Social MediaTRENDING

മണിച്ചിത്രത്താഴിന്റെ ലൊക്കേഷനില്‍ ഉണ്ടായ ആ പ്രശ്‌നം പരിഹരിച്ചത് ശോഭന; വെളിപ്പെടുത്തലുമായി വിനയ പ്രസാദ്

തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രശസ്ത നടിമാരില്‍ ഒരാളാണ് വിനയ പ്രസാദ്. ടിവി സീരിയലുകളിലും സിനിമകളിലും വിനയ നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാള പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടി, ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴില്‍ സുപ്രധാന വേഷമാണ് കൈകാര്യം ചെയ്തത്. ഫാസില്‍ വിനയെ നേരിട്ട് കണ്ടിരുന്നില്ല എന്നിട്ടും അവസരം കൊടുത്തു. ബംഗളുരുവിലെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മോഹന്‍ലാല്‍ വഴിയാണ് വിനയ മണിച്ചിത്രത്താഴില്‍ എത്തിച്ചര്‍ന്നത്.

ചടങ്ങില്‍ കന്നഡ സിനിമയെ പ്രതിനിധീകരിച്ച് വിനയയും അവിടെ എത്തിയിരുന്നു. ”എന്നെ കണ്ടപ്പോള്‍ തന്നെ മോഹന്‍ലാല്‍ ചോദിച്ചു പെരുന്തച്ചന്‍ എന്ന സിനിമയില്‍ അഭിനയിച്ച നടിയല്ലേ എന്ന്. മോഹന്‍ലാലും വിനയം തമ്മില്‍ ഇംഗ്ലീഷില്‍ ആയിരുന്നു സംസാരം ഒക്കെ. അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ലത്തീഫ് വിനയയെ വിളിച്ചു. അദ്ദേഹം പറഞ്ഞു മണിച്ചിത്രത്താഴ് എന്ന സിനിമയിലേക്ക് ഒരു അവസരം ഉണ്ടെന്ന്. അങ്ങനെ ഷൂട്ടിംഗ് തുടങ്ങി.

Signature-ad

അഭിനയിച്ചു തുടങ്ങിയപ്പോഴാണ് ആ റോള്‍ അത്രമാത്രം പ്രാധാന്യമുണ്ടോ എന്നൊരു സംശയം വന്നത്. ആ സംശയം നേരിട്ട് ഫാസിലിനോട് അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം പറഞ്ഞു ഈ ക്യാരക്ടര്‍ എപ്പോഴും മലയാളികള്‍ മനസില്‍ ഓര്‍ത്തുവയ്ക്കും പേടിക്കേണ്ട എന്ന്.അദ്ദേഹം പറഞ്ഞതുപോലെ തന്നെ അതിന്റെ ഫലം ഇപ്പോഴും ലഭിക്കുന്നുണ്ട്. രജനീകാന്തിനൊപ്പം മണിച്ചിത്രത്താഴ് തമിഴ് സിനിമയില്‍ അഭിനയിക്കാനും സാധിച്ചു” വിനയ പറയുന്നു.

എന്നാല്‍, ഇപ്പോള്‍ ചര്‍ച്ചയാകുന്നത് വിനയ നടത്തിയ ഒരു തുറന്നുപറച്ചില്‍ ആണ്. മണിച്ചിത്രത്താഴ് ഷൂട്ടിംഗ് സമയത്ത് താന്‍ ആരോടും തന്നെ സംസാരിച്ചിരുന്നില്ല ഒറ്റപ്പെട്ട് ഇരിക്കുകയായിരുന്നു. കാരണം തനിക്ക് മലയാളം അറിയില്ലായിരുന്നു.എന്നാല്‍ ആ സമയത്ത് ഒരു കണ്ണാടി ഒക്കെ പിടിച്ചു കൊണ്ട് ഒരു സ്ത്രീ കടന്നുവന്നു. ആ സ്ത്രീ തന്നോട് അവിടെ ഇരിക്കാന്‍ വേണ്ടി ക്ഷണിച്ചു. തന്നെ വിളിച്ചത് നടി ശോഭനയായിരുന്നു. അത് എനിക്കിപ്പോഴും മറക്കാന്‍ കഴിയുന്നില്ല. ഇത്രയും വലിയൊരു ആര്‍ട്ടിസ്റ്റ് തന്നെ വിളിച്ചിരുത്തി സംസാരിച്ചത്.

നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന ഫാസില്‍ സംവിധാനം ചെയ്ത മലയാള സിനിമ മുന്‍പ് വിനയ പ്രസാദ് കണ്ടിരുന്നു. ആ സിനിമ വളരെ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ മണിച്ചിത്രത്താഴ് എന്ന സിനിമയിലേക്കു വിളിച്ചപ്പോള്‍ വളരെ അധികം സന്തോഷം തോന്നിയെന്നും നടി പറയുന്നു.

Back to top button
error: