KeralaNEWS

അച്ഛന്‍ അമ്മയെ നിര്‍ബന്ധിപ്പിച്ച്‌ മരുന്ന് കഴിപ്പിച്ചെന്ന് മകന്‍;ബാങ്ക് ജീവനക്കാരിയുടെ മരണം കൊലപാതകമെന്ന് പിതാവ്

കണ്ണൂര്‍: എസ്.ബി.ഐ. ജീവനക്കാരിയും അടുത്തില സ്വദേശിയുമായ ദിവ്യയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച്‌ കുടുംബം.കടുത്ത ജാതി അധിക്ഷേപമാണ് ദിവ്യ അനുഭവിച്ചിരുന്നതെന്ന് ദിവ്യയുടെ പിതാവ് പറഞ്ഞു.

താഴ്ന്ന ജാതിയില്‍പ്പെട്ടയാളായതുകൊണ്ട് ദിവ്യ ഉണ്ടാക്കിയ ഭക്ഷണം ഭര്‍തൃമാതാവ് കഴിച്ചിരുന്നില്ല.സംഭവ ദിവസം രാത്രി അമ്മയെ നിര്‍ബന്ധിച്ച്‌ ഗുളിക കഴിപ്പിച്ചിരുന്നതായും ഛര്‍ദ്ദിച്ചപ്പോള്‍ വീണ്ടും കഴിപ്പിച്ചതായും പത്തു വയസുകാരനായ മകന്‍ പറഞ്ഞു.25നാണ് ദിവ്യയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവ ദിവസം അച്ഛന്‍ അമ്മയെ നിര്‍ബന്ധിപ്പിച്ച്‌ മരുന്ന് കഴിപ്പിച്ചു. മരുന്ന് കഴിച്ചപ്പോള്‍ അമ്മ ഛര്‍ദ്ദിച്ചു. വീണ്ടും അമ്മയെകൊണ്ട് മരുന്ന് കഴിപ്പിച്ചു. അമ്മ പലപ്പോഴും രാത്രി ഉറങ്ങാറില്ല. കരയാറുണ്ടെന്നും ദിവ്യയുടെ മകന്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും ദിവ്യയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇതുവരെയും കേസ് എടുത്തിട്ടില്ല.

Signature-ad

2023 ഏപ്രില്‍ 17നാണ് ദിവ്യയും ഉണ്ണികൃഷ്ണനും വിവാഹിതരാകുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു.

Back to top button
error: