Month: March 2026

  • Breaking News

    ഇന്ത്യന്‍ റിഫൈനറികള്‍ വറ്റിത്തുടങ്ങി; ഇളവു മുതലാക്കി എണ്ണ വാങ്ങിക്കൂട്ടാന്‍ ഇന്ത്യയും ഏഷ്യന്‍ രാജ്യങ്ങളും; പണം എങ്ങനെ അടയ്ക്കുമെന്നതില്‍ അനിശ്ചിതത്വം; കടലിലുള്ള കപ്പലുകളില്‍ 170 ദശലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണ

    ന്യൂഡല്‍ഹി/സിംഗപ്പൂര്‍: ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം മൂലം ഉണ്ടായ ഊര്‍ജ്ജ പ്രതിസന്ധി ലഘൂകരിക്കുന്നതിനായി വാഷിംഗ്ടണ്‍ താല്‍ക്കാലികമായി ഉപരോധം നീക്കിയതോടെ, ഇന്ത്യന്‍ റിഫൈനറികള്‍ ഇറാനിയന്‍ എണ്ണ വാങ്ങുന്നത് പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നു. ഏഷ്യയിലെ മറ്റ് റിഫൈനറികളും വളരെപ്പെട്ടെന്നുതന്നെ ഇത്തരമൊരു നീക്കത്തിലേക്കു കടക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. മൂന്ന് ഇന്ത്യന്‍ റിഫൈനിംഗ് കമ്പനികള്‍ തങ്ങള്‍ ഇറാനിയന്‍ എണ്ണ വാങ്ങുമെന്ന് അറിയിച്ചു. പേയ്മെന്റ് നിബന്ധനകള്‍ പോലുള്ള വിശദാംശങ്ങളില്‍ വാഷിംഗ്ടണില്‍ നിന്നുള്ള വ്യക്തതയ്ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ്. മറ്റ് വലിയ ഏഷ്യന്‍ എണ്ണ ഇറക്കുമതിക്കാരേക്കാള്‍ വളരെ കുറഞ്ഞ അസംസ്‌കൃത എണ്ണ ശേഖരം ഇന്ത്യന്‍ റിഫൈനറികളിലാണുള്ളത്. യുഎസ് അടുത്തിടെ താല്‍ക്കാലികമായി ഉപരോധം നീക്കിയതിനെത്തുടര്‍ന്ന് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാനും ഇവര്‍ തിടുക്കം കൂട്ടിയിരുന്നു. എണ്ണ വാങ്ങാന്‍ കഴിയുമോ എന്ന് മറ്റ് ഏഷ്യന്‍ റിഫൈനറികള്‍ പരിശോധിച്ചുവരികയാണെന്ന് ഇതുമായി ബന്ധപ്പെട്ട അറിവുള്ള പലരും പറഞ്ഞു. നിലവില്‍ കടലിലുള്ള ഇറാനിയന്‍ എണ്ണ വാങ്ങുന്നതിന് ട്രംപ് ഭരണകൂടം വെള്ളിയാഴ്ച 30 ദിവസത്തെ ഉപരോധ ഇളവ് അനുവദിച്ചതായി യുഎസ് ട്രഷറി…

    Read More »
  • Breaking News

    മോജ്തബ എവിടെ? അരിച്ചുപെറുക്കി സിഐഎയും മൊസാദും; നൗറൂസ് ദിനത്തിലും വിവരമില്ല; ചിത്രങ്ങളും സന്ദേശങ്ങളും എഐ ഉപയോഗിച്ച് നിര്‍മിച്ചതെന്നു സംശയം; കമാന്‍ഡ് കണ്‍ട്രോള്‍ വിഭാഗം തകര്‍ന്നെന്ന് ഇന്റലിജന്‍സ്; ഭരണം കൈയടക്കി ഐആര്‍ജിസി

    ന്യൂയോര്‍ക്ക്: ഇറാനിലെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി എവിടെയെന്നറിയാന്‍ ലോകമെമ്പാടുമുള്ള അന്വേഷണ ഏജന്‍സികളുടെ തെരച്ചില്‍. നൗറൂസ് (Nowruz) വേളയില്‍ തന്റെ പിതാവിന്റെ പാരമ്പര്യം പിന്തുടര്‍ന്ന് പുതുവത്സര സന്ദേശം നല്‍കുമോയെന്നറിയാന്‍ സിഐഎ, മൊസാദ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വെള്ളിയാഴ്ച കനത്ത ജാഗ്രതയിലായിരുന്നു. എന്നാല്‍, അവധിക്കാലം കഴിഞ്ഞിട്ടും മോജ്തബയുടെ ഭാഗത്തുനിന്ന് ഒരു രേഖാമൂലമുള്ള പ്രസ്താവന മാത്രം വന്നതോടെ, അദ്ദേഹത്തിന്റെ ശാരീരികാവസ്ഥയെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചും ഇറാന്റെ യുദ്ധത്തിലുള്ള പങ്കിനെക്കുറിച്ചുമുള്ള നിഗൂഢത വര്‍ധിച്ചു. അദ്ദേഹം റഷ്യയിലാണെന്നും വിദഗ്ധ ചികിത്സയിലാണെന്നും കഴിഞ്ഞ ദിവസം ഖത്തറില്‍നിന്നുള്ള മാധ്യമം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. പിതാവ് അലി ഖമേനി കൊല്ലപ്പെട്ട ഇസ്രായേല്‍ ആക്രമണത്തിന് ശേഷം മോജ്തബ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍, ഭരണകൂടത്തിന്റെ തകര്‍ച്ച മറച്ചുവെക്കാന്‍ ഇറാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മുന്‍കൂട്ടി തയാറാക്കിയ ഓഡിയോ സന്ദേശങ്ങളും ഉപയോഗിക്കുന്നെന്നു വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിജിറ്റല്‍ മറവിലൂടെയുള്ള ഭരണം ഇറാന്റെ ഔദ്യോഗിക ടെലിഗ്രാം ചാനലുകളിലും മാധ്യമങ്ങളിലും മോജ്തബ ഖമേനിയുടേതായി വരുന്ന സന്ദേശങ്ങള്‍ ആധുനിക…

    Read More »
  • Breaking News

    ഔസേപ്പിതാവിന്റെ തിരുനാളിന് നേർച്ചപ്പായസം നല്കിയില്ല, വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ചു, വീട്ടിൽ ചെന്ന് അമ്മയേയും സഹോ​ദരിയേയും ഭീഷണിപ്പെടുത്തിയതായി പരാതി, യുവാവിനെതിരെ കേസെടുത്ത് പോലീസ്

    ആലപ്പുഴ: സദ്യക്കു പായസം കൊടുക്കാത്തതിൽ ക്ഷുഭിതനായ 32-കാരൻ വിളമ്പിയ ആളെ മർദിച്ചു. വീട്ടിൽ പോയി ഭീഷണിപ്പെടുത്തി. കഴിഞ്ഞദിവസം ഔസേപ്പിതാവിന്റെ തിരുനാളുമായി ബന്ധപ്പെട്ട് നഗരത്തിൽ നടന്ന നേർച്ചസദ്യക്കിടയിലാണ് സംഭവം. പായസം നൽകാത്തതിൽ പ്രകോപിതനായ യുവാവ് വിളമ്പുകാരനെ കല്ലിനിടിച്ചെന്നാണ് പരാതി. ഇതുകൊണ്ടൊന്നും കലിതീരാതെവിളമ്പിയ ആളുടെ വീട്ടിലെത്തി അയാളുടെ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ തള്ളിമറിച്ചിടുകയും ചെയ്തെന്നും പോലീസ് പറയുന്നു. യുവാവിനെതിരേ ആലപ്പുഴ സൗത്ത് പോലീസ് കേസെടുക്കുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു.

    Read More »
  • Breaking News

    48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറക്കുന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കും- ട്രംപിന്റെ അന്ത്യശാസനം!! ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ യുഎസിന്റെ മേഖലയിലെ ഊർജ- സാങ്കേതികവിദ്യ സംവിധാനങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന്റെ മറുഭീഷണി

    വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് കപ്പൽഗതാഗതത്തിനായി തുറക്കുന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നില്ലെങ്കിൽ അവരുടെ വിവിധ ഊർജ പ്ലാന്റുകൾ തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഏറ്റവും വലുതിൽ നിന്നായിരിക്കും തുടക്കമെന്നും അദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിലൂടെ ഭീഷണിപ്പെടുത്തി. എന്നാൽ ട്രംപിന്റെ അന്ത്യശാസനത്തിന് മറുപടിയായി, ഇങ്ങോട്ടാക്രമിക്കാൻ വന്നാൽ മേഖലയിലെ യുഎസിന്റെ ഊർജ- സാങ്കേതികവിദ്യ സംവിധാനങ്ങളെ ലക്ഷ്യമിടുന്നതായി ഇറാൻ പറഞ്ഞു. ഇറാന്റെ ഇന്ധന, ഊർജകേന്ദ്രങ്ങളെ ആക്രമിച്ചാൽ യുഎസിന്റെയും മേഖലയിലെ ഭരണകൂടങ്ങളുടെയും ഊർജ, വിവരസാങ്കേതികവിദ്യ, സമുദ്രജല ശുദ്ധീകരണ സംവിധാനങ്ങളെ ലക്ഷ്യംവെക്കുമെന്ന് ഇറാൻ സൈന്യത്തിന്റെ ഓപ്പറേഷണൽ കമാൻഡ് ഖതം അൽ-അൻബിയ പറഞ്ഞതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. അതേസമയം നേരത്തെ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അതുപയോഗിക്കുന്ന രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. യു.എസിന് ഹോർമുസ് കടലിടുക്ക് ആവശ്യമില്ല. പക്ഷേ, യൂറോപ്പിനും കൊറിയക്കും ജപ്പാനും ചൈനക്കും വേണം. അതുകൊണ്ട് അതിന്റെ സുരക്ഷ അവർ നോക്കട്ടെ…

    Read More »
  • Breaking News

    ബി. ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശം; കോണ്‍ഗ്രസ് നേതൃത്വം മൗനത്തില്‍; തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി സിപിഎം

    തൃശൂര്‍: ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വര്‍ഗീയ പ്രസ്താവന നടത്തിയത് നിയമപരമായി നേരിടുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടും പ്രതികരിക്കാതെ കോണ്‍ഗ്രസ്. യുഡിഎഫില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന സ്ഥലമാണ് ഗുരുവായൂര്‍. എന്നാല്‍, ഇതുവരെ ഗോപാലകൃഷ്ണനെ അപലപിച്ചു പ്രസ്താവന ഇറക്കാനോ തള്ളിപ്പറയാനോ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ല. വന്യജീവി ആക്രമണങ്ങളിലും സര്‍ക്കാരിനെതിരേയും രംഗത്തുവന്നിട്ടുള്ള ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, കെ.എസ്.യു. രംഗത്തു വന്നിട്ടുമുണ്ട്. എന്നാല്‍, ആദ്യഘട്ടത്തില്‍തന്നെ സിപിഎം മണ്ഡലം കമ്മിറ്റിയും പിന്നാലെ ജില്ലാ കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിതായി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കി. രണ്ടു കൊല്ലമായി തൃശൂരിന്റെ എംപി എന്താണ് നാടിനായി ചെയ്തതെന്നും പ്രസ്താവനകളല്ലാതെ ക്രിയാത്മകമായ ഒരു പദ്ധതിയും ഗുരുവായൂരിന് വേണ്ടി ചെയ്തില്ലെന്നും അബ്ദുല്‍ ഖാദര്‍ വിമര്‍ശിച്ചു. മറുപടിയില്ലാത്തതുകൊണ്ടാണ് ബിജെപി നേതാവ് വര്‍ഗീയത ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും അത് വിലപ്പോവില്ലെന്നും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി…

    Read More »
  • Breaking News

    റോഡിനു മീതെയുള്ള കേബിളുകൾ തടസ്സം; പുറത്തിറക്കാനാകാതെ മലബാറിലെ ആദ്യ കെഎസ്ആർടിസി ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസ്

    കോഴിക്കോട്: രണ്ടു കോടി രൂപയോളം ചെലവിട്ട് മലബാറിൽ ആദ്യമായെത്തിച്ച ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസ് പത്തുദിവസം കഴിഞ്ഞിട്ടും നിരത്തിലിറങ്ങിയില്ല. റോഡിന് കുറുകെയിട്ടിരിക്കുന്ന വിവിധ കേബിളുകൾ തടസ്സമായി നിൽക്കുന്നതാണ് കാരണം. എന്തായാലും വണ്ടി എന്ന് പുറത്തിറങ്ങുമെന്നോ, എത്രരൂപയാണ് ടിക്കറ്റ് നിരക്ക്, ഏത് റൂട്ടിൽ ഓടും എന്നതിനെക്കുറിച്ചൊന്നും ഒരു ധാരണയും ഇതുവരെയും ട്രാൻസ്‌പോർട്ട് വകുപ്പിനില്ല. റോഡിൽനിന്ന് അഞ്ചുമീറ്റർ പോലും ഉയരത്തിൽ അല്ലാതെയുള്ള വൈദ്യുത കേബിൾ, സ്വകാര്യ ഇന്റർനെറ്റ് കേബിൾ തുടങ്ങിയവ ന​ഗരത്തിൽ പലയിടത്തും കാണാനാകും. അതു തന്നെയാണ് പ്രധാന വെല്ലുവിളി. ഡബിൾ ഡക്കർ ബസിന്റെ തുറന്നിട്ട മുകൾഭാഗത്ത് യാത്രക്കാർ എഴുന്നേറ്റ് നിൽക്കുകയോ സെൽഫിയെടുക്കാനും മറ്റും കൈ ഉയർത്തുകയോ ചെയ്താൽ ലൈനിൽ തട്ടി അപകടം ഉണ്ടാകും. വൈദ്യുത ലൈനുകളും സ്വകാര്യ ഇന്റർനെറ്റ് ലൈനുകളും കൂടുതൽ ഉയരത്തിലേക്ക് (ഏഴ് മീറ്ററിലധികം) മാറ്റി സ്ഥാപിക്കണമെന്ന് ആവ്യശപ്പെട്ട് ട്രാൻസ്‌പോർട്ട് വകുപ്പ് വൈദ്യുതിവകുപ്പിനും എയർടെൽ, ജിയോ കമ്പനികൾക്കും കത്ത് നൽകിയിട്ടുണ്ട്. എന്തായാലും ഇതുവരെയും യാതൊരുവിധ നടപടികൾ ഉണ്ടായിട്ടില്ല.

    Read More »
  • Breaking News

    പണ്ട് പോലീസ് ചാരന്മാരും സര്‍ക്കാരുകളും ഉപയോഗിച്ചു; ഇപ്പോള്‍ സൈബര്‍ ക്രിമിനലുകള്‍; ഐ ഫോണിനെ ലക്ഷ്യമിട്ട് സ്‌പൈവെയര്‍ ടൂളുകള്‍; അമേരിക്കയ്ക്കായി നിര്‍മിച്ച ടൂള്‍ കിറ്റും ചോര്‍ന്നു; തലവേദനയായി കൊറൂണ മുതല്‍ ഡാര്‍ക്ക് സ്വോര്‍ഡ് വരെ

    ന്യൂയോര്‍ക്ക്: ഒരിക്കല്‍ ചാരന്മാരും നിയമപാലകരും മാത്രം ഉപയോഗിച്ചിരുന്ന സ്പൈവെയര്‍ ടൂളുകള്‍ (spyware tools) ഉപയോഗിച്ച് സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പുകള്‍ ഐഫോണുകള്‍ ഹാക്ക് ചെയ്യുന്നെന്നു റിപ്പോര്‍ട്ട്. വ്യക്തിഗത സന്ദേശങ്ങള്‍, ഫോട്ടോകള്‍, കുറിപ്പുകള്‍, കലണ്ടര്‍ വിവരങ്ങള്‍ എന്നിവ ചോര്‍ത്താന്‍ കഴിയുന്ന മാല്‍വെയറുകളുടെ (invasive malware) ലക്ഷ്യമായി ഐ ഫോണ്‍ ഉപയോക്താക്കള്‍ മാറിയേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ മാസത്തിനിടെ ഗൂഗിള്‍, ഐ വെരിഫൈ (iVerify), ലുക്ക്ഔട്ട് (Lookout) എന്നിവടങ്ങളിലെ ഗവേഷകര്‍ ഐഫോണിലെ സുരക്ഷാ പിഴവുകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചെന്നു കണ്ടെത്തി. ഈ മാസമാദ്യം, ‘കൊറൂണ’ (Coruna) എന്ന പേരില്‍ അത്യാധുനികമായ ഒരു ഐഫോണ്‍ ഹാക്കിംഗ് ടൂള്‍കിറ്റ് ഗൂഗിള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇത് യഥാര്‍ത്ഥത്തില്‍ പേര് വെളിപ്പെടുത്താത്ത രാജ്യത്തെ സര്‍ക്കാരിനായി നിര്‍മ്മിച്ചതായിരുന്നുവെങ്കിലും പിന്നീട് ഒരു ചൈനീസ് സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പിന്റെ കൈകളില്‍ എത്തി. യുഎസ് സര്‍ക്കാരിന് വേണ്ടിയാണ് പ്രതിരോധ കരാറുകാരായ എല്‍3ഹാരിസ് (L3Harris) ഈ സ്പൈവെയര്‍ നിര്‍മിച്ചതെന്ന് പിന്നീട് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ക്രിപ്‌റ്റോ…

    Read More »
  • Breaking News

    ദേശീയ പാതയില്‍ എഐ നിരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍; 40,000 കിലോ മീറ്റര്‍ പാതയില്‍ ക്യാമറകള്‍ സ്ഥാപിക്കും; റോഡിലെ കുഴികള്‍ മുതല്‍ ഗതാഗത കുരുക്കും പ്രകാശിക്കാത്ത സ്ട്രീറ്റ് ലൈറ്റുകളും വരെ തത്സമയം അറിയും; പരിഹാരവും ഉടന്‍

    ന്യൂഡല്‍ഹി: ദേശീയപാതകളുടെ കൃത്യസമയത്തുള്ള പരിപാലനം ഉറപ്പാക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും ഹൈവേ ശൃംഖലയിലുടനീളം യാത്രക്കാര്‍ക്കു മികച്ച സംവിധാനങ്ങളൊരുക്കാനും ഏകദേശം 40,000 കിലോമീറ്റര്‍ ദേശീയപാതകളില്‍ അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഡാഷ്‌ക്യാം അനലിറ്റിക്‌സ് സേവനങ്ങള്‍ വിന്യസിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ‘രാജ്യത്തുടനീളമുള്ള ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും ഹൈ-ടെക്, ഡാറ്റാധിഷ്ഠിത പ്രവര്‍ത്തനങ്ങളും പരിപാലനവും മെച്ചപ്പെടുത്തുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എഐ) മെഷീന്‍ ലേണിംഗും പ്രയോജനപ്പെടുത്തുമെന്ന്’ എന്‍എച്ച്എഐ പ്രസ്താവനയില്‍ പറഞ്ഞു. ഉയര്‍ന്ന റെസല്യൂഷനുള്ള ചിത്രങ്ങളും വീഡിയോ ഡാറ്റയും ഉപയോഗിച്ച് റിമോട്ട് ട്രാക്കിംഗും റോഡിന്റെ സ്ഥിതി വിലയിരുത്തലും മെച്ചപ്പെടുത്താനാണു പദ്ധതി. പ്രധാന സവിശേഷതകള്‍: നിരീക്ഷണ സംവിധാനം: ഹൈവേകളില്‍ പട്രോളിംഗ് നടത്തുന്ന റൂട്ട് പട്രോള്‍ വെഹിക്കിളുകളില്‍ (RPV) അത്യാധുനികമായ ഹൈ-റെസല്യൂഷന്‍ ഡാഷ്‌ക്യാമുകള്‍ ഘടിപ്പിക്കും. ഈ വാഹനങ്ങള്‍ ആഴ്ചയിലൊരിക്കല്‍ ഓരോ പാതയിലൂടെയും സഞ്ചരിച്ച് ദൃശ്യങ്ങള്‍ ശേഖരിക്കും. 30-ലധികം തകരാറുകള്‍ കണ്ടെത്തും: എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ക്യാമറകള്‍ക്ക് റോഡിലെ 30-ലധികം പ്രശ്‌നങ്ങള്‍ സ്വയം തിരിച്ചറിയാന്‍ സാധിക്കും. റോഡിന്റെ…

    Read More »
  • Breaking News

    ഹോര്‍മൂസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറക്കണം, ഇല്ലെങ്കില്‍ ഊര്‍ജ നിലയങ്ങള്‍ തകര്‍ക്കും: മുന്നറിയിപ്പുമായി ട്രംപ്; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാനും; യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാന്റെ മിസൈല്‍ പരിധിയിലെന്ന് ഇസ്രയേല്‍

    ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും തുറന്നില്ലെങ്കില്‍ ടെഹ്റാനിലെ ഊര്‍ജ്ജനിലയങ്ങള്‍ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സംഘര്‍ഷം ഉടന്‍ അവസാനിക്കില്ലെന്ന സൂചനയിലേക്കാണിതു വിരല്‍ ചൂണ്ടുന്നത്. ‘ഈ നിമിഷം മുതല്‍ 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഭീഷണിയില്ലാതെ പൂര്‍ണ്ണമായി തുറന്നില്ലെങ്കില്‍, അമേരിക്ക അവരുടെ വിവിധ ഊര്‍ജ്ജനിലയങ്ങളെ ആക്രമിച്ച് നശിപ്പിക്കും, ഏറ്റവും വലുതില്‍ നിന്നായിരിക്കും തുടക്കം’- ട്രംപ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഇറാന്റെ മുന്നറിയിപ്പ് രാജ്യത്തെ ഇന്ധന-ഊര്‍ജ സംവിധാനങ്ങളിലെ ഏതൊരു ആക്രമണവും മേഖലയിലുടനീളം വലിയ പ്രതികരണത്തിന് കാരണമാകുമെന്ന് ഇറാന്റെ യൂണിഫൈഡ് കോംബാറ്റന്റ് കമാന്‍ഡ് ഓഫ് ദ ആംഡ് ഫോഴ്സ് മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുകയാണെങ്കില്‍, ‘മേഖലയിലുള്ള യുഎസിന്റെ എല്ലാ ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറുകളും ലക്ഷ്യമിടും’ എന്ന് കമാന്‍ഡ് പറഞ്ഞു. യുദ്ധം പുതിയ ഘട്ടത്തിലേക്ക് ഇറാന്‍ ആദ്യമായി ദീര്‍ഘദൂര മിസൈലുകള്‍ വിന്യസിച്ചതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതോടെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായി. ഈ നീക്കം…

    Read More »
  • Breaking News

    ഇസ്രയേലിനെ നടുക്കി ഇറാന്റെ മിസൈല്‍ ആക്രമണം; നൂറിലേറെ പേര്‍ക്ക് പരിക്ക്; വളഞ്ഞ വഴിയില്‍ സമാധാന ശ്രമത്തിന് ഇസ്രയേല്‍, അമേരിക്ക നീക്കം; ഇറാനിയന്‍ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി

    ടെല്‍അവീവ്: പശ്ചിമേഷ്യയില്‍ യുദ്ധം 23ാം ദിവസത്തിലേക്ക് കടന്നതോടെ ആക്രമണം അതിശക്തമാക്കി ഇറാന്‍. ഇസ്രയേലിന്റെ തന്ത്രപ്രധാനമായ ആണവഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഡിമോണ മേഖലയില്‍ ഇറാന്‍ വ്യോമാക്രമണം നടത്തി. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. വ്യോമപ്രതിരോധം പ്രവര്‍ത്തനക്ഷമമായിരുന്നുന്നുവെന്നും മിസൈലുകളെ തടയാന്‍ കഴിഞ്ഞില്ലെന്നും ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. സംഭവത്തില്‍ അടിയന്തര അന്വേഷണം ആരംഭിച്ചതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ വ്യക്തമാക്കി. ഇറാന്റെ ആക്രമണം യുദ്ധക്കുറ്റമാണെന്നും ഡിമോണയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ക്കാണ് പരുക്കേറ്റതെന്നും ഇത് ഭീകരവാദമാണെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം എക്‌സ് പോസ്റ്റില്‍ കുറിച്ചു. ഇസ്രയേലിനെ സംബന്ധിച്ച് പ്രയാസമേറിയ വൈകുന്നേരമാണ് കടന്നുപോയതെന്നും ഇസ്രയേല്‍ പൗരന്‍മാരുടെ വേദനയില്‍ താന്‍ പങ്കുചേരുന്നുവെന്നും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇതിന് പ്രതികാരം ചെയ്യുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. മണിക്കൂറുകള്‍ക്കിടെ രണ്ടാം തവണയാണ് ഇസ്രയേലിന്റെ വ്യോമപ്രതിരോധം ഭേദിച്ച് ഇറാന്റെന്റെ മിസൈലുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ പതിക്കുന്നത്. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇറാന്‍ ഇത്ര…

    Read More »
Back to top button
error: