Month: January 2026
-
Breaking News
നേമത്ത് മത്സരിക്കാൻ തയാറാണോ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വി ശിവൻകുട്ടി!! വിദ്യാഭ്യാസ മന്ത്രിക്കെതിരെ മത്സരിക്കാൻ ഞാൻ ആളല്ല, ശിവൻകുട്ടി സംസ്‌കാരവും നിലവാരവും ഉള്ളയാളാണ്, അദ്ദേഹത്തോട് മറുപടി പറയാനില്ല, അദ്ദേഹത്തിന്റെയത്ര സംസ്‌കാരവും നിലവാരവും നമുക്കില്ലേ… വിഡി സതീശൻ
തിരുവനന്തപുരം: നേമത്ത് മത്സരിക്കാൻ തയാറാണോ എന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ വെല്ലുവിളിക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ രംഗത്ത്. നേമത്ത് ശിവൻകുട്ടിക്കെതിരെ മത്സരിക്കാൻ താൻ ആളല്ലെന്നും എൽഡിഎഫിന്റെ ചങ്ക് തുളച്ചു പോകുന്ന പൊളിറ്റിക്കൽ നരേറ്റീവുകൾ ഇപ്പോഴുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിൽനിന്നു വഴിമാറ്റികൊണ്ടുപോകാനുള്ള ശ്രമമാണിതെന്നും അതിൽ താൻ വീഴില്ലെന്നും സതീശൻ പറഞ്ഞു. ശിവൻകുട്ടി സംസ്‌കാരവും നിലവാരവും ഉള്ളയാളാണ്. അദ്ദേഹത്തോട് മറുപടി പറയാനില്ല. അദ്ദേഹത്തിന്റെയത്ര സംസ്‌കാരവും നിലവാരവും തനിക്കില്ലെന്നും സതീശൻ പരിഹസിച്ചു. എകെജി സെന്ററിൽനിന്നും മന്ത്രിയുടെ ഓഫിസിൽനിന്നും ദിവസവും പത്തു കാർഡുകൾ വീതമാണ് എനിക്കെതിരെ ഇറക്കുന്നത്. എന്തെല്ലാം ദുഷ്പ്രചാരണമാണ് ദിവസവും നടത്തുന്നതെന്നും വിഡി സതീശൻ പ്രതികരിച്ചു. ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നുവെന്ന് ബജറ്റ് പ്രതികരണത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞതിനെ മന്ത്രി വി.ശിവൻകുട്ടി വിമർശിച്ചിരുന്നു. ബജറ്റ് പ്രസംഗം നടക്കുമ്പോൾ പ്രതിപക്ഷനേതാവ് അസ്വസ്ഥനാവുകയായിരുന്നു. ഈ സർക്കാരിന്റെ കാലയളവിൽ ഒരൊറ്റ ക്ഷേമപ്രവർത്തനങ്ങൾ പോലും മുടങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ കാറിന് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ? അലവൻസ് മുടങ്ങിയോ…
Read More » -
Breaking News
ഇ.ഡി. റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി, ആത്മഹത്യ ഓഫിസിൽ വച്ച് സ്വയം വെടിവച്ച്
ബെംഗളൂരു: കോൺഫിഡൻസ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ഓഫീസിനുള്ളിൽ വെടിയേറ്റ നിലയിൽ. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിലാണ് റോയിയെ സ്വയം വെടിയുതിർത്ത നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 57 വയസായിരുന്നു. ആദായ വകുപ്പ് റെയ്ഡിനിടെയാണ് സംഭവം.. ആദായ വകുപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സമ്മർദ്ദമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. റോയിക്കെതിരെ മുൻപ് ഇഡി റെയ്ഡുകൾ നടന്നിരുന്നുവെന്നും, ഇന്നും പരിശോധന തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നുമാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. രണ്ട് മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്‌യെ ബെംഗളൂരുവിലെ എച്ച്എസ്ആർ ലേ ഔട്ടിലെ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം. അശോക് നഗർ പോലീസ്…
Read More » -
Movie
“വാരണാസി” എസ് എസ് രാജമൗലി ചിത്രം ;2027ഏപ്രിൽ 7 ന് തിയേറ്ററുകളിലേക്ക്
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലി – മഹേഷ് ബാബു ചിത്രം വാരാണാസി 2027 ഏപ്രിൽ 7ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണ, എസ്.എസ്.കാർത്തികേയ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രേക്ഷകർക്ക് ദൃശ്യവിസ്‍മയം സമ്മാനിച്ച വാരാണസിയുടെ ടീസറിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചത്. സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ടീസര്‍ അനാവരണം ചെയ്തിരുന്നു.ഭാഷാഭേദമന്യേ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക്…
Read More » -
Movie
ചിത്രത്തിന്റെ ട്രയ്ലർ പ്രേക്ഷകരിലേക്ക് ; ഫാമിലി എന്റെർറ്റൈനെർ “സുഖമാണോ സുഖമാണ് “
മാത്യൂ തോമസും ദേവികാ സഞ്ജയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സുഖമാണോ സുഖമാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസായി. പ്രായഭേദമന്യേ കുടുംബ സമേതം തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമായിരിക്കും സുഖമാണോ സുഖമാണ് ട്രയ്ലർ ഉറപ്പ് നൽകുന്നു. ചിത്രം ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്കെത്തുന്നു. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജഗദീഷ്, സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍,ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ്.ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം പ്ലോട്ട് പിക്‌ചേഴ്‌സ് ആണ്. ലൂസിഫര്‍ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഓ പി : ടോബിന്‍ തോമസ്, എഡിറ്റര്‍ :…
Read More » -
Movie
“നാല്പതുകളിലെ പ്രണയം” പ്രദർശനത്തിന്.
നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത “നാല്പതുകളിലെ പ്രണയം” (ലവ് ഇൻ ഫോർട്ടിസ് ) ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തുന്നു. മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ സിനിമയുടെ പശ്ചാത്തലം . ഷഹബാസ് അമൻ, നിത്യ മാമൻ,ഗിരീഷ് നാരായൺ,അന്നപൂർണ പ്രദീപ്,അമൃത ജയകുമാർ,കാഞ്ചന ശ്രീറാം,ഐശ്വര്യ മോഹൻ,ശ്രെയ അന്ന ജോസഫ് തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ ഈ ചിത്രത്തിൽ പ്രധാന ആകർഷണ ഘടകമാണ്. ആശ വാസുദേവൻ നായർ,ജെറി ജോൺ, കുടശ്ശനാട് കനകം, ശ്രീദേവി ഉണ്ണി,മഴ രമേശ്,ഗിരിധർ കൃഷ്ണ,ക്ഷമ,മെർലിൻ,ധന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഴ ഫിലിംസിൻ്റെ ബാനറിൽ രമേശ് എസ് മകയിരം നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ് ജയൻദാസ് നിർവ്വഹിക്കുന്നു. ഗാനരചന-രമേശ് എസ് മകയിരം,ആശ വാസുദേവൻ നായർ.സംഗീതം- ഗിരീഷ് നാരായൺ, എഡിറ്റർ-ലിനോയ് വർഗീസ്. ആർട്ട്സ്- ശ്രുതി,പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്,സൗണ്ട് ഡിസൈൻ-ഷാജി മാധവൻ,മേക്കപ്പ്- ബിനു സത്യൻ,നവാസ് ഷെജി, അസ്സോസിയേറ്റ് ഡയറക്ടർ-ഷാജി എ ജോൺ,അവിനേഷ് ,ജോസ്,ഡിസൈൻ -ആർക്കെ,വിതരണം-എസ്…
Read More » -
Breaking News
എല്ലാം ഭാര്യയ്ക്ക് അറിയാം- പ്രതി വൈശാഖൻ!! ഒരുമിച്ച് മരിക്കാനെന്നു പറഞ്ഞ് വിളിച്ചുവരുത്തി, യുവതിയെത്തിയപ്പോഴേക്കും രണ്ട് കുരുക്കുകൾ തയാറാക്കി, കയ്യിൽ കരുതിയ ശീതളപാനീയത്തിൽ ഉറക്കുഗുളിക ചേർത്തു കൊടുത്തു… 26 കാരിയുടെ കൊലപാതകത്തിൽ തെളിവെടുപ്പ്
കോഴിക്കോട്: യുവതിയോടൊപ്പം ഒരുമിച്ച് മരിക്കാനാണ് താൻ പദ്ധതിയിട്ടതെന്ന് കോഴിക്കോട് മാളിക്കടവിൽ 26കാരിയെ കൊലപ്പെടുത്തിയ പ്രതി വൈശാഖൻ. അന്നു നടന്ന സംഭവങ്ങളിൽ തനിക്കു കുറ്റബോധമുണ്ടെന്നും വൈശാഖൻ പറഞ്ഞു. ഇതിനിടെ കൊലപാതകം നടന്ന വൈശാഖൻറെ സ്ഥാപനത്തിലും ജ്യൂസ് വാങ്ങിയ കടയിലും പോലീസ് പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞുവിളിച്ചുവരുത്തി 26കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഇന്നലെയാണ് പ്രതി വൈശാഖനെ പോലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് തെളിവെടുപ്പ്. യുവതിയെ കൊലപ്പെടുത്തിയ വൈശാഖന്റെ ഐഡിയൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലും ഉറക്കുഗുളിക കലർത്തി നൽകാൻ ജ്യൂസ് വാങ്ങിയ ബേക്കറിയിലും പോലീസ് തെളിവെടുപ്പ് നടത്തി. ഒരുമിച്ച് മരിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും സംഭവങ്ങളിൽ കുറ്റബോധമുണ്ടെന്നും തെളിവെടുപ്പിനിടെ വൈശാഖൻ പറഞ്ഞു. അതുപോലെ കൊലപാതകത്തിന് ശേഷം ഭാര്യയോട് വിവരങ്ങൾ തുറന്നുപറഞ്ഞതായും പ്രതി മൊഴി നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയണ് പ്രതി 26കാരിയെ കൊലപ്പെടുത്തിയത്. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഉറക്കുഗുളിക…
Read More » -
Breaking News
പോലീസ് സ്റ്റേഷനിലിട്ട് റൂൾത്തടിക്ക് ഉരുട്ടി, ഇരുകരണത്തും അടി, എസ്ഐയുടെ ക്രൂരമർദനത്തിൽ നട്ടെല്ലിന് പരുക്കുപറ്റി മാസങ്ങളോളം ആശുപത്രി കിടക്കയിൽ, ഒടുവിൽ പറയുന്നു താൻ 12 വർഷം പ്രണയിച്ച് കൂടെകൂട്ടിയവളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു കെട്ടിത്തൂക്കിയത് മറ്റൊരാളാണെന്ന്… ടിഞ്ചു മൈക്കിൾ കൊലക്കേസിൽ ടിജിൻ ഇന്ന് സ്വതന്ത്രൻ
പത്തനംതിട്ട: കുടുംബവും കൂട്ടുകാരും നാട്ടുകാരുമെല്ലാം കൊലപാതകിയായി കണ്ട ഒരു കാലം, പോലീസ് സ്റ്റേഷനിൽവെച്ച് എസ്ഐയുടെ വക റൂൾത്തടിക്ക് ഉരുട്ടൽ, ഇരുകരണത്തും അടി, ക്രൂര മർദനത്തിൽ നട്ടെല്ലിനു പരുക്ക്. പീഡനത്തിന്റെയും വേദനകളുടെയും വർഷങ്ങൾക്കിപ്പുറം കോട്ടാങ്ങൽ കണയങ്കൽ വീട്ടിൽ ടിജിൻ ജോസഫ് കാത്തിരിക്കുന്ന ആശ്വാസവിധിയെത്തി…ടിഞ്ചു മൈക്കിൾ കൊലക്കേസിൽ യഥാർഥ പ്രതി മറ്റൊരാൾ. കോട്ടാങ്ങൽ സ്വദേശിനിയായ 26-കാരിയായ ടിഞ്ചു 2019 ഡിസംബർ 15-ന് കൊല്ലപ്പെട്ടത്. സുഹൃത്തായ ടിജിൻ്റെ വീട്ടിലാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇതോടെ ടിഞ്ചു കൊലക്കേസിൽ സംശയമുന ആദ്യം നീണ്ടത് ഒപ്പം താമസിച്ചിരുന്ന ടിജിനിലേക്കാണ്. അതേസമയം ഇരുവരും 12 വർഷം പ്രണയത്തിലായിരുന്നു. എന്നാൽ, വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി രണ്ടുപേർക്കും വേറെ വിവാഹം കഴിക്കേണ്ടിവന്നു. പിന്നീട് ടിഞ്ചു ഭർത്തൃവീട്ടിൽനിന്ന് ഇറങ്ങി കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷനിലെത്തി. ടിജിനൊപ്പം പോകുകയാണെന്ന് അവിടെ എഴുതിവെച്ചു. അതിന് മുൻപുതന്നെ ടിജിനും ഭാര്യയും തമ്മിൽ അകന്നിരുന്നു. ഈ സമയം ഒന്നരവയസ് മാത്രമുള്ള കുഞ്ഞിനൊപ്പമായിരുന്നു ടിജിൻ താമസിച്ചിരുന്നത്. ടിഞ്ചുവിനൊപ്പം താമസം തുടങ്ങി ആറുമാസം…
Read More » -
Breaking News
എട്ട് തവണ മത്സരിച്ചു, രണ്ട് തവണ മന്ത്രിയായി, മതി നിർത്തിക്കോ… ശിഷ്ടകാലം പാർട്ടിയുടെ നേതൃസ്ഥാനത്തിരുന്ന് സേവിച്ചാൽ മതി!! നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് എകെ ശശീന്ദ്രന് എൻസിപിയുടെ തിട്ടൂരം,
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരേ പ്രമേയം പാസാക്കി എൻസിപി. ജില്ലയിലെ പത്ത് മണ്ഡലം കമ്മിറ്റികളാണ് ഇനി ശശീന്ദ്രൻ മത്സരിക്കരുതെന്ന് പ്രമേയം പാസാക്കിയത്. ഇനി മൂന്ന് മണ്ഡലം കമ്മിറ്റികൾ കൂടി ചേരാനുണ്ട്. എട്ട് തവണ മത്സരിക്കുകയും അതിൽ രണ്ട് തവണ മന്ത്രിയാവുകയും ചെയ്ത ശശീന്ദ്രൻ മത്സര രംഗത്തുനിന്ന് പിന്മാറി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് മണ്ഡലം കമ്മിറ്റികളുടെ പ്രമേയത്തിൽ പറയുന്നത്. അതേസമയം ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിൽ ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത നിലനിൽക്കുന്നതിനിടെയാണ് മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കിയത്. പക്ഷെ ഇത്തവണയും എലത്തൂരിൽ മത്സരിക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് അദ്ദേഹമെന്നാണ് അറിയുന്നത്. 1980 മുതൽ തുടങ്ങിയതാണ് എ.കെ ശശീന്ദ്രന്റെ തെരഞ്ഞെടുപ്പ് അങ്കം. 1980-ൽ കണ്ണൂർ ജില്ലയിലെ പെരിങ്ങളത്തു നിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് ശശീന്ദ്രൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. ഏഴ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രിസ്ഥാനത്തിരുന്നു. പിന്നീട് കോൺഗ്രസ് എസിലും അതിനുശേഷം എൻസിപിയിലുമെത്തി. തുടർന്നിങ്ങോട്ട് 1982-ൽ എടക്കാട്ടേക്ക് മാറി ജയം തുടർന്നു. പക്ഷെ കണ്ണൂരിലേക്കു…
Read More » -
Breaking News
പുതുക്കിപ്പണിത സ്വർണപ്പാളികളുടെ കാലപ്പഴക്കം കൃത്യമായി നിർണയിക്കാനാകുന്നില്ല, കൊള്ള നടന്നത് പാളികൾ അപ്പാടെയാണോ അതോ സ്വർണം ഉരുക്കിയെടുക്കുകയായിരുന്നോ? വ്യക്തതയില്ല, തൊണ്ടിമുതൽ എവിടെ എന്ന ചോദ്യത്തിനും അന്വേഷണ സംഘത്തിന് ഉത്തരമില്ല, ഇനി ആകെ പ്രതീക്ഷ ഡീക്കോഡിങ്ങിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ശാസ്ത്രീയ തെളിവുകൾ തേടിയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) പരിശോധന ഒന്നിനു പിറകെ ഒന്നായി കുരുക്കവുന്നു. ശബരിമലയിലുള്ള സ്വർണപ്പാളികൾ പുതിയതാണോ അതോ സ്വർണം മാറ്റിയ ശേഷം വീണ്ടും പഴയത് ഉരുക്കി വീണ്ടും നിർമിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള അതിസങ്കീർണമായ ഡീകോഡിങ് നടപടികളാണ് ഇപ്പോ ൾ നടക്കുന്നത്. മാത്രമല്ല പുതുക്കിക്കൊണ്ടുവന്ന സ്വർണപ്പാളികളുടെ കാലപ്പഴക്കം കൃത്യമായി നിർണയിക്കാൻ കഴിയാത്തതാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളി. ആദ്യഘട്ട പരിശോധനാ ഫലത്തിൽ പാളികളിൽ വ്യത്യാസമുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെ പാളികൾ മാറ്റപ്പെട്ടതാകാമെന്ന നിഗമനത്തിൽ കോടതി അടക്കം എത്തിയിരുന്നുവെങ്കിലും ശാസ്ത്രജ്ഞർ ഇത് പൂർണമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് സാധ്യതകളാണ് പ്രധാനമായും പരിശോധിക്കുന്നത്. പഴയ പാളികളിൽനിന്ന് സ്വർണം ഉരുക്കിയെടുത്ത് വീണ്ടും പൂശി തിരിച്ചുകൊണ്ടുവന്നതാണോ അതോ പഴയ പാളികൾ അപ്പാടെ മാറ്റി പുതിയവ സ്ഥാപിച്ചതാണോ എന്നത്. അതുപോലെ നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വർണപ്പാളികളുടെ കാലപ്പഴക്കം നിർണയിക്കുന്നതിലെ ബുദ്ധിമുട്ട് കാരണം ദ്വാരപാലക ശിൽപത്തിലെ പാളികളുടെ ഉൾപ്പെടെ കൂടുതൽ സാമ്പിളുകൾ…
Read More »
