Month: March 2026

  • Breaking News

    റഷ്യന്‍ മോഡല്‍ നിരീക്ഷണം? സ്മാര്‍ട്ട് ഫോണുകളില്‍ ആധാര്‍ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് മോദി സര്‍ക്കാരിന്റെ രഹസ്യ നിര്‍ദേശം; കടുത്ത എതിര്‍പ്പുമായി കമ്പനികള്‍; നല്‍കിയത് ആറ് ആപ്പുകളുടെ പട്ടിക; ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്ത്

    ന്യൂഡല്‍ഹി: ആപ്പിള്‍, സാംസങ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഫോണുകളില്‍ ബയോമെട്രിക് തിരിച്ചറിയല്‍ ആപ്പായ ആധാര്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ഇന്ത്യയുടെ രഹസ്യ നിര്‍ദേശത്തിനു തിരിച്ചടി. എന്നാല്‍, സ്മാര്‍ട്ട് ഫോണ്‍ വമ്പന്‍മാര്‍ ഇതു തള്ളിയെന്നു ചൂണ്ടിക്കാട്ടുന്ന കത്തുകള്‍ പുറത്ത്. ആധാര്‍ ഉള്‍പ്പെടെയുള്ള ആറ് സര്‍ക്കാര്‍ ആപ്പുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്നു നിര്‍ദേശിച്ചെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ നടത്തുന്ന ആപ്പുകള്‍ മുന്‍കൂട്ടി ലോഡ് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരും ടെക് കമ്പനികളും തമ്മിലുള്ള തര്‍ക്കമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ ഐടി വ്യവസായ സംഘടനയായ മെയ്റ്റ് (MAIT) എതിര്‍ത്ത ആറ് ആവശ്യങ്ങളില്‍ ഒന്നാണ് ആധാര്‍ സംബന്ധിച്ച സര്‍ക്കാര്‍ അഭ്യര്‍ഥനയെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യക്തികളുടെ വിരലടയാളവുമായും ഐറിസ് സ്‌കാനു (കൃഷ്ണമണി)മായും ബന്ധിപ്പിച്ചിട്ടുള്ള 12 അക്കങ്ങളുള്ള സവിശേഷ തിരിച്ചറിയല്‍ നമ്പറാണ് ആധാര്‍. ഏകദേശം 1.34 ബില്യണ്‍ നിവാസികള്‍ക്ക് ഇത് നിലവിലുണ്ട്. ബാങ്കിംഗ്, ടെലികോം സേവനങ്ങളിലെ വെരിഫിക്കേഷനും വിമാനത്താവളങ്ങളിലെ വേഗത്തിലുള്ള പ്രവേശനത്തിനും ഇത് വ്യാപകമായി…

    Read More »
  • Breaking News

    ‘ഖത്തറിനെതിരെയുള്ള ആക്രമണം നിർത്തിക്കോ; അതിന് തയ്യാറല്ലയെങ്കിൽ സൗത്ത് പാർസ് പ്രകൃതിവാതകപ്പാടം മുഴുവനും കത്തിക്കും‘: ഇറാനോട് ട്രംപ്

    വാഷിങ്ടൺ: ഖത്തറിനുനേരേയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാനോട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിന് തയ്യാറല്ലയെങ്കിൽ ഇസ്രയേൽ ബോംബിട്ട സൗത്ത് പാർസ് പ്രകൃതിവാതകപ്പാടം മുഴുവനായും യു.എസ്. കത്തിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. സൗത്ത് പാർസിലെ ഏതാനും അടിസ്ഥാനസൗകര്യങ്ങളാണ് ബുധനാഴ്ച ഇസ്രയേൽ ആക്രമിച്ചിതുന്നു. അതേസമയം, ഇസ്രയേൽ സൗത്ത് പാർസ് ആക്രമിച്ചത് തന്റെ അറിവോടെയല്ലായെന്ന്ട്രംപ് പറഞ്ഞു. ഇസ്രയേലിനെ ശാസിച്ചെന്നും അവരുടെ ഭാഗത്തുനിന്ന് സൗത്ത് പാർസിനുനേരേ ഇനിയൊരാക്രമണം ഉണ്ടാവില്ലെന്നും അവകാശപ്പെട്ടു. എന്നാൽ, ഖത്തറിനെ ഇറാൻ ആക്രമിക്കുന്നതുതുടർന്നാൽ യു.എസ്.തന്നെ സൗത്ത് പാർസ് കത്തിക്കുമെന്നാണ് ഭീഷണി. ലോകത്ത് ഏറ്റവുമധികം പ്രകൃതിവാതകമുള്ള പാടമാണ് സൗത്ത് പാർസിലേത്. ഇതിന്റെ ഒരുഭാഗത്ത് ഖത്തറാണ് ഖനനം നടത്തുന്നത്. ലോകത്തെ ഏറ്റവുംവലിയ പ്രകൃതിവാതക (എൽ.എൻ.ജി.) കയറ്റുമതിരാജ്യമാണ് ഖത്തർ. അവർ കയറ്റിയയക്കുന്ന എൽ.എൻ.ജി.യുടെ ഭൂരിഭാഗവും സൗത്ത് പാർസിൽനിന്നാണ്‌ വരുന്നത്. സൗത്ത് പാർസിലെ ആക്രമണത്തിന് നിയന്ത്രണാതീതമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അത് ലോകത്തെ മുഴുവൻ വിഴുങ്ങുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞിരുന്നു. യുദ്ധം ഇതിനോടകം അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. യു.എസ്.-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ…

    Read More »
  • Breaking News

    കൂടിക്കാഴ്ചയ്ക്ക് എത്തി മനോജ് മൂത്തേടന്‍; കാണാന്‍ തയാറാകാതെ എല്‍ദോസ്; നേതൃത്വവുമായുള്ള അതൃപ്തി തുടരുന്നു; മത്സരിക്കുമോ എന്ന് ഇന്നറിയാം

    കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍. അടുപ്പമുള്ളവരുമായി ആലോചിച്ച് മല്‍സരിക്കുമോ എന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും.  കടുത്ത നടപടികളിലേക്ക് എല്‍ദോസ് കടക്കല്ലെന്ന വിശ്വാസത്തിലാണ് മുതിര്‍ന്ന നേതാക്കള്‍. നേതാക്കളെ തള്ളിപ്പറയുന്നില്ലെന്നും  നിരാശയുണ്ടെങ്കിലും പ്രതീക്ഷയുണ്ടെന്നും പട്ടിക പുറത്തുവന്ന ശേഷം  എല്‍ദോസ് പ്രതികരിച്ചു പെരുമ്പാവൂരിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളിലിനെ കാണാനായി മനോജ് മൂത്തേടനെത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് എല്‍ദോസ് തയാറായില്ല. മനോജ് മൂത്തേടന്‍ എത്തുന്നതിന് മുന്‍പ് എല്‍ദോസ് വീട്ടില്‍‌നിന്ന് പോയി. പൂര്‍ണ വിജയപ്രതീക്ഷയെന്ന് മനോജ് മൂത്തേടന്‍ പ്രതികരിച്ചു. നാടകീയതകൾക്കും അഭിപ്രായ ഭിന്നതകൾക്കും ഒടുവിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയിരിക്കുകയാണ് കോൺഗ്രസ്.  37 സ്ഥാനാർത്ഥികളെ കൂടി ഇന്നലെ രാത്രി പ്രഖ്യാപിച്ചു.  എം.പിമാർ  മത്സരിക്കേണ്ടെന്ന മാനദണ്ഡത്തിൽ ഹൈക്കമാൻഡ് വിട്ടുവീഴ്ച ചെയ്യാതിരുന്നതോടെ കെ. സുധാകരന്റെയും അടൂർ പ്രകാശിന്റെയും  സീറ്റ് മോഹങ്ങൾ അവസാനിച്ചു.  അഴിക്കും തോറും മുറുകുന്നതായിരുന്നു കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം. നീണ്ടുപോയ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത് ഇന്നലെ  രാത്രി.  എംപിമാരായ കെ സുധാകരനും അടൂർ പ്രകാശും ആഗ്രഹിച്ച…

    Read More »
  • Breaking News

    ഒമ്പതാംക്ലാസ് വിദ്യാർഥികൾ കൂട്ടംചേർന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാംകാസുകാരനെ സ്കൂളിനു പിന്നിലേക്ക് പിടിച്ചുകൊണ്ടുപോയി വളഞ്ഞിട്ട് മർദിച്ചു, സ്കൂൾ ബസിൽ കയറാൻ പോലും അനുവദിച്ചില്ല, കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ, ആക്രമണത്തിനു പിന്നിലെ കാരണം മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതും

    കോഴിക്കോട്: കോഴിക്കോട് മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസുകാരന് ക്രൂര മർദ്ദനം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് കൂട്ടം ചേർന്ന് എട്ടാം ക്ലാസുകാരനെ ക്രൂരമായി മർദിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. 15 വിദ്യാർത്ഥികൾ പിടിച്ചു കൊണ്ടുപോയി സ്കൂളിന് സമീപത്തെ വിവിധയിടങ്ങളിൽ വെച്ച് മർദ്ദിക്കുകയായിരുന്നു.കുട്ടിയെ സ്കൂൾ ബസ്സിൽ കയറി വീട്ടിലേക്ക് പോകാനും അനുവദിച്ചില്ല. വീട്ടിലെത്തിയപ്പോൾ മൂക്കിൽ നിന്നും രക്തം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതുമൊക്കെ ചോദ്യം ചെയ്താണ് മർദ്ദനമെന്നു പരാതി. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Breaking News

    ഇനി തിരിച്ചടിക്കും; ഇറാന് അന്തിമ മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യ; റിയാദിനെ ലക്ഷ്യമിട്ട എത്തിയത് എട്ട് ബാലിസ്റ്റിക് മിസൈല്‍; ക്ഷമ നശിച്ചെന്ന് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍

    റിയാദ്: സൗദി അറേബ്യയിലെ എണ്ണ, വാതക കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നാലെ തിരിച്ചടിക്കുമെന്ന് ഇറാനു മുന്നറിയിപ്പു നല്‍കി സൗദി അറേബ്യ. റിയാദിനെ ലക്ഷ്യമിട്ട് എട്ട് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയെന്നും എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണമുണ്ടായെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ടെഹ്‌റാനോടുള്ള ക്ഷമ നശിക്കുകയാണെന്നും ആവശ്യമായ സൈനിക നടപടികള്‍ സ്വീകരിക്കാന്‍ സൗദിക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമായ ഇറാന്റെ സൗത്ത് പാര്‍സിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് വ്യാഴാഴ്ച ഇറാന്‍ തിരിച്ചടിച്ചത്. ഖത്തറിലെ റാസ് ലഫാന്‍ എല്‍എന്‍ജി പ്ലാന്റിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. ഇത് പുനഃസ്ഥാപിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. ഈ ആക്രമണത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 35 ശതമാനം വര്‍ദ്ധിച്ചു. ഖത്തര്‍ ഈ നീക്കത്തെ ശക്തമായി അപലപിച്ചു. സാമ്പത്തിക ആഘാതം ബ്രിട്ടനെപ്പോലുള്ള രാജ്യങ്ങളെയും ഈ പ്രതിസന്ധി ബാധിച്ചു. ഇന്ധനവില വര്‍ദ്ധനവ് പണപ്പെരുപ്പം 2…

    Read More »
  • Breaking News

    യുദ്ധക്കപ്പലിലെ തീപിടിത്തം; യുഎസ് സൈന്യത്തിന്റെ ഇറാനിലെ അംഗബലം കുറഞ്ഞു; കൂടുതല്‍ സൈനിക നടപടിക്ക് നീക്കം; 2000 മറീനുകള്‍ ഉടനെത്തും; കരസേനയും റെഡി; ഹോര്‍മൂസ് സുരക്ഷിതമാക്കുക ലക്ഷ്യം; ഇതുവരെ തകര്‍ത്തത് 7,800 സൈനിക സംവിധാനങ്ങള്‍ എന്നും അമേരിക്ക

    വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധം പിടിവിട്ടു നീങ്ങുന്നതിനിടെ കൂടുതല്‍ സൈനിക നടപടിക്കു നീക്കം തുടങ്ങി അമേരിക്ക. ആയിരക്കണക്കിനു സൈനികരെ വിന്യസിക്കാന്‍ ട്രംപ് ഭരണകൂടം പരിഗണിക്കുന്നെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. മൂന്ന് യുഎസ് ഉദേ്യാഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് എന്ന് റോയിട്ടേഴ്‌സ് അവകാശപ്പെടുന്നു. ഇറാന്റെ തീരങ്ങളില്‍ യുഎസ് സൈനികരെ വിന്യസിക്കുക എന്നതടക്കമുള്ളതാണു പരിഗണിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഓയില്‍ ടാങ്കറുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്നതാണ് നടപടിയുടെ ആദ്യ ലക്ഷ്യം. പ്രധാനമായും വ്യോമ-നാവിക സേനകള്‍ വഴിയായിരിക്കും ഈ ദൗത്യം നിര്‍വ്വഹിക്കുകയെന്ന് ഉറവിടങ്ങള്‍ പറഞ്ഞു. എന്നാല്‍ കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാന്റെ തീരങ്ങളില്‍ യുഎസ് സൈനികരെ വിന്യസിക്കേണ്ടി വന്നേക്കാം എന്നും രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള നാല് ഉറവിടങ്ങള്‍ വ്യക്തമാക്കി. സൈനിക ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഹബ്ബായ ഇറാന്റെ ഖാര്‍ഗ് ദ്വീപിലേക്ക് കരസേനയെ അയക്കുന്നതിനെക്കുറിച്ചും ട്രംപ് ഭരണകൂടം ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ഈ വിഷയവുമായി പരിചയമുള്ള മൂന്ന് പേരും മൂന്ന് യുഎസ് ഉദ്യോഗസ്ഥരും പറഞ്ഞു. അത്തരമൊരു ഓപ്പറേഷന്‍…

    Read More »
  • Breaking News

    ആക്രമണത്തില്‍ ഇസ്രയേലിനും പൊള്ളിത്തുടങ്ങി; എണ്ണ സംസ്‌കരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ഗാര്‍ഹിക വിതരണത്തിനുള്ള 50 ശതമാനം ഉത്പാദനം മുടങ്ങും; ജറുസലേമിലേക്ക് കനത്ത ആക്രമണം തുടരുന്നു

    ടെല്‍അവീവ്: ഇസ്രയേലിലെ എണ്ണ സംസ്‌കാരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം. ഹൈഫയിലെ പ്ലാന്റിലാണ് മിസൈല്‍ പതിച്ചത്. ഇസ്രയേലിലെ ഗാര്‍ഹിക ഇന്ധന വിതരണത്തിന്റെ 50 ശതമാനവും ഇവിടെ നിന്നാണ് നല്‍കിവരുന്നത്. ആക്രമണത്തില്‍ ആളപായമില്ലെന്നും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു ഹൈഫയിലെ എണ്ണ സംസ്‌കരണ കേന്ദ്രങ്ങളില്‍ ഇനിയും ആക്രമണം നടത്തുമെന്നും സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയെന്നത് പോലെ ആക്രമണം തുടരുമെന്നും കൃത്യതയാര്‍ന്ന മിസൈലുകളാണ് ഹൈഫയിലെ ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് പ്രസ്താവനയില്‍ അവകാശപ്പെട്ടു. ഹൈഫയില്‍ ഒരു മിസൈല്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തില്‍ 45 മിനിറ്റ് നേരം വൈദ്യുതി തടസമുണ്ടായെന്നും ഇത് പിന്നീട് പുനഃസ്ഥാപിച്ചുവെന്നും ഇസ്രയേല്‍ ഇലക്ട്രിക് കോര്‍ അറിയിച്ചു. കഴിഞ്ഞ ജൂണില്‍ ഹൈഫയിലെ റിഫൈനറിക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. റിഫൈനറിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നിരുന്നു. ഇന്നലെയാണ് ഇറാന്റെ ജീവനാഡിയായ സൗത്ത് പാര്‍സില്‍ ആക്രമണം ഉണ്ടായത്. ഇറാനിലെ ഗാര്‍ഹിക ഉപഭോഗത്തിന്റെ 70 ശതമാനവും സൗത്ത്…

    Read More »
  • Breaking News

    സര്‍ക്കാര്‍ സ്‌കൂളില്‍ ടവല്‍ ചുറ്റി പെണ്‍കുട്ടികളുടെ ഡാന്‍സ്; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളിൽ പെൺകുട്ടികൾ ടവൽ ചുറ്റി നൃത്തം ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കമ്മിഷൻ സ്വമേധയാ ഇടപെട്ടതും സംസ്ഥാന പൊലീസ് മേധാവിക്കും പശ്ചിമ ബംഗാൾ സർക്കാരിനും നോട്ടിസ് അയച്ചതും. ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ എന്ന ഷാറൂഖ് ഖാൻ ചിത്രത്തിലെ മേരെ ഖ്വാബോൻ മേം എന്ന ഗാനത്തിനാണ് പെൺകുട്ടികൾ ടവൽ ചുറ്റി നൃത്തം ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തെയും ധാർമ്മികതയെയും കുറിച്ചുള്ള ചർച്ചകൾ സജീവമാകവേയാണ് സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സ്കൂൾ അധികൃതരോട് കമ്മിഷൻ ആവശ്യപ്പെട്ടത്. സ്‌കൂളുകളിൽ ഇത്തരം ഡാൻസ് സ്റ്റെപ്പുകളും വേഷവും കുട്ടികളുടെ അന്തസ്സിനും  മാനസിക വളർച്ചയ്ക്കും വിരുദ്ധമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ വിലയിരുത്തി. സ്കൂളുകളിൽ നടത്തുന്ന വിനോദ പരിപാടികൾ കുട്ടികൾക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിൽ സ്കൂൾ അധികൃതർ പരാജയപ്പെട്ടുവെന്നും കമ്മിഷൻ പറയുന്നു. സംഭവത്തെക്കുറിച്ച് നാലാഴ്ചയ്ക്കകം  വിശദമായ…

    Read More »
  • Breaking News

    പറന്നുവന്നിടിച്ച് ഇറാന്റെ അജ്ഞാത ആയുധം! അമേരിക്കയുടെ അഭിമാന വിമാനം എഫ്- 35ന് തീപിടിച്ചു; അടിയന്തര ലാന്‍ഡിംഗ്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് റവല്യൂഷനറി ഗാര്‍ഡുകള്‍

    ടെഹ്‌റാന്‍: അമേരിക്കയുടെ F-35 വിമാനത്തിന് ഇറാന്‍റെ ആക്രമണത്തില്‍ സാരമായ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്. തീ പിടിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തുവെന്നും  പൈലറ്റ് രക്ഷപെട്ടുവെന്നുമാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. എഫ്–35ന് അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡും സ്ഥീരീകരിച്ചിട്ടുണ്ട്. പൈലറ്റ് സുരക്ഷിതനാണെന്ന് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് സിഎന്‍എന്നിനോടും വെളിപ്പെടുത്തി. സംഭവത്തില്‍ യുഎസ് അന്വേഷണം പ്രഖ്യാപിച്ചു. എഫ്–35 ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡും പുറത്തുവിട്ടു. മധ്യ ഇറാനില്‍ വച്ചാണ് വിമാനം ആക്രമിച്ചതെന്നും സാരമായ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും ഐആര്‍ജിസിയുടെ പ്രസ്താവനയില്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 2.50ഓടെയായിരുന്നു ആക്രമണമെന്നും അമേരിക്കയുടെയും ഇസ്രയേലിന്‍റെയും 125 ലേറെ ഡ്രോണുകളെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും ഇറാന്‍ അറിയിച്ചു. ലോകത്തിലേക്കും തന്നെ മികച്ച യുദ്ധവിമാനങ്ങളിലൊന്നായ എഫ്–35ന് നേരെ ഇതാദ്യമായാണ് ഇത്ര രൂക്ഷമായ ആക്രമണം ഉണ്ടാകുന്നത്. 100 മില്യണ്‍ ഡോളറിലേറെയാണ് വിമാനത്തിന്‍റെ മാത്രം വില. ബ്ലൂംബര്‍ഗിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ അമേരിക്കയ്ക്ക് 16 യുദ്ധവിമാനങ്ങള്‍ നഷ്ടമായിട്ടുണ്ട്. 10…

    Read More »
  • Breaking News

    സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി; കളം നിറയാന്‍ യുഡിഎഫ്, എല്‍ദോസിനും സുധാകരനും സീറ്റില്ല; റിജില്‍ മാക്കുറ്റിയെ നിര്‍ത്താനുള്ള സുധാകരന്റെ നീക്കവും തളളി

    നാടകീയതകൾക്കും അഭിപ്രായ ഭിന്നതകൾക്കും ഒടുവിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി കോൺഗ്രസ്. 37 സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. എം.പിമാർ മത്സരകേണ്ടെന്ന മാനദണ്ഡത്തിൽ ഹൈക്കമാൻഡ് വിട്ടുവീഴ്ച ചെയ്യാതിരുന്നതോടെ കെ. സുധാകരന്‍റെയും അടൂർ പ്രകാശിന്‍റെയും സീറ്റ് മോഹങ്ങൾ അവസാനിച്ചു. അഴിക്കും തോറും മുറുകുന്നതായിരുന്നു കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം. ചൊവ്വാഴ്ച ഡൽഹിയിൽ എത്തിയ നേതാക്കൾ ചർച്ച നടത്തിയത് മണിക്കൂറുകളോളം. നീണ്ടുപോയ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത് ഇന്നലെ രാത്രി. എംപിമാരായ കെ സുധാകരനും അടൂർ പ്രകാശും ആഗ്രഹിച്ച കണ്ണൂരിലും കോന്നിയിലും ടി.ഒ. മോഹനനെയും സതീഷ് കൊച്ചുപറമ്പിലിനെയും സ്ഥാനാർത്ഥികളാക്കി. കെ സുധാകരൻ റിജിൽ മാങ്കുറ്റിയെ നിർദ്ദേശിച്ചിരുന്നുവെങ്കിലും സമയം കഴിഞ്ഞെന്നും പട്ടിക തയ്യാറായിക്കഴിഞ്ഞെന്നും നേതൃത്വം അറിയിച്ചു. റോബിൻ പീറ്റർ സ്ഥാനാർത്ഥി ആകണം എന്നായിരുന്നു അടൂർ പ്രകാശിന്റെ ആഗ്രഹമെങ്കിലും നടന്നില്ല. പാര്‍ട്ടിയെ വെല്ലുവിളിക്കാനോ സ്വതന്ത്രനായി മല്‍സരിക്കാനോ ഇല്ലെന്ന് സുധാകരന്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു. ലൈംഗികാതിക്രമ കേസിനെ തുടർന്ന് എംഎൽഎ എൽദോസ് കുന്നപ്പള്ളിക്ക് സീറ്റ് നിഷേധിച്ചപ്പോൾ മനോജ് മൂത്തേടം സ്ഥാനാർത്ഥിയായി. സന്ദീപ് വാര്യരാണ് തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥി.…

    Read More »
Back to top button
error: