KeralaNEWS

”പെണ്‍കുട്ടികളെ ഷര്‍ട്ടും പാന്റ്സും ധരിപ്പിച്ച് ആണ്‍കുട്ടികളായി തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നു”

തിരുവനന്തപുരം: പെണ്‍കുട്ടികളെ ഷര്‍ട്ടും പാന്റ്സും ധരിപ്പിച്ച് ആണ്‍കുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നുവെന്ന ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. പെണ്‍കുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോണ്‍ഗ്രസ് നേതാക്കള്‍ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കുകയാണെന്നും ഇ.പി.ജയരാജന്‍ ആരോപിച്ചു. കരിങ്കൊടി കാണിച്ച് അക്രമത്തിന് പോകുകയാണെങ്കില്‍ സ്ഥിതി മോശമാകുമെന്നും ജയരാജന്‍ മുന്നറിയിപ്പു നല്‍കി.

എന്തിനാണ് കരിങ്കൊടി കൊണ്ട് നടക്കുന്നത്. എന്തിനാണ് ഈ സമരം. പാചക വാതകത്തിന് എത്രമാത്രം വിലയാണ് വര്‍ധിപ്പിച്ചത്. എന്തെങ്കിലും പ്രതിഷേധം അവര്‍ക്കുണ്ടോയെന്ന് ഇപി ജയരാജന്‍ ചോദിച്ചു. ”മൂന്നാളെ കരിങ്കല്ലും കൊണ്ട്, കറുത്ത തുണിയും കെട്ടി, പെണ്‍കുട്ടികളാണെങ്കില്‍ അവരുടെ മുടിയെല്ലാം ഒന്ന് ഇത് ചെയ്ത്. നല്ല ഷര്‍ട്ടും പാന്റ്‌സുമൊക്കെ ഇട്ട് ആണ്‍കുട്ടികളാണെന്ന് ധരിപ്പിച്ച് നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുത്” ജയരാജന്‍ പറഞ്ഞു.

കരിങ്കൊടിയുമായി അക്രമം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവിനും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. പാചകവാതകത്തിന് കേന്ദ്രം വലിയ വില വര്‍ധിപ്പിച്ചെങ്കിലും ആര്‍ക്കും പ്രതിഷേധമില്ല. കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രണ്ടു രൂപ ഇന്ധന സെസില്‍നിന്നും ലഭിക്കുന്ന വരുമാനം ക്ഷേമപെന്‍ഷനിലേക്കാണ് പോകുന്നത്. അക്കാര്യം കോണ്‍ഗ്രസ് മനസിലാക്കണമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

Back to top button
error: