Month: March 2023

  • Kerala

    ഗവർണരുടെ നിർദേശ പ്രകാരമാണ് താത്കാലിക വിസി ചുമതല ഏറ്റെടുത്തത്, ചട്ടലംഘനം നടത്തിയിട്ടില്ല; സർക്കാരിന്റെ നോട്ടീസിന് മറുപടിയുമായി കെടിയു വിസി സിസ തോമസ്

    തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസിന് കെടിയു വിസി ഡോ സിസ തോമസിന്റെ മറുപടി. ഗവർണരുടെ നിർദേശ പ്രകാരമാണ് താത്കാലിക വിസി ചുമതല ഏറ്റെടുത്തത്. താൻ ചട്ടലംഘനം നടത്തിയിട്ടില്ല. അധിക ചുമതലയാണ് താൻ വഹിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിച്ചിട്ടുണ്ടെന്നും ഡോ സിസ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ വിസി സ്ഥാനം ഏറ്റെടുത്തതിന് കാരണം കാണിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം. കാരണം കാണിക്കൽ നോട്ടീസിൽ സംസ്ഥാന സർക്കാരിന്റെ തുടർ നടപടി വിലക്കി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. സിസ നൽകിയ ഹർജിയിലായിരുന്നു അഞ്ച് ദിവസം മുൻപത്തെ നടപടി. നോട്ടീസിന് മറുപടി നൽകാൻ സിസയോട് ട്രൈബ്യൂണൽ നിർദ്ദേശിച്ചിരുന്നു. സംസ്ഥാന സർക്കാരിനോട് വിശദമായ സത്യവാങ്മൂലവും ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. കേസ് നാളെ വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പരിഗണിക്കാനിരിക്കെയാണ് ഡോ സിസ തോമസ് മറുപടി നൽകിയത്.

    Read More »
  • Kerala

    തിരുവല്ലയിൽ രണ്ട് മുറി വീടിന് ‘ഷോക്ക്’ അടിപ്പിക്കുന്ന വൈദ്യുതി ബില്ല്! ഉപയോ​ഗിക്കുന്നത് രണ്ട് എൽഇഡി ബൾബും രണ്ട് ഫാനും, ബിൽ തുക 17,044 രൂപ

    തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ രണ്ട് മുറി മാത്രമുള്ള വീടിന് വൈദ്യുതി ബില്ല് പതിനേഴായിരത്തി നാൽപ്പത്തിനാല് രൂപ. പെരിങ്ങര സ്വദേശി വിജയനാണ് ഈ ഷോക്ക് അടിപ്പിക്കുന്ന ബില്ല് കിട്ടിയത്. അതേസമയം വീട്ടിലെ വൈദ്യുത ലൈനിലെ തകരാർ കാരണമായിരിക്കും ബില്ല് കൂടിയതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം ഈ മാസത്തെ ബൈദ്യുതി ബില്ല് കിട്ടിയതോടെ വിജയനും കുടുംബവും ശരിക്കും ഷോക്കായി. രണ്ട് എൽഇഡി ബൾബും രണ്ട് ഫാനും മാത്രമുള്ള വീട്ടിലാണ് 17,044 രൂപയുടെ വൈദ്യുതി ബില്ല് എത്തിയത്. സാധാരണ ഗതിയിൽ നാനൂറിനും അഞ്ഞൂറിനും ഇടയിൽ മാത്രം വൈദ്യുതി ബില്ല് വന്നിരിന്ന സ്ഥാനത്താണ് ഇത്തവണ ഇത്രയധികം തുക. കൂലിപ്പണിക്കാരനായ വിജയന് ഭീമമായ തുക അടയ്ക്കാൻ കഴിയാതെ വന്നതിന് പിന്നാലെ കെഎസ്ഇബി മണിപ്പുഴ സെക്ഷൻ ഓഫീസിൽ പരാതി നൽകി. എങ്കിലും ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരിക്കുകയാണ് കെഎസ്ഇബി. ഹൃദ്രേോഗിയായ അമ്മയും രണ്ട് മക്കളും ഭാര്യയും അടങ്ങുന്നതാണ് വിജയന്റെ കുടുംബം. അമ്മയുടെ ആരോഗ്യനില മോശമാണ്. വിദ്യാർത്ഥികളായ മക്കൾക്ക്…

    Read More »
  • NEWS

    ഷി ജിൻ പിങിൻറെ സന്ദർശനത്തിന് പിന്നാലെ യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം രൂക്ഷം

    കീവ്: ചൈനീസ് പ്രസിഡൻറിന്റെ റഷ്യൻ സന്ദർശനത്തിന് പിന്നാലെ യുക്രൈയ്നിൽ റഷ്യൻ മിസൈൽ ആക്രമണം. ജനവാസമേഖലകളിലെ റഷ്യൻ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റതായാണ് വിവരം. ബുധനാഴ്ച നടന്ന രൂക്ഷമായ മിസൈൽ ആക്രമണത്തിൻറെ ദൃശ്യങ്ങൾ യുക്രൈൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. യുക്രൈനിലെ സപോർഷിയ മേഖലയിലാണ് പട്ടാപ്പകൽ റഷ്യൻ മിസൈൽ ആക്രമണമുണ്ടായത്. തിരക്കേറിയ റോഡിന് സമീപത്തെ കെട്ടിടത്തിന് നേരെ നടന്ന ഷെല്ലാക്രമണത്തിൻറെ ദൃശ്യങ്ങളാണ് സെലൻസ്കി പുറത്ത് വിട്ടത്. സാധാരണ ജനങ്ങളും കുട്ടികളും താമസിക്കുന്ന ജനവാസ മേഖലകളിലേക്കാണ് റഷ്യൻ മിസൈലുകളെത്തുന്നെന്നാണ് സെലൻസ്കി വിശദമാക്കുന്നത്. റഷ്യൻ ഭീകരത ചെറുക്കുന്നതിനും സംരക്ഷണത്തിനുമായി കൂടുതൽ ഐക്യം വേണമെന്നും സെലൻസ്കി ആവശ്യപ്പെടുന്നു. ബുധനാഴ്ച റഷ്യ വ്യാപക ആക്രമണമാണ് യുക്രൈനെതിരെ നടത്തിയത്. കീവിലെ വിദ്യാർത്ഥികുടെ ഹോസ്റ്റലിന് നേരെ നടന്ന ഷെല്ലാക്രമണത്തിൽ മാത്രം ഏഴു പേർ കൊല്ലപ്പെട്ടതായാണ് വിവരം. ചൈനീസ് പ്രസിഡൻറിൻറെ സന്ദർശനത്തിന് പിന്നാലെയാണ് ഈ ആക്രമണമെന്നതും ശ്രദ്ധേയമാണ്. https://twitter.com/ZelenskyyUa/status/1638498087051116545?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1638498087051116545%7Ctwgr%5E2173bed2a00ab61f785c18211953d17e9df2a866%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FZelenskyyUa%2Fstatus%2F1638498087051116545%3Fref_src%3Dtwsrc5Etfw റഷ്യയുടെ അധിനിവേശത്തിന് ശേഷവും ചൈന റഷ്യയുടെ അടുത്ത…

    Read More »
  • India

    കൊവിഡ് കണക്കുകളിൽ നേരിയ വർധന; രാജ്യം ജാ​ഗ്രതയിൽ, പരിശോധന ക‍‍ർശനമാക്കാൻ കേരളം

    ദില്ലി: കൊവിഡ് കണക്കുകളിൽ നേരിയ വർധനവുണ്ടായതോടെ രാജ്യം ജാഗ്രതയിൽ.പരിശോധനകൾ അടക്കം കൂട്ടി രോഗവ്യാപനത്തിന് തടയിടാനുള്ള ശ്രമങ്ങൾക്കാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് ഉന്നതലയോഗം ചേർന്നിരുന്നു. മുൻകരുതലും ജാഗ്രത നിർദ്ദേശങ്ങളും പാലിക്കാൻ ജനങ്ങളോട് പ്രധാനമന്ത്രി ആഭ്യർത്ഥിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരണോ എന്ന് ഒരാഴ്ച കഴിഞ്ഞ് ആലോചിക്കും. സ്ഥിതി ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിലയിരുത്തും തല്ക്കാലം നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. സംസ്ഥാനങ്ങളിലേക്ക് സംഘത്തെ അയയ്ക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. കൊവിഡിനൊപ്പം പനി അടക്കം മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നീരീക്ഷണവും പരിശോധനയും ശക്തമാക്കും.ആവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. പോസ്റ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കർശനമായി നടത്തണം.ആശുപത്രികൾ പ്രതിസന്ധിയെ നേരിടാൻ സജ്ജമെന്ന് ഉറപ്പാക്കണം അടക്കം നിർദ്ദേശങ്ങൾ പ്രധാനമന്ത്രി നൽകി. കേരളവും കൊവിഡ് ജാഗ്രതയിൽ ആണ്. ആശുപത്രി സജ്ജീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും സർജ് പ്ലാൻ തയ്യാറാക്കണമെന്നും ഐസിയു, വെന്റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ കൂടുതലായി മാറ്റിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്.…

    Read More »
  • Business

    അമേരിക്കയിലെ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്ക് വീണ്ടും കൂട്ടി

    അമേരിക്ക: അമേരിക്കയിലെ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്ക് വീണ്ടും കൂട്ടി. കാൽ ശതമാനമാണ് ഉയർത്തിയത്. ഇത് തുടർച്ചയായ ഒമ്പതാം തവണയാണ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കുന്നത്. പണപ്പെരുപ്പം ചെറുക്കാനുള്ള നടപടികളുടെ ഭാഗമാണ് വർധനവെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞു. ഫെഡറൽ റിസർവിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഡൗ ജോൺസ്‌ ഓഹരി സൂചിക 532 പോയിന്റുകൾ ഇടിഞ്ഞു. നാസ്ഡാക് സൂചികയും ഒന്നര ശതമാനം താഴോട്ട് പോയി.

    Read More »
  • Kerala

    മാലിന്യ നിർമാർജ്ജനത്തിന് ശാശ്വത പരിഹാരം, ബൊക്കാഷി ബക്കറ്റില്‍ മാലിന്യം വളമാകുന്ന പുതു സംരംഭവുമായി കാഞ്ഞങ്ങാട് നഗരസഭ

        കേരളമാകെ നേരിടുന്ന ഗുരുതര പ്രശ്നമാണ് മാലിന്യസംസ്‌കരണം. ഇതിന് പരിഹാരം കാണാനാവാതെ നട്ടം തിരിയുകയാണ് തദ്ദേശ സ്ഥാപനങ്ങൾ മാലിന്യസംസ്‌കരണത്തിന്  പുതു രീതി നടപ്പിലാക്കി കാഞ്ഞങ്ങാട് നഗരസഭ മാതൃകയാകുന്നു. ബൊക്കാഷി ബക്കറ്റ് പദ്ധതിയുമായാണ് കാഞ്ഞങ്ങാട് നഗരസഭ മാലിന്യസംസ്‌കരണ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നത്. ഒരു ബക്കറ്റ് ഉപയോഗിച്ച് അടുക്കള മാലിന്യത്തെ എളുപ്പത്തില്‍ വളമാക്കി മാറ്റാന്‍ ബൊക്കാഷി ബക്കറ്റിലൂടെ സാധിക്കും.  കാഞ്ഞങ്ങാട് നഗരസഭയിലെ 1000 കുടുംബങ്ങള്‍ക്കാണ് ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്യുന്നത്. 2800 രൂപയാണ് ഒരു ബൊക്കാഷി ബക്കറ്റിന് വില. ഇതിൽ 10 ശതമാനം ഉപഭോക്താക്കള്‍ നല്‍കണം. ബാക്കി 90 ശതമാനം നഗരസഭ വഹിക്കും. പതിനഞ്ച് ദിവസം കഴിഞ്ഞാൽ ഒന്നാന്തരം വളം ജൈവമാലിന്യം ബക്കറ്റിൽ സൂക്ഷിച്ചു അതിലേക്ക് ബാക്ടീരിയ ചേർത്ത് വളമാക്കുന്ന രീതിയാണ് ബൊക്കാഷി. അടുക്കള മാലിന്യങ്ങളെ ബൊക്കാഷിയിലൂടെ വളമാക്കി മാറ്റുമ്പോൾ ഒരു തരത്തിലുള്ള ദുർഗന്ധവും ഉണ്ടാകില്ല എന്നതാണ് ഇതിലെ പ്രധാന പ്രത്യേകത. മാലിന്യം ശേഖരിക്കാനുള്ള ബക്കറ്റ്, വേസ്റ്റ് പ്രസ്സർ, അരിപ്പ എന്നിവയാണ് ഒരു കിറ്റിലുണ്ടാകുക.…

    Read More »
  • Movie

    കെ.വി അനിൽ രചനയും ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനവും നിർവ്വഹിക്കുന്ന ‘കള്ളനും ഭഗവതിയും’ മാർച്ച് 31ന് വരും

    പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും ആവിഷ്ക്കര ഭംഗിയും ഭാഷാ സൗരഭ്യവും കൊണ്ടും മലയാളത്തിൽ ഇടം നേടിയ എഴുത്തുകാരനാണ് കെ.വി അനിൽ. നിരവധി ഹിറ്റ് നോവലുകളിലൂടെ വായനക്കാരുടെ ഹൃദയം കവർന്ന അനിൽ  ടെലിവിഷൻ പരമ്പരകളിലും തിളങ്ങി. ഉള്ളടക്കത്തിൻ്റെയും തിരക്കഥയുടെയും മികവുകൊണ്ടു റേറ്റിംങിൽ മുൻ നിരയിലെത്തിയ സീരിയലുകളാണ് അനിൽ എഴുതിയ ‘മനപ്പൊരുത്തം,’ ‘മകളുടെ അമ്മ,’ ‘ഇന്ദ്രീലം,’ ‘പട്ടുസാരി,’ ‘മൂന്ന് മണി’ തുടങ്ങിയവ. സിനിമയിലും പുതുമുഖമല്ല കെ.വി അനിൽ. നമ്പർ 66, മധുര ബസ്, പള്ളി മണി എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട് ഈ ചെറുപ്പക്കാരൻ മുംപ്. ഇപ്പോഴിതാ പുതിയ സിനിമ വരുകയാണ്. ‘കള്ളനും ഭഗവതിയും’ മരിക്കാൻ തീരുമാനിച്ചുറച്ച് ഇറങ്ങുന്ന കള്ളൻ മാത്തപ്പന്റെ മുമ്പിൽ ഒരു ഭഗവതി പ്രത്യക്ഷ്യപ്പെടുന്നു. പിന്നെ കളി മാറുക ആയി. പത്ത് ദിവസം മാത്തപ്പനും ഭഗവതിയും ഒന്നിച്ച്. കൃസ്ത്യാനിയുടെ വീട്ടിൽ ഭഗവതിയോ എന്ന് ചോദിക്കരുത്. ദൈവത്തിന് എന്ത് മതം ? ഹ്യൂമർ പശ്ചാത്തലത്തിലാണ് കെ.വി അനിൽ ‘കള്ളനും ഭഗവതിയും’ എഴുതിയിരിക്കുന്നത്. 2019 ൽ…

    Read More »
  • Kerala

    ”ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പുരോഗമിക്കുന്നു, പണം സ്വരൂപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നന്ദി”… പ്രതീക്ഷ പങ്കുവെച്ച് നിമിഷപ്രിയ

    കൊച്ചി: പ്രതീക്ഷകള്‍ പങ്കുവെച്ച് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്. കോടതി നടപടികളും ഒത്തുതീര്‍പ്പ് ശ്രമങ്ങളും പുരോഗമിക്കുന്നതായും ഇതിന് എല്ലാവരുടെയും പിന്തുണ വേണമെന്നുമാണ് നിമിഷപ്രിയയുടെ പേരിലുള്ള ശബ്ദസന്ദേശത്തില്‍ പറയുന്നത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. ”കോടതി നടപടികളും ഒത്തുതീര്‍പ്പ് ശ്രമങ്ങളും പുരോഗമിക്കുന്നു. ഇതിനാവശ്യമായ പണം സ്വരൂപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നന്ദിയുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ആക്ഷന്‍ കൗണ്‍സിലിനും നന്ദി അറിയിക്കുന്നു”- നിമിഷപ്രിയയുടെ വാക്കുകള്‍. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങും എത്തിയിട്ടില്ല. നടപടി വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവി…

    Read More »
  • Crime

    മുത്തച്ഛനെ പിടിക്കാനെത്തിയ പോലീസ് നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ബൂട്ടിട്ട് ചവിട്ടിക്കൊന്നുവെന്ന് ആരോപണം; ആറു പേര്‍ക്കെതിരേ കേസ്

    റാഞ്ചി: ഝാര്‍ഖണ്ഡില്‍ നാലുദിവസം പ്രായമുള്ള കുഞ്ഞിനെ പോലീസ് തൊഴിച്ചു കൊന്നതായി ആരോപണം. ഉറങ്ങിക്കിടന്ന കുഞ്ഞിനെ ബൂട്ടിട്ട് തൊഴിച്ചുവെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ 6 പോലീസുകാര്‍ക്കെതിരെ കേസെടുത്തു. ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഝാര്‍ഖണ്ഡിലെ ഗിരിദിഡ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. കുഞ്ഞിന്റെ മുത്തച്ഛന്‍ ഭൂഷണ്‍ പാണ്ഡെയെ തേടിയാണ് പോലീസ് വീട്ടിലെത്തിയത്. പുലര്‍ച്ചെ 3.20ന് വീട്ടിലെത്തിയ പോലീസ് സംഘത്തെക്കണ്ട് ഭൂഷണ്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ഓടിരക്ഷപ്പെട്ടു. കുഞ്ഞ് മാത്രം വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. പോലീസിന്റെ പരിശോധന കഴിഞ്ഞ ശേഷം വീട്ടിനകത്ത് കയറിയ കുടുംബം കണ്ടത് കുഞ്ഞ് മരിച്ചുകിടക്കുന്നതാണ്. പോലീസ് ബൂട്ടിട്ട് ചവിട്ടിക്കൊന്നുവെന്നാണ് കുഞ്ഞിന്റെ മാതാവ് നേഹ ദേവി ആരോപിക്കുന്നത്. എന്നാല്‍, കുട്ടിയുടെ ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. ഇത് പരിശോധിച്ചശേഷം പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും പോലീസ് മേധാവി വ്യക്തമാക്കി.  

    Read More »
  • Crime

    വീട്ടിലെ ശൗചാലയ ദൃശ്യങ്ങള്‍ പകര്‍ത്തി; കന്യാകുമാരി സ്വദേശിയെ കൈയോടെ പൊക്കി വീട്ടുകാര്‍

    തിരുവനന്തപുരം: വീട്ടിലെ ശൗചാലയ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ ക്യാകുമാരി സ്വദേശി പിടിയില്‍. കിള്ളിയൂര്‍ നെടുവിളാം തട്ടുവിള വീട്ടില്‍ മെര്‍സില്‍ ജോസിനെ(40) മ്യൂസിയം പോലീസാണ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി 11ന് വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷന് സമീപത്തെ വീടിനടുത്ത് കെട്ടിട നിര്‍മാണത്തിനായി എത്തിയ മെര്‍സില്‍ താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള വീട്ടിലെ ശൗചാലയത്തിന്റെ വെന്റിലേഷനിലാണ് മൊബൈല്‍ കാമറ വച്ചത്. തുടര്‍ന്ന് മതിലിന് സമീപത്ത് പതുങ്ങി നില്‍ക്കുകയായിരുന്ന മെര്‍സിലിനെ വീട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.  

    Read More »
Back to top button
error: