CrimeNEWS

കുടുംബത്തിന്റെ കണ്‍മുന്നില്‍ സഹോദരിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി; തളര്‍ച്ച മാറാന്‍ മകന് വെള്ളം നല്‍കി പിതാവ്

ഇസ്ലാമാബാദ്: പാകിസ്താനില്‍ കുടുംബത്തിന്റെ കണ്‍മുന്നില്‍ സഹോദരിയെ കഴുത്ത് ഞെരിപ്പിച്ച് കൊലപ്പെടുത്തി യുവാവ്. പഞ്ചാബ് പ്രവിശ്യയിലെ തോബാടേക് സിങ്ങിലാണ് ദാരുണ കൊലപാതകം. ഇതിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ദുരഭിമാന കൊലപാതകമാണെന്ന് സംശയമുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 22-കാരിയായ മറിയയാണ് കൊല്ലപ്പെട്ടത്.

വീഡിയോയില്‍ കട്ടിലിരിക്കുന്ന ഒരു യുവാവ് സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നാലെ പിതാവ് നല്‍കിയ വെള്ളം വാങ്ങിക്കുടിച്ച് ക്ഷീണം മാറ്റുകയുമായിരുന്നു. ഇത് കുടുംബത്തിലെ മറ്റാരോ ഫോണില്‍ പകര്‍ത്തി. ഇരുവര്‍ക്കും കൊലയ്ക്ക് മുന്‍പും ശേഷവും ഒരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല.

പ്രതിയായ യുവാവിന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ക്രൂരകൃത്യത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്. യുവതിയുടെ മൃതദേഹം കത്തിച്ചു. പോലീസ് രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി.

Back to top button
error: