Breaking NewsKeralaLead NewsNewsthen Special

എറിഞ്ഞാല്‍ തിരിച്ചെറിയും കിടന്ന് നാറും ; മാലിന്യം വഴിയിലെറിയുന്നവര്‍ക്ക് ഇതിനേക്കാള്‍ വലിയൊരു പണിയില്ല ; തെരുവുകളിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ നഗരസഭ വണ്ടിപിടിച്ച് ഗേറ്റില്‍ തിരിച്ചുകൊണ്ടുവന്നിടും

ബെംഗളൂരു: തെരുവുകളില്‍ മാലിന്യം നിക്ഷേപിക്കുന്ന ബെംഗളൂരു നിവാസികള്‍ക്ക് മുന്നറിയിപ്പുമായി നഗരസഭ. നിങ്ങള്‍ തെരുവില്‍ മാലിന്യം നിക്ഷേപിച്ചാല്‍, ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) അത് നിങ്ങളുടെ വീട്ടിലേക്ക് തിരികെ എറിയും. നഗരം വൃത്തികേടാക്കുന്ന ആളുകളെ കണ്ടെത്തി അവരുടെ വീട്ടുപടിക്കല്‍ മാലിന്യം നിക്ഷേപിക്കുന്ന ‘മാലിന്യ നിക്ഷേപ ഉത്സവം’ എന്ന പരിപാടി നഗരസഭ അവതരിപ്പിച്ചു.

ദേശീയമാധ്യമമായ എന്‍ഡിറ്റിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മാലിന്യങ്ങള്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്നതിനായി പോകുന്ന ഏകദേശം 5,000 ഓട്ടോറിക്ഷകള്‍ ബെംഗളൂരുവിലുണ്ട്. എന്നാലും, കുറച്ച് ആളുകള്‍ക്ക് തെരുവില്‍ തന്നെ മാലിന്യം വലിച്ചെറിയണമെന്നത് നിര്‍ബ്ബന്ധമാണെന്ന് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കരിഗൗഡ പറയുന്നു.

Signature-ad

റോഡുകളില്‍ മാലിന്യം വലിച്ചെറിയുന്ന ആളുകളെ പിടിക്കാന്‍ ഇവര്‍ സിസിടിവികളും മറ്റും വെച്ചിട്ടുണ്ട്. അതിലെ വീഡിയോകള്‍ പരിശോധിച്ചായിരിക്കും നടപടി. മാലിന്യം തിരികെ വലിച്ചെറിയുന്നതിനു പുറമേ, 2,000 രൂപ പിഴയും ചുമത്തുമെന്ന് കരിഗൗഡ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വിചിത്രമെന്ന് വിളിക്കപ്പെടുന്ന ഈ സംരംഭത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു, ‘ഇതൊരു വിചിത്രമായ പ്രവര്‍ത്തനമല്ല. മാലിന്യം വേര്‍തിരിക്കുന്നതിന് ആളുകളെ ബോധവല്‍ക്കരിക്കാന്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഓരോ വീടും സന്ദര്‍ശിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ അവബോധം സൃഷ്ടിക്കുകയും റോഡില്‍ മാലിന്യം വലിച്ചെറിയരുതെന്ന് ആളുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.’

ബെംഗളൂരു ഒരു ‘ഉദ്യാന നഗരം’ ആണെന്ന് എടുത്തുകാണിച്ച കരിഗൗഡ, മാലിന്യം വലിച്ചെറിയരുതെന്നും നഗരത്തിന്റെ ശുചിത്വം നിലനിര്‍ത്തണമെന്നും ആളുകളോട് അഭ്യര്‍ത്ഥിച്ചു. സിസിടിവികള്‍ വഴി കുറ്റവാളികളെ ട്രാക്ക് ചെയ്യുന്നുവെന്നും, അത്തരമൊരു പ്രവൃത്തി കാണുമ്പോഴെല്ലാം ഉദ്യോഗസ്ഥര്‍ വീഡിയോകള്‍ പകര്‍ത്തുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

ചില പ്രദേശങ്ങളില്‍ മാലിന്യം ശേഖരിക്കുന്നവരുടെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, മാലിന്യം തള്ളാന്‍ കഴിയുന്നിടത്ത് വലിയ മാലിന്യക്കൂമ്പാരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

Back to top button
error: