CrimeNEWS

ഹോംതിയറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു; നവവധുവിന്റെ മുന്‍കാമുകന്‍ അറസ്റ്റില്‍

റായ്പുര്‍: വിവാഹ സമ്മാനമായ ലഭിച്ച ഹോം തിയറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. ഹോംതിയറ്റര്‍ സിസ്റ്റത്തിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച് വിവാഹസമ്മാനമായി നല്‍കിയ സര്‍ജു എന്നയാളെയാണ് പോലീസ് പിടികൂടിയത്. നവവധുവിന്റെ മുന്‍കാമുകനാണ് ഇയാളെന്നും കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പകയിലാണ് ഹോംതീയേറ്ററിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച് ഇത് സമ്മാനമായി നല്‍കിയതെന്നും പോലീസ് പറഞ്ഞു. ഛത്തീസ്ഗഡിലെ കബിര്‍ധാം ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം.

അറസ്റ്റിലായ പ്രതി സര്‍ജു

വിവാഹത്തിന് സമ്മാനമായി ലഭിച്ച ഹോംതിയേറ്റര്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചതോടെയുണ്ടായ പൊട്ടിത്തെറിയിലാണ് കബീര്‍ധാം സ്വദേശിയായ ഹേമേന്ദ്ര മെരാവി(22) സഹോദരന്‍ രാജ്കുമാര്‍(30) എന്നിവര്‍ മരിച്ചത്. ഏപ്രില്‍ ഒന്നാം തീയതിയായിരുന്നു ഹേമേന്ദ്രയുടെ വിവാഹം. വിവാഹചടങ്ങിനിടെ ലഭിച്ച സമ്മാനമായിരുന്നു ഹോം തിയറ്റര്‍. എന്നാല്‍, കഴിഞ്ഞദിവസം ഇത് പ്രവര്‍ത്തിപ്പിച്ചതോടെ വന്‍ പൊട്ടിത്തെറിയുണ്ടായി. അപകടത്തില്‍ ഹേമേന്ദ്ര തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാജ്കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. സ്‌േഫാടനത്തില്‍ ഒന്നര വയസ്സുകാരന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരുക്കേറ്റിരുന്നു.

വിവാഹസമ്മാനമായി കിട്ടിയ ഹോം തിയറ്റര്‍ പൊട്ടിത്തെറിച്ചു; നവവരനും ജ്യേഷ്ഠനും മരിച്ചു

Signature-ad

പൊട്ടിത്തെറിയില്‍ വീട്ടിലെ മുറിയിലെ ചുമരും മേല്‍ക്കൂരയും തകര്‍ന്നിരുന്നു. അതിനാല്‍ തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍. തുടര്‍ന്ന് പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഹോം തിയറ്റര്‍ സിസ്റ്റത്തിനുള്ളില്‍ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. ഇതോടെ വിവാഹത്തിന് സമ്മാനം നല്‍കിയവരെ കേന്ദ്രീകരിച്ചായി അന്വേഷണം. ഇതില്‍നിന്നാണ് നവവധുവിന്റെ മുന്‍കാമുകനാണ് ഹോംതിയറ്റര്‍ സമ്മാനിച്ചതെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റംസമ്മതിക്കുകയായിരുന്നു. കാമുകി മറ്റൊരാളെ വിവാഹം കഴിക്കുന്നതിലുള്ള പക കാരണമാണ് ഹോംതിയേറ്ററിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച് സമ്മാനിച്ചതെന്നാണ് ഇയാള്‍ നല്‍കിയ മൊഴി.

Back to top button
error: