Social MediaTRENDING

”അച്ഛനെ പേടിച്ച് കത്തിയും മുളക് പൊടിയും പെപ്പര്‍ സ്പ്രേയും കൊണ്ട് നടക്കുന്നു”

ലയാളികള്‍ക്ക് ഏറെ പരിചിതയായ ഗ്ലാമി ഗംഗ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യൂട്യൂബില്‍ സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും മറ്റുമുള്ള വീഡിയോകളുമായി എത്തുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഗംഗ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

അച്ഛന്‍ തികഞ്ഞ മദ്യപാനി ആയിരുന്നു. ഞങ്ങളുടെ ചെറുപ്പത്തില്‍ എല്ലാം അമ്മയെ തല്ലാറുണ്ടായിരുന്നു. പക്ഷെ അപ്പോഴൊക്കെ എനിക്ക് ഇഷ്ടം അച്ഛനെ തന്നെയായിരുന്നു. എല്ലായിടത്തും പോവുമ്‌ബോള്‍ അച്ഛന്റെ കൈയ്യും പിടിച്ചാണ് പോകുന്നത് മദ്യപിയ്ക്കുമ്പോള്‍ അച്ഛന്‍ ഭാര്യയെയും മക്കളെയും മറക്കും. ഒടുവില്‍ ഞങ്ങളെയും ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോഴാണ് അച്ഛനെ ഉപേക്ഷിച്ചത്.

ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും അമ്മയ്ക്ക് അച്ഛനോട് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ വാടക വീട്ടിലേക്ക് മാറിയതിന് ശേഷവും അച്ഛന്റെ ഉപദ്രവം ഉണ്ടായിട്ടുണ്ട്. വളരെ അധികം ട്രോമ നിറഞ്ഞ ബാല്യമായിരുന്നുവെന്നും ആ ട്രോമ കാരണം ഇപ്പോഴും എനിക്ക് ഇരുട്ടിനെ പേടിയാണ്. മൂന്ന് പെണ്ണുങ്ങള്‍ മാത്രമുള്ള ജീവിതം അത്രയും സുരക്ഷിതമല്ല. അതിനാല്‍ കത്തിയും മുളക് പൊടിയുമൊക്കെ എടുത്ത് വച്ചാണ് കിടക്കുന്നത്. പെപ്പര്‍ സ്പ്രേയും കൊണ്ട് നടക്കാറുണ്ട്. എന്നാല്‍ അതൊന്നും മറ്റാരേയും ഒഴിവാക്കാനല്ല, സ്വന്തം അച്ഛനെ ഭയന്നിട്ടാണ്. ഇപ്പോഴും കണ്ണടച്ചാല്‍ അച്ഛന്റെ രൂപം മുന്നില്‍ വന്ന് നില്‍ക്കും. അത് തന്നെ ഭയപ്പെടുത്തുന്നുണ്ട്.

താന്‍ ശ്രദ്ധ നേടുന്നത് വരെ തങ്ങളെ കാണുമ്പോള്‍ കുടിയന്റെ ഭാര്യ പോകുന്നു, കുടിയന്റെ മക്കള്‍ പോകുന്നു എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. ആ വിളിയില്‍ മാറ്റം വന്നു. ഇപ്പോള്‍ തനിക്ക് സമൂഹത്തിലൊരു പേരുണ്ട്, ഗ്ലാമി ഗംഗ എന്നാണതെന്നും താരം പറയുന്നു. പുറത്ത് എവിടെയെങ്കിലും പോയാല്‍ അമ്മയെ ആളുകള്‍ ഗ്ലാമി ഗംഗയുടെ അമ്മയല്ലേ എന്ന് ചോദിച്ച് പരിചയപ്പെടാറുണ്ടെന്നും അത് അമ്മയ്ക്ക് വലിയ അഭിമാനമാണെന്നും താരം അഭിമാനത്തോടെ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് ജീവിതത്തില്‍ വേണ്ടത് കല്യാണമല്ല, മറിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ധൈര്യവും കഴിവുമാണെന്നാണ് ഗംഗ അഭിപ്രായപ്പെടുന്നത്.

Back to top button
error: