Month: February 2023
-
Kerala
പരിശോധന കടുപ്പിച്ചിട്ടും ‘അടിച്ചോടിക്കലി’ന് കുറവില്ല; കൊച്ചിയില്‍ പിടിയിലായത് 235 പേര്‍
കൊച്ചി: പോലീസ് പരിശോധന ശക്തമാക്കിയിട്ടും കൊച്ചി നഗരത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി കൊച്ചിയില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 235 പേരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ് മൂന്ന് വാരാന്ത്യങ്ങളിലും പോലീസ് സമാനപരിശോധന നടത്തിയിരുന്നു. എന്നാല്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടും അടിച്ചുപൂസായി വാഹനമോടിക്കുന്നവര്‍ക്ക് യാതൊരു കൂസലുമില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസത്തെ പരിശോധനയില്‍ ആകെ 412 കേസുകളാണ് കൊച്ചിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 235 പേരും മദ്യപിച്ച് വാഹനമോടിച്ചതിനാണ് പിടിയിലായത്. 36 പേര്‍ ലഹരിമരുന്ന് കേസിലും അറസ്റ്റിലായി. ഗുണ്ടാബന്ധങ്ങളുള്ള 43 പേരെയും കഴിഞ്ഞദിവസം പോലീസ് പിടികൂടിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വാരാന്ത്യങ്ങളിലും കൊച്ചി നഗരത്തില്‍ പോലീസ് സമാനമായ പരിശോധന നടത്തിയിരുന്നു. വാരാന്ത്യങ്ങളില്‍ ഡി.ജെ. പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയവരടക്കമാണ് പോലീസിന്റെ പരിശോധനയില്‍ കുടുങ്ങിയിരുന്നത്. ജനുവരി 21-ന് രാത്രി മുതല്‍ നടത്തിയ ആദ്യ പരിശോധനയില്‍…
Read More » -
Crime
മലയാളി ദമ്പതികളുടെ ആശ്രമത്തില്‍നിന്ന് അന്തേവാസികളെ കാണാനില്ല; അന്വേഷണം തമിഴ്നാട് ക്രൈംബ്രാഞ്ചിന്
ചെന്നൈ: മലയാളി ദമ്പതികളുടെ ശരണകേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ പേരെ കാണാതായ സംഭവത്തില്‍ അന്വേഷണം തമിഴ്നാട് ക്രൈംബ്രാഞ്ചിന്. അനധികൃതമായി ശരണകേന്ദ്രം നടത്തി അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി ജുബിന്‍ ബേബി (45), ഭാര്യ മരിയ (43) എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് ബലാത്സംഗം, പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. വില്ലുപുരം ‘അന്‍പുജ്യോതി’ ആശ്രമത്തിലെ അന്തേവാസികളെ കാണാനില്ലെന്ന പരാതിയുമായി കൂടുതല്‍ ബന്ധുക്കള്‍ രംഗത്തെത്തി. അന്തേവാസികളെ കെട്ടിയിട്ടു പീഡിപ്പിച്ചതായും കുരങ്ങിനെക്കൊണ്ട് ആക്രമിച്ചതായും കണ്ടെത്തിയിരുന്നു. ഇതില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള അന്തേവാസികളില്‍ നിന്ന് വനിത കമ്മിഷന്‍ നേരിട്ടു മൊഴിയെടുത്തു. അതിക്രമങ്ങള്‍ സംബന്ധിച്ച കേസും കാണാനില്ലെന്ന പരാതികളും തമിഴ്നാട് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബംഗളൂരു ന്യൂ എആര്‍കെ മിഷന്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിലേക്ക് അയച്ചെന്നു പ്രതികള്‍ പറഞ്ഞവരില്‍ 15 പേരെ കാണാതായെന്ന് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ആശ്രമത്തില്‍ ഉണ്ടായിരുന്നവരെ കാണാനില്ലെന്ന…
Read More » -
India
തമിഴ് ഹാസ്യ നടന്‍ മയില്‍സാമി അന്തരിച്ചു
ചെന്നൈ: മുതിര്‍ന്ന തമിഴ് ഹാസ്യ നടന്‍ മയില്‍സാമി (57) അന്തരിച്ചു. ഞായര്‍ പുലര്‍ച്ചെ ചെന്നൈയിലായിരുന്നു അന്തരിച്ചു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടനും നിര്‍മാതാവുമായ കെ.ഭാഗ്യരാജിന്റെ ‘ധവണി കനവുകള്‍’ എന്ന ചിത്രത്തിലൂടെയാണ് മയില്‍സാമി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ധൂല്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വീരം, കാഞ്ചന, കണ്‍കളെ കൈത് സെയ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നെഞ്ചുകു നീതി, വീട്ടിലെ വിശേഷം, ദി ലെജന്‍ഡ് എന്നിവയാണ് അടുത്തിടെ അഭിനയിച്ച ചിത്രങ്ങള്‍. ‘കണ്‍കളെ കൈത് സെയ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. 39 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഇരുന്നൂറിലധികം സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്. സ്റ്റേജ് പെര്‍ഫോമര്‍, സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍, ടിവി അവതാരകന്‍, നാടക നടന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മയില്‍സാമി, സണ്‍ ടിവിയിലെ ‘അസതപോവത് യാര്’ എന്ന പരിപാടിയില്‍ വിധികര്‍ത്താവായിരുന്നു.
Read More » -
Kerala
ജയിലിൽ ഒപ്പമുണ്ടായിരുന്ന മോഷണക്കേസ് പ്രതിക്ക് ജെസ്ന തിരോധാനത്തെക്കുറിച്ച് അറിവുണ്ടെന്ന് പോക്സോ തടവുകാരന്റെ നിർണായക മൊഴി, സി.ബി.ഐ. അന്വേഷണം വഴിത്തിരിവിൽ
തിരുവനന്തപുരം: ജസ്ന തിരോധാനക്കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തി പോക്സോ കേസ് പ്രതി. കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണത്തിൽ വഴിത്തിരിവ് ആയേക്കാവുന്ന മൊഴിയാണ് സിബിഐക്ക് ലഭിച്ചത്. സെല്ലിൽ ഒപ്പമുണ്ടായിരുന്ന മോഷണക്കേസ് പ്രതിക്ക് ജെസ്ന തിരോധാനത്തെ കുറിച്ച് അറിവുണ്ടെന്നും തന്നോടത് പറഞ്ഞുവെന്നുമാണ് മൊഴി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരനാണ് സി ബിഐയെ വിളിച്ച് ഈ വിവരം കൈമാറിയത്. എന്നാൽ, മോഷണക്കേസിൽ പുറത്തിറങ്ങിയ പത്തനംതിട്ട സ്വദേശി ഒളിവിലാണ്. ഇയാൾക്കായി സി.ബി.ഐ. അന്വേഷണം ഊർജിതമാക്കി. 2018 മാര്‍ച്ച 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്നാ മരിയ ജയിംസിനെ എരുമേലിയിൽ നിന്നും കാണതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടകയത്തെ ബന്ധുവീട്ടിലേക്ക് പോകുംവഴിയായിരുന്നു തിരോധാനം. കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പോലീസിന്‍റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണപുരോഗതിയില്ലെന്നു കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിടുന്നത്. 2021…
Read More » -
Crime
മദ്യം വാങ്ങാൻ പോകുന്നതിനിടെ ആളില്ലാത്ത വീട് കണ്ട് മോഷണം; 22 പവൻ അടിച്ചു മാറ്റിയ സ്ഥിരം കുറ്റവാളികൾ പിടിയിൽ
തിരുവനന്തപുരം: മദ്യം വാങ്ങാൻ പോകുന്നതിനിടെ ആളില്ലാത്ത വീട് കണ്ട് മോഷണം നടത്തിയ സ്ഥിരം കുറ്റവാളികൾ പിടിയിൽ. ആറ്റിങ്ങൽ, വെഞ്ഞാറമൂട്, കടയ്ക്കാവൂർ, ചാത്തന്നൂർ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതികളായ കൊട്ടിയം പറക്കുളം ഷാൻ മൻസിലിൽ ഷൈനു (39), കൊട്ടിയം തഴുത്തല ഷമീർ മൻസിലിൽ അനിൽ(45) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്. ആറ്റിങ്ങൽ വാളക്കാട് സ്വദേശിയായ സലിം നിവാസിൽ സഫ്ന സലിം എന്നയാളുടെ വീട്ടിൽ നിന്നും 22ലധികം പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയ കേസിന്റെ അന്വേഷണത്തിനിടയിലാണ് വാളക്കാട് ബിവറേജിനു സമീപത്തു നിന്നും പ്രതികൾ പിടിയിലായത്. സ്ഥിരമായി വാളക്കാട് ബിവറേജിൽ വരാറുള്ള പ്രതികൾ വാളക്കാട് തേരിമുക്ക് ജംഗ്ഷനിലുള്ള വീട് കഴിഞ്ഞ 4 ദിവസമായി അടഞ്ഞു കിടക്കുന്നതായും കഴിഞ്ഞ ഒരു മാസത്തിനകം വിവാഹം നടന്നതായും മനസിലാക്കി ഈ വീട്ടിൽ മോഷണം നടത്തുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് തൊണ്ടി മുതലുകൾ കണ്ടെടുക്കേണ്ടതായും മറ്റ് കേസുകളിൽ പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതായും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.…
Read More » -
Kerala
വിശ്വനാഥന്റെ മരണം: മോഷണം ആരോപിച്ച് തടഞ്ഞുവച്ചവരെ തേടി പോലീസ്; കൂടുതൽ പേരെ ചോദ്യം ചെയ്യും
കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ വിശദമായ അനേഷണത്തിന് പോലീസ്. മോഷണം ആരോപിച്ച് യുവാവിനെ തടഞ്ഞുവച്ചവരെ തേടി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെ ചോദ്യം ചെയ്ത ആറുപേരെയും വിട്ടയച്ചു. വിശ്വനാഥന്റെ മരണത്തിന് ഏതാനും മണിക്കൂറുകൾ മുൻപ് സംസാരിച്ചവരാണ് ഇവർ. സിസിടിവി ദൃശ്യങ്ങൾ കാണിച്ച് വിശദമായി മൊഴി എടുത്തെങ്കിലും, വിശ്വനാഥനെ തടഞ്ഞുവച്ചവരെ കുറിച്ച് ഇതുവരെ കൃത്യമായ സൂചന കിട്ടിയിട്ടില്ല. മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ചോദ്യംചെയ്ത ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ അന്നുണ്ടായിരുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ പൊലിസ് ശേഖരിച്ചിരുന്നു അതേ സമയം, കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ ഷർട്ട് കണ്ടെത്തി. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പറമ്പിൽ നിന്നാണ് ഷർട്ട് കിട്ടിയത്. പോക്കറ്റിൽ ആകെ ഉണ്ടായിരുന്നത് കുറച്ച് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും മാത്രമായിരുന്നു. ഷർട്ട് ഇല്ലാത്തതിനാൽ, കൊന്നു കെട്ടിത്തൂക്കി എന്ന പരാതി ബന്ധുക്കൾ ആദ്യഘട്ടത്തിൽ ഉന്നയിച്ചിരുന്നു. റീ പോസ്റ്റുമോര്‍ട്ടം…
Read More » -
NEWS
സ്പോണ്‍സറുടെ ഭക്ഷണത്തില്‍ മാലിന്യം ചേര്‍ത്തു; കുവൈറ്റില്‍ ഫിലിപ്പിനോ വീട്ടുജോലിക്കാരി അറസ്റ്റില്‍
കുവൈറ്റ് സിറ്റി: സ്‌പോണ്‍സറിനും കുടുംബത്തിനുമായി ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ മാലിന്യം ചേര്‍ത്തതിന് വീട്ടുജോലിക്കാരിയെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. കുവൈറ്റിലെ ഹവല്ലി ഗവര്‍ണറേറ്റിലാണ് സംഭവം. വീട്ടുജോലിക്കാരി ഭക്ഷണത്തില്‍ മനപ്പൂര്‍വം മാലിന്യം ചേര്‍ക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് സഹിതം കുവൈറ്റ് പൗരന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ജോലിക്കാരി കുറ്റം സമ്മതിച്ചു. വീട്ടുജോലിക്കാരി തയ്യാറാക്കിയ ഭക്ഷണത്തിന്റെ രുചിയില്‍ മാറ്റം വന്നത് താനും ഭാര്യയും ശ്രദ്ധിച്ചിരുന്നതായി പരാതിക്കാരനായ കുവൈറ്റ് പൗരന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഫിലിപ്പിനോ യുവതി ഭക്ഷണത്തില്‍ മാലിന്യം ചേര്‍ക്കുന്നതാണ് രുചിമാറ്റത്തിന് കാരണമെന്ന് കണ്ടെത്തിയത്. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്പോണ്‍സര്‍ അടുക്കളയില്‍ ഒരു ക്യാമറ സ്ഥാപിക്കുകയായിരുന്നു. അതില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് കുടുംബത്തെ ഞെട്ടിച്ച സംഭവം ബോധ്യമായത്. തുടര്‍ന്ന് വീഡിയോ ക്ലിപ്പ് സഹിതം യുവാവ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ യുവതിയെ രണ്ട് ദിവസത്തിനകം നാടുകടത്താന്‍ ഉത്തരവിട്ടതായി കുവൈറ്റിലെ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഹവല്ലി ഗവര്‍ണറേറ്റിലെ…
Read More » -
NEWS
വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ; പതിച്ചത് ജപ്പാനില്‍
ടോക്കിയോ: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വീണ്ടും പരീക്ഷിച്ചതായി ഉത്തര കൊറിയ. ദക്ഷിണ കൊറിയയും അമേരിക്കയും നടത്തുന്ന സൈനിക അഭ്യാസങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ശനിയാഴ്ച ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്തെ കടലിലേക്ക് ഉത്തര കൊറിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത്. അടുത്താഴ്ച വാഷിങ്ടണിലാണ് യു.എസും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ശനിയാഴ്ച രാവിലെ 8 മണിക്കാണ് മിസൈന്‍ വിക്ഷേപിക്കാന്‍ ഉത്തരവിട്ടതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് പ്യോങ്യാങ് വിമാനത്താവളത്തില്‍ നിന്നാണ് ബാലസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. മിസൈല്‍ വിക്ഷേപിച്ച് ഒരു മണിക്കൂറിലധികം കഴിഞ്ഞ് ജപ്പാന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളില്‍ പതിച്ചതായും ജാപ്പനീസ് അധികൃതര്‍ സ്ഥിരീകരിച്ചു. വിക്ഷേപണത്തെ ജപ്പാന്‍ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിസിഹ്ദ പറഞ്ഞു. എന്നാല്‍, കപ്പലുകള്‍ക്കോ വിമാനത്തിനോ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജപ്പാന്‍ അറിയിച്ചു. മിസൈല്‍…
Read More » -
Kerala
പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നാമന്റെ മൃതദേഹവും കണ്ടെടുത്തു
പത്തനംതിട്ട: പമ്പാനദിയില്‍ കോഴഞ്ചേരി മാരാമണ്‍ ഭാഗത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എബിന്‍ മാത്യുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സഹോദരങ്ങളായ രണ്ടു പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മാരാമണ്‍ കണ്‍വെന്‍ഷന്‍ കാണാനെത്തിയ ഇവര്‍ പമ്പാനദിയില്‍ പരപ്പുഴ കടവില്‍ കിളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. ഇന്നലെ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്ത സ്ഥലത്തിനോട് ചേര്‍ന്നു തന്നെയാണ് എബിന്റെയും മൃതദേഹം കണ്ടെത്തിയത്. സഹോദരങ്ങളായ മെറിന്റെയും മെഫിന്റെയും മൃതദേഹം ഇന്നലെ വൈകിട്ടാണ് കണ്ടെടുത്തത്. ചെട്ടിക്കുളങ്ങര കണ്ണമംഗലം സ്വദേശികളാണ് അപകടത്തില്‍ മരിച്ചവര്‍. മാരാമണ്‍ കണ്‍വെന്‍ഷനിലെത്തിയ ഇവര്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. മാവേലിക്കര ചെട്ടികുളങ്ങരയില്‍ നിന്നും കണ്‍വെന്‍ഷനായി എത്തിച്ചേര്‍ന്ന സംഘത്തിലെ മൂന്നു പേരാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് മൂന്നരയോടു കൂടിയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ മൂന്നു പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഏറെ വൈകിയായിരുന്നു ഇവര്‍ ഒഴുക്കില്‍പ്പെട്ടുവെന്ന വിവരം സമീപവാസികളടക്കം അറിഞ്ഞത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനവും ഏറെ വൈകിയിരുന്നു.
Read More » -
Kerala
ശിവരാത്രിയിൽ അട്ടപ്പാടി മല്ലീശ്വരൻ മുടിയിൽ ദീപം തെളിക്കാൻ പോയ മലപൂജാരിമാർക്കു നേരേ കാട്ടാന ആക്രമണം; വീണു പരുക്കേറ്റ യുവാവ് ആശുപത്രിയിൽ
പാലക്കാട്: അട്ടപ്പാടി മല്ലീശ്വരൻ മുടിയിൽ ശിവരാത്രി ദിനത്തിൽ ദീപം തെളിക്കാൻ പോയ മലപൂജാരിമാർക്കു നേരേ കാട്ടാന ആക്രമണം. രക്ഷപെട്ട് ഓടുന്നതിനിടയില്‍ വീണ് മലപൂജാരി ചിറ്റൂർ സ്വദേശി അരവിന്ദനു പരിക്കേറ്റു. അരവിന്ദനെ താഴ്വാരത്തിലെത്തിച്ച് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോത്രവര്‍ഗ സമൂഹമായ ഇരുള വിഭാഗത്തിന്‍റെ ചെറുക്ഷേത്രമാണ് ഇവിടെയുള്ളത്. ശിവരാത്രിയുടെ ഭാഗമായി ഗോത്രാചാരപ്രകാരമാണ് മല്ലീശ്വരന്‍ മുടിയിലെ തിരി തെളിക്കല്‍ നടത്തുന്നത്. വ്രതം അനുഷ്ഠിച്ച് യുവാക്കള്‍ ശിവരാത്രി മലമുകളില്‍ തങ്ങി പിറ്റേ ദിവസം മടങ്ങുന്നതാണ് ഗോത്രാചാരം. ചെമ്മണൂര്‍ ശിവ ക്ഷേത്രത്തിന്റെ സമീപത്തായി 5000 അടിയോളം ഉയരത്തിലാണ് മല്ലീശ്വരന്‍ മുടി സ്ഥിതി ചെയ്യുന്നത്. വന്യമൃഗങ്ങളുള്ള മേഖലയാണെങ്കിലും മലപൂജാരിമാർക്കുനേരേ ആക്രമണമുണ്ടാകുന്നത് ഇതാദ്യമായാണ്. മലപൂജാരിമാർ മാത്രമേ ഈയവസരത്തിൽ മലമുകളിലേക്കു പോകാറുള്ളൂ. അതേസമയം, കഴിഞ്ഞ ദിവസം ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ആന വൈദ്യുതി വേലിയിൽ കുടുങ്ങിയിരുന്നു. ഓംകാർ ഫോറസ്റ്റ് റിസർവിന് കീഴിലുള്ള ബർക്കി വനമേഖലയിൽ ഇറങ്ങിയ കാട്ടാനയാണ് വൈദ്യുതി വേലിയിൽ കുടുങ്ങിയത്. വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ആന തെറിച്ച് വീണു. സ്ഥലമുടമ വൈദ്യുതി…
Read More »