Month: May 2025

  • India

    പാക്ക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു; വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസം; ‘ഓപ്പറേഷന്‍ കെല്ലെറു’മായി ഇന്ത്യയുടെ തിരിച്ചടി

    പട്‌ന: പാക്ക് ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാനു കൂടി വീരമൃത്യു. മേയ് 9ന് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന രാംബാബു പ്രസാദാണ് മരിച്ചത്. സിവാന്‍ ജില്ലയിലെ ഗൗതം ബുദ്ധ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വാസില്‍പുര്‍ ഗ്രാമത്തിലെ താമസക്കാരനാണ് രാംബാബു. നാളെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. രാംബാബുവിനു പരുക്കേറ്റെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജമ്മു കശ്മീരിലെത്തിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് രാംബാബു പ്രസാദ് വിവാഹിതനായത്. സൈനിക സേവനം നടത്തണമെന്ന് കുട്ടിക്കാലം മുതല്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കശ്മീരില്‍ സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ജമ്മു കശ്മീരിലെ ഷോപിയാനില്‍ 3 ലഷ്‌കറെ തയിബ ഭീകരരെ ഇന്നലെ സുരക്ഷാസേന വധിച്ചിരുന്നു. ദക്ഷിണ കശ്മീരിലെ ഷുക്രൂ കെല്ലെര്‍ മേഖലയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന ‘ഓപ്പറേഷന്‍ കെല്ലെര്‍’ ദൗത്യത്തില്‍ ലഷ്‌കര്‍ കമാന്‍ഡറും പല ഭീകരാക്രമണക്കേസുകളില്‍ പ്രതിയുമായ ഷാഹിദ് അഹമ്മദ് കുട്ടേ, അദ്‌നാന്‍ ഷാഫി ധര്‍ എന്നിവരാണു കൊല്ലപ്പെട്ടത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.…

    Read More »
  • Breaking News

    പാകിസ്താന്റെ ഷെല്‍വര്‍ഷം കശ്മീരിനു പുല്ലാണ്! അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ചത് 2000 കുടുംബ ബങ്കറുകള്‍; ആധുനിക സംവിധാനങ്ങളുമായി 600 ബങ്കറുകള്‍ ഉടന്‍; ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഏഴുവര്‍ഷത്തിനിടയിലെ തന്ത്രപ്രധാന നടപടികളും ചര്‍ച്ചയാകുന്നു

    ജമ്മു: കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളിലെ താമസക്കാര്‍ക്കായി കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ നിര്‍മിച്ചത് 2000ല്‍ അധികം കുടുംബ ബങ്കറുകള്‍. ഇതിന്റെ പ്രയോജനം മനസിലായത് ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെയാണ്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചതോടെയാണു ബങ്കറുകളുടെ കഥ പുറംലോകത്തേക്കു വ്യാപകമായി പ്രചരിച്ചത്. അതിര്‍ത്തി പ്രദേശങ്ങളില്‍ 600 ബങ്കറുകള്‍ കൂടി നിര്‍മ്മിക്കുമെന്നും ഒരു ഓട്ടോമേറ്റഡ്, കേന്ദ്രീകൃത സൈറണ്‍ സംവിധാനം സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബങ്കറുകളുടെ സ്ഥാനം രഹസ്യാത്മകമായി നിലനിര്‍ത്തുകയാണു പതിവ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റയുടനെ എംപിയെന്ന നിലയില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കുടുംബ ബങ്കറുകള്‍ പരീക്ഷിച്ച രാജ്യത്തെ ആദ്യത്തെ ജില്ലയാണ് കത്വ എന്ന് ഡോ. സിംഗ് പറഞ്ഞു. അതിനുശേഷം, അതിര്‍ത്തി പ്രദേശങ്ങളില്‍ 2,000-ത്തിലധികം അത്തരം ബങ്കറുകള്‍ നിര്‍മിച്ചു. കൂടുതല്‍ ബങ്കറുകള്‍ വേണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തെത്തുടര്‍ന്ന്, ഭരണകൂടവുമായി കൂടിയാലോചിക്കുകയും 600 അധിക കുടുംബ ബങ്കറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നല്‍കുകയും ആവശ്യമെങ്കില്‍ പിന്നീട് കൂടുതല്‍ നല്‍കുകയും ചെയ്യുമെന്ന് ഡോ. സിംഗ് പറഞ്ഞു. സൈറണ്‍ വേണ്ടത്ര കേള്‍ക്കുന്നില്ലെന്ന…

    Read More »
  • Breaking News

    ‘ജനിച്ചുപോയതില്‍ ഖേദിക്കാന്‍ ഇടയുള്ള സ്ഥലം’: യുക്രൈന്‍ യുദ്ധത്തിന്റെ മറവില്‍ റഷ്യയുടെ രഹസ്യ കൊലമുറികള്‍; തടവുകാരെ പീഡിപ്പിക്കാന്‍ പ്രത്യേകം സെല്ലുകള്‍; കടിച്ചുകീറാന്‍ നായ്ക്കള്‍; ടാഗര്‍റോഗ് എന്ന ‘ഗ്വാണ്ടനാമോ’; വിക്‌ടോറിയ പ്രോജക്ട് പുറത്തെത്തിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

    മോസ്‌കോ: കിഴക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലെ ലുഹാന്‍സ്‌ക് എന്ന നഗരത്തില്‍ അധ്യാപികയും അടുത്തിടെ വിരമിച്ച ഉക്രേനിയന്‍ സര്‍വീസ് അംഗവുമായ യെലിസവേറ്റ ഷൈലിക്കിനെ റഷ്യന്‍ സൈനികര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ‘റഷ്യന്‍ ജയില്‍ ക്യാമ്പിലേക്ക് അയയ്ക്കു’മെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ചത്. റഷ്യന്‍ നഗരമായ റോസ്‌തോവിനടുത്തുള്ള തടങ്കല്‍ കേന്ദ്രമായ ‘ടാഗര്‍റോഗ്’ എന്ന ജയിലിലേക്ക് അയയ്ക്കുമെന്നായിരുന്നു ഭീഷണി. അതില്‍തന്നെ സിസോ-2 എന്ന സെല്ലുകള്‍ ഏറെ കുപ്രസിദ്ധമാണ്. ‘ചോദ്യം ചെയ്യലില്‍ പരാജയപ്പെട്ടാല്‍ ജനിച്ചുപോയതിന്റെ പേരില്‍ ഖേദിക്കാന്‍ ഇടയുള്ള സ്ഥലത്തേക്ക് അയയ്ക്കുമെന്ന്’ അവര്‍ പറഞ്ഞതിന്റെ അര്‍ഥം മനസിലാക്കാന്‍ അവിടെയെത്തേണ്ടിവന്നു ഷൈലിക്കിന്.   ടാഗന്റോഗില്‍നിന്ന് മോചിപ്പിക്കപ്പെട്ട ഒരു ഡസനോളം തടവുകാരില്‍ ഒരാളാണ് ഷൈലിക്. വിക്ടോറിയ പ്രോജക്ട് എന്ന പേരില്‍ രാജ്യാന്തര മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണു റഷ്യന്‍ സൈനിക തടവിലെ ക്രൂരതകള്‍ പുറംലോകം അറിഞ്ഞത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഇറങ്ങി പുറപ്പെട്ട ഉക്രേനിയന്‍ മാധ്യമപ്രവര്‍ത്തകയായ വിക്‌ടോറിയ റോഷ്ചിന 2024 സെപ്റ്റംബറില്‍ മരിക്കുന്നതിനു മുമ്പ് ‘റഷ്യയുടെ ഗ്വാണ്ടനാമോ’ എന്നറിയപ്പെടുന്ന ഈ ജയിലില്‍…

    Read More »
  • Movie

    ലഹരിക്കെതിരെയുള്ള സന്ദേശവുമായി ഷൈന്‍ ടോം ചാക്കോയും വിന്‍സിയും; സൂത്രവാക്യം ടീസര്‍ പുറത്ത്

    ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന സൂത്രവാക്യം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലഹരിക്കെതിരെയുള്ള സന്ദേശമാണ് ടീസറിന്റെ ആദ്യ ഭാഗത്ത് പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈന്‍ അപമര്യാദയായി പെരുമാറിയെന്ന വിന്‍ സി.യുടെ ആരോപണം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇങ്ങനെയൊരു ഡയറക്ടര്‍ ബ്രില്യന്‍സ് മലയാള സിനിമയിലെ വേറൊരു ടീസറിലും കണ്ടട്ടില്ലെന്ന കമന്റുകളാണ് ടീസറില്‍ കൂടുതലായും വരുന്നത്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ ആയാണ് ഷൈന്‍ എത്തുന്നത്. സസ്‌പെന്‍സ് ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യൂജിന്‍ ജോസ് ചിറമേല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ്. ശ്രീമതി കണ്ട്‌റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന ‘സൂത്രവാക്യ’ത്തില്‍ ഷൈന്‍ ടോം ചാക്കോയ്ക്കും വിന്‍സിക്കും ഒപ്പം ദീപക് പറമ്പോളും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ റെജിന്‍ എസ്. ബാബുവിന്റെതാണ്. കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ യൂജിന്‍ തന്നെയാണ്.…

    Read More »
  • Movie

    ലഹരിക്കെതിരെയുള്ള സന്ദേശവുമായി ഷൈന്‍ ടോം ചാക്കോയും വിന്‍സിയും; സൂത്രവാക്യം ടീസര്‍ പുറത്ത്

    ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന സൂത്രവാക്യം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലഹരിക്കെതിരെയുള്ള സന്ദേശമാണ് ടീസറിന്റെ ആദ്യ ഭാഗത്ത് പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈന്‍ അപമര്യാദയായി പെരുമാറിയെന്ന വിന്‍ സി.യുടെ ആരോപണം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇങ്ങനെയൊരു ഡയറക്ടര്‍ ബ്രില്യന്‍സ് മലയാള സിനിമയിലെ വേറൊരു ടീസറിലും കണ്ടട്ടില്ലെന്ന കമന്റുകളാണ് ടീസറില്‍ കൂടുതലായും വരുന്നത്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ ആയാണ് ഷൈന്‍ എത്തുന്നത്. സസ്‌പെന്‍സ് ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യൂജിന്‍ ജോസ് ചിറമേല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ്. ശ്രീമതി കണ്ട്‌റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന ‘സൂത്രവാക്യ’ത്തില്‍ ഷൈന്‍ ടോം ചാക്കോയ്ക്കും വിന്‍സിക്കും ഒപ്പം ദീപക് പറമ്പോളും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ റെജിന്‍ എസ്. ബാബുവിന്റെതാണ്. കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ യൂജിന്‍ തന്നെയാണ്.…

    Read More »
  • Kerala

    ചീഞ്ഞ പച്ചക്കറി, അഴുകിയ മാംസം… കടവന്ത്രയിലെ കരാര്‍ സ്ഥാപനത്തില്‍ റെയ്ഡ്; വന്ദേഭാരതിലും റെയില്‍വേ കാന്റീനിലും വിതരണം ചെയ്യുന്ന പഴകിയ ഭക്ഷണം പിടികൂടി

    കൊച്ചി: വന്ദേഭാരത് ട്രെയിനിലും റെയില്‍വേ കന്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. ഒരാഴ്ചയോളം പഴകിയ മാംസം അടക്കമുള്ളവ പിടികൂടി. കൊച്ചി കടവന്ത്രയില്‍ സ്വകാര്യവ്യക്തി വാടകയ്ക്ക് എടുത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇവിടെ നിന്നു കരാര്‍ അടിസ്ഥാനത്തിലാണ് റെയില്‍വേയ്ക്ക് ഭക്ഷണം നല്‍കുന്നത്. സ്ഥാപനത്തിന് കൊച്ചി കോര്‍പറേഷന്റെ ലൈസന്‍സ് ഇല്ലെന്നും, ഒട്ടേറെ തവണ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.വി.സുരേഷ് വ്യക്തമാക്കി. ലൈസന്‍സ് ഇല്ലാത്ത സാഹചര്യത്തില്‍ സ്ഥാപനം അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ നാളായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് പരിസരവാസികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. തൊട്ടടുത്തുള്ള തോട്ടിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായും പരാതി ഉയര്‍ന്നു. തുടര്‍ന്ന്, താനടക്കമുള്ളവര്‍ മൂന്നു മാസം മുന്‍പ് സ്ഥലത്തെത്തി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സ്ഥലം കൗണ്‍സിലര്‍ ആന്റണി പൈനുതറ വ്യക്തമാക്കി. പിന്നീടും പരാതി ഉയര്‍ന്നതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തുകയും 10,000 പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ നിന്നു രൂക്ഷഗന്ധം പ്രവഹിച്ചതോടെയാണ് പരിസരവാസികള്‍ കൗണ്‍സിലറെയും…

    Read More »
  • Kerala

    ചീഞ്ഞ പച്ചക്കറി, അഴുകിയ മാംസം… കടവന്ത്രയിലെ കരാര്‍ സ്ഥാപനത്തില്‍ റെയ്ഡ്; വന്ദേഭാരതിലും റെയില്‍വേ കാന്റീനിലും വിതരണം ചെയ്യുന്ന പഴകിയ ഭക്ഷണം പിടികൂടി

    കൊച്ചി: വന്ദേഭാരത് ട്രെയിനിലും റെയില്‍വേ കന്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. ഒരാഴ്ചയോളം പഴകിയ മാംസം അടക്കമുള്ളവ പിടികൂടി. കൊച്ചി കടവന്ത്രയില്‍ സ്വകാര്യവ്യക്തി വാടകയ്ക്ക് എടുത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇവിടെ നിന്നു കരാര്‍ അടിസ്ഥാനത്തിലാണ് റെയില്‍വേയ്ക്ക് ഭക്ഷണം നല്‍കുന്നത്. സ്ഥാപനത്തിന് കൊച്ചി കോര്‍പറേഷന്റെ ലൈസന്‍സ് ഇല്ലെന്നും, ഒട്ടേറെ തവണ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.വി.സുരേഷ് വ്യക്തമാക്കി. ലൈസന്‍സ് ഇല്ലാത്ത സാഹചര്യത്തില്‍ സ്ഥാപനം അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ നാളായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് പരിസരവാസികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. തൊട്ടടുത്തുള്ള തോട്ടിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായും പരാതി ഉയര്‍ന്നു. തുടര്‍ന്ന്, താനടക്കമുള്ളവര്‍ മൂന്നു മാസം മുന്‍പ് സ്ഥലത്തെത്തി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സ്ഥലം കൗണ്‍സിലര്‍ ആന്റണി പൈനുതറ വ്യക്തമാക്കി. പിന്നീടും പരാതി ഉയര്‍ന്നതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തുകയും 10,000 പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ നിന്നു രൂക്ഷഗന്ധം പ്രവഹിച്ചതോടെയാണ് പരിസരവാസികള്‍ കൗണ്‍സിലറെയും…

    Read More »
  • Breaking News

    പാകിസ്താനുവേണ്ടി ഹൈടെക് ചാരവൃത്തി; ഹൈക്കമ്മീഷന്‍ ഓഫീലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക് സര്‍ക്കാരിനു കൈമാറിയതിന് രണ്ടുപേര്‍ അറസ്റ്റില്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത് ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ

    ന്യൂഡല്‍ഹി: പഞ്ചാബിലെ ചാരവൃത്തി കേസില്‍ ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരനെ ഇന്ത്യ പുറത്താക്കി. ഇതു സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഇന്ത്യയിലെ ഔദ്യോഗിക പദവിക്ക് അനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ ഇന്ത്യാ ഗവണ്‍മെന്റ് അയോഗ്യനാക്കിയെന്നും നോട്ടീസ് നല്‍കിയന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഡാനിഷ് എന്ന ഉദ്യോഗസ്ഥനാണു മറ്റൊരു വ്യക്തിയുടെ സഹായത്താല്‍ ഇന്ത്യയില്‍നിന്നു തന്ത്രപരമായ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണു കണ്ടെത്തല്‍. വിവരങ്ങള്‍ പാക് സര്‍ക്കാരിനു കൈമാറി. ഈ കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് ഗുസാല, യമീന്‍ മുഹമ്മദ് എന്നീ രണ്ട് മലേര്‍കോട്ല നിവാസികളെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ പോയപ്പോഴാണ് ഗുസാല ഡാനിഷിനെ കണ്ടുമുട്ടിയതെന്ന് പറയപ്പെടുന്നു. മെസഞ്ചര്‍ വഴിയാണു ആശയവിനിമയം തുടര്‍ന്നത്. തുടര്‍ന്ന്, ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെക്കാന്‍ ഗുസാലയ്ക്ക് 30,000 രൂപ പ്രതിഫലവും നല്‍കി. ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണു ചാരസംഘത്തിനു…

    Read More »
  • Breaking News

    സ്‌കൂള്‍ കുട്ടിയായി യൂണിഫോമില്‍ തിളങ്ങി രേണു; കമന്റുകള്‍ക്കും രൂക്ഷമായ പ്രതികരണം; ‘എല്ലാം കേട്ടു മിണ്ടാതിരിക്കാന്‍ ഞാന്‍ മദര്‍ തെരേസയല്ല’

    കൊച്ചി:  സമൂഹമാധ്യമങ്ങളിലെ വൈറല്‍ താരമാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. പ്രശസ്തിയോടൊപ്പം വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന രേണു സൈബറിടത്ത് സജീവമാണ്. ഫോട്ടോ ഷൂട്ടുകളുടെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് രേണു വിമര്‍ശനം കേള്‍ക്കാറുള്ളതെങ്കിലും ചെയ്യുന്ന വീഡിയോ എല്ലാം മില്യണ്‍ വ്യൂസാണ്.  ഇപ്പോഴിതാ സ്കൂള്‍ കുട്ടിയായി യൂണിഫോമില്‍ തിളങ്ങുന്ന രേണുവാണ്. തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് രേണു വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു പരസ്യത്തിന്‍റെ ഭാഗമായിട്ടാണ് സ്കൂള്‍ കൂട്ടിയായി രേണു അഭിനയിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് വിഡിയോയിക്ക് ലഭിക്കുന്നത്.   View this post on Instagram   A post shared by Renu sudhi (@renu_sudhi) അതേ സമയം തനിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ   കമന്‍റുകളോടും രേണു കഴിഞ്ഞ ദിവസം പ്രതികരിച്ചിുന്നു.  എല്ലാം കേട്ട് മിണ്ടാതിരിക്കാൻ താൻ മദർ തെരേസ ഒന്നുമല്ലെന്നും മനുഷ്യനല്ലേ പ്രതികരിച്ച് പോകുമെന്നും രേണു പറയുന്നു. തന്‍റെ ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. ഇതുവരെ അതെനിക്ക് ഷെയിം ആയി തോന്നിയിട്ടില്ല. നാളെ അത്…

    Read More »
  • Breaking News

    വിശദീകരിക്കാന്‍ വിയര്‍ത്ത് പാകിസ്താന്‍; ഇന്ത്യയുടെ തിരിച്ചടിയില്‍ ചൈനയ്ക്കും പൊള്ളി; ആയുധനങ്ങള്‍ നല്‍കിയ കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിയുന്നു; ജെ 10 യുദ്ധ വിമാന കമ്പനിക്കും തിരിച്ചടി; നേട്ടമുണ്ടാക്കി റഫാല്‍

    ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടിയില്‍ പോറല്‍പോലുമേറ്റില്ലെന്നു ലോകസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണു പാകിസ്താന്‍. വ്യോമപ്രതിരോധ സംവിധാനവും  വ്യോമത്താവളങ്ങളും ഇന്ത്യന്‍ മിസൈലിന്‍റെ ചൂടറിഞ്ഞിട്ടും  പ്രതിരോധിച്ചെന്നും ആക്രമിച്ചെന്നും മേനി പറഞ്ഞ് പിടിച്ചു നില്‍ക്കാനായിരുന്നു പാക് സര്‍ക്കാരിന്‍റെയും മാധ്യമങ്ങളുടെയും ശ്രമം. പാക് ക്രിക്കറ്റ് താരമായിരുന്ന ഷാഹിദ് അഫ്രീദിവരെ  ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന്‍റെ  മുന്നണിയിലെത്തി. സത്യം എത്രമറച്ചു വച്ചാലും ഒരുനാള്‍ അത് മറ നീക്കി പുറത്തുവരും. ഇന്ത്യ പാക്  യുദ്ധ  വിജയം ആര്‍ക്കെന്നറിയാന്‍ പെട്ടെന്നൊന്ന് ചൈനീസ് വിപണയില്‍ നോക്കിയാല്‍ മതി. പാക്കിസ്ഥാന് ആയുധവും മറ്റ് യുദ്ധസാമഗ്രകളും നല്‍കിയ ചൈനീസ് സ്ഥാപനങ്ങളുടെ ഓഹരിമൂല്യം കുത്തനെ ഇടിയുകയാണ്. ഹാങ് സെങ് ചൈന എ എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫൻസ് സൂചിക ചൊവ്വാഴ്ച ഇടിഞ്ഞത് മൂന്ന് ശതമാനമാണ്. പ്രധാന പ്രതിരോധ ഓഹരികളായ എവിഐസി ചെങ്ഡുവു 8.60 ശതമാനവും സുഷൗ ഹോങ്ഡയും 6.3 ശതമാനവും താഴ്ന്നു. ചൈനീസ് ജെ-10സി യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് എവിഐസി ചെങ്ഡു. ഇന്ത്യയ്ക്കെതിരായ സംഘര്‍ഷത്തില്‍ ചൈനീസ് നിര്‍മിത ജെ-10സി വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നതായി…

    Read More »
Back to top button
error: