CrimeNEWS

കുന്നംകുളത്തെ ബസ് ഡ്രൈവറുടെ മുങ്ങിമരണം കൊലപാതകം; നാലു വര്‍ഷത്തിനുശേഷം സുഹൃത്ത് അറസ്റ്റില്‍

തൃശൂര്‍: കുന്നംകുളത്ത് നാലു വര്‍ഷം മുന്‍പ് നടന്ന മുങ്ങിമരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ വരന്തരപ്പിള്ളി സ്വദേശി സലീഷിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പറമ്പ് പുറ്റേക്കര സ്വദേശി രജീഷ് ആണ് കുന്നംകുളത്തിനടുത്തുള്ള ആയമുക്ക് പുഴയില്‍ മുങ്ങിമരിച്ചത്.

2019 നവംബര്‍ 18 നാണ് രജീഷ് പുഴയില്‍ മുങ്ങിമരിച്ചത്. അന്ന് രജീഷിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സലീഷ് ആണ് ഇപ്പോള്‍ പിടിയിലായത്. സംഭവ സമയത്ത് സുഹൃത്തുക്കളായ നാലുപേര്‍ ചേര്‍ന്ന് ആയമുക്ക് പുഴക്കരികില്‍ ഇരുന്ന് മദ്യപിച്ചിരുന്നു.

Signature-ad

ഇതിനിടയില്‍ സലീഷിന്റെ മൊബൈല്‍ പുഴയില്‍ വീണു. ഇതോടെ സലീഷ് വീട്ടിലേയ്ക്ക് വിളിക്കാനായി രജീഷിന്റെ ഫോണ്‍ പോക്കറ്റില്‍നിന്ന് എടുക്കാന്‍ ശ്രമിച്ചു. ഇത് രജീഷ് തടഞ്ഞു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രജീഷിനെ സലീഷ് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.

ഇരുവരും ബസ് ഡ്രൈവര്‍മാരാണ്. മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മരിച്ച രജീഷിന്റെ സഹോദരന്റെ പരാതിയിലാണ് തുടരന്വേഷണം നടത്തിയത്. അതേസമയം പ്രതിക്ക് മരിച്ച രജീഷിനോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടു പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.

Back to top button
error: