തപുരം: പട്ടാപ്പകല്‍ വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ പ്രതിയെ പിടികൂടാനാകാതെ പോലീസ്. പ്രതിയുടെ സിസി ടിവി ദൃശ്യങ്ങള്‍ സമീപത്തെ സ്ഥാപനങ്ങളില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതുവരെ പ്രതിയെ കണ്ടെത്താനോ പിടിക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചെന്ന് വഞ്ചിയൂര്‍ പൊലീസ് പറയുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിന് സമീപമാണ് സംഭവം. ‘വീടുതെണ്ടി’ നേര്‍ച്ചയ്ക്ക് എന്ന വ്യാജേനയാണ് പ്രതി പെണ്‍കുട്ടിയുടെ വീടിന്റെ വാതിലില്‍ മുട്ടിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഈ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. മോഡല്‍ പരീക്ഷയായതിനാല്‍ വിദ്യാര്‍ത്ഥിനിയ്ക്ക് ക്ലാസുണ്ടായിരുന്നില്ല.

Signature-ad

കൈയിലൊരു തട്ടത്തില്‍ ഭസ്മവുമായായിട്ടാണ് അജ്ഞാതനെത്തിയത്. പെണ്‍കുട്ടി വാതില്‍ തുറന്നതും ഇയാള്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചു. നെറ്റിയില്‍ കുറി തൊടാനെന്ന ഭാവത്തിലാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടു കൈയിലും കടന്നുപിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

അക്രമിയെ തള്ളിമാറ്റി പുറത്തിറങ്ങിയ പെണ്‍കുട്ടി അടുത്ത വീട്ടിലെത്തി കാര്യം പറഞ്ഞു. അപ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടിരുന്നു. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഹോട്ടലില്‍ ഇരിക്കുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പോലീസ് പുറത്ത് വിട്ടിരിക്കുന്നത്.

നഗരഹൃദയത്തില്‍ അടുത്തടുത്ത് വീടുകളുള്ള വഞ്ചിയൂര്‍പോലൊരു സ്ഥലത്ത് പകല്‍ ഇങ്ങനെയൊരു ആക്രമണമുണ്ടായത് ഈ പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

നഗരത്തില്‍ അടുത്തിടെ സ്ത്രീകള്‍ക്ക് നേരെ പട്ടാപ്പകല്‍ നിരവധി അതിക്രമം നടന്നിരുന്നു. ഇക്കാര്യത്തില്‍ കൃത്യമായ നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഷാഡോ പോലീസ് സംവിധാനം ഏര്‍പ്പെടുത്തുമെല്ലാം അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍, അതിന് തൊട്ടുപിന്നാലെയാണ് വീണ്ടും നഗരത്തില്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്. തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിയെ ഒരാള്‍ കടന്നുപിടിച്ചതും ഈ അടുത്തായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഈ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത്.

 

Back to top button
error: