CrimeNEWS

കൊലക്കേസ് പ്രതി ജാമ്യത്തിലിറങ്ങി യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

ഭുബനേശ്വര്‍: ഒഡിഷയില്‍ ജാമ്യത്തിലിറങ്ങിയ കൊലപാതകക്കേസ് പ്രതി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പരാതി. സുന്ദര്‍ഗാര്‍ഹ് ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രമേഷ് നായിക് (32) എന്നയാളെ അറസ്റ്റ് ചെയ്തു. യുവതിയുടെ കൂടെയുണ്ടായിരുന്ന യുവാവിനെയും രമേഷ് ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഇയാളുടെ മൊഴിയില്‍ നിന്നാണ് പോലീസ് കുറ്റവാളിയെ കണ്ടെത്തിയത്.

ഒരു സ്ത്രീയുട കൊലപാതകവുമായി ബന്ധപ്പെട്ടാണ് രമേഷ് ജയിലിലായത്. ആറുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. ഒക്ടോബര്‍ എട്ടിനാണ് 39-കാരിയുടെ മൃതദേഹം ബന്ധുക്കള്‍ കണ്ടെത്തിയത്. വീടിനടുത്തുള്ള പണി നടക്കുന്ന കെട്ടിടത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വൈകാതെ യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ ലഹുനിപാദ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Signature-ad

അന്വേഷണം പുരോഗമിക്കവെയാണ് സംഭവ സമയത്ത് യുവതിക്കൊപ്പം ഒരാള്‍ കൂടി ഉണ്ടായിരുന്നു എന്ന് മനസിലായത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പോലീസ് പ്രതിയായ രമേഷിലേക്ക് എത്തിയത്. ശരിക്കും രമേഷും ഈ വ്യക്തിയും തമ്മിലുള്ള പ്രശ്നത്തില്‍ യുവതി പെട്ടുപോയതാണെന്ന് ലഹുനിപാദ സബ് ഇന്‍സ്പെക്ടര്‍ പി. ബെഹ്റ പറയുന്നു.

രമേഷ് ജയിലില്‍ ആയ ഉടന്‍ ജാമ്യത്തിനുള്ള ഏര്‍പ്പാട് ചെയ്യാമെന്ന് ഇയാള്‍ വാക്കുകൊടുത്തിരുന്നു. എന്നാല്‍ ഒന്നും ചെയ്തില്ല. ഇതില്‍ കുപിതനായ രമേഷ് ജാമ്യത്തിലിറങ്ങിയ ഉടന്‍ ഇയാളെ ആക്രമിക്കാന്‍ പദ്ധതിയിട്ടു. ഇയാള്‍ക്ക് ഭര്‍ത്താവ് മരിച്ച സ്ത്രീയുമായി അടുപ്പമുള്ളതായി മനസിലാക്കിയ രമേഷ് ഇരുവരെയും ഭക്ഷണത്തിന് ക്ഷണിച്ചു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മൂവരും സ്ത്രീയുടെ വീട്ടിലെത്തി.

ഇവിടെവെച്ച് രമേഷ് തന്നെ പറ്റിച്ചയാളെ ക്രൂരമായി ആക്രമിച്ചു. ഇയാള്‍ മരിച്ചു എന്ന് കരുതി അവിടെയുണ്ടായിരുന്ന സ്ത്രീയെ കടത്തിക്കൊണ്ടുപോയി അടുത്തുള്ള പണി നടക്കുന്ന കെട്ടിടത്തില്‍വെച്ച് ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: