CrimeNEWS

കെട്ടിക്കിടക്കുന്നത് 30 കോടിയുടെ തൊണ്ടിമുതല്‍; പ്രതികളുടെ ‘വയറൊഴിയുന്നത്’ കാത്ത് കസ്റ്റംസ്

കൊച്ചി: രാജ്യാന്തര ലഹരിക്കടത്ത് പ്രതികളുടെ വയറ്റിലുള്ള തൊണ്ടിമുതലിനായി കാത്തിരുന്ന് കസ്റ്റംസ് ഡിആര്‍ഐ (ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) വിഭാഗം. ടാന്‍സനിയ സ്വദേശികളായ ഒമാറി അത്തുമണി ജോംഗോ (56), വെറോണിക്ക അഡ്രേഹെം ദുംഗുരു (24) എന്നിവരെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഈ മാസം 16ന് പിടികൂടിയത്.

ഇവരുടെ വയറ്റില്‍ നിന്ന് കൊക്കെയ്ന്‍ കാപ്‌സ്യൂളുകള്‍ പുറത്തെടുക്കാനുള്ള ഡിആര്‍ഐ വിഭാ?ഗത്തിന്റെ ഓപ്പറേഷന്‍ ഒരാഴ്ചയായി തുടരുകയാണ്. രണ്ട് കിലോഗ്രാം കൊക്കെയ്‌നാണ് ഇരുവരും കാപ്‌സ്യൂളുകളാക്കി വിഴുങ്ങിക്കടത്താന്‍ ശ്രമിച്ചത്. 16ന് എത്യോപ്യയില്‍ നിന്ന് ഒമാന്‍ ദോഹ വഴി കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് ഇരുവരുമെത്തിയത്.

Signature-ad

രാജ്യാന്തര വിപണിയില്‍ 30 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായാണ് ഇവരെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നു ഡിആര്‍ഐ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച പ്രതികളെ ഉദ്യോ?ഗസ്ഥര്‍ പിടികൂടിയത്.

പിടിയിലായ ഉടനെ തന്നെ ഇവരെ അങ്കമാലി അഡ്ലക്‌സ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കാപ്‌സ്യൂളുകള്‍ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പ്ലാസ്റ്റിക് ആവരണമുള്ള കാപ്‌സ്യൂളുകളിലാക്കിയാണ് ഇരുവരും കൊക്കെയ്ന്‍ വിഴുങ്ങിയത്. ഒമാറിയുടെ വയറ്റിലുണ്ടായിരുന്ന കാപ്‌സ്യൂളുകള്‍ ഏതാനും ദിവസം കൊണ്ട് പുറത്തെടുത്തു.

1.945 കിലോഗ്രാം കൊക്കെയ്ന്‍ നൂറിലേറെ കാപ്സ്യൂളുകളാക്കിയാണ് ഒമാറി വിഴുങ്ങിയിരുന്നത്. വെറോണിക്കയുടെ വയറ്റില്‍ നിന്ന് 92 കാപ്‌സ്യൂളുകളാണ് ഇതുവരെ പുറത്തെടുത്തത്. 1.800 കിലോഗ്രാം കൊക്കെയ്‌നാണ് പുറത്തെടുത്ത കാപ്‌സ്യൂളുകളിലുണ്ടായിരുന്നത്. ബാക്കിയുള്ളവ കൂടി പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, ഒമാറിയെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ആലുവ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.

 

Back to top button
error: