Month: July 2024

  • Kerala

    കൈക്കൂലി കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയി; തൊടുപുഴ നഗരസഭ ചെയര്‍മാനോട് രാജി ആവശ്യപ്പെട്ട് സിപിഎം

    ഇടുക്കി: സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് സി.പി.എം. പാര്‍ട്ടി ആവശ്യപ്പെട്ടതോടെ സനീഷ് ജോര്‍ജ് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചെയര്‍മാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം കടുപ്പിച്ചതോടെയാണ് തീരുമാനം. അന്വേഷണ വിധേയമായി താത്കാലികമായി മാറി നില്‍ക്കാനാണ് സി.പി.എം. നിര്‍ദേശം. തിങ്കളാഴ്ച ചേര്‍ന്ന സി.പി.എം. തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റിയാണ് നഗരസഭ ചെയര്‍മാനോട് രാജി ആവശ്യപ്പെട്ടത്. സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ് ജോര്‍ജ് പ്രതിയായത്. കുമ്മംകല്ല് ബി.ടി.എം. എല്‍.പി.സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭയിലെ അസി.സിവില്‍ എന്‍ജിനീയര്‍ സി.ടി. അജിയും ഇടനിലക്കാരനായ റോഷനും കഴിഞ്ഞ 25-നാണ് പിടിയിലായത്. എന്‍ജിനീയര്‍ക്ക് പണം നല്‍കാന്‍ സ്‌കൂള്‍ മാനേജരോട് നിര്‍ദേശിച്ചെന്ന ആരോപണത്തില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു. ഇതോടെ…

    Read More »
  • Kerala

    ‘മഞ്ഞുമ്മ’ലിന് പിന്നാലെ ‘ആര്‍ഡിഎക്‌സ്’ നിര്‍മാതാക്കളും; ലാഭവിഹിതം നല്‍കാതെ വഞ്ചിച്ചെന്ന് പരാതി

    കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സിന് പിന്നാലെ ആര്‍.ഡി.എക്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നാണ് തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമിന്റെ പരാതി. ആര്‍ഡിഎക്‌സ് സിനിമ നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. സിനിമക്കായി 6 കോടി രൂപ നല്‍കിയെന്ന് പരാതിക്കാരി പറയുന്നു. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം. സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് ആര്‍ഡിഎക്‌സ്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം ബാബു ആന്റണി, ലാല്‍, മഹിമ നമ്പ്യാര്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മാലാ പാര്‍വതി, ബൈജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം മികച്ച വിജയമായിരുന്നു. ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ്…

    Read More »
  • Crime

    പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; മുങ്ങിയ പ്രതിക്കായി തിരച്ചില്‍

    എറണാകുളം: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എന്‍ഡിപിക്ക് സമീപം കുടുംബവുമൊന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഒഡിഷ സ്വദേശി ആകാശ് ഡിഗല്‍ (34) ആണ് മരിച്ചത്. ഒഡിഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. സംഭവശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. രാവിലെ 7.30ന് ആയിരുന്നു സംഭവം. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ആകാശ് ഡിഗലും കുടുംബവും താമസിക്കുന്നത്. ഇതേ കെട്ടിടത്തിലാണ് അഞ്ജന നായിക്കും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത് എന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ ആകാശിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.  

    Read More »
  • Crime

    വധു ഡോക്ടറാണ്, വരന്‍ ആബ്‌സന്റാണ്! വിവാഹദിവസം മുങ്ങിയ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ലേഡി ഡോക്ടര്‍

    പട്ന: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് വനിതാ ഡോക്ടര്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. 25-കാരിയായ വനിതാ ഡോക്ടറാണ് കാമുകനെ ക്രൂരമായി ആക്രമിച്ചത്. പരിക്കേറ്റ യുവാവിനെ പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ മഥൗര ബ്ലോക്കിലെ വാര്‍ഡ് കൗണ്‍സിലറായ യുവാവാണ് കാമുകിയുടെ ആക്രമണത്തിനിരയായത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി യുവാവുമായി അടുപ്പത്തിലാണെന്നായിരുന്നു വനിതാ ഡോക്ടറുടെ മൊഴി. എന്നാല്‍, വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ യുവാവ് ഇതിന് വിസമ്മതിച്ചു. ഒടുവില്‍ കോടതിയില്‍ രജിസ്റ്റര്‍ വിവാഹം നടത്താമെന്ന് സമ്മതിപ്പിച്ചു. പക്ഷേ, വിവാഹം രജിസ്റ്റര്‍ ചെയ്യാനായി താന്‍ കോടതിയില്‍ എത്തിയെങ്കിലും കാമുകന്‍ മുങ്ങിയെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. വിവാഹം മുടങ്ങിയതിന് പിന്നാലെ വനിതാ ഡോക്ടര്‍ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ യുവാവിനെ ഡോക്ടര്‍ ആക്രമിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തു. വീട്ടില്‍നിന്ന് യുവാവിന്റെ കരച്ചില്‍ കേട്ട അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസെത്തിയപ്പോള്‍ ചോരയില്‍കുളിച്ച് കിടക്കുന്നനിലയിലാണ്…

    Read More »
  • Kerala

    തുടര്‍ച്ചയായ ആനുകൂല്യ നിഷേധം ജീവനക്കാരന്റെ കുടുംബ ബഡ്ജറ്റ് തകര്‍ത്തു; ‘പ്രതിഷേധാഗ്‌നി’യുമായി എന്‍.ജി.ഒ അസോ.

    കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കാതെയും 19 % ക്ഷാമബത്ത , ലീവ് സറണ്ടര്‍, ശമ്പള പരിഷ്‌കരണ കുടിശിക തുടങ്ങിയ ആനുകൂല്യങ്ങള്‍ നിഷേധിച്ചും ജീവനക്കാരുടെ കുടുംബ ബഡ്ജറ്റ് സര്‍ക്കാര്‍ തകര്‍ത്തെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു. പങ്കാളിത്ത പെന്‍ഷന്‍, ജീവാനന്ദം പദ്ധതികള്‍ ഉപേക്ഷിക്കണമെന്നും മെഡിസെപ്പ് ജീവനക്കാര്‍ക്ക് ഗുണകരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആശ്രിത നിയമന പദ്ധതി അടിമറിക്കുവാനും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനുള്ള ജീവനക്കാരന്റെ അവകാശം നിഷേധിക്കുവാനുള്ള തീരുമാനത്തെയും ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശമ്പള പരിഷ്‌ക്കരണ ദിനത്തോടനുബന്ധിച്ച് കോട്ടയം താലൂക്ക് ഓഫീസിന് മുമ്പില്‍ കേരള എന്‍ ജി ഒ അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിഷേധാഗ്‌നി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൗണ്‍ ബ്രാഞ്ച് പ്രസിഡന്റ് സജിമോന്‍. സി.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ജി രാധാകൃഷ്ണന്‍, കണ്ണന്‍ ആന്‍ഡ്രൂസ്, ഇ.എസ് അനില്‍കുമാര്‍, ഷാജിമോന്‍ പി.എസ്, ടി.കെ അജയന്‍ ജില്ലാ ഭാരവാഹികളായ ജെ…

    Read More »
  • Kerala

    പഠിക്കാന്‍ ആളില്ല; എം.ജിക്ക് കീഴിലെ 14 കോളജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

    കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിക്ക് കീഴിലെ 14 കോളജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. മധ്യകേരളത്തില്‍ വിദ്യാര്‍ഥികളുടെ വിദേശത്തേയ്ക്കുള്ള ഒഴുക്ക് വ്യക്തമാക്കുന്നതാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കോളജുകളുടെ എണ്ണം. ഇടുക്കി ജില്ലയില്‍ ഗിരിജ്യോതി കോളജ്, തൊടുപുഴ ഗുരുനാരായണ, കുട്ടിക്കാനം മരിയന്‍ ഇന്റര്‍നാഷണല്‍ കോളജ് എന്നിവയാണ് പട്ടികയിലുള്ളത്. സി.ഇ.ടി കോളജ് പെരുമ്പാവൂര്‍, കെ.എം.എം കോളജ് എറണാകുളം, മേരിഗിരി കോളജ് കൂത്താട്ടുകുളം, ശ്രീധര്‍മശാസ്താ കോളജ് നേര്യമംഗലം എന്നിവ എറണാകുളം ജില്ലയിലും പൂട്ടും. കോട്ടയത്ത് ഗുഡ്ഷെപ്പേര്‍ഡ് കോളജ്, ഷേര്‍മൗണ്ട് കോളജ് എരുമേലി, ശ്രീനാരായണ പരമഹംസ കോളജ് പൂഞ്ഞാര്‍ എന്നിവയാണ് അടച്ചുപൂട്ടുന്നത്. പോരുകര കോളജ് ചമ്പക്കുളം, ശ്രീനാരായണ കോളജ് കുട്ടനാട് എന്നിവ ആലപ്പുഴ ജില്ലയിലും ശബരി ദുര്‍ഗാ കോളജ്, ശ്രീനാരായണ കോളജ് തിരുവല്ല എന്നിവ പത്തനംതിട്ടയിലും പൂട്ടുന്ന കോളേജുകളുടെ പട്ടികയില്‍ ഉള്‍പെടുന്നു. ആവശ്യമായ കോഴ്സുകളുടെ കുറവ്, കോളജുകളുടെ നിലവാരം, അംഗീകാരം തുടങ്ങിയ നിരവധി ഘടകങ്ങള്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ കാരണമായി. ഇതോടെ കോളജുകള്‍ പൂട്ടുന്നതിന് അധികൃതര്‍ യൂണിവേഴ്സിറ്റിയുടെ അനുമതി തേടുകയായിരുന്നു.…

    Read More »
  • Kerala

    ശബരിമലയില്‍ തലമുറമാറ്റം; കണ്ഠര് രാജീവര്‍ക്ക് പകരം ഇനി മകന്‍

    പത്തനംതിട്ട: ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂര്‍ണ ചുമതല ഒഴിയുന്നു. മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനാ(30)ണ് തന്ത്രി സ്ഥാനത്തേക്കത്തുക. നിലവില്‍ തന്ത്രിയായ കണ്ഠരര് മഹേശ്വര് മോഹനര്‍ക്കൊപ്പം തന്ത്രിപദവിയിലേക്ക് ബ്രഹ്‌മദത്തണ കൂടി വരുന്നതോടെ വരുന്നതോടെ തലമുറമാറ്റം പൂര്‍ണമാകും. ഓഗസ്റ്റ് 16-ന് നടതുറക്കുമ്പോള്‍ മേല്‍ശാന്തി നട തുറക്കുന്നത് കണ്ഠരര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തിലായിരിക്കും. ചുമതലകളില്‍ നിന്നൊഴിഞ്ഞാലും കണ്ഠര് രാജീവരുടെ പങ്കാളിത്തമുണ്ടാകും. ഓരോ വര്‍ഷവും മാറിമാറിയാണ് താഴമണ്‍ മഠത്തിലെ രണ്ട് കുടുംബങ്ങള്‍ക്ക് ശബരിമലയിലെ താന്ത്രികാവകാശം. പരേതനായ കണ്ഠര് മഹേശ്വരരുടെ മകന്‍ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്. രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്‌മദത്തന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഒരു വര്‍ഷം മുന്‍പാണ് ജോലി രാജി വച്ച് താന്ത്രിക കര്‍മങ്ങളിലേക്ക് തിരിഞ്ഞത്. ബംഗളൂരു ക്രൈസ്റ്റ് കോളജില്‍ നിന്ന് ബിബിഎ, എല്‍എല്‍ബി നേടി. കോട്ടയം ജില്ലാ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. രണ്ടര വര്‍ഷം ബംഗളൂരുവിലെ സ്വകാര്യ കണ്‍സല്‍റ്റിംഗ് കമ്പനിയില്‍ അനലിസ്റ്റായി ജോലി നോക്കി. പിന്നീട്…

    Read More »
  • Crime

    സ്വകാര്യഭൂമി ഇടപാടില്‍ ഡി.ജി.പി. നിയമക്കുരുക്ക്; പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

    തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍. ഭൂമിയിടപാടില്‍ ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം. ബാധ്യത മറച്ചുവെച്ചത് വഞ്ചനാക്കുറ്റം ചുമത്താവുന്ന നടപടിയാണ്. പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടി വരുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഡി.ജി.പിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ കൈമാറ്റം തിരുവനന്തപുരം അഡീഷണല്‍ സബ് കോടതി തടഞ്ഞിരുന്നു. ഭൂമി വില്‍പ്പനയ്ക്കായി അഡ്വാന്‍സായി വാങ്ങിയ തുക മടക്കി നല്‍കാത്തതാണ് ഭൂമികൈമാറ്റം തടയാന്‍ ഇടയാക്കിയത്. കേസിനാസ്പദമായ തുക കോടതിയില്‍ കെട്ടിവെച്ചാല്‍ മാത്രമേ പോലീസ് മേധാവിക്ക് ഇനി ഭൂമി കൈമാറ്റം സാധ്യമാകൂ. വഴുതക്കാട് സ്വദേശി ആര്‍. ഉമര്‍ ഷെരീഫ് ആയിരുന്നു ഹര്‍ജിക്കാരന്‍. ഡി.ജി.പി.യുടെയും ഭാര്യ ഫരീദാ ഫാത്തിമയുടെയും പേരില്‍ പേരൂര്‍ക്കട മണികണ്ഠേശ്വരത്തുള്ള 10.800 സെന്റ് വസ്തുവിന് 74 ലക്ഷം രൂപ വില സമ്മതിച്ച് ഉമര്‍ വസ്തുവില്‍പ്പനക്കരാറുണ്ടാക്കിയെന്ന് ഹര്‍ജിയില്‍ പറയുന്നു. രണ്ടുമാസത്തിനകം ഭൂമികൈമാറ്റം എന്നായിരുന്നു കരാര്‍. കരാര്‍ദിവസം 15 ലക്ഷം രൂപയും പിന്നീട് രണ്ടു തവണയായി 15 ലക്ഷം രൂപയും നല്‍കി. അവസാന തവണ പോലീസ്…

    Read More »
  • Crime

    ഗാര്‍ഹിക പീഡന പരാതി രജിസ്റ്റര്‍ ചെയ്യാനെത്തി; ഭാര്യയെ എസ്പി ഓഫീസിനു പുറത്ത് കുത്തിക്കൊന്ന് ഹെഡ് കോണ്‍സ്റ്റബിള്‍

    ബംഗളൂരു: ഗാര്‍ഹികപീഡനം സംബന്ധിച്ച് പരാതി നല്‍കാനെത്തിയ യുവതിയെ എസ്പി ഓഫീസിനു പുറത്ത് കുത്തിക്കൊന്ന് ഹഡ് കോണ്‍സ്റ്റബിള്‍. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് സംഭവം. ഗാര്‍ഹിക പീഡന പരാതി രജിസ്റ്റര്‍ ചെയ്യാന്‍ എസ്പി ഓഫീസ് വളപ്പില്‍ എത്തിയ മംമ്ത(37)യെന്ന യുവതിയെ ഭര്‍ത്താവ് ലോക്നാഥ് (40) കുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 17 വര്‍ഷം മുന്‍പു വിവാഹിതരായ ദമ്പതികള്‍ക്കു 2 കുട്ടികളുണ്ട്. ഗാര്‍ഹിക പീഡനത്തെക്കുറിച്ച് എസ്പിയോടു പരാതിപ്പെടാനെത്തിയതായിരുന്നു മമത. ഭാര്യയോട് ദേഷ്യപ്പെട്ട ലോക്നാഥ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് നിലത്ത് വീണുകിടന്ന മംമ്തയെ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഒരാഴ്ച മുമ്പ് ദമ്പതികള്‍ വഴക്കിട്ടിരുന്നുവെന്നും അന്നുമുതല്‍ ഇരുവരും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നുവെന്നുവെന്നാണ് അയല്‍ക്കാരും ബന്ധുക്കളും പറയുന്നത്. ഭാര്യയെ കുത്തിയശേഷം ഒളിവില്‍പ്പോയ ലോക്‌നാഥിനെ പൊലീസ് കണ്ടെത്തി ഭാരതീയ ന്യായ് സംഹിത 103ാം വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. മംമ്തയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ്…

    Read More »
  • TRENDING

    തരുണികൾ ലഹരി കടത്തിൽ  കേമികൾ: അടിപൊളി ജീവിതം, കണക്കറ്റ വരുമാനം; കൊച്ചി ഈ  സുന്ദരിമാരുടെ വിഹാര കേന്ദ്രം

      ലഹരി/ഫീച്ചർ    കേരളത്തിലെ ലഹരി മരുന്നുകളുടെ ഹബ്ബായ കൊച്ചിയിൽ പൊലീസ്- എക്സൈസ് സംഘങ്ങളുടെ വലയിൽ കുടുങ്ങുന്നതിൽ പകുതിയിലധികവും യുവതികൾ. കഞ്ചാവ് അടക്കമുള്ള പ്രകൃതിദത്ത ലഹരിമരുന്നുകളെ അട്ടിമറിച്ചു കൊണ്ടാണ് മാരകമായ സിന്തറ്റിക് ലഹരി, എംഡിഎംഎയുടെ വില്പന പൊടിപൊടിക്കുന്നത്. അരക്കോടി രൂപയുടെ എം.ഡി.എം.എ യുമായി ആലുവയിൽ ബാംഗളൂരു  സ്വദേശിനി അക്തർ എന്ന 26കാരി അറസ്റ്റിലായത് ഒരാഴ്ച മുമ്പാണ്. വൈകിട്ട് 5 മണിയോടെ കേരള എക്സ്പ്രസിലാണ് യുവതി വന്നിറങ്ങിയത്. വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ യുവതിയുടെ പക്കൽ നിന്നും ഒരു കിലോ എം.ഡി.എം.എ കണ്ടെടുത്തു. ലഹരി മരുന്ന് കൈപ്പറ്റാൻ എത്തിയ കൊച്ചി സ്വദേശി സഫീറും പിന്നാലെ പിടിയിലായി. ലഹരി കടത്ത് സംഘത്തിലെ സ്ഥിരം കണ്ണിയായ അക്തറിനെതിരെ  കളമശ്ശേരി പൊലീസ് മുമ്പും  കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. *           *              * ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വിൽപനയ്ക്കായി കടത്തിയ രണ്ടര കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ  യുവതി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമിയെ ബെംഗളൂരുവിൽ…

    Read More »
Back to top button
error: