Month: January 2026
-
Breaking News
ഒരു വിജയ് സിനിമ ഇത്രയും വൈകുന്നത് ഇത് ആദ്യം : ജനനായകന് വീണ്ടും തിരിച്ചടി : റിലീസ് ഇനിയും വൈകും: ആരാധകർ കടുത്ത നിരാശയിൽ
ചെന്നൈ: ജനനായകന്റെ കോടതി കയറിയിറങ്ങൽ അവസാനിക്കുന്നില്ല. ദൈർഘ്യമേറിയ ഒരു സിനിമ പോലെ ജനനായകന്റെ കോടതിയും കേസും നീണ്ടുപോകുന്നു. ഒരു വിജയ് സിനിമ റിലീസിനായി ഇത്രയും നീളുന്നത് ഒരുപക്ഷേ ഇത് ആദ്യമായിരിക്കാം. ചിത്രം ഇപ്പോൾ റിലീസാകും എന്ന പ്രതീക്ഷിച്ച കാത്തിരുന്ന ആരാധകർക്ക് കടുത്ത നിരാശ സമ്മാനിച്ചുകൊണ്ട് ജനനായകന്റെ റിലീസ് വീണ്ടും വൈകുമെന്ന് വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോടതിയിൽ നിന്ന് ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ “യുഎ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി. സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നൽകേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ…
Read More » -
Breaking News
എല്ലാ കരാറുകളുടെയും മാതാവ്! ലോക സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്ന് ഭാഗത്തെ പ്രതിനിധീകരിക്കുന്ന വ്യാപാര കരാറില്‍ ഒപ്പിട്ടെന്നു മോദി; യൂറോപ്യന്‍ യൂണിയനുവേണ്ടി വിപണികള്‍ തുറന്നിട്ട് ഇന്ത്യ; അമേരിക്കയെ ഒഴിവാക്കിയുള്ള ലോക രാജ്യങ്ങളുടെ നീക്കത്തിന്റെ ഭാഗം
ന്യൂഡല്‍ഹി: ലോക സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്നു ഭാഗത്തെ പ്രതിനിധീകരിക്കുന്ന ചരിത്രപരമായ ഒരു വ്യാപാര കരാറിന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അന്തിമരൂപം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുമായുള്ള അസ്ഥിരമായ ബന്ധങ്ങള്‍ക്കിടയില്‍ ഒരു ബദല്‍ സുരക്ഷാമാര്‍ഗം കണ്ടെത്താനുള്ള ഇരുപക്ഷത്തിന്റെയും നീക്കമായിട്ടാണിതിനെ വിലയിരുത്തുന്നത്. ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍, ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയെ 27 രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂണിയനായി തുറന്നുനല്‍കാന്‍ ഈ കരാര്‍ വഴിയൊരുക്കും. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് നിലവില്‍ യൂറോപ്യന്‍ യൂണിയന്‍. ഇന്നലെ കരാര്‍ ഒപ്പിട്ടെന്നു മോദി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ആളുകള്‍ ഇതിനെ ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്നാണ് വിളിക്കുന്നത്. ഈ കരാര്‍ ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കും യൂറോപ്പിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്കും വലിയ അവസരങ്ങള്‍ നല്‍കും. ആഗോള ജിഡിപിയുടെ 25 ശതമാനത്തെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും ഈ കരാര്‍ പ്രതിനിധീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ALSO READ യൂറോപ്യന്‍ വാഹനങ്ങള്‍ ഒഴുകും; ഇന്ത്യന്‍ വാഹനക്കമ്പനികള്‍…
Read More » -
Breaking News
ആരുമറിഞ്ഞില്ല, വീണ്ടും ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഭീകര ക്യാമ്പുകള്‍ തരിപ്പണമാക്കി; ശൗര്യചക്ര പ്രഖ്യാപനത്തിനു പിന്നാലെ വെളിപ്പെടുത്തല്‍; ജൂലൈ 11നും 13നും ഇടയില്‍ ആക്രമണം
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് വീണ്ടും നടത്തിയെന്ന് സമ്മതിച്ച് ഇന്ത്യ. ഇന്ത്യാ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 2025 ജൂലൈ മാസത്തില്‍ നടത്തിയ ഓപ്പറേഷനെക്കുറിച്ച് റിപ്പബ്ലിക് ദിനത്തിലാണ് ഇന്ത്യ സ്ഥിരീകരിച്ചത്. ലഫ്റ്റനന്റ് കേണല്‍ ഗട്ടേജ് ആദിത്യ ശ്രീകുമാറിന് ശൗര്യചക്ര പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു സ്ഥിരീകരണം. ഈ ബഹുമതിക്കൊപ്പമുള്ള വിവരണത്തിലാണ് 2025 ജൂലൈയിലെ ഓപ്പറേഷന് ഇന്ത്യ ഔദ്യോഗികമായി അംഗീകാരം നല്‍കിയതിനെക്കുറിച്ച് പറയുന്നത്. ജൂലൈ 11നും 13നും ഇടയില്‍ ഇന്ത്യ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നടത്തിയ തന്ത്രപ്രധാനമായ നീക്കം നടത്തിയത് കേണല്‍ ശ്രീകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു. കുപ്രസിദ്ധ തീവ്രവാദികളടക്കം ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഇന്ത്യ അവകാശപ്പെടുന്നു. കേണലിന്‍റെ രഹസ്യമായ ആസൂത്രണത്തേയും ആക്രമണത്തേയും പ്രശംസിച്ച രേഖയില്‍ ഓപ്പറേഷന്‍റ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. തങ്ങളുടെ കിഴക്കന്‍ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ ഡ്രോണുകള്‍ ആക്രമിച്ചെന്ന് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം ഇന്‍ഡിപെന്റന്റ് (ULFA-I) ജൂലൈ 13ന് പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ആരോപണം മാത്രമെന്ന് പറഞ്ഞ് ആ സംഭവത്തെ ഇന്ത്യ നിഷേധിക്കുകയും പിന്നീട് മൗനം പാലിക്കുകയും…
Read More » -
Breaking News
ആരും സ്വയം സ്ഥാനാര്‍ഥിയാകേണ്ട; സമയമാകുമ്പോള്‍ പാര്‍ട്ടി പറയും; മുന്നറിയിപ്പുമായി പിണറായി വിജയന്‍; ‘ചിലപ്പോള്‍ സ്ഥാനാര്‍ഥിയാകും, ചിലപ്പോള്‍ മാറേണ്ടിവരും’
തിരുവനന്തപുരം: ആരും സ്വയം സ്ഥാനാര്‍ഥികള്‍ ആകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സമയമാകുമ്പോള്‍ സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സിറ്റിങ് എംഎല്‍എമാര്‍ മണ്ഡലം ശ്രദ്ധിക്കുക. ചിലപ്പോള്‍ നിങ്ങള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും, ചിലപ്പോള്‍ മാറേണ്ടി വരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം താന്‍ നയിക്കും എന്ന് പറഞ്ഞ പിണറായി വീണ്ടും മല്‍സരിക്കുമോയെന്ന് വ്യക്തമാക്കിയില്ല. തുടര്‍ഭരണം ഉറപ്പ് എന്ന് പ്രതീക്ഷ പങ്കുവെച്ച മുഖ്യമന്ത്രി പാര്‍ട്ടി നിര്‍ദ്ദേശിച്ച ഭവന സന്ദര്‍ശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്ന ഉപദേശവും നല്‍കി. തിരഞ്ഞെടുപ്പ് ഒരുക്കത്തിനായി ഇന്നലെ വൈകിട്ടായിരുന്നു മുഖ്യമന്ത്രി പങ്കെടുത്ത യോഗം ചേര്‍ന്നത്. കോന്നിയിലും ആറന്മുളയിലും നിലവിലെ അംഗങ്ങള്‍ തുടരും എന്ന മട്ടില്‍ ജില്ലാ സെക്രട്ടറി രാജു എബ്രഹാം പരാമര്‍ശം നടത്തിയിരുന്നു. ആറന്മുളയില്‍ വീണ ജോര്‍ജും കോന്നിയില്‍ കെ.യു.ജിനീഷ് കുമാറും തുടരുമെന്ന മട്ടിലായിരുന്നു ആ പരാമര്‍ശം, അതിനെതിരെ പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു.
Read More » -
Breaking News
‘ഏകാധിപത്യം, തൊഴില്‍ നഷ്ടം, ഭീകരവാദം, പണക്കൊതി; ജീവിവര്‍ഗമെന്ന നിലയില്‍ നിലനില്‍പിനെ തന്നെ തീരുമാനിക്കും’; നിര്‍മിത ബുദ്ധി നീങ്ങുന്നത് അപകടകരമായ വഴിയില്‍; മുമ്പു പറഞ്ഞതെല്ലാം തള്ളിപ്പറഞ്ഞ് മുന്നറിയിപ്പുമായി എഐ കമ്പനി സിഇഒയുടെ ലേഖനം; പക്വതയില്ലാത്ത ലോകത്തെക്കുറിച്ച് ഭീതിയെന്നും ആന്ത്രോപ്പിക് തലവന്‍ ഡാരിയോ അമോഡേയ്
ന്യൂയോര്‍ക്ക്: കൃത്യമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ മനുഷ്യബുദ്ധിയെ മറികടന്ന് നിര്‍മിത ബുദ്ധി (super-human intelligence) നാഗരികതയ്ക്കുതന്നെ ഭീഷണിയാകുമെന്ന് ലോകത്തെ ഏറ്റവും ശക്തവും ജനപ്രിയവുമായ എഐ സംവിധാനങ്ങളുടെ ശില്‍പിയായ ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ് (Anthropic CEO Dario Amodei). നമ്മള്‍ ഒരു അഗ്നിപരീക്ഷയിലേക്കു കടക്കുകയാണെന്നും ഇത് അങ്ങേയറ്റം പ്രക്ഷുബ്ധവും അതുപോലെതന്നെ ഒഴിവാക്കാന്‍ കഴിയാത്തതുമാണ്. ഒരു ജീവിവര്‍ഗമെന്ന നിലയില്‍ നമ്മളുടെ നിലനില്‍പ്പിനെത്തന്നെ ഇതു തീരുമാനിക്കുമെന്നും അദ്ദേഹം 38 പേജുള്ള ലേഖനത്തില്‍ പറയുന്നു. ‘മനുഷ്യരാശിക്ക് ഊഹിക്കാനാവാത്ത അത്രയും വലിയ അധികാരം ലഭിക്കാന്‍ പോകുകയാണ്. എന്നാല്‍ നമ്മുടെ സാമൂഹികവും രാഷ്ട്രീയവും സാങ്കേതികവുമായ സംവിധാനങ്ങള്‍ക്ക് അത് കൈകാര്യം ചെയ്യാനുള്ള പക്വതയുണ്ടോ എന്നതു വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു. എന്തുകൊണ്ട് ഇത് പ്രധാനമാണ്: ലോകത്തിലെ ഏറ്റവും നൂതനമായ എല്‍എല്‍എം (LLM systems) സംവിധാനങ്ങള്‍ നിര്‍മ്മിച്ച കമ്പനിയാണ് അമോഡേയുടെ ആന്ത്രോപിക്. അവരുടെ പുതിയ ‘ക്ലോഡ് ഓപ്പസ് 4.5’ (Claude Opus 4.5), കോഡിംഗ് ടൂളുകള്‍ എന്നിവ സിലിക്കണ്‍ വാലിയിലെ വലിയ ചര്‍ച്ചാവിഷയമാണ്. ആന്ത്രോപിക്കിന്റെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള…
Read More » -
Breaking News
കോൺഗ്രസ് കാത്തിരിക്കുന്നു: തരൂർ പങ്കെടുക്കുമോ അതോ വിട്ടുനിൽക്കുമോ : കോൺഗ്രസ് പാർലമെന്ററി നയ രൂപീകരണ യോഗത്തിൽ ശശി തരൂർ പങ്കെടുക്കില്ലെന്ന് സൂചന
തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന ദേശീയ നേതൃത്വങ്ങൾ നോക്കിയിരിക്കുകയാണ് – ഇന്നത്തെ കോൺഗ്രസ് പാർലമെന്ററി നയരൂപീകരണ യോഗത്തിൽ ശശി തരൂർ എംപി പങ്കെടുക്കുമോ ഇല്ലയോ എന്നറിയാൻ. തരൂർ കോൺഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായിരിക്കുമ്പോഴാണ് നിർണായക പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാതെ തരൂർ വിട്ടുനിൽക്കുന്നത്. ഇന്ന് നടക്കുന്ന കോൺഗ്രസ് പാർലമെന്ററി നായർ രൂപീകരണ യോഗത്തിൽ പങ്കെടുക്കാനായി തരൂരിന് പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു. ഈ കത്തിലെ നിർദ്ദേശം തരൂർ അനുസരിക്കുമോ ഇല്ലയോ എന്നതാണ് പ്രധാന ചോദ്യം ബുധനാഴ്ച നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചക്കും ഇതുവരെ ശശി തരൂർ സന്നദ്ധത അറിയിച്ചിട്ടില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ബുധനാഴ്ചയിൽ ഒരു പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ് ശശി തരൂർ തന്റെ പരിപാടികളിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ദുബായിയിൽ നിന്ന് ഇന്ന് ഡൽഹിയിൽ തരൂർ തിരിച്ചെത്തും. അതേസമയം, തരൂർ സിപിഎമ്മിന് കൈ കൊടുക്കുമോ എന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ…
Read More » -
Breaking News
‘അവസാന ബന്ദിയുടെ മൃതദേഹവും കൈമാറി; ഹമാസ് ഏറെ സഹായിച്ചു’; ഗാസ കരാറിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി; ഇനി ഹമാസിന്റെ നിരായുധീകരണമെന്ന് ട്രംപ്; ചര്‍ച്ചകള്‍ ഈയാഴ്ച തുടങ്ങുമെന്ന് അമേരിക്ക
ന്യൂയോര്‍ക്ക്: അവസാനത്തെ ഇസ്രയേലി ബന്ദിയുടെ മൃതദേഹം കണ്ടെത്താന്‍ ഹമാസ് സഹായിച്ചെന്നും ഇനി ആയുധംവച്ചു കീഴടങ്ങണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ആക്‌സിയോസിന് അനുവദിച്ച അഭിമുഖത്തിലാണ് ഗാസയുടെ ഭാവി സംബന്ധിച്ച കരാറിലെ രണ്ടാംഘട്ടത്തിലേക്കു കടക്കുന്നതിനെക്കുറിച്ചു ട്രംപ് വ്യക്തമാക്കിയത്. റാന്‍ ഗ്വിലിയുടെ (—) മൃതദേഹം കൂടി കണ്ടെടുത്തതോടെ, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രായേലി ബന്ദികളും ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ട്. ട്രംപിന്റെ സമാധാന കരാറിനെ സംബന്ധിച്ചിടത്തോളം ഇതു നിര്‍ണായക നിമിഷമായിട്ടാണു വിലയിരുത്തുന്നത്. അതേസമയം, ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിര്‍ത്തി ഈ ആഴ്ച അവസാനം ‘പരിമിതമായ’ തോതില്‍ വീണ്ടും തുറക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. അതിര്‍ത്തി തുറക്കുന്നതും ഗ്വിലിയുടെ മൃതദേഹം മടക്കിക്കൊണ്ടുവരുന്നതും ട്രംപിന്റെ കരാറിലെ ഒന്നാം ഘട്ടത്തിലെ അവസാനത്തെ പ്രധാന തടസങ്ങളായിരുന്നു. ഇതു നീങ്ങുന്നതോടെ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്കു കടക്കും. ഗാസയെ തീവ്രവാദ മുക്തമാക്കുന്നതും അവിടെ സര്‍ക്കാരിനെയും സുരക്ഷാ സേനയെയും കൊണ്ടുവരുന്നതും ഇതില്‍ ഉള്‍പ്പെടും. മൃതദേഹത്തിനായുള്ള തിരച്ചിലും തിരിച്ചറിയല്‍ പ്രക്രിയയും ‘വളരെ പ്രയാസകരമായിരുന്നെന്നു ട്രംപ് പറഞ്ഞു.…
Read More » -
Breaking News
റീലോ ജയിലോ: ഷിംജിത ജയിലിന് പുറത്തിറങ്ങുമോ? ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും: പുറത്തിറങ്ങിയാൽ കൂടുതൽ ആത്മഹത്യകൾ ഇനിയും ഉണ്ടാകുമെന്ന് പ്രോസിക്യൂഷൻ
കോഴിക്കോട് : താൻ എടുത്ത ഒരു വീഡിയോ ഒരാളുടെ മരണത്തിന് ഇടയാക്കിയ കേസിൽ ഇന്ന് കോടതി മുറിയിൽ എത്തുന്ന ഷിംജിതയ്ക്ക് റീലോ ജയിലോ കിട്ടുക എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യ കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിതുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുക. കേസില്‍ നേരത്തെ അറസ്റ്റിലായ ഷിംജിത നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി പകര്‍ത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാന്‍ മറ്റ് കാരണങ്ങളില്ല. ജാമ്യം ലഭിച്ചാല്‍ പ്രതി ഇനിയും…
Read More » -
Breaking News
അമ്പാനെ ശ്രദ്ധിക്കണം നമ്മുടെ ഘടകകക്ഷികളാണ് : ജയിപ്പിക്കാൻ കൂടെ നിൽക്കണം : ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകളിൽ പാർട്ടിയുടെ ശ്രദ്ധ കുറയരുതെന്ന് പാര്‍ട്ടി നേതാക്കളോട് മുഖ്യമന്ത്രി
പത്തനംതിട്ട : അങ്ങനെ പാർട്ടി സ്ഥാനാർത്ഥികൾ മാത്രം ജയിച്ചാൽ തുടർഭരണം കിട്ടില്ല എന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം, വീണ്ടുമൊരു ഭരണത്തുടർച്ച കിട്ടണമെങ്കിൽ കൂടെ നിൽക്കുന്നവരും വിജയിക്കണം. എൽഡിഎഫിലെ വല്യേട്ടൻ എന്ന് സിപിഎമ്മിനെ പറയാറുണ്ടെങ്കിലും വല്യേട്ടൻ കൂടപ്പിറപ്പുകളെ കൂടി ശ്രദ്ധയോടെ നോക്കുന്ന കാര്യഗൗരവമുള്ള വല്യേട്ടനാണ്. അതുകൊണ്ടാണ് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കാരോട് ഘടകകക്ഷികളുടെ കാര്യം കൂടി ഗൗരവത്തോടും ശ്രദ്ധയോടും കാണണമെന്ന് വല്യേട്ടൻ കൽപ്പിച്ചിരിക്കുന്നത്. പലപ്പോഴും ഘടകകക്ഷികളുടെ പരാതികളിൽ ഒന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിനും മറ്റും പ്രധാന കക്ഷിക്കാർ ശ്രദ്ധിച്ചില്ല എന്നത്. എന്നാൽ ഇത്തവണ സിപിഎം എല്ലാ ഘടകകക്ഷികളെയും തങ്ങൾക്കൊപ്പം നിർത്തിക്കൊണ്ട് ഒരേതരത്തിലുള്ള പ്രചരണത്തിനാണ് കോപ്പുകൂട്ടുന്നത്. ഏതു വിധേനയും തുടർഭരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രചരണത്തിൽ തുടങ്ങി സർവ്വ മേഖലകളിലും യോജിപ്പോടെ ഒരേപോലെ എല്ലാവരെയും കൊണ്ടുപോകാനാണ് പാർട്ടി തീരുമാനം. ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകളിൽ പാർട്ടിയുടെ ശ്രദ്ധ കുറയരുതെന്ന് പാര്‍ട്ടി നേതാക്കളോട് മുഖ്യമന്ത്രി നിർദ്ദേശിച്ചത് തന്നെ ഇതിന്റെ ഭാഗമാണ്.സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ്…
Read More » -
Breaking News
അമേരിക്കന്‍ വിമാന വാഹിനി കപ്പലും അനുബന്ധ കപ്പലുകളും പശ്ചിമേഷ്യന്‍ തീരത്ത്; ഇറാനെ ലക്ഷ്യമിട്ടെന്നു സൂചന; യുദ്ധ വിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തിടുക്കത്തില്‍ നീക്കി പെന്റഗണ്‍; ഇന്റര്‍നെറ്റ് നിയന്ത്രണത്തില്‍ തവിടു പൊടിയായി ഇറാനിലെ ബിസിനസ് മേഖല
ന്യൂയോര്‍ക്ക്: അമേരിക്കയുടെ വിമാനവാഹിനിക്കപ്പലും അനുബന്ധ കപ്പലുകളും പശ്ചിമേഷ്യന്‍ തീരത്തെത്തിയെന്നു റിപ്പോര്‍ട്ട്. ഡോണള്‍ഡ് ട്രംപ് മേഖലയില്‍ അമേരിക്കയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനോ ഇറാനെ ആക്രമിക്കാനോ ലക്ഷ്യമിട്ടാണ് ഈ നീക്കം നടത്തുന്നതെന്നും സൂചന. കപ്പലുകള്‍ എത്തിയ വിവരം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോടു സ്ഥിരീകരിച്ചു. യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ കീഴിലുള്ള മിഡില്‍ ഈസ്റ്റ് മേഖലയിലേക്ക് വിമാന വാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും നിരവധി ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളും പ്രവേശിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അമേരിക്കയുടെ ഒരു വലിയ പടക്കപ്പല്‍ നിര — ഇറാന് നേരെ നീങ്ങുന്നുണ്ടെന്നും എന്നാല്‍ അത് ഉപയോഗിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇറാനിലെ പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലുകളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ച സാഹചര്യത്തില്‍, ഈ മാസമാദ്യം ഏഷ്യ-പസഫിക് മേഖലയില്‍ നിന്നാണ് ഈ യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടത്. പ്രതിഷേധക്കാരെ കൊല്ലുന്നത് ഇറാന്‍ തുടരുകയാണെങ്കില്‍ ഇടപെടുമെന്ന് ട്രംപ് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ ഇപ്പോള്‍ ശമിച്ചിട്ടുണ്ട്. കൊലപാതകങ്ങള്‍ കുറഞ്ഞുവരികയാണെന്നും തടവുകാരെ വധിക്കാനുള്ള പദ്ധതികള്‍ നിലവിലില്ലെന്ന്…
Read More »