Month: March 2026
-
Breaking News
പണ്ട് പോലീസ് ചാരന്മാരും സര്‍ക്കാരുകളും ഉപയോഗിച്ചു; ഇപ്പോള്‍ സൈബര്‍ ക്രിമിനലുകള്‍; ഐ ഫോണിനെ ലക്ഷ്യമിട്ട് സ്‌പൈവെയര്‍ ടൂളുകള്‍; അമേരിക്കയ്ക്കായി നിര്‍മിച്ച ടൂള്‍ കിറ്റും ചോര്‍ന്നു; തലവേദനയായി കൊറൂണ മുതല്‍ ഡാര്‍ക്ക് സ്വോര്‍ഡ് വരെ
ന്യൂയോര്‍ക്ക്: ഒരിക്കല്‍ ചാരന്മാരും നിയമപാലകരും മാത്രം ഉപയോഗിച്ചിരുന്ന സ്പൈവെയര്‍ ടൂളുകള്‍ (spyware tools) ഉപയോഗിച്ച് സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പുകള്‍ ഐഫോണുകള്‍ ഹാക്ക് ചെയ്യുന്നെന്നു റിപ്പോര്‍ട്ട്. വ്യക്തിഗത സന്ദേശങ്ങള്‍, ഫോട്ടോകള്‍, കുറിപ്പുകള്‍, കലണ്ടര്‍ വിവരങ്ങള്‍ എന്നിവ ചോര്‍ത്താന്‍ കഴിയുന്ന മാല്‍വെയറുകളുടെ (invasive malware) ലക്ഷ്യമായി ഐ ഫോണ്‍ ഉപയോക്താക്കള്‍ മാറിയേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ മാസത്തിനിടെ ഗൂഗിള്‍, ഐ വെരിഫൈ (iVerify), ലുക്ക്ഔട്ട് (Lookout) എന്നിവടങ്ങളിലെ ഗവേഷകര്‍ ഐഫോണിലെ സുരക്ഷാ പിഴവുകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചെന്നു കണ്ടെത്തി. ഈ മാസമാദ്യം, ‘കൊറൂണ’ (Coruna) എന്ന പേരില്‍ അത്യാധുനികമായ ഒരു ഐഫോണ്‍ ഹാക്കിംഗ് ടൂള്‍കിറ്റ് ഗൂഗിള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇത് യഥാര്‍ത്ഥത്തില്‍ പേര് വെളിപ്പെടുത്താത്ത രാജ്യത്തെ സര്‍ക്കാരിനായി നിര്‍മ്മിച്ചതായിരുന്നുവെങ്കിലും പിന്നീട് ഒരു ചൈനീസ് സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പിന്റെ കൈകളില്‍ എത്തി. യുഎസ് സര്‍ക്കാരിന് വേണ്ടിയാണ് പ്രതിരോധ കരാറുകാരായ എല്‍3ഹാരിസ് (L3Harris) ഈ സ്പൈവെയര്‍ നിര്‍മിച്ചതെന്ന് പിന്നീട് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ക്രിപ്‌റ്റോ…
Read More » -
Breaking News
ഹോര്‍മൂസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറക്കണം, ഇല്ലെങ്കില്‍ ഊര്‍ജ നിലയങ്ങള്‍ തകര്‍ക്കും: മുന്നറിയിപ്പുമായി ട്രംപ്; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാനും; യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാന്റെ മിസൈല്‍ പരിധിയിലെന്ന് ഇസ്രയേല്‍
ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും തുറന്നില്ലെങ്കില്‍ ടെഹ്റാനിലെ ഊര്‍ജ്ജനിലയങ്ങള്‍ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സംഘര്‍ഷം ഉടന്‍ അവസാനിക്കില്ലെന്ന സൂചനയിലേക്കാണിതു വിരല്‍ ചൂണ്ടുന്നത്. ‘ഈ നിമിഷം മുതല്‍ 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഭീഷണിയില്ലാതെ പൂര്‍ണ്ണമായി തുറന്നില്ലെങ്കില്‍, അമേരിക്ക അവരുടെ വിവിധ ഊര്‍ജ്ജനിലയങ്ങളെ ആക്രമിച്ച് നശിപ്പിക്കും, ഏറ്റവും വലുതില്‍ നിന്നായിരിക്കും തുടക്കം’- ട്രംപ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഇറാന്റെ മുന്നറിയിപ്പ് രാജ്യത്തെ ഇന്ധന-ഊര്‍ജ സംവിധാനങ്ങളിലെ ഏതൊരു ആക്രമണവും മേഖലയിലുടനീളം വലിയ പ്രതികരണത്തിന് കാരണമാകുമെന്ന് ഇറാന്റെ യൂണിഫൈഡ് കോംബാറ്റന്റ് കമാന്‍ഡ് ഓഫ് ദ ആംഡ് ഫോഴ്സ് മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുകയാണെങ്കില്‍, ‘മേഖലയിലുള്ള യുഎസിന്റെ എല്ലാ ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറുകളും ലക്ഷ്യമിടും’ എന്ന് കമാന്‍ഡ് പറഞ്ഞു. യുദ്ധം പുതിയ ഘട്ടത്തിലേക്ക് ഇറാന്‍ ആദ്യമായി ദീര്‍ഘദൂര മിസൈലുകള്‍ വിന്യസിച്ചതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതോടെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായി. ഈ നീക്കം…
Read More » -
Breaking News
ഇസ്രയേലിനെ നടുക്കി ഇറാന്റെ മിസൈല്‍ ആക്രമണം; നൂറിലേറെ പേര്‍ക്ക് പരിക്ക്; വളഞ്ഞ വഴിയില്‍ സമാധാന ശ്രമത്തിന് ഇസ്രയേല്‍, അമേരിക്ക നീക്കം; ഇറാനിയന്‍ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി
ടെല്‍അവീവ്: പശ്ചിമേഷ്യയില്‍ യുദ്ധം 23ാം ദിവസത്തിലേക്ക് കടന്നതോടെ ആക്രമണം അതിശക്തമാക്കി ഇറാന്‍. ഇസ്രയേലിന്റെ തന്ത്രപ്രധാനമായ ആണവഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഡിമോണ മേഖലയില്‍ ഇറാന്‍ വ്യോമാക്രമണം നടത്തി. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. വ്യോമപ്രതിരോധം പ്രവര്‍ത്തനക്ഷമമായിരുന്നുന്നുവെന്നും മിസൈലുകളെ തടയാന്‍ കഴിഞ്ഞില്ലെന്നും ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. സംഭവത്തില്‍ അടിയന്തര അന്വേഷണം ആരംഭിച്ചതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ വ്യക്തമാക്കി. ഇറാന്റെ ആക്രമണം യുദ്ധക്കുറ്റമാണെന്നും ഡിമോണയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ക്കാണ് പരുക്കേറ്റതെന്നും ഇത് ഭീകരവാദമാണെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം എക്‌സ് പോസ്റ്റില്‍ കുറിച്ചു. ഇസ്രയേലിനെ സംബന്ധിച്ച് പ്രയാസമേറിയ വൈകുന്നേരമാണ് കടന്നുപോയതെന്നും ഇസ്രയേല്‍ പൗരന്‍മാരുടെ വേദനയില്‍ താന്‍ പങ്കുചേരുന്നുവെന്നും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇതിന് പ്രതികാരം ചെയ്യുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. മണിക്കൂറുകള്‍ക്കിടെ രണ്ടാം തവണയാണ് ഇസ്രയേലിന്റെ വ്യോമപ്രതിരോധം ഭേദിച്ച് ഇറാന്റെന്റെ മിസൈലുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ പതിക്കുന്നത്. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇറാന്‍ ഇത്ര…
Read More » -
Breaking News
യഥാര്‍ഥ ഡീല്‍ എവിടെ? കോണ്‍ഗ്രസ് നേതാക്കളെവച്ച് ബിജെപി പിടിച്ചത് ഉത്തരേന്ത്യ മുഴുവന്‍! ഹിമന്തയിലൂടെ അസമില്‍ മത്സരിക്കുന്നത് 11 മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍; ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനും; അരുണാചലും മണിപ്പൂരും പിന്നാലെ
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേരളത്തില്‍ ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള ഡീല്‍ ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുമ്പോള്‍ കണ്‍മുന്നില്‍ കാണുന്ന കഥ മറ്റൊന്ന്. അസമിലെ തീപ്പൊരി കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്ത ബിശ്വശര്‍മയെ ബിജെപിയില്‍ എത്തിച്ചതിനു പിന്നാലെ കാവി പുതച്ചത് ഉത്തരേന്ത്യ മുഴുവന്‍. എല്ലാത്തിനും നേതൃത്വം നല്‍കിയത് ബിജെപിയില്‍ എത്തിയ മുന്‍ കോണ്‍ഗ്രസ് നേതാക്കളും. 2016ല്‍, അന്തരിച്ച തരുണ്‍ ഗോഗോയിയുടെ 15 വര്‍ഷത്തെ ഭരണത്തിന് ശേഷം കോണ്‍ഗ്രസിനെ പുറത്താക്കിയാണ് വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യത്തെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്. സംസ്ഥാനത്തും മേഖലയിലാകെയും 10 വര്‍ഷത്തിനിടെ നാടകീയമായ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ചില കാര്യങ്ങള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ 11 സ്ഥാനാര്‍ഥികള്‍ ബിജെപി അട്ടിമറിച്ച ഗോഗോയി സര്‍ക്കാരിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. ഹിമന്ത ബിശ്വ ശര്‍മ്മയുടെ നാടകീയമായ കഥ ഇപ്പോള്‍ രാഷ്ട്രീയ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ഒരുകാലത്ത് അന്തരിച്ച മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായിരുന്ന ശര്‍മ്മ, ഗോഗോയി തന്റെ മകന്‍ ഗൗരവിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതോടെ അകന്നു. തരുണ്‍…
Read More » -
Breaking News
നിയമ സഭയില്‍ എത്താതെ എംഎല്‍എമാര്‍; ട്രാന്‍സ്ഫര്‍ റാക്കറ്റ് വിവാദം; നികത്താതെ 2 ലക്ഷം ഒഴിവുകള്‍; തെരുവിലിറങ്ങിയത് ആയിരക്കണക്കിന് യുവാക്കള്‍; മകന്റെ പിന്‍സീറ്റ് ഡ്രൈവിംഗ്; കരാറുകള്‍ക്ക് കമ്മീഷന്‍; സര്‍ക്കാര്‍ വീട് ലഭിക്കാന്‍ കൈക്കൂലി; കര്‍ണാടകയെ തച്ചുടയ്ക്കുമോ കോണ്‍ഗ്രസ് ഭരണം?
ബെംഗളൂരു: ബിജെപിയില്‍നിന്നു ഭരണം പിടിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ ഭരണം താറുമാറാകുന്നെന്നു റിപ്പോര്‍ട്ട്. നിയമസഭയില്‍ ഉന്നയിക്കപ്പെട്ട നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് (unstarred questions) മറുപടി നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ചു സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ യു.ടി. ഖാദര്‍ സഭ നിര്‍ത്തിവച്ചു! ആകെ 245 ചോദ്യങ്ങളില്‍ വെറും 90 എണ്ണത്തിന് മാത്രമാണ് മറുപടി നല്‍കിയത്. എംഎല്‍എമാരും മുഖ്യമന്ത്രിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും പലവഴിക്കായതോടെ ഭരണം കുത്തഴിഞ്ഞു. ‘കോറം തികയാതെ സഭ നടത്താനാവില്ല, എന്നാല്‍ മന്ത്രിമാര്‍ കൃത്യസമയത്ത് എത്തുന്നില്ല. നാല് തവണ ഞാന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി, പക്ഷേ ഒരു പുരോഗതിയും കാണുന്നില്ല’ ഖാദര്‍ പറഞ്ഞു. ‘ഇത് സര്‍ക്കാരിനെ ഗുരുതരമായി നാണംകെടുത്തുക മാത്രമല്ല, നിയമസഭാംഗങ്ങളുടെ അവകാശങ്ങളെയും സഭയുടെ അന്തസിനെയും ഹനിക്കുന്നതുമാണ്’- അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ ഈ പരാമര്‍ശം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷത്തിന് പുതിയ ആയുധമായി. തന്റെ മന്ത്രിസഭയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ അംഗീകരിക്കുന്ന രീതിയില്‍, നക്ഷത്രചിഹ്നമിടാത്ത എല്ലാ ചോദ്യങ്ങള്‍ക്കും ഉടന്‍ മറുപടി നല്‍കാന്‍ സിദ്ധരാമയ്യ…
Read More » -
Breaking News
നതാൻസ് ആക്രമണം; കിട്ടിയ അതേ അളവിൽ തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിൻ സുപ്രധാന ആണവ നിലയത്തിനു നേരെ ആക്രമണം
ടെഹ്റാൻ: ഇസ്രായേലിന്റെ സുപ്രധാന ആണവ ഗവേഷണ കേന്ദ്രം ഉന്നമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. മാർച്ച് 21 ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഇസ്രായേലിലെ തെക്കൻ നഗരമായ ഡിമോണയിലുള്ള ജനവാസ മേഖലയിലാണ്ഇറാന്റെ മിസൈൽ ആക്രമണമുണ്ടായത്. 40-ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇറാന്റെ ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്നാണ് ഇറാന്റെ പ്രതികരണം. ഇറാൻ ആക്രമണത്തിൽ ഡിമോണയിലെ ആണവ കേന്ദ്രത്തിന് നാശനഷ്ടങ്ങളോ ആണവ വികിരണമോ സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് അസാധാരണ റേഡിയേഷൻ അളവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഏജൻസി അറിയിച്ചു. ഇസ്രയേലിന്റെ ദേശീയ എമർജൻസി മെഡിക്കൽ സർവീസായ മഗൻ ഡേവിഡ് അഡോം (എംഡിഎ) നൽകുന്ന വിവരമനുസരിച്ച്, 40-ഓളം പേർക്ക് ചികിത്സ നൽകി. പരിക്കേറ്റവരിൽ ഷെൽ ചീളുകൾ കൊണ്ട് പരിക്കേറ്റ 10 വയസ്സുള്ള ഒരു ബാലനും ഉൾപ്പെടുന്നു. ആക്രമണത്തെത്തുടർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടുന്നതിനിടെ പരിക്കേറ്റവർക്കും കടുത്ത ആശങ്കയും മാനസികാഘാതവും നേരിട്ടവർക്കും അടിയന്തര ചികിത്സ നൽകേണ്ടി വന്നുവെന്നും എംഡിഎ വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച…
Read More » -
Breaking News
‘ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുമെന്നും ഹോര്‍മൂസ് തടയുമെന്നും നേരത്തേ മുന്നറിയിപ്പ് നല്‍കി; മേഖലയിലെ സൈനിക താവളങ്ങളിലെ സൈനികര്‍ക്ക് സുരക്ഷ ഒരുക്കി’; ട്രംപിനെ തള്ളി ഇന്റലിജന്‍സ് മേധാവികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ന്യൂയോര്‍ക്ക്: ഇറാന്‍ യുദ്ധത്തിനു മുമ്പും ശേഷവും ട്രംപിന്റെ വാദഗതികളെ പൊളിച്ചടുക്കി ഇന്റലിജന്‍സ് മേധാവിയുടെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ പാര്‍ലമെന്റിനു മുന്നില്‍ നല്‍കിയ മൊഴികളിലാണ് ട്രംപിന്റെ വാദവുമായി ബന്ധമില്ലാത്ത വിവരങ്ങള്‍. അമേരിക്ക ഇറാനെതിരേ യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് ഉദ്യോഗസ്ഥര്‍ പരസ്യമായി സംസാരിക്കുന്നത്. യുദ്ധത്തിന്റെ അനന്തരഫലങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ചുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ക്ക് വിരുദ്ധമായിരുന്നു ഇതെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തെക്കുറിച്ചുള്ള പൊതുജനധാരണ രൂപപ്പെടുത്താനുള്ള വൈറ്റ് ഹൗസിന്റെ ശ്രമങ്ങള്‍ക്ക് വമ്പന്‍ തിരിച്ചടിയാണെന്നാണു വിലയിരുത്തല്‍. ‘ഇറാനെ ആക്രമിച്ചാല്‍ അയല്‍രാജ്യങ്ങള്‍ക്കെതിരെ അവര്‍ എങ്ങനെ തിരിച്ചടിക്കുമെന്നതിനെക്കുറിച്ച് വൈറ്റ് ഹൗസിന് നേരത്തെ തന്നെ വിശദീകരണം നല്‍കിയിരുന്നു’ എന്നാണ് രഹസ്യാന്വേഷണ മേധാവികള്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും നടന്ന ഹിയറിംഗുകളില്‍ നിയമസഭാംഗങ്ങളോടു പറഞ്ഞത്. ഇറാന്‍ എണ്ണവില വര്‍ധിപ്പിക്കാനും ആഗോള വിതരണ ശൃംഖലയെ തടസപ്പെടുത്താനും സാധ്യതയുണ്ടെന്നും, ഭരണകൂട മാറ്റം യുദ്ധത്തിന്റെ ലക്ഷ്യമല്ലെന്നും, ഈ സൈനിക നീക്കത്തില്‍ വാഷിംഗ്ടണിനേക്കാള്‍ വ്യത്യസ്തമായ ലക്ഷ്യങ്ങളാണ് ഇസ്രായേലിനുള്ളതെന്നും അവര്‍ പറഞ്ഞു. ഇത് ട്രംപിന്റെ ഇതുവരെയുള്ള വാദഗതികളുമായി പൊരുത്തപ്പെടുന്നില്ല. യുദ്ധം നാലാം…
Read More » -
Breaking News
ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് ഹിസ്ബുള്ളയെ അടിമുടി നവീകരിച്ചു; ലെബനനില്‍ എത്തി നിയന്ത്രണം നേരിട്ട് ഏറ്റെടുത്തു; കൊല്ലപ്പെട്ട ഉന്നതരുടെ വിടവു നികത്തി; രഹസ്യം ചോരാതിരിക്കാന്‍ ഇറാന്‍ മോഡല്‍ ‘മൊസൈക് ഡിഫെന്‍സ്’; ഇപ്പോള്‍ ഇസ്രയേലിനെതിരേ യുദ്ധ സജ്ജം!
ബെയ്‌റൂട്ട്: 2024-ല്‍ ഇസ്രായേല്‍ തകര്‍ത്ത ഹിസ്ബുള്ളയുടെ സൈനിക കമാന്‍ഡിനെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് (IRGC) പുനര്‍നിര്‍മിച്ചെന്നു റിപ്പോര്‍ട്ട്. ഇറാനിയന്‍ ഉദേ്യാഗസ്ഥരെ ഉള്‍പ്പെടുത്തി കൊല്ലപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ വിടവു നികത്തിയെന്നും വിവരം. ടെഹ്റാനു പിന്തുണയുമായി ഇപ്പോള്‍ നടത്തുന്ന യുദ്ധത്തിനായുള്ള പദ്ധതികള്‍ തയ്യാറാക്കിയത് ഇരുകൂട്ടരുമാണെന്ന് ഐആര്‍ജിസിയുടെ നീക്കങ്ങളെക്കുറിച്ച് അറിവുള്ള രണ്ടുപേര്‍ പറഞ്ഞെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 1982-ല്‍ ഐആര്‍ജിസി സ്ഥാപിച്ച ഷിയാ മുസ്ലിം ഗ്രൂപ്പായ ഹിസ്ബുള്ളയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പരിഷ്‌കാരം ആദ്യത്തേതാണ്. 2024-ലെ യുദ്ധത്തില്‍ നേതാവ് ഹസന്‍ നസ്റള്ളയും മറ്റ് മുന്‍നിര കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതിനെ ത്തുടര്‍ന്നുണ്ടായ ആഘാതങ്ങള്‍ക്ക് ശേഷം ഇറാന്‍ തീവ്രവാദ ഗ്രൂപ്പിനുള്ളില്‍ നേരിട്ട് ഇടപെട്ടെന്നാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചപ്പോള്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധത്തില്‍ പങ്കാളിയാകാന്‍ ഹിസ്ബുള്ളയെ ഇത് പ്രാപ്തമാക്കി. മറ്റൊരു യുദ്ധം അനിവാര്യമാണെന്ന് ഹിസ്ബുള്ള കണ്ടിരുന്നതായും മാസങ്ങളോളം അതിനായി തയാറെടുപ്പുകള്‍ നടത്തിയതായും മാര്‍ച്ച് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹിസ്ബുള്ളയെക്കുറിച്ച് ഒരു വിദഗ്ദ്ധനും പേരു വെളിപ്പെടുത്താത്ത ആറുപേരും നല്‍കിയ വിവരങ്ങളുടെ…
Read More »

