CrimeNEWS

അര്‍ധരാത്രിയില്‍ യുവതിയുടെ വീട്ടില്‍ കയറി എസ്‌ഐയുടെ അതിക്രമം; അധികാലം ജീവിക്കാന്‍ വിടില്ലെന്നു ഭീഷണി

തിരുവനന്തപുരം: വലിയമല മന്നൂര്‍ക്കോണത്ത് അര്‍ധരാത്രിയില്‍ യുവതിയുടെ വീട്ടില്‍ കയറി എസ്‌ഐയുടെ അതിക്രമം. ആലപ്പുഴ റെയില്‍വെ എസ്‌ഐ ഷാനിഫാണ് മന്നൂര്‍ക്കോണം സ്വദേശിനി റിസാനയുടെ വീട്ടില്‍ ആക്രമണം നടത്തിയത്. ഇതുസംബന്ധിച്ച് റിസാന വലിയമല പോലീസില്‍ പരാതി നല്‍കി.

റിസാനയുടെ അയല്‍വാസിയാണ് ഷാനിഫ്. രണ്ടുവര്‍ഷം മുമ്പുള്ള വഴി തര്‍ക്കത്തിന്റെ പേരില്‍ സിവില്‍ കേസ് നടക്കുന്നതിനിടെയാണ് ഷാനിഫ് കഴിഞ്ഞ മാസം 28ന് അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് റിസാനയുടെ പരാതി.

മുറ്റത്ത് കിടന്ന സാധനങ്ങള്‍ ഷാനിഫും സംഘവും ചേര്‍ന്ന് നശിപ്പിച്ചെന്ന് റിസാന പറഞ്ഞു. ഭര്‍ത്താവ് വിദേശത്തായതിനാല്‍ യുവതിയും കുഞ്ഞും മാത്രമാണ് വീട്ടിലുളളത്. ഇതുപോലെ നേരത്തെയും പലതവണ അതിക്രമം ഉണ്ടായിട്ടുണ്ടെന്ന് റിസാന പറഞ്ഞു.

‘നിന്നെ തീര്‍ക്കും, നിന്നെ അധികാലം ജീവിക്കാന്‍ വിടില്ല. അധികകാലം ഈ വീട്ടില്‍ താമസിക്കില്ല എന്നാണ് പറഞ്ഞത്. എപ്പോഴപും ഭീഷണിപ്പെടുത്തുന്നത് ഷാനിഫാണ്. വണ്ടി തട്ടിയിട്ട് കൊല്ലും എന്നാണ് പറയുന്നത്. ചീത്തവിളിയും ഭീഷണയും കാരണം വെളിയില്‍ ഇറങ്ങാന്‍ തന്നെ പേടിയാണ്. ഷാനിഫും ആറ് കൂട്ടുകാരും അന്ന് ഉണ്ടായിരുന്നു.” -റിഫാന പറയുന്നു.

എന്നാല്‍, പല തവണ പോലീസ് ഷാനിഫിനെ വിളിച്ചെങ്കിലും സ്റ്റേഷനില്‍ ഹാജരായില്ല. ഷാനിഫിനൊപ്പം കണ്ടാലറിയാവുന്ന 4 പേര്‍ക്കെതിരെ കൂടി കേസ് എടുത്തിട്ടുണ്ട്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും എസ്.ഐക്കെതിരെ അന്വേഷണം നടക്കുന്നതായും വലിയമല പോലീസ് അറിയിച്ചു.

Back to top button
error: