NEWSPravasi

അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്ക് ഒന്നര മണിക്കൂർ ; യുഎഇയുടെ വികസനക്കുതിപ്പിന് കരുത്തേകാൻ  ഇത്തിഹാദ് റെയില്‍ വരുന്നു

അബുദാബി: മിഡില്‍ ഈസ്റ്റിലെ ഗതാഗത മേഖലയില്‍  നിര്‍ണായക മാറ്റത്തിന് കളമൊരുക്കി ഇത്തിഹാദ് റെയില്‍ വരുന്നു.യുഎഇയുടെ ദേശീയ റെയില്‍ പദ്ധതിയാണ് ഇത്തിഹാദ് റെയില്‍.

യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും. അല്‍സില മുതല്‍ ഫുജൈറ വരെയുള്ള സര്‍വീസില്‍ യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും. അല്‍സില മുതല്‍ ഫുജൈറ വരെയുള്ള സര്‍വീസില്‍ അബുദാബി, അല്‍ റുവൈസ്, അല്‍ മിര്‍ഫ, ദുബായ്, ഷാര്‍ജ, അല്‍ ദൈദ് എന്നീ നഗങ്ങളിലൂടെ റെയില്‍ കടന്നുപോകും.

Signature-ad

യാത്രാ സര്‍വീസ് തുടങ്ങുന്ന തിയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ഇത്തിഹാദ് റെയില്‍ യാത്രക്കാരുമായുള്ള പരീക്ഷണ ഓട്ടം നടത്തി.അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 50 മിനിറ്റും  ഫുജൈറയിലേക്ക് ഒന്നര മണിക്കൂറുമാണ് എടുത്തത്.

സർവീസ് ആരംഭിക്കുന്നതോടെ രാജ്യത്തെ പൗരൻമാർക്കും, വിദേശികൾക്കും മറ്റു എമിറേറ്റിൽ പോയി ജോലി ചെയ്യാൻ സാധിക്കും. അബുദാബിയിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള അൽ ദന്നയിലേക്ക് വരെ ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കും.

നിർമാണം പൂർത്തിയായാല്‍ 1200 കിലോമീറ്ററാകും ഇത്തിഹാദ് റെയിലിന്‍റെ ദൈർഘ്യം.മണിക്കൂറില്‍ 200 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുക.ഫുജൈറ തുറമുഖത്ത് നിന്നും മുസഫ ഖലീഫ പോർട്ട് ജബല്‍ അലി പോർട്ട് എന്നിവ വഴി ഗുവൈഫാത്തിലേക്കാണ് ഇത്തിഹാദ് റെയിലിലൂടെ ട്രെയിന്‍ സഞ്ചരിക്കുന്നത്.

ഓരോ ട്രെയിനും 110 വാഗണുകളെ വഹിക്കാന്‍ ശേഷിയുളളതാണ്. പൂർത്തിയായാല്‍ യുഎഇയിലെ ഏഴ് എമിറേറ്റുകളെയും ജിസിസിയിലെ അഞ്ച് രാജ്യങ്ങളേയും ബന്ധിപ്പിക്കുന്നതാകും ഇത്തിഹാദ്  റെയില്‍ ശൃംഖല. 
യുഎഇയുടെ സാമ്പത്തിക മേഖലയ്ക്ക് 200 ബില്യൻ ദിർഹം വരവ് പ്രതീക്ഷിക്കുന്ന പദ്ധതി  റോഡ് അറ്റകുറ്റപ്പണികളടക്കം 8 ബില്യണ്‍ ദിർഹത്തിന്‍റെ ചെലവുകള്‍ കുറയ്ക്കുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

Back to top button
error: